Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖമായി ചില കാര്യങ്ങൾ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു. എന്നാൽ, ദീർഘമായി സംസാരിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. അതിനു പകരം അവരെ പ്രവർത്തനനിരതരാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
തന്റെ കൈവശമുണ്ടായിരുന്ന ബലൂണുകൾ എല്ലാവർക്കും വിതരണംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: "ആദ്യം ബലൂണിൽ നിങ്ങളുടെ പേര് എഴുതണം. അതിനുശേഷം അത് ഉൗതി വീർപ്പിച്ചു കെട്ടണം. പിന്നീടതു അടുത്തുള്ള ഹാളിൽ നിക്ഷേപിച്ചതിനുശേഷം നിങ്ങളിവിടെ മടങ്ങി എത്തണം.’ അവർ എല്ലാവരും അദ്ദേഹം പറഞ്ഞതുപോലെ ചെയ്തു.
ഇനി എന്ത് എന്ന ചോദ്യത്തോടുകൂടി അവരെല്ലാവരും സെമിനാർ ഹാളിലെ ഇരിപ്പിടങ്ങളിൽ മടങ്ങിയെത്തി. അപ്പോൾ വിഷയാവതാരകൻ പറഞ്ഞു: "നിങ്ങൾക്ക് ഇനി രണ്ടു മിനിറ്റു സമയമുണ്ട്. അതിനുള്ളിൽ നിങ്ങളുടെ സ്വന്തം പേരെഴുതിയ ബലൂണ്‍ കണ്ടുപിടിച്ച് ഈ ഹാളിൽ മടങ്ങിയെത്തണം.’ അവർ എല്ലാവരും അദ്ദേഹം പറഞ്ഞതുപോലെ ചെയ്തു.
അവർ എല്ലാവരും ബലൂണുകൾ കിടന്നിരുന്ന സ്ഥലത്തേക്ക് ഓടി. വലിയ തിക്കും തിരക്കുംമൂലം ചിലർ വീണു. അവരെ ചവിട്ടിമെതിച്ചുകൊണ്ടുപോലും മറ്റു ചിലർ തങ്ങളുടെ ബലൂണുകൾ കണ്ടെത്താനായി ഹാളിലേക്കു പാഞ്ഞുകയറി. ഒന്നിനു പുറകേ മറ്റൊന്നായി അവർ ബലൂണുകൾ പരിശോധിച്ചു. പക്ഷേ, അവർക്കാർക്കും സ്വന്തം ബലൂണുകൾ കണ്ടെത്താനായില്ല. അപ്പോഴേക്കും രണ്ടു മിനിറ്റു സമയം കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിന്റെ ബെൽകേട്ട അവർ സെമിനാർ ഹാളിൽ മടങ്ങിയെത്തി. പരാജിതരുടെ മുഖഭാവമായിരുന്നു അവർക്കപ്പോൾ.
അവരുടെ മാനസികാവസ്ഥ മനസിലാക്കിക്കൊണ്ടു വിഷയാവതാരകൻ ചോദിച്ചു: "നിങ്ങളുടെ സ്വന്തം ബലൂണുകൾ കണ്ടെത്താൻ എന്താണു മാർഗം?’ അവരാരും മറുപടി പറയാൻ തയാറായിരുന്നില്ല. അത്രമാത്രം പരാജയഭാവമായിരുന്നു അവർക്കപ്പോൾ. തന്മൂലം അദ്ദേഹം അവരോടു ചോദിച്ചു: "നിങ്ങളുടെ ബലൂണ്‍ കണ്ടെത്താൻ മറ്റൊരാൾ നിങ്ങളെ സഹായിച്ചാൽ കാര്യം കുറേക്കൂടി എളുപ്പമാകില്ലേ?’ അതു ശരി എന്ന ഭാവത്തിൽ അവർ തലകുലുക്കി.
ഉടനെ അദ്ദേഹം പറഞ്ഞു: ബഹളം വയ്ക്കാതെ നിങ്ങൾ അടുത്ത ഹാളിലേക്കു പോവുക. ആദ്യം ചെല്ലുന്നവർ ഓരോ ബലൂണ്‍ എടുത്ത് ആ ബലൂണിലെ പേരുകൾ ഉറക്കെ വായിക്കുക. അപ്പോൾ അതിന്റെ ഉടമകൾ ചെന്ന് അവ സ്വീകരിക്കുക. അങ്ങനെ ചെയ്താൽ അതിവേഗം നിങ്ങളുടെ സ്വന്തം ബലൂണുകൾ നിങ്ങൾ കണ്ടെത്തും.’ അദ്ദേഹം പറഞ്ഞതുപോലെ അവർ പ്രവർത്തിച്ചു. അതിവേഗം അവർ ഓരോരുത്തരും സ്വന്തം ബലൂണുകൾ കണ്ടെത്തുകയും ചെയ്തു.
അവരെല്ലാവരും ഹാളിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: "ജീവിതത്തിൽ സ്വന്തം സന്തോഷം മാത്രം തേടുന്നവരുടെ കാര്യവും ഇതുപോലെയാണ്. അവർ പലപ്പോഴും മറ്റുള്ളവരെ ചവിട്ടിമെതിച്ചുകൊണ്ടാണു സ്വന്തം സന്തോഷത്തിന്റെ പിന്നാലെ പായുന്നത്. എന്നാൽ, അത് അവർ കണ്ടെത്തുന്നുണ്ടോ? ഇല്ല എന്നതല്ലേ വാസ്തവം?’
