സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയും സുന്ദരമായ പേരുകളിട്ട് ഈ പൂച്ചകളെ ആരാണ് വളർത്തുന്നതെന്നുകൂടി അറിയൂ. ഒട്ടേറെ ഗ്രാമി അവാർഡുകൾ നേടിയ വിഖ്യാത ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്‍റെ അരുമകളാണ് ഈ പൂച്ചകൾ.

പൂച്ചകൾ, ആശംസകൾ

എന്താണ് ഇവയെക്കുറിച്ച് ഇപ്പോൾ പറയാൻ കാര്യമെന്നു ചോദിച്ചാൽ, കാര്യമുണ്ട്. ആഘോഷ വേഷങ്ങളായ പാർട്ടി ഹാറ്റും സ്കാർഫും സാന്താ തൊപ്പിയുമണിഞ്ഞ് ഗമയിലിരിക്കുകയാണ് ഒലീവിയയും മെറിഡിത്തും ബെഞ്ചമിനും- ടെയ്‌ലർ സ്വിഫ്റ്റ് സുഹൃത്തുക്കൾക്കയയ്ക്കുന്ന ക്രിസ്മസ് കാർഡിലെ മോഡലുകളാണ് പൂച്ചക്കൂട്ടം.

വർഷങ്ങളായി ആശംസാകാർഡുകൾ ഡിജിറ്റലായി മാറിയിട്ട്. പൊതുവേ ആരും കാർഡുകൾ വാങ്ങി കവറിലിട്ട് അയയ്ക്കുന്നില്ല ഇപ്പോൾ. പക്ഷേ ടെയ്‌ലർ സ്വിഫ്റ്റ് പതിവുപോലെ കാർഡയച്ചുതുടങ്ങി. പരിചയക്കാരുടെ മേൽവിലാസംതേടി പൂച്ചക്കാർഡുകൾ എത്തുന്നു. അവയിലൊന്ന് തുടക്കത്തിലേ ലഭിച്ച മാധ്യമ പ്രവർത്തകയാ കൈലീ മെറിഡിത്ത് കാർഡിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഇങ്ങനെ കുറിച്ചു: ഒരാഘോഷകാലം തുടങ്ങുന്നത് ടെയ്‌ലർ സ്വിഫ്റ്റിന്‍റെ വകയായുള്ള ഹോളിഡേ കാർഡിലൂടെയാകുന്നത് മഹത്തായ കാര്യമാണ്. സാന്തായുടെ തൊപ്പിയിലിരിക്കുന്ന പൂച്ചകൾ അതിനെ കൂടുതൽ മനോഹരമാക്കുന്നു.

അകത്ത് ടെയ്‌ലറിന്‍റെ ആശംസകളായി ഇങ്ങനെ എഴുതിയിട്ടുണ്ട്: അതിമനോഹരമായ നിമിഷങ്ങൾ അടങ്ങുന്ന ഒരുത്സവ വേള നിങ്ങൾക്ക് ആശംസിക്കുന്നു. സ്നേഹത്തോടെ ടെയ്‌ലർ സ്വിഫ്റ്റും 13 മാനേജ്മെന്‍റിലെ എല്ലാവരും!
പുതിയ ആൽബമായ ഫോക് ലോറിനെക്കുറിച്ചും കാർഡിൽ സൂചനയുണ്ട്.

ഔപചാരികമല്ല സ്നേഹം

ലോകം ആഘോഷിക്കുന്ന ഒരു ഗായിക തന്‍റെ കന്പനിയുടെ വകയായി ക്രിസ്മസ് കാർഡുകൾ അയയ്ക്കുന്നത് വലിയ സംഭവമാണെന്നു കാണിക്കാനല്ല ഇത്രയും പറഞ്ഞത്. അവർ മനുഷ്യരോടു കാണിക്കുന്ന സ്നേഹത്തിന്‍റെ ആമുഖമായിരുന്നു അത്. കഥ തുടർന്നു കേൾക്കൂ.

