Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നോമ്പുകാലാചരണത്തോടനുബന്ധിച്ച ഒരു അനുതാപശുശ്രൂഷ നടന്നു. വിശ്വാസികളെ കുമ്പസാരത്തിന് ഒരുക്കുന്നതിനായുള്ള ഈ അനുതാപശുശ്രൂഷയ്ക്ക് നേതൃത്വം നല്കിയതു ഫ്രാന്‍സിസ് പാപ്പയായിരുന്നു. ഈ അനുതാപശുശ്രൂഷയ്ക്കിടയില് മാര്‍പാപ്പ ഒരു അസാധാരണ പ്രഖ്യാപനം നടത്തി. 2015 ഡിസംബര്‍ എട്ടുമുതല്‍ 2016 നവംബര്‍ 20 വരെ തിരുസഭയില്‍ കരുണയുടെ ഒരു ജൂബിലി വര്‍ഷം ആചരിക്കുമെന്നായിരുന്നു ആ പ്രഖ്യാപനം.
അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം വിശ്വാസികള്‍ക്കെന്നപോലെ ലോകത്തിനു മുഴുവന്‍ വലിയ വാര്‍ത്തയായിരുന്നു. ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയും നന്ദിയോടെ അനുസ്മരിക്കാനും ആ സ്നേഹം വിശ്വാസികളുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനുമുള്ള അവസരമായിട്ടാണു മാര്‍പാപ്പ കരുണയുടെ വര്‍ഷം വിഭാവനം ചെയ്തത്. മാര്‍പാപ്പയുടെ ഈ ആഹ്വാനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ നെഞ്ചിലേറ്റുകതന്നെ ചെയ്തു. എല്ലായിടങ്ങളിലും കരുണയുടെ വര്‍ഷം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിശ്വാസികള്‍ ആചരിച്ചു.
കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തിന്റെ സമാപനദിവസമായ 2016 നവംബര്‍ 20-ന് മാര്‍പാപ്പ ‘മിസെരിക്കോര്ഡിയ എത് മിസേറ' (കരുണയും ദുരിതവും) എന്ന പേരില്‍ ഒരു അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. കരുണ സഭയുടെയും വിശ്വാസികളുടെയും ജീവിതത്തിന്റെ അന്തസത്തയായി മാറണമെന്ന് ഉദ്ബോധിപ്പിക്കുന്ന ഈ ലേഖനത്തിലൂടെ ഭൂമുഖമൊട്ടാകെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ കാര്യവും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നു.
ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നവരുടെ കഷ്ടപ്പാടും കണ്ണീരും ആരും കാണാതെ പോകാതിരിക്കാനും അവരുടെ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന കാര്യം ഓര്മിപ്പിക്കാനുംവേണ്ടി തന്റെ അപ്പസ്തോലിക ലേഖനത്തിലൂടെ ‘ലോക ദരിദ്രരുടെ ദിനാചരണ'വും മാര്‍പാപ്പ പ്രഖ്യാപിച്ചു. ലത്തീൻ ആരാധനക്രമമനുസരിച്ചു വരുന്ന ‘സാധാരണകാല'ത്തെ മുപ്പത്തിമൂന്നാം ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും ഈ ദിനാചരണം നടത്തേണ്ടതെന്നും മാര്‍പാപ്പ വ്യവസ്ഥ ചെയ്തു.
ഇതനുസരിച്ച് ‘ലോകദരിദ്രരുടെ ദിനം' ആദ്യമായി ആചരിച്ചതു 2017 നവംബര്‍ 19-ാം തീയതി ഞായറാഴ്ചയായിരുന്നു. ഈ പ്രഥമാചരണത്തിനായി തെരഞ്ഞെടുത്ത മുദ്രാവാക്യം ‘വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടു നമുക്കു സ്നേഹിക്കാം' എന്നായിരുന്നു. ജനഹൃദയങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ ഒരു മുദ്രാവാക്യമായിരുന്നു ഇത്. ‘ദരിദ്രന് നിലവിളിച്ചപ്പോള്‍ കര്‍ത്താവ് അവന്റെ പ്രാര്‍ഥന കേട്ടു' (സങ്കീര്‍ത്തനം 34:6) എന്നതായിരുന്നു രണ്ടാമതു ലോകദരിദ്ര ദിനാചണത്തിനുള്ള ചിന്താവിഷയമായി മാര്‍പാപ്പ അവതരിപ്പിച്ചത്.
