Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
ഒരിക്കൽ ഒരു സിംഹവും ഒരു കഴുതയും ഒരു കുറുക്കനുമൊരുമിച്ചു വേട്ടയാടാൻ പോയി. കഥയിൽ ചോദ്യമില്ലാത്തതുകൊണ്ടു കഴുത വേട്ടയാടാൻ പോകുമോയെന്നോ വേട്ടയാടാൻവേണ്ടി സിംഹം മറ്റേതെങ്കിലും മൃഗത്തെ കൂട്ടുപിടിക്കുമോ എന്നും ചോദിക്കരുത്. അവരുടെ വേട്ടയാടൽ വൻ വിജയമായിരുന്നു. വേട്ടയാടൽ അവസാനിച്ചപ്പോൾ വേട്ടമുതൽ പങ്കിടാൻ സമയമായി.
വേട്ടയാടിക്കിട്ടിയ മൃഗങ്ങളെ പങ്കിടാനുള്ള ദൗത്യം കഴുതയെയാണ് സിംഹം ആദ്യം ഏല്പിച്ചത്. കഴുത സന്തോഷപൂർവം ആ ദൗത്യം ഏറ്റെടുത്തു. മൂന്നുപേർ ഒരുമിച്ചല്ലേ വേട്ടയാടിയത്. അതുകൊണ്ടു വേട്ടമുതൽ മൂന്നു തുല്യപങ്കായി കഴുത വിഭജിച്ചു. കുറുക്കന് ഏറെ സ്വീകാര്യമായിരുന്നു ഈ പങ്കുവയ്ക്കൽ. അവൻ സന്തോഷംകൊണ്ടു കുതിച്ചുചാടി.
എന്നാൽ, സിംഹം അതുകൊണ്ടു തൃപ്തനായില്ല. അവൻ കോപംകൊണ്ടു ജ്വലിച്ചു. അടുത്ത നിമിഷം ഒറ്റ അടികൊണ്ട് അവൻ കഴുതയെ കൊന്നു. അതോടെ ശാന്തനായ സിംഹം കുറുക്കനോടു പറഞ്ഞു: ’എന്നാൽ, ഇനി നീ പങ്കുവയ്ക്കൂ.’ കുറുക്കൻ വർത്തമാനം പറഞ്ഞു സമയം പാഴാക്കാൻ പോയില്ല. അവൻ അതിവേഗം വേട്ടയാടിക്കിട്ടിയ മൃഗങ്ങളെയെല്ലാം ഒരുമിച്ചു കൂട്ടിവച്ചു. എന്നിട്ടു സിംഹത്തിനു താൽപര്യമുണ്ടാകാനിടയില്ലെന്നു കുറുക്കന് ഉറപ്പുണ്ടായിരുന്ന ഒരു ചെറിയ ഐറ്റം മാത്രം അവൻ തനിക്കായി മാറ്റിവച്ചു.
ഇതു കണ്ടപ്പോൾ സിംഹത്തിനു സന്തോഷമായി. അവന്റെ നർമഭാവം തിരിച്ചുവന്നു. "ആരാണ് ഇത്ര ന്യായമായി പങ്കുവയ്ക്കാൻ നിന്നെ പഠിപ്പിച്ചത്?’ സിംഹം ചോദിച്ചു. അപ്പോൾ സാവധാനം സിംഹത്തിന്റെ അരികിൽനിന്നു മാറിക്കൊണ്ട് ഒരു ചെറുചിരിയോടെ കുറുക്കൻ പറഞ്ഞു: ’കഴുതയിൽനിന്നാണ് ഞാൻ ഈ പാഠം പഠിച്ചത്!’
