Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
ഞാൻ പുറത്തിറങ്ങി എന്റെ കൈയിലുള്ള കടലാസിലേക്കു നോക്കി നിൽക്കുകയാണ്. എന്തോ എനിക്കൊന്നും മനസിലാകുന്നില്ല.
നാസി പോലീസുകാരൻ എന്നോടു പറയുന്നു, ""നിന്റെ അമ്മ മരിച്ചിട്ട് കുറേ നാളുകളായി...റെയിൽവേസ്റ്റേഷനിലേക്ക് നിന്റെ കൂടെ വരാൻ എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്...നിനക്കു തന്നെ പോകാൻ കഴിയുമല്ലോ?''
""നന്ദി.'' ഇത്രയും ഞാൻ പറഞ്ഞൊപ്പിച്ചു.
മഞ്ഞിൽ തുറന്ന ചെരിപ്പു മാത്രമിട്ട് ഞാൻ നിൽക്കുകയാണ്. ഒരു കൈയിൽ യാത്രാസഞ്ചിയും മറുകൈയിൽ അറിയിപ്പുകടലാസും. ലോകം തകിടംമറിഞ്ഞതുപോലെ.
അങ്ങനെ എത്ര സമയം അവിടെ നിന്നെന്ന് എനിക്ക് അറിഞ്ഞുകൂടാ.
ഗേറ്റിലേക്കു വന്ന ഒരു നാസി പോലീസുകാരൻ എന്നെ യാഥാർഥ്യത്തിലേക്കു വിളിച്ചുണർത്തി. പെട്ടിയുമെടുത്തു ഞാൻ നടന്നു. അയാളെ കടന്നുപോകുന്പോൾ ""അറ്റൻഷൻ'', ""തൊപ്പി എടുക്ക്'' മുതലായ കല്പനകൾ കേൾക്കുന്നതായും എന്റെ ശരീരം അതനുസരിച്ചു വലിഞ്ഞുമുറുകുന്നതായും എനിക്കു തോന്നി. ഒരു നിമിഷം ധാർഷ്ട്യത്തോടെ ഞാൻ അയാളുടെ മുഖത്തേക്കു നോക്കി.
ഇപ്പോൾ ഞാൻ പെരുവഴിയിലാണ്. എനിക്ക് അജ്ഞാതമായ വഴി. എതിർദിശയിൽ ഒരു കൊല്ലം മുന്‍പ് ഞാൻ സഞ്ചരിച്ചത് മൂടിക്കെട്ടിയ ഒരു വണ്ടിയിലായിരുന്നല്ലോ. എന്റെ ചിന്തകളിൽ ഞാനെന്റെ അമ്മയോട് ഒപ്പമാണ്. അമ്മ എപ്പോഴാണു മരിച്ചത്? സംസ്കാരം കഴിഞ്ഞുകാണുമോ? ഈ 10 ദിവസത്തെ അവധിയുടെ അർഥമെന്താണ്? ഈ ക്യാന്പിന്റെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല!
** **********
തണുത്തുമരവിച്ചിട്ടും ഞാനെന്റെ ഓവർകോട്ട് അഴിച്ചുമാറ്റി. എത്ര അടുക്കു വസ്ത്രങ്ങളാണ് ശരീരത്തിൽ. മഞ്ഞ് ഉണങ്ങിക്കിടക്കുന്നതുകൊണ്ട് ചെരിപ്പിട്ടു നടക്കുക അത്ര വിഷമകരമല്ല. ഡാഹാവ് പട്ടണത്തിലെ ആദ്യ വീടുകൾ കണ്ടപ്പോൾത്തന്നെ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. അയാൾ എന്നെ കുറേനേരം തുറിച്ചുനോക്കി. മാത്രമല്ല, വഴിയാത്രക്കാരെല്ലാം എന്നെ ശ്രദ്ധിക്കുന്നതായും എനിക്കു തോന്നി. എന്റെ ളോഹയും വൈദികർ ഉപയോഗിക്കുന്ന തൊപ്പിയുമാണ് അവരുടെ ശ്രദ്ധ ആകർഷിച്ചത് എന്നെനിക്കു മനസിലായി. പലരുടെയും നോട്ടം സഹതാപവും കാരുണ്യവും നിറഞ്ഞതായിരുന്നു.
