Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവരാണ്.
1972 ഡിസംബർ 29 വെള്ളി. അർധരാത്രിയോട് അടുക്കുന്ന സമയം. ന്യൂയോർക്കിൽനിന്നുള്ള ഈസ്റ്റേണ്‍ എയർലൈൻസ് ഫ്ലൈറ്റ് നന്പർ 401 മയാമി എയർപോർട്ടിൽ ലാൻഡ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ക്യാപ്റ്റൻ റോബർട്ട് ആൽബിൻ ലോഫ്റ്റിന്റെ നിയന്ത്രണത്തിലാണു വിമാനം. അന്‍പത്തഞ്ചു വയസുള്ള അദ്ദേഹത്തിനു വിമാനം പറപ്പിക്കുന്നതിൽ മുപ്പത്തി രണ്ടുവർഷത്തെ പരിചയമുണ്ട്. 29,700 മണിക്കൂറുകളാണ് അദ്ദേഹം വിമാനം പറത്തിയിട്ടുള്ളത്.
ക്യാപ്റ്റൻ ലോഫ്റ്റിനോടൊപ്പം കോക്പിറ്റിലുള്ള ഫസ്റ്റ് ഓഫീസർ ആൽബർട്ട് ജോണ്‍ സ്റ്റോക്ക്സ്റ്റിലിന് 5800 മണിക്കൂറുകൾ വിമാനം പറപ്പിച്ച അനുഭവസന്പത്തുണ്ട്. ഫ്ലൈറ്റ് ഓഫീസറായ ഡോണൾഡ് ലൂയിസിന് 15,700 മണിക്കൂറുകൾ വിമാനം പറപ്പിച്ച പശ്ചാത്തലവുമുണ്ട്.
വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള ഒരുക്കമായി ലാൻഡിംഗ് ഗിയർ താഴ്ത്തിക്കഴിഞ്ഞപ്പോൾ പച്ച നിറത്തിലുള്ള ലാൻഡിംഗ് ഗിയർ തെളിയാതിരുന്നതു ഫ്ലൈറ്റ് ഓഫീസർ സ്റ്റേക്ക്സ്റ്റില്ലിന്റെ ശ്രദ്ധയിൽപ്പെട്ടു. വിവരമറിഞ്ഞ ക്യാപ്റ്റൻ ലോഫ്റ്റ് വിമാനം ലാൻഡ് ചെയ്യുന്നതിനു കൂടുതൽ സമയം ചോദിച്ചു. എയർപോർട്ട് കണ്ട്രോൾ അധികാരികൾ അതിന് അനുവദിക്കുകയുംചെയ്തു.
വിമാനം വീണ്ടും സുരക്ഷിതമായി ഉയരത്തിലെത്തിച്ചതിനുശേഷം ലാൻഡിംഗ് ഗിയറിന്റെ പ്രശ്നം അന്വേഷിക്കാൻവേണ്ടി വിമാനത്തിന്റെ നിയന്ത്രണം ഓട്ടോ പൈലറ്റിനെ ചുമതലപ്പെടുത്താൻ ക്യാപ്റ്റൻ ലോഫ്റ്റ് ഫ്ലൈറ്റ് ഓഫീസറെ ചുമതലപ്പെടുത്തി. അടുത്ത എണ്പതു സെക്കൻഡ് സമയം വിമാനം ഒരേ ഉയരത്തിൽതന്നെ പറന്നുകൊണ്ടിരുന്നു.
ഈ സമയം വിമാനം പറപ്പിക്കുന്നതിനു ചുമതലയുള്ള മൂന്നുപേരും ലാൻഡിംഗ് ഗിയറിന്റെ പ്രശ്നം കണ്ടുപിടിക്കുന്നതിലുള്ള തിരക്കിലായിരുന്നു. വിമാനം ഓട്ടോ പൈലറ്റിന്റെ നിയന്ത്രണത്തിൽ പ്രശ്നംകൂടാതെ മുന്നോട്ടുപോകുമെന്നായിരുന്നു അവരുടെ ധാരണ.
