Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒരു തോട്ടത്തിൽക്കയറി പഴങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അതു കാണാനിടയായ കൃഷിക്കാരൻ അയാളെ അവിടെനിന്ന് ആട്ടിപ്പായിച്ചു. അങ്ങനെയാണ് അയാൾ അടുത്തുള്ള ഒരു വനത്തിലെത്തിയത്.
അവിടെ അയാൾ ഒരു കാഴ്ച കണ്ടു: രണ്ടു കാലുകൾ മാത്രമുള്ള ഒരു കുറുക്കൻ. "ഈ കുറുക്കന് എങ്ങനെ തീറ്റ കണ്ടെത്താനാവും?’ അയാൾ സ്വയം ചോദിച്ചു. ’വന്യമൃഗങ്ങളിൽനിന്ന് ഓടി രക്ഷപ്പെടാൻ ഈ കുറുക്കനു സാധിക്കുമോ?’ ഇതിന്റെ കാര്യം അതിശയംതന്നെ. അങ്ങനെ ആ കുറുക്കന്റെ ദുഃസ്ഥിതിയോർത്ത് ഓരോന്നു ചിന്തിച്ചുകൊണ്ടിരിക്കുന്പോൾ അയാൾ മറ്റൊരു കാഴ്ച കണ്ടു.
ഒരു സിംഹം വരുന്ന കാഴ്ചയായിരുന്നു അത്. സിംഹത്തെ കണ്ടപ്പോൾ അയാൾ സാഹസപ്പെട്ട് ഒരു മരത്തിൽ കയറി ശ്വാസമടക്കിപ്പിടിച്ചിരുന്നു. പരിസരത്തുണ്ടായിരുന്ന മൃഗങ്ങളാകട്ടെ നാലുപാടും ചിതറിയോടി. സിംഹം നേരേ പോയതു കുറുക്കന്റെ അരികിലേക്കായിരുന്നു. കുറുക്കൻ ഭയന്നോടിയില്ല. നേരേ മറിച്ച് സിംഹത്തെ കാത്തിരുന്നതുപോലെയാണു കുറുക്കൻ പെരുമാറിയത്.
സിംഹം കുറുക്കനെ കാണാനെത്തിയതു വെറുംകൈയോടെ ആയിരുന്നില്ല. കുറക്കനുവേണ്ടി വലിയൊരു ഇറച്ചിക്കഷണം സിംഹം വായിൽ കടിച്ചുപിടിച്ചുകൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതു കിട്ടിയപ്പോൾ കുറുക്കനു വലിയ സന്തോഷമായി. ആർത്തിയോടെ കുറുക്കൻ അതു ഭക്ഷിച്ചു. കുറുക്കനു ഭക്ഷണം കൊടുത്തശേഷം സിംഹം അതിവേഗം അതു വന്നവഴിയെതന്നെ മടങ്ങിപ്പോയി.
ഇതു കാണാനിടയായ ആ മനുഷ്യൻ പെട്ടെന്നു ചിന്തിച്ചതു ദൈവത്തിന്റെ അത്ഭുതപരിപാലനയെക്കുറിച്ചായിരുന്നു! ദൈവമാണല്ലോ സകല ചരാചരങ്ങളെയും സൃഷ്ടിച്ചത്. അപ്പോൾ അവിടുന്ന് എല്ലാവരെയും പോറ്റിക്കൊള്ളും. അങ്ങനെയെങ്കിൽ ദൈവം അത്ഭുതകരമായി എന്നെയും പോറ്റാതിരിക്കുകയില്ല. താൻ കണ്ട അദ്ഭുതം അതാണല്ലോ വ്യക്തമാക്കുന്നത്. അയാൾ സ്വയം പറഞ്ഞു.
അയാൾ കാട്ടിൽനിന്നു നേരേ അടുത്ത ഗ്രാമത്തിലേക്കുപോയി. അവിടെ വഴിയരികിൽ അയാൾ ഇരിപ്പുറപ്പിച്ചു. ദൈവം ആരെങ്കിലും വഴി തനിക്കു ഭക്ഷണം എത്തിക്കുമെന്നായിരുന്നു അയാളുടെ വിചാരം. പക്ഷേ, ദിവസം മുഴുവൻ കാത്തിരുന്നിട്ടും ആരും അയാൾക്കുള്ള ഭക്ഷണം എത്തിച്ചില്ല. അയാൾ ആകെ തളർന്നവശനായി.
അപ്പോഴാണ് ആ വഴി ഒരു സന്യാസി വന്നത്. സന്യാസിയെ കണ്ടയുടൻ അയാൾ തന്റെ കദനകഥ വിവരിച്ചു. തന്നെ സൃഷ്ടിച്ച ദൈവം തന്നെ പോറ്റുമെന്നു വിചാരിച്ചിട്ട് അതു സംഭവിക്കാത്തതിലുള്ള ദുഃഖമായിരുന്നു അയാളുടെ വാക്കുകളിൽ. എന്തുകൊണ്ടു തന്റെ കാര്യത്തിൽ മാത്രം ദൈവം ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു അയാളുടെ ചോദ്യം. ഇതിനിടയിൽ അയാൾ സിംഹം കുറുക്കനെ തീറ്റിപ്പോറ്റിയ സംഭവം വിവരിക്കുകയും ചെയ്തിരുന്നു.
