Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആര്യയ്ക്കെല്ലാം സാധ്യം
ഒരു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ മറ്റു കുട്ടികളെപ്പോലെ സ്വയം ഇരിക്കുവാനോ പിടിച്ചെഴുന്നേൽക്കാനോ സംസാരിക്കുവാനോ ആര്യക്കു കഴിയുമായിരുന്നില്ല. കഴിഞ്ഞ മാർച്ച് 14മുതൽ 21വരെ അബുദാബിയിൽവച്ച് നടന്ന വേൾഡ് സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് 100, 200 മീറ്റർ മത്സരത്തിനായി കേരളത്തിൽ നിന്നു പോയ കായിക താരമായിരുന്നു ആര്യ.
""നാലുവയസുവരെ എഴുന്നേറ്റു നിൽക്കാനോ ഇരിക്കാനോ കഴിയാത്ത കുട്ടിയായിരുന്നു അവൾ. അവളെ ഒന്ന് ഇരുത്തുവാൻ വേണ്ടി മണ്ണിൽ കുഴികുഴിച്ച് അതിൽ ഇരുത്തിയിട്ടുണ്ട്.'' ഇത് ലോക സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ 200മീറ്ററിൽ 0.34സെക്കൻഡിൽ വെള്ളിമെഡൽ നേടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്യ എന്ന മിടുക്കിക്കുട്ടിയുടെ അമ്മ വിജയശ്രീയുടെ വാക്കുകളാണ്.
കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശ്ശേരി പുത്തൻവീട്ടിൽ പരേതനായ വേണുഗോപാലന്റെ രണ്ടാമത്തെ മകളായ ആര്യ ഇപ്പോൾ നാട്ടിലെ താരമാണ്. 2019 മാർച്ച് 14മുതൽ 21വരെ അബുദാബിയിൽ വച്ച് നടന്ന വേൾഡ് സ്പെഷൽ സ്കൂൾ ഒളിന്പിക്സിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് 100,200 മീറ്റർ മത്സരത്തിനായി കേരളത്തിൽ നിന്നും പോയ കായിക താരമായിരുന്നു ആര്യ. ഈ രണ്ട് മത്സരങ്ങൾക്കും ആര്യ വെള്ളിമെഡൽ കരസ്ഥമാക്കുകയുണ്ടായി. ഇതിൽ 100 മീറ്റർ മത്സരത്തിൽ 0.34 സെക്കൻഡിനാണ് ആര്യയ്ക്ക് സ്വർണം നഷ്ടപ്പെടുന്നത് 0. 4 സെക്കൻഡ് വ്യത്യാസത്തിൽ 200 മീറ്ററിന്റെ സ്വർണവും.
വേദനയുടെ ബാല്യം
2002 മാർച്ച് 13ന് ആയിരുന്നു ആര്യയെന്ന ഈ കൊച്ചുമിടുക്കിയുടെ ജനനം. ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും സാധാരണ കുട്ടികളെപ്പോലെ അവൾ ചിരിക്കുകയും കരയുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഒരു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ മറ്റുകുട്ടികളെപ്പോലെ സ്വയം ഇരിക്കുവാനോ സ്വയം പിടിച്ചെഴുന്നേൽക്കാനോ സംസാരിക്കുവാനോ കഴിയുന്നില്ല എന്ന യാഥാർഥ്യം വീട്ടുകാർ മനസിലാക്കി.
"" മണ്ണിൽ കുഴിയുണ്ടാക്കി അവളെ ഇരുത്തുകയും നിർത്തുകയും ചെയ്തിട്ടുണ്ട്. മരങ്ങളിൽ കന്പുകെട്ടി അതിൽ പിടിച്ച് നടത്തിക്കുമായിരുന്നു. '' അമ്മയുടെ ഓർമ്മ ആര്യയുടെ ബാല്യകാലത്തിലേക്ക് പോയി.അമ്മയുടെയും വീട്ടുകാരുടെയും നിരന്തര പരിശ്രമത്തിലൂടെ ആര്യ അഞ്ചാം വയസിൽ നടന്നു തുടങ്ങി. അപ്പോഴും സംസാരിക്കുവാനോ ആശയവിനിമയം നടത്തുവാനോ അവൾക്ക് കഴിഞ്ഞില്ല.