എന്നാൽ, അവരുടെ ധാരണയ്ക്കു വിപരീതമായി ഓട്ടോ പൈലറ്റിന്റെ നിയന്ത്രണത്തിൽ തകരാർ വന്നു. വിമാനം സാവധാനം താഴേക്കു താഴ്ന്നുകൊണ്ടിരുന്നു. ഫ്ലൈറ്റ് ഓഫീസർ സ്റ്റോക്ക്സ്റ്റിലാണ് ആദ്യം ശ്രദ്ധിച്ചത്. അദ്ദേഹം ഉടനെതന്നെ ഇക്കാര്യം ആശങ്കാപൂർവം ക്യാപ്റ്റൻ ലോഫ്റ്റിനെ അറിയിച്ചെങ്കിലും വിമാനം നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നതിലുമധികം താഴെ എത്തിയിരുന്നു. അടുത്ത പത്തു സെക്കൻഡിനുള്ളിൽ വിമാനം നിലംപതിച്ചു.
മയാമിയോടടുത്തുള്ള എവർഗ്ലെയ്ഡ്സ് എന്ന ചതുപ്പുപ്രദേശത്തു നിലംപൊത്തിയ വിമാനത്തിൽ 163 യാത്രക്കാരുൾപ്പെടെ ആകെ 176 പേരാണ് ഉണ്ടായിരുന്നത്. അവരിൽ 96 യാത്രക്കാരും രണ്ട് എയർ ഹോസ്റ്റസ് ക്യാപ്റ്റൻമാരും ഉൾപ്പെടെ മൂന്നു പൈലറ്റുമാരും അന്നു കൊല്ലപ്പെട്ടു. 75 പേർ മാത്രം പരിക്കുകളോടെ രക്ഷപ്പെട്ടു.
നൂറ്റിയൊന്നുപേരുടെ അകാലമരണത്തിനിടയാക്കിയ ഈ വിമാനാപകടം ഒഴിവാക്കാവുന്നതായിരുന്നില്ലേ? തീർച്ചയായും. ലാൻഡിംഗ് ഗിയറിലെ ലൈറ്റ് തെളിയാതിരുന്നതിന്റെ കാരണം അതിന്റെ ബൾബ് ഫ്യൂസായിപ്പോയതായിരുന്നു.
പരിചയസന്പന്നനായ പൈലറ്റിന് ആ ലൈറ്റിന്റെ അഭാവത്തിലും ലാൻഡിംഗ് ഗിയർ താഴ്ത്തി വിമാനം ലാൻഡ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ഒരു ലൈറ്റ് തെളിയാതിരുന്നതിന്റെ പേരിൽ വിമാനത്തിന്റെ നിയന്ത്രണം മുഴുവൻ കംപ്യൂട്ടർ നിയന്ത്രിതമായ ഓട്ടോപൈലറ്റിനെ ഏല്പിച്ചിട്ട് പൈലറ്റുമാർ മൂന്നുപേരും ഒരു ബൾബിന്റെ പിന്നാലെ പോയി!
ഈ വിമാനാപകടം ഏറെ ദുഃഖപൂർണവും നിർഭാഗ്യകരവുമാണ്. എന്നാൽ, സംഭവം കഴിഞ്ഞിട്ടു നാം പൈലറ്റുമാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരാരും മനഃപൂർവം ശ്രദ്ധക്കുറവ് കാട്ടിയതല്ല. ഒരു പ്രശ്നം പരിഹരിക്കുന്നതിനിടയിൽ വിമാനം നിയന്ത്രിക്കുന്ന പ്രധാനകാര്യം മറന്നുപോയെന്നു മാത്രം. അതിനു കാരണമായത് ഓട്ടോ പൈലറ്റിൽ അവർ അർപ്പിച്ച അമിത ആത്മവിശ്വാസവും.