അയാളുടെ കഥ കേട്ടു ദയ തോന്നിയ സന്യാസി അയാൾക്കു തന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണം നൽകി. ഭക്ഷണം കഴിക്കുന്നതിനിടയിൽ അയാൾ സന്യാസിയോടു ചോദിച്ചു: ’വന്ദ്യഗുരോ, കുറുക്കന്റെ കാര്യത്തിൽ ഒരു സിംഹം വഴി കരുണകാട്ടിയ ദൈവം എന്തുകൊണ്ടാണ് എന്റെ കാര്യത്തിൽ കരുണ കാട്ടാത്തത്? ദൈവത്തിന് എന്നെക്കുറിച്ച് ഒരു പ്ലാൻ ഇല്ലെന്നാണോ?’
അപ്പോൾ ഒരു പുഞ്ചിരിയോടെ സന്യാസി പറഞ്ഞു: "തീർച്ചയായും ദൈവത്തിന് എല്ലാവരെയുംകുറിച്ച് ഒരു പ്ലാനുണ്ട്. ആ പ്ലാനിൽ നിനക്കും ഒരു സ്ഥാനമുണ്ട്. എന്നാൽ, ദൈവം കാണിച്ചുതന്ന അടയാളം മനസിലാക്കുന്നതിൽ നീ പരാജയപ്പെട്ടിരിക്കുന്നു.’
"അതെന്താ അങ്ങ് അങ്ങനെ പറയാൻ.’ സന്യാസി പറഞ്ഞുതീരുന്നതിനുമുൻപ് അയാൾ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: "ദൈവം കാണിച്ച അടയാളമനുസരിച്ച് നീ ആ സിംഹത്തെപ്പോലെയാണ് ആകേണ്ടത്?’ അല്ലാതെ കുറുക്കനെപ്പോലെയല്ല! അതാണു നിന്നെ സംബന്ധിച്ച ദൈവത്തിന്റെ പദ്ധതി.’
ദൈവം നൽകിയ അടയാളം മനസിലാക്കുന്നതിൽ അലസനായ അയാൾ പരാജയപ്പെട്ടു. സിംഹത്തിന്റെ സഹായത്താൽ ജീവിച്ച കുറുക്കനെപ്പോലെയാകാനാണ് അയാൾ ആഗ്രഹിച്ചത്. അല്ലാതെ കുറുക്കനെ സഹായിക്കാൻ സന്മനസു കാണിച്ച സിംഹത്തെപ്പോലെയാകണമെന്നല്ല അയാൾ മോഹിച്ചത്. വെറുതെ എന്തിന് അലസനായ ഈ മനുഷ്യനെ നാം പഴിക്കണം? അയാളിൽനിന്ന് ഏറെ വിഭിന്നരാണോ നമ്മൾ? ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ മനസിലാക്കുന്നതിൽ നാമും പലപ്പോഴും പിന്നിലല്ലേ?
ഈ കഥയിലെ സിംഹം തനിക്കുവേണ്ടി മാത്രമല്ല ഇര തേടിയത്. അതു കാലില്ലാത്ത കുറുക്കനുവേണ്ടിക്കൂടിയായിരുന്നു. ദൈവം നൽകിയ കഴിവ് ഉപയോഗിച്ചു സിംഹം അധ്വാനിച്ചു. അതുപോലെ ആ അധ്വാനത്തിന്റെ ഫലം നിസഹായനായ കുറുക്കനുമായി പങ്കുവയ്ക്കുന്നതിന് ഓർമിക്കുകയും ചെയ്തു.
ദൈവം വിവിധ കഴിവുകളും ജീവിതസൗകര്യങ്ങളും നൽകിയിരിക്കുന്നതു തീർച്ചയായും നമ്മുടെ നന്മയ്ക്കുവേണ്ടിയാണ്. എന്നാൽ, നമുക്കു ദൈവം തന്നിരിക്കുന്നവയുടെ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനു നമുക്കു കടമയുണ്ട്. ആ കടമയാകട്ടെ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നതുമാണ്. ദൈവം നമുക്കു നൽകുന്നുണ്ടെങ്കിൽ അതിൽ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ളതാണ്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സിംഹത്തെപ്പോലെ നാം പങ്കുവയ്ക്കുകയും വേണം.
അല്ലാതെ, കൈനീട്ടി വാങ്ങിയ കുറുക്കനെപ്പോലെയാകാനാവരുത്. മറ്റുള്ളവരിൽനിന്നു സ്വീകരിക്കാൻ മാത്രമാണു നാം തയാറാകുന്നതെങ്കിൽ നമ്മുടെ ജീവിതം അത്യന്തം ശോചനീയം എന്നേ പറയേണ്ടൂ.
ശരിയാണ്, നമുക്കെന്തുമാത്രമുണ്ടെങ്കിലും മറ്റുള്ളവരുടെ സഹായം പല കാര്യങ്ങളിലും നമുക്ക് ആവശ്യമാണ്. ആ സഹായങ്ങൾ നാം സ്വീകരിക്കുകയും വേണം. എന്നാൽ, സ്വീകരിക്കുന്നതിനേക്കാളേറെ കൊടുക്കുന്നതിലാകണം നമ്മുടെ ശ്രദ്ധ. അതു ധനം, സ്നേഹം, സേവനം, ക്ഷമ, ദയ എന്നിങ്ങനെ എല്ലാ നല്ല കാര്യങ്ങളിലും വേണം താനും. അപ്പോൾ മാത്രമേ ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ മനസിലാക്കുന്നതിൽ നാം വിജയിച്ചു എന്നു പറയാനാവൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
Latest News
രണ്ടില; ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
Latest News
രണ്ടില; ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top