2019-ല്‍ നടന്ന മൂന്നാമതു ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ തെരഞ്ഞെടുത്ത പ്രമേയം ‘പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല' എന്നുള്ള സങ്കീര്ത്തനഭാഗമായിരുന്നു(9:19). ഇക്കൊല്ലം നവംബര്‍ 15-നു നടക്കുന്ന ലോക ദരിദ്രദിനാചരണത്തിനു മാര്‍പാപ്പ നല്കുന്ന മുദ്രാവാക്യം 'ദരിദ്രനു കൈ തുറന്നു കൊടുക്കുക' എന്ന ദൈവവചനമാണ് (പ്രഭാഷകന്‍ 7:32) മാര്‍പാപ്പ ദൈവവചനം ഉദ്ധരിച്ചുകൊണ്ട് അനുസ്മരിക്കുന്നതുപോലെ, ദരിദ്രര്‍ക്കു കൈ തുറന്നു കൊടുക്കേണ്ട ഒരു കാലഘട്ടമാണിത്. പ്രത്യേകിച്ചും കോവിഡ്-19 എന്ന മഹാമാരിമൂലം ലോകം വിറങ്ങലിക്കുമ്പോള്‍. വിവിധ ലോകസംഘടനകളുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടുമായി 69 കോടി ആളുകളാണു വിശക്കുന്ന വയറുമായി അന്തിയുറങ്ങുന്നത്. ഇവരില്‍ എട്ടരക്കോടിയോളം ദരിദ്രര്‍ ഇന്ത്യക്കാരാണ്. ഇതിനും പുറമെയാണു പോഷകാഹാരത്തിന്റെ അഭാവംമൂലം കഷ്ടതയനുഭവിക്കുന്ന കോടിക്കണക്കിനാളുകള്‍.
കണക്കുകളനുസരിച്ചു പട്ടിണിയും പോഷകാഹാരക്കുറവുംമൂലം 31 ലക്ഷം കുട്ടികള്‍ ലോകമെമ്പാടുമായി പ്രതിവര്‍ഷം മരിക്കുന്നുണ്ടത്രെ. ലോകം 21-ാം നൂറ്റാണ്ടില്‍ പ്രവേശിച്ചിട്ടു നിരവധി വര്‍ഷം കഴിഞ്ഞിട്ടും പട്ടിണിയാണു ലോകത്തിലെ നമ്പര്‍ വണ്‍ പ്രശ്നം. എന്നാല്‍, ഈ ദുഃസ്ഥിതിയുടെ കാരണം ഭക്ഷ്യോത്പാദനത്തിന്റെ കുറവാണോ? അല്ലേയല്ല.
ലോകത്തിലെ സകല ജനങ്ങളെയും പോറ്റാന്‍ വേണ്ടതിലധികം ഭക്ഷണസാധനങ്ങള്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, അവ വേണ്ട രീതിയില്‍ വിതരണം ചെയ്യപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഇന്ത്യയില്‍പ്പോലും ആവശ്യത്തിലധികം ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ, ദരിദ്രരുടെ കൈയില്‍ പണമുണ്ടായിട്ടു വേണ്ടേ ഭക്ഷണം വാങ്ങാന്‍? എല്ലാ ദരിദ്രര്‍ക്കും സൗജന്യമായോ വില കുറച്ചോ ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതില്‍ ഗവണ്മെന്റ് ഇതുവരെ വിജയിച്ചിട്ടുമില്ല.
ഇന്ത്യയില്‍ പണമില്ലാഞ്ഞിട്ടാണോ ദരിദ്രര്‍ പട്ടിണി കിടക്കുന്നത്. ഒരിക്കലുമില്ല. ഇന്ത്യയില്‍ പണമുണ്ട്. എന്നാല്‍ ഓക്സ്ഫാം എന്ന സംഘടനയുടെ 2019-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ എഴുപതു ശതമാനം ജനങ്ങളുടെ സമ്പത്തിന്റെ നാലിരട്ടി സമ്പത്ത് ഒരു ശതമാനം ആളുകളുടെ കൈകളിലാണ്! 2020 ഓഗസ്റ്റിലെ റിപ്പോര്‍ട്ടനുസരിച്ചു ലോകത്തിലെ നാലാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ മാത്രം സ്വത്ത് പതിനായിരം കോടി ഡോളറിനു മുകളിലാണത്രെ!