അവർ അങ്ങനെ ശ്രദ്ധിച്ചിരിക്കുന്പോൾ അദ്ദേഹം തുടർന്നു: ’എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിൽ അവർ സന്തോഷം കണ്ടെത്താൻ നാം അവരെ സഹായിച്ചാലോ? അപ്പോൾ അതുവഴി നാം നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തണമെന്നതാണു യാഥാർഥ്യം.’ അദ്ദേഹം പറഞ്ഞുനിർത്തിയപ്പോൾ വലിയൊരു റൗണ്ട് കൈ അടി നൽകിയാണ് അവർ പ്രതികരിച്ചത്.
ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയാണു നമ്മുടെയെല്ലാവരുടെയും പ്രധാന ലക്ഷ്യം. അതിനായി നാം കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. എന്നിട്ടും നമ്മുടെ ലക്ഷ്യം ഏറെ അകലെയായിട്ടാണു പലപ്പോഴും അവശേഷിക്കുന്നത്. എന്താണ് അതിനു കാരണം? നാം തനിയെ നമ്മുടെ ജീവിത സന്തോഷം കൈവരിക്കാനായി അധ്വാനിക്കുന്നു എന്നതുതന്നെ. അതുപോലെ, മറ്റുള്ളവർ ജീവിതത്തിൽ സന്തോഷം കൈവരിക്കുന്ന കാര്യത്തിൽ അവരെ സഹായിക്കാനുള്ള മനഃസ്ഥിതിയുമില്ല നമുക്ക്. അതു മാത്രമോ? മറ്റുള്ളവരുടെ ജീവിതസന്തോഷം നഷ്ടപ്പെടുത്തുന്ന രീതിയിൽ അവരെ തള്ളിമാറ്റിയും ഉന്തിയിട്ടുമല്ലേ നമ്മുടെ യാത്ര?
ബലൂണിന്റെ കഥയിലേക്കു നമുക്കു മടങ്ങിവരാം. ഇരുനൂറു ബലൂണുകൾ കൂട്ടിയിട്ടിരുന്നിടത്തുനിന്നും സ്വന്തം ബലൂണുകൾ കണ്ടെത്താൻ അവർക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ബലൂണുകൾ കണ്ടെത്താൻ മറ്റുള്ളവരെ സഹായിച്ചപ്പോൾ അവരെ സഹായിച്ചവരും എത്ര വേഗത്തിലാണു സ്വന്തം ബലൂണുകൾ കണ്ടെത്തിയത്!
ജീവിതത്തിൽ യഥാർഥ സുഖം കണ്ടെത്തണമെങ്കിൽ നാം ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങൾ എപ്പോഴും നേടണമെന്നുണ്ടോ? നാം ആത്മാർഥമായി മറ്റുള്ളവരെ ഓരോ കാര്യങ്ങൾക്കു സഹായിക്കുന്പോൾ നമ്മുടെ ജീവിതസന്തോഷത്തിന്റെ തോതു വർധിക്കുന്നതായിട്ടല്ലേ നമ്മുടെ അനുഭവം? അതുപോലെ, മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുന്പോഴും നമ്മുടെ സന്തോഷത്തിന്റെ തെർമോ മീറ്ററിന്റെ സൂചിക മുകളിലേക്കല്ലേ പോവുക?
സമൂഹജീവികളായ നമുക്കു സ്വന്തം കാലിൽ നിന്നുകൊണ്ടുമാത്രം ജീവിതത്തിൽ വിജയിക്കാനോ ജീവിതസന്തോഷം കണ്ടെത്താനോ സാധിക്കില്ല. അതിനു മറ്റുള്ളവരുടെ സഹായംകൂടിയേ തീരൂ. ഈ വസ്തുത നാം മനസിലാക്കുകയാണെങ്കിൽ സ്വന്തം സുഖം മാത്രം തേടിപ്പോയി നമുക്കു പരാജയപ്പെടേണ്ടിവരില്ല. നേരേ മറിച്ച് മറ്റുള്ളവരുടെ സഹായം സ്വീകരിച്ചുകൊണ്ടേ നാം അതിനു മുതിരൂ. അതുപോലെ, മറ്റുള്ളവർ ജീവിതസന്തോഷം കണ്ടെത്തുന്നതിനു നാം അവരെ സഹായിക്കുകയും ചെയ്യും.
അതുപോലെ നാം മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട്. നാം എപ്പോഴൊക്കെ സന്തോഷപൂർവം മറ്റുള്ളവരെ സഹായിക്കുന്നുവോ അതുവഴി മാത്രം നമ്മുടെ സന്തോഷത്തിന്റെ തോത് ഏറെ വർധിക്കുമെന്നതാണത്. ഇക്കാര്യം നാം മറക്കാതിരുന്നാൽ മറ്റുള്ളവരെ ചവിട്ടിമെതിച്ചു മുന്നോട്ടുപോകാൻ നാം ഒരിക്കലും മുതിരില്ല. അതിനു പകരം അവർക്കൊരു സഹായഹസ്തം നീട്ടി മാത്രമേ നാം മുന്പോട്ടുപോകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
Latest News
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സഭവം; പ്രതിക്ക് ജാമ്യം ലഭിച്ചു
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
താജ്മഹലിന് ബോംബ് ഭീഷണി
Latest News
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സഭവം; പ്രതിക്ക് ജാമ്യം ലഭിച്ചു
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
സിക്കിം ലോട്ടറി നികുതി; ഹൈക്കോടതി വിധിക്ക് സ്റ്റേ
താജ്മഹലിന് ബോംബ് ഭീഷണി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top