കുറുക്കൻ ബുദ്ധിമാനായിരുന്നു. കഴുതയ്ക്കുണ്ടായ അനുഭവത്തിൽനിന്ന് അവൻ അതിവേഗം പഠിച്ചു. അങ്ങനെയാണ് അവൻ തന്റെ ജീവൻ രക്ഷിച്ചത്. കഴുത ചെയ്തതുപോലെ വേട്ടമുതൽ തുല്യമായി പങ്കുവയ്ക്കാൻ കുറുക്കൻ മുതിരുകയായിരുന്നെങ്കിൽ അവന്റെ ജീവനും ഒറ്റനിമിഷംകൊണ്ടു നഷ്ടപ്പെടുമായിരുന്നു. അവൻ അതിന് ഇടവരുത്തിയില്ല. സ്വന്തം അനുഭവത്തിൽനിന്നു മാത്രമല്ല, മറ്റുള്ളവരുടെ അനുഭവത്തിൽനിന്നുകൂടി പാഠം പഠിക്കാൻ അവൻ തയാറായിരുന്നു എന്നു വ്യക്തം.
ഈസോപ്പുകഥയിലെ ഈ കുറുക്കൻ ജീവിതാനുഭവത്തിൽനിന്നു പാഠം പഠിച്ചു സ്വന്തം ജീവൻ രക്ഷിച്ച ബുദ്ധിശാലിയാണ്. എന്നാൽ, ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിക്കുന്നതിൽ ഈ കുറുക്കന്റേതുപോലുള്ള വിവേകവും വൈദഗ്ധ്യവും പ്രകടിപ്പിക്കാത്ത എത്രയോ ആളുകളെയാണു നാം നമ്മുടെ ചുറ്റിലും കാണുന്നത്! സിഗററ്റുവലി കാൻസർ രോഗികളായി മാറിയവരെയും ചുമച്ചും കുരച്ചും ശ്വാസം കിട്ടാതെ അലയുന്നവരെയും കണ്ടിട്ടും വെറും രസത്തിനുവേണ്ടി എന്നു പറഞ്ഞു സിഗററ്റു വലിക്കുന്നവർ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിച്ചവരാണോ? അല്ലേയല്ല!
മയക്കുമരുന്നിന്റെ ഉപയോഗം മരണത്തിലേക്കും വൻനാശത്തിലേക്കുമുള്ള വഴിയാണെന്നറിഞ്ഞിട്ടും ആ വഴിയെ പോകുന്നവർ ജീവിതത്തിൽനിന്നു പാഠം പഠിക്കുന്നതിൽ ഈസോപ്പുകഥയിലെ കുറുക്കന്റെ ബഹുദൂരം പിന്നിലല്ലേ? മദ്യത്തിന്റെ പിടിയിലകപ്പെട്ടവരുടെ കാര്യവും ഇതിൽനിന്നു വിഭിന്നമല്ലല്ലോ. മദ്യപാനംമൂലം എത്രയോ വ്യക്തികളും കുടുംബങ്ങളും നശിക്കുന്നു! ഇതു നേരിൽ കണ്ടിട്ടും അതു വകവയ്ക്കാതെ മദ്യത്തിൽ മുങ്ങിത്താഴുന്നവരെ നാം കാണാറുണ്ടല്ലോ. അവർക്കും ഈസോപ്പുകഥയിലെ കുറുക്കന്റെ വിവേകവും ബുദ്ധിവൈഭവവുമില്ലെന്നു വ്യക്തം.
അക്രമത്തിന്റെയും അനീതിയുടെയും വഴിയെ പോകുന്നവർ അതിദാരുണമായി നാശമടയുന്നതു കണ്ടിട്ടും എന്തേ ഇപ്പോഴും പല ആളുകളും ആ വഴിയെ പോകുന്നു? മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളിൽനിന്നു പാഠം പഠിക്കാൻ അവർ തയാറല്ല എന്നല്ലേ അതു വ്യക്തമാക്കുന്നത്? വ്യക്തിവൈരാഗ്യവും കുടുംബകലഹങ്ങളുമൊക്കെ നാശത്തിനു മാത്രമേ വഴിതെളിക്കൂ എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? എന്നിട്ടും എത്രയോ പേരാണ് ആ വഴിയിൽനിന്നു പിന്മാറാത്തത്? അവർക്കൊക്കെ ഈസോപ്പുകഥയിലെ കുറുക്കന്റെയത്രത്തോളം വിവേകമില്ലെന്നു നമുക്കു പറയേണ്ടിവരില്ലേ? അവരൊക്കെ സ്വന്തമെന്നതുപോലെ മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്നും പാഠം പഠിക്കാത്തവരല്ലേ?
