Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളില്ല. ഗവണ്മെന്റ് ഓഫീസിൽ നല്ല വരുമാനമുള്ള ജോലിയാണു ഭർത്താവിന്റെത്. വരുമാനം ആവശ്യത്തിലേറെയുണ്ട്. എന്നാൽ, ഒരു ചില്ലിക്കാശുപോലും ചെലവാക്കാൻ ഭർത്താവിനു സ്വാതന്ത്ര്യമില്ല. ശന്പളം വീട്ടിലെത്തിച്ചാൽ അല്പം പോക്കറ്റ്മണി പോലും ഭാര്യ അയാൾക്കു കൊടുക്കില്ല.
"നീ കുറച്ചുകൂടി ഉദാരമായി പ്രവർത്തിക്കൂ.’ അയാൾ പറയും. "നമുക്കാണെങ്കിൽ മക്കൾക്കുപോലും കൊടുക്കേണ്ടതായിട്ടില്ലല്ലോ.’ അപ്പോൾ ഭാര്യ പറയും: "കുറച്ചുണ്ടായിരിക്കുന്നതിനേക്കാൾ കൂടുതലുണ്ടായിരിക്കുന്നതാണ് എപ്പോഴും നല്ലത്.’
സുന്ദരിയാണു ഭാര്യ. എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമുണ്ട്. എന്നാൽ, കോപിക്കാൻ പ്രത്യേക കാരണമൊന്നും വേണ്ട. അതു ഭർത്താവിനറിയുകയും ചെയ്യാം. തന്മൂലം തന്റെ ആവശ്യങ്ങൾ നടന്നുകിട്ടാൻ അയാൾ വലിയ നിർബന്ധം പിടിക്കാറില്ല.
എന്നാൽ, ഒരിക്കൽ അയാൾക്കു നിർബന്ധം പിടിക്കേണ്ടിവന്നു. അതാകട്ടെ ഒരു കുടയുടെ കാര്യത്തിലും. രണ്ടു വർഷമായിട്ട് നിറംമങ്ങിയ ഒരു പഴയ കുടയാണ് അയാൾ ഓഫീസിൽ പോകുന്പോൾ കൊണ്ടുപോകുന്നത്. അതു കാണുന്പോൾ കൂടെയുള്ളവർ കളിയാക്കും. ഒരു ദിവസം കളിയാക്കൽ കേട്ടു മടുത്തിട്ട് വീട്ടിലെത്തിയപ്പോൾ ഭാര്യയോടു പറഞ്ഞു: "എനിക്കു നല്ല ഒരു കുട വാങ്ങിത്തരണം. അല്ലെങ്കിൽ ഇനി മുതൽ ഞാൻ ഓഫീസിൽ പോകില്ല.’
പണം ചെലവാക്കുന്ന കാര്യം കേട്ടപ്പോൾ ഭാര്യയ്ക്കു കലിയായി. എങ്കിലും ജോലി നിർത്തിയാൽ വരുമാനം നഷ്ടപ്പെടുമോ എന്നു കരുതി ഭാര്യ പോയി എട്ട് ഫ്രാങ്കിന്റെ ഒരു കുട വാങ്ങിക്കൊടുത്തു. മാർക്കറ്റിലെ ഏറ്റവും വിലകുറഞ്ഞ കുടയായിരുന്നു അത്. പുതിയ കുടയുമായി ഭർത്താവ് ഓഫീസിലെത്തിയപ്പോൾ സഹപ്രവർത്തകർ വീണ്ടും അയാളെ കളിയാക്കാൻ തുടങ്ങി.
അന്നു രാത്രി സകലശക്തിയും സംഭരിച്ച് അയാൾ ഭാര്യയ്ക്ക് അന്ത്യശാസനം നൽകി: "ഇരുപതു ഫ്രാങ്ക് വിലയുള്ള ഒരു സിൽക്കുകുട എനിക്കു വാങ്ങിത്തരണം. പോരാ, അതിന്റെ ബില്ലും എന്നെ കാണിക്കണം. അല്ലെങ്കിൽ....’ പിറ്റെദിവസം ഭാര്യ അയാൾക്കു പുതിയൊരു കുട വാങ്ങിക്കൊടുത്തു. സിൽക്കിന്റേതുതന്നെ. എന്നാൽ, പതിനെട്ടു ഫ്രാങ്കിൽ ഭാര്യ ആ കച്ചവടം ഒതുക്കി. "ഇത് അടുത്ത അഞ്ചു വർഷത്തേക്ക് ഉപയോഗിക്കണം.’ ഭാര്യ പറഞ്ഞു. പുതിയ കുട കിട്ടിയ സന്തോഷത്തോടെ അയാൾ ഓഫീസിൽ പോയി. പക്ഷേ, അന്ന് അയാൾ തിരിച്ചെത്തിയപ്പോൾ ഭാര്യ കുട വാങ്ങി പരിശോധിച്ചു.
