ഏഴു വർഷം, ഏഴ് വൈദികർ
2019 മേയ് 18. ക്ലീവ്‌ലാൻഡ് സെന്‍റ് ജോൺസ് കത്തീഡ്രലിൽ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്നു. കത്തീഡ്രലിന്‍റെ അകത്ത് സ്ഥലം ലഭിക്കാത്തവർ പുറത്ത് നിൽക്കുന്നു. പൗരോഹിത്യ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണവർ. ഒന്പത് നവവൈദികരുടെ പൗരോഹിത്യ ചടങ്ങാണ് നടക്കുന്നത്. അവരിൽ ഒരാളാണ് ദാനിയേൽ സമിദ്. അമേരിക്കയിലെ ഒഹായോ സെന്‍റ് മേരീസ് ഇടവകയിൽ നിന്നുള്ള വൈദിക വിദ്യാർഥിയാണ്. ചടങ്ങുകളിൽ പങ്കെടുക്കാൻ ഏറ്റവുമധികം ആളുകൾ എത്തിയിരിക്കുന്നതും ഇവിടെ നിന്നാണ്. ഇതിനൊരു കാരണവുമുണ്ട്. ഒാരോ വർഷവും ഒാരോ നവവൈദികർ. കഴിഞ്ഞ ഏഴു വർഷമായി ഇതാണ് ഈ ഇടവകയിലെ പതിവ്.

2013ൽ തുടങ്ങിയതാണ് തുടർച്ചയായുള്ള പൗരോഹിത്യ സ്വീകരണം. ഏറ്റവും സന്തോഷം നിറഞ്ഞ ഇടവക- സെന്‍റ് മേരീസ് ഇടവകയെ 2014ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. റയാൻ മാൻ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പൗരോഹിത്യം സ്വീകരിച്ചവർ ഇടയ്ക്ക് ഇടവകയിലെത്തി നടത്തുന്ന ശുശ്രൂഷകളാണ് കൂടുതൽ യുവാക്കൾ സെമിനാരിയിൽ ചേരാൻ താത്പര്യപ്പെടുന്നതിന്‍റെ പിന്നിലെ രഹസ്യമെന്ന് വൈദികർ സാക്ഷ്യപ്പെടുത്തുന്നു. പഠനശേഷം ജോലി നേടിയവരും സെമിനാരിയിൽ ചേരുന്നവരിൽ ഉൾപ്പെടുന്നു. എല്ലാവരും സന്തോഷവാ ന്മാരാണ്.

അടുത്ത വർഷം ഈ ഇടവകയിൽ നിന്ന് നവവൈദികർ ആരുമില്ല. ഇനി മൂന്നു വർഷത്തിനു ശേഷമേ ഇവിടെ പൗരോഹിത്യ സ്വീകരണമൊള്ളു. ഒരുപക്ഷേ നാലു പേരായിരിക്കും 2022ൽ നവവൈദികരായി അഭിഷേകം ചെയ്യപ്പെടുക. ആ സുവർണ നിമിഷത്തിനായി കാത്തിരിക്കുകയാണ് സെന്‍റ് മേരീസ് ഇടവക സമൂഹം.

സോനു തോമസ്