ജീവിതം ഒരു പ്രശ്നമല്ല, അത് അനുഭവിക്കേണ്ട ഒരു യാഥാർഥ്യമാണെന്ന് ജർമൻ തത്വചിന്തകനായ സോറൻ കിർക്കെഗാർഡ് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതുപോലെ, ജീവിതം ശരിക്കും അനുഭവിക്കുന്നവരാണു നമ്മളെങ്കിൽ തീർച്ചയായും നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു ശരിക്കു നാം പാഠം പഠിക്കും. അതനുസരിച്ചു നാം ജീവിക്കും. എന്നാൽ, ജീവിതത്തെ ഒരു പ്രശ്നം മാത്രമായിട്ടാണു നാം കൈകാര്യം ചെയ്യുന്നതെങ്കിൽ അവിടെ ജീവിതാനുഭവങ്ങൾക്ക് ഒരിക്കലും സ്ഥാനമുണ്ടാവില്ല. അപ്പോൾ നമ്മുടെ മുന്‍പിലുള്ള പ്രശ്നത്തെ ഏതു വളഞ്ഞ വഴിയിലൂടെയും പരിഹരിക്കാനാവും നമ്മുടെ ശ്രമം.
നമ്മുടെ ജീവിതാനുഭവങ്ങൾ എപ്പോഴും മെച്ചമാവണമെന്നില്ല. പലപ്പോഴും നാം അറിയാതെയാണെങ്കിലും അപകടങ്ങളിൽചെന്നു ചാടിയെന്നിരിക്കും. അതുപോലെ, നമ്മുടെ ഭാഗത്തുനിന്നു ചിലപ്പോഴെങ്കിലും തെറ്റുകൾ സംഭവിച്ചുവെന്നുമിരിക്കാം. അപ്പോഴൊക്കെ അവയിൽനിന്ന് അമൂല്യമായ പല പാഠങ്ങളും നമുക്കു പഠിക്കാനാവും. ആ പാഠങ്ങൾ വേണ്ട സമയത്തു നാം പഠിക്കുന്പോഴാണു നമ്മുടെ ജീവിതത്തിൽ നാം നേട്ടങ്ങൾ നേടിയെടുക്കുക.
മുകളിലത്തെ കഥയിലേക്കു മടങ്ങിവരട്ടെ. വേട്ടമുതൽ സിംഹത്തിനും കുറുക്കനും തനിക്കും തുല്യരീതിയിൽ പങ്കുവയ്ക്കാൻ കഴുത മുതിർന്നതു വലിയ ഒരു അബദ്ധമായിപ്പോയി. ആ അബദ്ധത്തിൽനിന്നു പാഠം പഠിച്ചു സ്വന്തം ജീവൻ രക്ഷിക്കാനുള്ള ഭാഗ്യം കഴുതയ്ക്കു ലഭിച്ചില്ല. എന്നാൽ കഴുതയുടെ ദാരുണമായ അന്ത്യം കാണാനിടയായ കുറുക്കൻ അതിൽനിന്നു പാഠം പഠിച്ച് അതിവിദഗ്ധമായി തന്റെ ജീവൻ രക്ഷിച്ചു!
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചു എന്നു വരില്ല. നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നെന്നപോലെ മറ്റുള്ളവരുടെയും ജീവിതാനുഭവങ്ങൾ നമുക്കു പാഠമായിരിക്കണം. അപ്പോൾ മാത്രമേ ജീവിതത്തിൽനിന്നു നാം ശരിക്കും പാഠം പഠിക്കുന്നവരാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
Latest News
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു
Latest News
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top