"എന്താണിത്?’ ആരോ വലിച്ച ചുരുട്ടുകൊണ്ടു കുടയിലുണ്ടായ വലിയൊരു തുള കാണിച്ചുകൊടുത്തുകൊണ്ട് ഭാര്യ അലറി. എന്താണു കാര്യമെന്നറിയാതെ അയാൾ അങ്ങനെ പകച്ചുനിൽക്കുന്പോൾ ആ സ്ത്രീ പറഞ്ഞു: "നിങ്ങൾ ഈ കുട നശിപ്പിച്ചു.!’ ദേഷ്യം സഹിക്കവയ്യാതെ അവർ അതുമിതും വീണ്ടും പുലന്പിക്കൊണ്ടിരുന്നു.
ദേഷ്യം അല്പം തണുത്തപ്പോൾ അവർ പോയി പഴയ ഒരു കുടയിലെ തുണിയെടുത്തു സിൽക്കുകുട നന്നാക്കി. എന്നാൽ, ഭർത്താവ് പിറ്റേദിവസം ഓഫീസിൽ പോയി മടങ്ങിവന്നപ്പോൾ കുടയിൽ വീണ്ടും പുതിയ തുളകൾ. ഓഫീസിലെ ആരോ പറ്റിച്ച പണിയായിരുന്നു അത്. അന്നും ഭാര്യ ഭർത്താവിനെ ദീർഘനേരം ചീത്ത പറഞ്ഞു. ഇനി പുതിയൊരു കുട വാങ്ങുന്ന പ്രശ്നമില്ലെന്ന് അപ്പീലില്ലാത്ത വിധിയും പ്രസ്താവിച്ചു.
കാര്യങ്ങൾ ഇങ്ങനെ വഴിമുട്ടിനിന്നപ്പോഴാണ് ഒരു സുഹൃത്ത് അവരെ കാണാൻ ചെന്നത്. അപ്പോൾ ഭർത്താവ് വിഷയം അയാളുടെ മുന്പിൽ അവതരിപ്പിച്ചു. സുഹൃത്ത് ഉപദേശിച്ചിട്ടും പുതിയൊരു കുട വാങ്ങാൻ ഭാര്യ തയാറല്ലായിരുന്നു. പുതിയൊരു കുട വാങ്ങാൻ തയാറല്ലെങ്കിൽ ഇൻഷ്വറൻസ് കന്പനിയോടു നഷ്ടപരിഹാരം തേടാൻ സുഹൃത്ത് നിർദേശിച്ചു. ആ നിർദേശം സ്ത്രീക്ക് ഇഷ്ടപ്പെട്ടു.
എന്നാൽ, കുടയ്ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇൻഷ്വറൻസ് കന്പനിയിൽ അപേക്ഷ നൽകാൻ ഭർത്താവിനു സമ്മതമില്ലായിരുന്നു. ലജ്ജാകരമായ പ്രവൃത്തിയായി അയാൾ അതു കണ്ടു. എന്നാൽ, നാണംകെട്ടാണെങ്കിലും നഷ്ടപരിഹാരം നേടിയെടുക്കണമെന്ന് ഭാര്യ തീരുമാനിച്ചു.
പിറ്റേ ദിവസംതന്നെ ആ സ്ത്രീ കുടയെടുത്ത് അതിൽ കുറേക്കൂടി വലിയ തുളകളുണ്ടാക്കി ഇൻഷ്വറൻസ് കന്പനിയിലെത്തി. അവിശ്വസനീയമായ ഒരു നടപടിയായിട്ടാണ് ഇൻഷ്വറൻസ് കന്പനിയിലെ ഉദ്യോഗസ്ഥൻ അതു കണ്ടത്. ശല്യം ഒഴിവാക്കാൻ ആ കുട നന്നാക്കി അതിന്റെ ബില്ല് സമർപ്പിക്കാൻ അയാൾ നിർദേശിച്ചു.