കയറിക്കിടക്കുവാൻ ഒരു കൂരപോലും ഇല്ലായിരുന്നു. പലകയും പ്ലാസ്റ്റിക് ഷീറ്റുംകൊണ്ട് മറച്ച ഒറ്റമുറി വീടായിരുന്നു ആര്യയുടേത് . പെരുമഴയത്ത് അയലത്തെ വീടുകളിൽ അഭയം പ്രാപിച്ചിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അക്കാലത്ത് അവളെ ചികിൽസിക്കുവാനോ വേണ്ടവിധത്തിൽ പരിചരിക്കുവാനോ ആ നിർദ്ധനകുടുംബത്തിന് കഴിഞ്ഞില്ല.
ആര്യയുടെ അച്ഛൻ ഹോട്ടലിലും മറ്റും പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടുചെലവിന് പോലും തികയാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഒരു വേളയിലാണ് ആര്യയുടെ അമ്മ അയൽവീടുകളിൽ വീട്ടുജോലിക്ക് പോയി തുടങ്ങിയത്. ഈ സമയത്തൊന്നും ആര്യയുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല.
അയലത്തെ കുട്ടികൾ സ്കൂളിൽ പോകുന്പോൾ ആര്യ എന്നും അവരോടൊപ്പം റോഡ് വരെ പോകുമായിരുന്നു. അഞ്ച് വയസിലും സംസാരിക്കാതെ വന്നപ്പോൾ മകളെ തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടത്തെ ചികിത്സയിലും മാറ്റങ്ങൾ കണ്ടില്ല. തുടർന്ന് വീടിന് സമീപമുള്ള ഡോ. രാജിയെ യാദൃച്ഛികമായി കാണാൻ ഇടയായി. ""ആര്യയ്ക്ക് രണ്ട് വയസ്സിന്റെ മാനസിക വളർച്ചയുടെ കുറവുണ്ട് അല്ലാതെ മറ്റ് പ്രശ്നങ്ങൾ ഇല്ലായെന്ന ആ ഡോക്ടറുടെ വാക്കുകൾ ആ വീട്ടുകാരിൽ നേരിയ ആശ്വാസത്തിനു വകനൽകി. തുടർന്ന് ആര്യയുടെ അമ്മ തന്നെയായിരുന്നു അവളുടെ ഡോക്ടർ.
ആദ്യ സ്കൂൾ ജീവിതം ശ്രദ്ധകിട്ടാതെ
പ്രായത്തിനൊത്ത മാനസിക വളർച്ചയും സംസാരശേഷിയും ഇല്ലാത്തതിനാൽ അത്തരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ചേർക്കുവാൻ പലരും നിർബന്ധിച്ചെങ്കിലും മാതാപിതാക്കൾക്ക് ആ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. (ശാസ്താംകോട്ടയിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന മനോവികാസ് എന്ന സ്കൂളിൽ നിന്നും അദ്ധ്യാപകർ ആര്യയെ വിളിക്കുവാൻ വീട്ടിൽ വന്നിരുന്നു.) മകളെ സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തന്നെ ചേർത്താൽ അവളുടെ കുറവുകൾ മെച്ചപ്പെടുത്തുവാനും അവൾ സാധാരണ കുട്ടികളോടൊപ്പം വളർന്നു വരുവാനും അവളുടെ കര്യങ്ങൾ സ്വയം നോക്കാനും കഴിയും എന്ന കാഴ്ചപ്പാടാണ് അന്ന് തങ്ങൾക്ക് ഉണ്ടായിരുന്നതെന്ന് അമ്മ വിജയശ്രീ സാക്ഷ്യപ്പെടുത്തി.
അങ്ങനെയാണ് ആര്യയ്ക്ക് ഏഴു വയസുള്ളപ്പോൾ വീടിനടുത്തുള്ള കല്ലേലിഭാഗം എസ് എൻ വി എൽ പി എസ്സിൽ ഒന്നാം ക്ലാസിൽ ചേർത്തത്. തന്റെ മകളെ അക്ഷരം പഠിപ്പിക്കുവാൻ ഈ അമ്മ ആവതും ശ്രമിച്ചു. പക്ഷേ ഫലം ഉണ്ടായില്ല. ""മോളെന്നും ക്ളാസിൽക്കിടന്ന് ഓട്ടമാണെന്നും അടങ്ങി ഒരിടത്തും ഇരിക്കില്ലെന്നുമുള്ള അദ്ധ്യാപകരുടെ പരാതി കേട്ടു മടുത്തിട്ടുണ്ട് അക്കാലങ്ങളിൽ '' വിജയശ്രീ പറഞ്ഞു.