***************
മ്യൂണിക്കിലേക്കുള്ള അടുത്ത തീവണ്ടിക്ക് ഒരു മണിക്കൂർ സമയമുണ്ട്.
അപ്പോൾ എനിക്ക് അതിഭയങ്കരമായ വിശപ്പ് അനുഭവപ്പെട്ടു. സ്റ്റേഷനിലെ റസ്റ്ററന്റിൽ ചെന്നപ്പോൾ എന്റെ പക്കൽ റേഷൻ ടിക്കറ്റുകൾ ഇല്ല. ""അടുക്കളയിലേക്കു ചെല്ലൂ.'' കടക്കാരൻ പറഞ്ഞു.
അല്പംകഴിഞ്ഞ് അയാളും എന്റെ പിന്നാലെ വന്നു. എന്റെ വടിച്ച തല കണ്ടപ്പോൾ അയാൾ സൂപ്പും ഉരുളക്കിഴങ്ങും സമൃദ്ധമായി വിളന്പി. അവിടത്തെ സ്പെഷൽ ഇനമായിരുന്നു അത്. ഒരു പ്ലേറ്റ്. ഒരിക്കൽക്കൂടി. വീണ്ടും വീണ്ടും... തീവണ്ടി പുറപ്പെടാനുള്ള വിസിൽ മുഴങ്ങുന്നതുവരെ.
*****************
മ്യൂണിക്ക് സ്റ്റേഷനിൽ വണ്ടി പുറപ്പെടാൻ മൂന്നുമണിക്കൂർ സമയമുണ്ടായിരുന്നു. ഞാൻ നേരേ പോയത് ഒരു റസ്റ്ററന്റിലേക്കാണ്. അവിടത്തെ സ്പെഷൽ ഇനം ഞാൻ ഓർഡർ ചെയ്തു. അതുതന്നെ രണ്ടുതവണ കഴിച്ചപ്പോൾഎനിക്കു നിർത്തേണ്ടിവന്നു. സമയം രണ്ടര കഴിഞ്ഞിരുന്നു. രണ്ടരയ്ക്കു ശേഷം ചൂടുള്ള ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലത്രേ.
വിളന്പുകാരിയുടെ ഉപദേശപ്രകാരം ഞാൻ റോഡിന് അപ്പുറത്തുള്ള ഒരു ചെറിയ ബേക്കറിയിലേക്കു പോയി. റൊട്ടി വാങ്ങാനുള്ള ഏതാനും റേഷൻ സ്റ്റാന്പുകൾ അവർ എനിക്കു തരികയും ചെയ്തു. അവ കൊടുത്ത് എനിക്ക് കുറച്ച് കേക്കുകൾ വാങ്ങാം.
അപ്പോഴാണ് ഒരു പള്ളിമുറിയിലേക്കോ ആശ്രമത്തിലേക്കോ ആണു ഞാൻ പോകേണ്ടിയിരുന്നത് എന്ന ബോധോദയമുണ്ടായത്. അന്വേഷിച്ചുപിടിച്ച് ഞാനെത്തിയത് ഒരു അഗസ്റ്റീനിയൻ ആശ്രമത്തിലാണ്. അവരെന്നെ ഹൃദയപൂർവം സ്വീകരിച്ചു. ഞാൻ കുളിച്ചു വൃത്തിയായി. ഭക്ഷണമേശയിൽ അവരെന്നെ ഇരുത്തി.
സുപ്പീരിയറച്ചൻ എന്റെ മുന്നിൽ നിന്നു മാറിയ ഒരു നിമിഷംകൊണ്ട് മേശപ്പുറത്തുണ്ടായിരുന്ന റൊട്ടിയുടെ പകുതി ഞാൻ അകത്താക്കി. അടുത്തനിമിഷം മറ്റേ പകുതിയും. ഞാൻ അതിനും ഒരു ന്യായം കണ്ടെത്തി!
**************
സ്റ്റേഷനിലേക്കു നടക്കുന്പോൾ കൂടുതൽ ഊർജസ്വലനായതുപോലെ. കോൺസ്റ്റൻസ് തടാകതീരത്തുള്ള ലിൻഡാവിലേക്കു പോകുന്ന ട്രെയിനാണത്. എത്ര ആളുകളാണ്!