ആ സ്ത്രീ വേഗം പോയി കുട നന്നാക്കുന്ന ആളിനെക്കണ്ടു പറഞ്ഞു: "ഏറ്റവും വിലയേറിയ സിൽക്കുകൊണ്ട് ഈ കുട പുതിയതാക്കിത്തരൂ. പണം എനിക്കൊരു പ്രശ്നമല്ല!’
പ്രസിദ്ധ ഫ്രഞ്ചുസാഹിത്യകാരനായ മോപ്പസാങ് (1850-1893) എഴുതിയ "ദി അംബ്രല്ല’ എന്ന ഈ ചെറുകഥ വായിക്കുന്പോൾ ഇതുപോലെയുള്ള മനുഷ്യർ ഈ ലോകത്തിലുണ്ടോ എന്നു നാം ചോദിച്ചുപോകും. തീർച്ചയായും മോപ്പസാങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഈ കഥയിലെ നായികയെപ്പോലുള്ളവർ ജീവിച്ചിരുന്നിട്ടുണ്ടാകണം. അല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊരു കഥ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലായിരുന്നു.
ഈ കഥയിലെ പിശുക്കത്തിയായ സ്ത്രീയെപ്പോലെയുള്ള സ്ത്രീപുരുഷന്മാർ ഇന്നും ജീവിച്ചിരിപ്പുണ്ടാകാനാണു സാധ്യത. ഈ സ്ത്രീക്കു പണത്തിന്റെ വില അറിയാമായിരുന്നു. എന്നാൽ, പണത്തിനു ജീവിതത്തിലുള്ള മൂല്യം എന്താണെന്നറിയില്ലായിരുന്നു. അവർ പണം സന്പാദിക്കാനും അതു കുന്നുകൂട്ടി വയ്ക്കാനും വേണ്ടി ജീവിച്ചു. എന്നാൽ, അതു ശരിയായ രീതിയിൽ ഉപയോഗിക്കാൻ അവർ മറന്നുപോയി.
ഇതുപോലെയുള്ള ആൾക്കാരെ ചിലപ്പോഴെങ്കിലും നമ്മുടെയിടയിൽ നാം കാണാറുണ്ടല്ലോ. പണം സന്പാദിക്കുന്നതിനുവേണ്ടി മാത്രം ജീവിക്കുന്നവർ. അവരുടെ പണംകൊണ്ട് അവർക്കോ മറ്റാർക്കെങ്കിലുമോ ഒരു ഉപകാരവും ഉണ്ടാകുന്നില്ല. നേരേ മറിച്ച്, അവർക്കുണ്ടാകുന്നതു നഷ്ടം മാത്രം! എത്ര സന്തോഷമായി കൊണ്ടുപോകാവുന്ന കുടുംബജീവിതമായിരുന്നു പണത്തിനോടുള്ള ആർത്തികൊണ്ട് ആ സ്ത്രീ തകർത്തത്!
പിശുക്കത്തിയായിരുന്നെങ്കിലും പണം ചെലവാക്കാൻ അവർ വിസമ്മതിച്ചതു സ്വന്തം പണത്തിന്റെ കാര്യത്തിലായിരുന്നു. ഇൻഷ്വറൻസ് കന്പനിയുടെ പണം ചെലവാക്കുന്ന കാര്യം വന്നപ്പോൾ എത്രമാത്രം ചെലവാക്കാമോ അത്രമാത്രം ചെലവാക്കാനാണ് കുട നന്നാക്കുകാരനോട് അവർ ആവശ്യപ്പെട്ടത്! ഇവിടെയും നാം കാണുന്നതു ജീവിതത്തിൽ ശരിയായ മൂല്യങ്ങൾ ഇല്ലാത്തതിന്റെ ന്യൂനതയാണ്.
എല്ലാത്തിന്റെയും വില അറിയാമായിരുന്നു സ്ത്രീയാണു മോപ്പസാങ് അവതരിപ്പിച്ചിരിക്കുന്ന നായിക. എന്നാൽ, അവർക്ക് ഒന്നിന്റെയും ശരിയായ മൂല്യം അറിയില്ലായിരുന്നുതാനും. നമ്മുടെ സ്ഥിതി ഇതുപോലെ ആകാതിരിക്കട്ടെ. നേരേ മറിച്ച് എല്ലാത്തിന്റെയും മൂല്യങ്ങൾ കാണുന്നവരും അതു വിലമതിക്കുന്നവരുമാകട്ടെ നമ്മൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top