അഞ്ചാം ക്ലാസ് മുതൽ ആര്യ പഠിച്ചത് കല്ലേലിഭാഗം യു പി സ്കൂളിൽ ആയിരുന്നു. ഗ്രൗണ്ടിൽ കായിക മത്സരങ്ങൾ നടക്കുന്പോൾ മറ്റുകുട്ടികളെക്കാളും വേഗത്തിൽ വെറുതെ കിടന്നോടുന്ന ആര്യയെ ശ്രദ്ധിക്കുവാൻ സ്കൂളിലെ ആർക്കും കഴിഞ്ഞിരുന്നില്ല. ആറാംക്ളാസിൽ പഠിക്കുന്പോഴാണ് അച്ഛന്റെ മരണം. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ആ വീട്ടമ്മ പിന്നീട് ആര്യയെ സ്കൂളിൽ വിട്ടില്ല. മൂത്തമകൾ ആദിത്യ ആയുർവേദ നഴ്സിങ് കോഴ്സ് കഴിഞ്ഞ് ഇപ്പോൾ എറണാകുളത്തുള്ള ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്നു. (മൂത്തകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ വഹിച്ചിരുന്നത് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത അടുത്ത വീട്ടിലെ സുമനസുകളാണ്.)
ഭർത്താവിന്റെ മരണശേഷം രണ്ടു പെണ്‍കുട്ടികളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന ആ വീട്ടമ്മ ചെറിയ ഒരു വീട് സ്വപ്നം കണ്ടിരുന്നു. പഞ്ചായത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ ആ സ്വപ്നം സാക്ഷാത്കരിച്ചു.
ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ്
അച്ഛൻ മരിച്ചു കഴിഞ്ഞ് അടുത്ത അധ്യയനവർഷാരംഭത്തിലാണ് ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. ആര്യ പഠനം നിർത്തിയതറിഞ്ഞ ശാസ്താംകോട്ടയിലുള്ള ഭിന്നശേഷി സൗഹൃദ വിദ്യാലയമായ ""മനോവികാസ് ''എന്ന സ്കൂളിലെ അധ്യാപികമാരായ ഗിരിജ ടീച്ചറും അന്പിളി ടീച്ചറും വീണ്ടും ആര്യയുടെ വീട്ടിലെത്തി. അവരുടെ നിർബന്ധപ്രകാരം ആര്യയെ ആ സ്കൂളിൽ ചേർത്തു.
വളരെ മാതൃകാപരമായി പ്രവർത്തിക്കുന്ന ഈ സ്കൂളിലെ അദ്ധ്യാപകർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും ഇവിടത്തെ കുട്ടികളോട് കാണിക്കുന്ന താല്പര്യവും ആത്മാർത്ഥമായ സ്നേഹവും പരിഗണനയും ഒക്കെ പ്രശംസനീയം തന്നെ. ഭിന്നശേഷിക്കാരായ നൂറ്റിനാല്പതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇവിടെ കുട്ടികളെ, അവരുടെ വയസിന്റെയും ബൗദ്ധികനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ക്ലാസുകൾ തീരുമാനിക്കുന്നത്.
അതിൻ പ്രകാരം പ്രൈമറി വിഭാഗത്തിലാണ് ആര്യ ഇപ്പോൾ പഠിക്കുന്നത്. നാലുവർഷം മുൻപ് ആര്യ അവിടെ എത്തുന്പോൾ തന്നെ അവളുടെ കഴിവിനെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഗിരിജ ടീച്ചർ തന്നെ വെളിപ്പെടുത്തുന്നു.""ഭിന്നശേഷിയുള്ള ഓരോ കുട്ടിയിലും ഓരോ കഴിവ് അടങ്ങിയിട്ടുണ്ട് . അതിനെ കണ്ടെത്തി പരിപോഷിപ്പിച്ച് അതിനുവേണ്ടുന്ന പരിശീലനം കൊടുക്കുവാൻ രക്ഷിതാക്കളും സമൂഹവും ഒരേ മനസോടെ കൂടെയുണ്ടാകണം. നല്ല ക്ഷമയും വേണം''- അന്പിളി ടീച്ചർ കൂട്ടിച്ചേർത്തു.