നമ്മുടെ പലരുടെയും ജീവിതത്തിൽ ചിലപ്പോഴെങ്കിലും വലിയ തകർച്ചകൾ സംഭവിക്കുന്നതു കാണാറില്ലേ? വ്യക്തിജീവിതത്തിലെ തകർച്ചകളും വ്യക്തിബന്ധങ്ങളിലെയും കുടുംബബന്ധങ്ങളിലെയുമൊക്കെ തകർച്ചകളും അവയിലുൾപ്പെടും. കള്ളുകുടിച്ചും കഞ്ചാവടിച്ചും ജീവിതം നശിപ്പിക്കുന്നവർ ഒരു കൂട്ടർ. മോഷ്ടിച്ചും പിടിച്ചുപറിച്ചും തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം നശിപ്പിക്കുന്നതു വേറൊരു കൂട്ടർ. സന്മാർഗത്തിന്റെ പാത വെടിഞ്ഞു നാശത്തിന്റെ വഴിയെ ചരിക്കുന്നവർ മറ്റൊരു കൂട്ടർ.
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവരും നാശത്തിന്റെ വഴിയെതന്നെ സഞ്ചരിക്കുന്നവരാണ്. വെറുതെ എന്തിന് ഇക്കൂട്ടരെയൊക്കെ നാം കുറ്റം പറയണം? നാം എത്ര കേമന്മാരാണെന്നു സ്വയം കരുതിയാലും നമ്മുടെ ജീവിതം അത്രമാത്രം മൂല്യാധിഷ്ഠിതവും കുറ്റമറ്റതുമാണോ? നമുക്കും പാകപ്പിഴകൾ സംഭവിക്കാറില്ലേ?
ജീവിതത്തിലെ സുപ്രധാന കാര്യങ്ങളായ സ്നേഹവും കാരുണ്യവും പരസ്പരസഹായവും ക്ഷമയുമൊക്കെ വിസ്മരിച്ചു നാം പ്രവർത്തിക്കാറില്ലേ? അതുപോലെ സത്യവും നീതിയും പരസ്പരബഹുമാനവുമൊക്കെ മറന്നുപോകുന്ന അവസരങ്ങൾ നമ്മുടെയും ജീവിതത്തിലുണ്ടാകാറില്ലേ?
നമ്മുടെ ജീവിതത്തിൽ തകർച്ചകൾ സംഭവിക്കുന്നുണ്ടെങ്കിൽ അവയുടെ കാരണമന്വേഷിച്ചു നാം അധികം സമയം കളയേണ്ടതില്ല. കാരണം, നമ്മുടെ ജീവിതത്തിലെ സുപ്രധാന മൂല്യങ്ങൾ അവഗണിച്ച് അപ്രധാനമായവയുടെ പിന്നാലെ നാം പോകുന്നു എന്നതുതന്നെ.
വിമാനത്തിന്റെ നിയന്ത്രണത്തിലും സുരക്ഷിതമായ ലാൻഡിംഗിലുമായിരുന്നു ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പൈലറ്റുമാർ ശ്രദ്ധിക്കേണ്ടിയിരുന്നത്.
എന്നാൽ, ബുദ്ധിപൂർം പ്രവർത്തിച്ചാൽ പരിഹരിക്കാമായിരുന്ന ഒരു പ്രശ്നത്തിന്റെ പിന്നാലെപോയി അവർ സമയം കളഞ്ഞു.
നമ്മുടെയും ജീവിതത്തിൽ ഇതുപോലെ സംഭവിക്കാതിരിക്കണമെങ്കിൽ നമ്മുടെ കണ്ണ് എപ്പോഴും നമ്മുടെ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളിലുണ്ടാവണം.
അങ്ങനെയായാൽ നമ്മുടെ ജീവിതം നിയന്ത്രണംവിട്ട് ഒരിക്കലും നിലംപതിക്കുകയില്ല. എന്നു മാത്രമല്ല, നാം ലക്ഷ്യസ്ഥാനത്തു വിജയകരമായി ലാൻഡ് ചെയ്യുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
നിക്ഷേപകര്‍ക്കായി കരുവന്നൂരില്‍ ഇടപെടും; ഇഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമായിട്ടല്ല: നരേന്ദ്ര മോദി
വിവാഹാലോചന നിരസിച്ചതിലെ വിരോധം; യുവതിയടക്കം അഞ്ച് പേരെ വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയില്‍
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top