പെട്ടെന്നൊരു ചിന്ത എന്റെ മനസിൽ മിന്നിമറഞ്ഞു. എന്നോടു പറഞ്ഞതൊക്കെ സത്യമല്ലെന്നു വരുമോ? എന്റെ അമ്മ മരിച്ചിട്ടില്ലതന്നെ. എന്റെ സഹോദരിമാരോ സ്വാധീനമുള്ള എന്റെ ഏതോ സുഹൃത്തോ എന്നെ പുറത്തിറക്കാൻവേണ്ടി മെനഞ്ഞുണ്ടാക്കിയ ഒരു കഥയല്ലേ അത്? ഭ്രാന്തമായ ഒരു പ്രത്യാശ എന്നെ മൂടി.
പ്ലാറ്റ്ഫോമിലൂടെ ചിന്തയിൽ മുഴുകി ഞാൻ നടന്നു. ആരെങ്കിലും എന്നെ നിരീക്ഷിക്കുന്നുണ്ടോ? ളോഹയും റോമൻ തൊപ്പിയും പ്രത്യേകം ശ്രദ്ധിക്കപ്പെടുമെന്ന് എനിക്കറിയാം. പക്ഷേ, ആരുംതന്നെ എന്നെ നിരീക്ഷിക്കുന്നതായി തോന്നുന്നില്ല.
ലിൻഡാവ് നഗരം എനിക്കു പരിചിതമാണ്, അതുപോലെ കോൺസ്റ്റൻസ് തടാകവും. അവിടെ എനിക്കു സ്നേഹിതരുണ്ട്. ഒരു പള്ളിമുറിയിൽ ഏതാനും ദിവസം വിശ്രമിച്ചിട്ട് ഒരു ചെറുതോണിയിലോ ലൈഫ്ജാക്കറ്റ് ധരിച്ചോ തടാകത്തിന് അക്കരെയുള്ള സ്വിറ്റ്സർലാൻഡിലേക്കു രക്ഷപ്പെടാം...
പക്ഷേ അപ്പോൾ മറ്റൊരു ചിന്ത എന്നെ പിടികൂടി. അമ്മയുടെ മരണം സർക്കാർ രേഖകളിൽ വന്നുകാണും. മാത്രമല്ല, വളരെ അസാധാരണമായ തരത്തിലുള്ള എന്റെ ഈ താത്കാലിക മോചനം സാധ്യമാക്കാൻ ആരെങ്കിലും ഞാൻ തീർച്ചയായും തിരിച്ചെത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടാകാം.
അതുകൊണ്ട് വീട്ടിലേക്കു പോകാൻ ഞാൻ തീവണ്ടിയിൽ കയറി.
ആ യാത്ര ഒരു സ്വപ്നംപോലെയായിരുന്നു എനിക്ക്. തികച്ചും ചിന്താശൂന്യമായ മനസ്. തിരക്കേറിയ തീവണ്ടിയിൽ ആളുകൾ എന്നെ തുറിച്ചുനോക്കുന്നത് എനിക്ക് ഒരു വിഷയമേ ആയിരുന്നില്ല.
*************
വീട്ടിലെത്തി, എന്റെ സഹോദരന്മാരെയും സഹോദരിമാരെയും ആശ്ലേഷിക്കുന്നതുവരെ ഞാൻ വികാരരഹിതനായിരുന്നു. തുടർന്ന് കണ്ണീരിന്റെ ഒരു പെരുവെള്ളപ്പാച്ചിൽ...
സെമിത്തേരിയിൽ പോയി ഞാനെന്റെ അമ്മയോട് യാത്രപറഞ്ഞു. അമ്മയുടെ വിശ്വസ്തമായ ഹൃദയം എത്രയധികം വേദനയും സഹനങ്ങളും അനുഭവിക്കേണ്ടിവന്നു! കുറച്ചുദിവസങ്ങൾക്കു മുന്‍പ് നാസി പോലീസുകാർ വീട്ടിലെത്തി ബഹളംവച്ചിരുന്നു. അമ്മയ്ക്ക് അത് വളരെ അധികമായിരുന്നു. എന്റെ ജീവൻ രക്ഷിക്കാൻ അമ്മ സ്വജീവൻ നൽകി.
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top