എപ്പോഴുമുള്ള ഓട്ടം ശ്രദ്ധിക്കപ്പെട്ടു
ക്ലാസ് മുറികളിലും ഗ്രൗണ്ടിലും മിന്നിമറയുന്ന ആര്യ എല്ലാവരുടെയും ശ്രദ്ധാലുവായി. അതിന് ശേഷം ഓഫീസിൽ നിന്നും എന്തെങ്കിലും സാധനം എടുക്കുവാൻ ഉണ്ടെങ്കിൽ ആര്യയെയാണ് പറഞ്ഞു വിടുന്നത്. ആര്യയുടെ ഓടാനുള്ള താല്പര്യം കണ്ടറിഞ്ഞ അധ്യാപകർ സ്കൂൾ തല ഓട്ടമത്സരത്തിൽ പങ്കെടുപ്പിച്ചു. തുടർന്ന് ജില്ലാ, സംസ്ഥാന, ദേശീയ കായിക മത്സരത്തിൽ (ദേശീയ മത്സരം 2016ൽ ഭുവനേശ്വറിൽ വച്ച് നടന്നു )ബാക്കിയുള്ളവരെ പിന്തള്ളി ആര്യ ബഹുദൂരം മുന്നേറി. അവസാനം അത് ലോക ഒളിന്പിക്സിലും എത്തി.
ഈ നേട്ടങ്ങൾക്ക് പിന്നിൽ ഒരു കൂട്ടം അദ്ധ്യാപകരുടെ അക്ഷീണ പ്രയത്നം കാണാതിരിക്കാൻ കഴിയില്ല. നാലുവർഷമായി ആര്യയെയും നൂറ്, ഇരുനൂറ് മീറ്റർ ഓട്ടവും റിലേയും ഡിസ്ക് ത്രോയും ഒക്കെ പരിശീലിപ്പിച്ചു വരികയാണ്. എപ്പോൾ ഓടാൻ പറഞ്ഞാലും (അവശതയും ക്ഷീണവും വിഷമങ്ങളും ഒക്കെ ഉണ്ടെങ്കിലും )യാതൊരു മടിയും കൂടാതെ അവൾ അനുസരിക്കുമായിരുന്നു. അത് തന്നെയാണ് അവളുടെ ഈ വിജയത്തിന് കാരണമായതെന്നും അവർ പറഞ്ഞു.
നേട്ടം പുതുതലമുറയ്ക്കുള്ള പ്രചോദനം
ആര്യയുടെ നേട്ടം സ്കൂൾ അധികൃതർക്കും മറ്റ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും പുതുതലമുറക്കാർക്കും വലിയ പ്രചോദനം ആയിരിക്കുകയാണ്.
""ആര്യയുടെ ബൗദ്ധികനിലവാരമനുസരിച്ച് ജീവിതത്തിന് ആവശ്യമുള്ള അറിവുകൾ പകർന്നുനൽകാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവളുടെ പേരും അഡ്രസ്സും ഫോണ്‍ നന്പറും എഴുതാൻ അറിയാം” - അധ്യാപികമാർ അഭിമാനത്തോടെ പറഞ്ഞു. ""ആര്യയെ ഏതറ്റം വരെയും സഹായിക്കുവാൻ വിവിധ സംഘടനകളും മുന്നോട്ട് വന്നിരിക്കുകയാണ് . കല്ലേലിഭാഗം പൗരാവലി, ക്വിലോണ്‍ അത്്ലറ്റിക് ക്ലബ്, റൗണ്ട് ടേബിൾ കൊല്ലം തുടങ്ങിയവർ അക്കൂട്ടത്തിൽപ്പെടും.
ഞങ്ങൾ സംസാരിച്ച് കഴിഞ്ഞ് വീടിന്റെ പടിയിറങ്ങുന്പോൾ പ്രതീക്ഷയോടെ ആ അമ്മ ചോദിച്ചു ""ഒളിന്പിക്സ് മെഡൽ കിട്ടിയ എന്റെ മോൾക്ക് ഒരു സർക്കാർ ജോലി കിട്ടുമായിരിക്കും അല്ലേ സാറെ ''. ആ കൊച്ചുമിടുക്കിയുടെ സ്വപ്നങ്ങൾ യഥാർഥ്യമാക്കുവാൻ ഒരു നാടുമുഴുവൻ കൂടെയുണ്ട്. അതോടൊപ്പം നമ്മുടെ അധികൃതർ ആര്യയുടെ അമ്മയുടെ സ്വപ്നവും നടപ്പാക്കുമെന്ന് പ്രത്യാശിക്കാം.
സുഗതൻ എൽ.
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top