നാമാരും മുകളില്‍ കൊടുത്തിരിക്കുന്ന സമ്പന്നവിഭാഗമായ ഒരു ശതമാനത്തില്പ്പെട്ടവരല്ലെന്നു തീര്‍ച്ച. നാം ഭൂരിഭാഗവും സാധാരണക്കാര്‍തന്നെ. നമ്മില്‍ ധാരാളംപേര്‍ അത്യാവശ്യങ്ങള്ക്കുവേണ്ട പണമില്ലാത്തവരുമായിരിക്കാം. എങ്കില്‍പ്പോലും ദിവസവും അരച്ചാണ് വയറു നിറയ്ക്കാൻപോലും വിഷമിക്കുന്നവരെ വിസ്മരിക്കാന്‍ നമുക്ക് അവകാശമില്ല. എന്നു മാത്രമല്ല, നാം കൈനീട്ടി അവരെ സഹായിക്കുകയും വേണം. എല്ലാവരുംകൂടി ശ്രമിച്ചാല്‍ അവരുടെ പട്ടിണി മാറ്റുവാന്‍ സാധിക്കുമെന്നതാണു യാഥാര്‍ഥ്യം.
അമേരിക്കന്‍ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ 2019-ലെ കണക്കനുസരിച്ചു മൂന്നരക്കോടി ജനങ്ങളാണ് പട്ടിണിമൂലം അമേരിക്കയില്‍ കഷ്ടപ്പെടുന്നത്. അവര്‍ക്കു ഗവണ്മെന്റ്പലവിധ സഹായങ്ങളും എത്തിക്കുന്നുണ്ട്. അതിനു പുറമെയാണു വിവിധ സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന 63,000 ഭക്ഷണ കലവറകളും സൂപ്പ് കിച്ചനുകളും. വ്യക്തികള്‍ ഉദാരമായി നല്കുന്ന ഫണ്ടുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ സൗജന്യ ഭക്ഷണവിതരണ സംവിധാനംമൂലം അമേരിക്കയിലെ ദരിദ്രര്‍ക്ക് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരുന്നില്ല.
ഇതുപോലെ ദരിദ്രരുടെ കാര്യം നോക്കാന്‍ ഗവണ്മെന്റും സംഘടനകളുടെ വ്യക്തികളും കൂട്ടായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നമുക്കുമുണ്ടാകണം. അതു സാധിക്കണമെങ്കില്‍ ധനസഹായത്തിനു പുറമെ നമ്മുടെ സമയവും കഴിവുകളും ഉപയോഗിക്കാന്‍ നാം തയാറാകണം. അതായത് കൈനീട്ടി നാം നല്കുന്ന സഹായം പണത്തിന്റെ കാര്യത്തിലെന്നപോലെ സേവനത്തിനും വേണമെന്നു സാരം.
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
ബൽസാക് അർഹിച്ചതും ലഭിച്ചതും
ഒരു കാലത്തു ഫ്രഞ്ചു സാഹിത്യരംഗത്തെ അതികായന്‍മാരിലൊരാളായിരുന്നു ഒണോരെ ദ ബൽസാക് (1799-1850). അന്പത്തിയൊന്നു വയസിൽ അദ്
ജീവിതത്തിന്റെ മെയിന്റനൻസ്
1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ
ദൈവത്തിനു വിട്ടുകൊടുക്കപ്പെട്ട ആത്മാവ്
വിശ്വസാഹിത്യത്തിലെ നോവലുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ പാവങ്
സന്തോഷം തേടിപ്പോയ രാജകുമാരൻ
യഥാർഥ സന്തോഷമാണു നാം തേടുന്നതെങ്കിൽ നാം കുറ്റമില്ലാത്ത സന്തോഷം അനുഭവിക്കുന്നതോടൊപ്പം സകല സന്തോഷത്തിന്റെയും
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ
നാം എഴുതാതെ പോകുന്ന കത്തുകൾ
എമേഴ്സണ്‍ വെബർ എന്ന പതിനൊന്നു വയസുള്ള ഒരു പെണ്‍കുട്ടി. മാതാപിതാക്കളോടും ഏക സഹോദരനോടുമൊപ്പം അമേരിക്കയിലെ സൗത്ത
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
Latest News
യുപിയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം; 25കാരൻ അറസ്റ്റിൽ
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
നിയമസഭാ തെരഞ്ഞെടുപ്പ്; ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
Latest News
യുപിയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം; 25കാരൻ അറസ്റ്റിൽ
ഇരുവൃക്കകളും തകരാറിൽ; സുമനസുകളുടെ കാരുണ്യം പ്രതീക്ഷിച്ച് സിബു
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി
നിയമസഭാ തെരഞ്ഞെടുപ്പ്; ദലീമയ്ക്കും എം.ബി. രാജേഷിനും ചിത്തരഞ്ജനും സാധ്യത
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top