സ്വന്തം നാടായ നാഷ് വിലിലുള്ള നിക്കി കോണ്‍വെൽ എന്ന ഒരു സ്ത്രീക്ക് ടെയ്‌ലർ ഇങ്ങനെ ഒരു കുറിപ്പയച്ചു: നിക്കി, നിങ്ങളെക്കുറിച്ചു ഞാൻ പത്രത്തിൽ വായിച്ചു. സ്വന്തം കഥ ഉറക്കെ വിളിച്ചു പറഞ്ഞ നിങ്ങൾ അസാമാന്യ ധൈര്യശാലിയാണ്. നിങ്ങൾ ഈ വർഷം കടന്നുപോയ ദുരിതങ്ങളെക്കുറിച്ചോർക്കുന്പോൾ എനിക്കു വിഷമമുണ്ട്. ഒപ്പം, ഈയൊരു സമ്മാനം അയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു നാഷ് വില്ലിലെ ഒരു പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിക്ക് നൽകുന്നതാണ്. സ്നേഹം.

സാമാന്യം വലിയൊരു തുകയാണ് ടെയ്‌ലർ സമ്മാനമായി അയച്ചുകൊടുത്തത്. ശരിക്കും അതു സമ്മാനമല്ല, സ്നേഹസാന്ത്വനമാണ്. സ്വന്തം കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന യുവതിയാണ് നിക്കി. കോവിഡ് അവരുടെ ജീവിതത്തെ അപ്പാടെ ഉലച്ചു. താമസിക്കുന്ന വീടിന്‍റെ വാടകപോലും മാസങ്ങളുടെ കുടിശികയായി. കുട്ടികൾക്ക് അവർ സ്വപ്നംകാണുന്ന നല്ലൊരു ക്രിസ്മസ് നൽകാൻപോലും കഴിയില്ലല്ലോ എന്ന കടുത്ത ദുഖത്തിലായിരുന്നു അവർ. അങ്ങനെയിരിക്കെയാണ് പാട്ടുപോലെ ടെയ്‌ലറിന്‍റെ മനസെത്തിയത്.

അവരുടെ സ്നേഹം അവിടെ തീർന്നില്ല. മിഷിഗണിൽനിന്നുള്ള ഷെൽബീ സെലെസ്കി എന്ന യുവതിക്കും ടെയ്‌ലർ പണമയച്ചു. ഷെൽബിയുടെ കുഞ്ഞിന് ജന്മനാ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. അതും ഈ കോവിഡ് കാലത്ത്.

ഷെൽബിക്ക് അയച്ച സന്ദേശത്തിൽ ടെയ്‌ലർ പറഞ്ഞതിങ്ങനെ: നിങ്ങളനുഭവിക്കുന്ന സമ്മർദ്ദം മറ്റാർക്കും മനസിലാക്കാൻ കഴിയില്ല. നിങ്ങൾക്കും സുന്ദരമായ കുടുംബത്തിനും നല്ലൊരു ഒഴിവുകാലം ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ടെയ്‌ലർ.

ബോയ്ഫ്രണ്ട് ജോ ആൽവിനൊപ്പം ക്വാറന്‍റൈനിൽ കഴിഞ്ഞ വേളയിലാണ് ടെയ്‌ലർ പുതിയ ആൽബം ഫോക് ലോർ ഒരുക്കിയത്. ദിവസേന രാത്രികളിൽ കണ്ട വിവിധ സിനിമകൾ, വായിച്ച പുസ്തകങ്ങൾ എന്നിവ തനിക്ക് പുതിയൊരു ഉൾക്കാഴ്ച നൽകിയെന്ന് ടെയ്‌ലർ അടുത്തയിടെ ഒരഭിമുഖത്തിൽ പറഞ്ഞു. കഥകളും കഥാപാത്രങ്ങളുമുള്ള ട്രാക്കുകളാകും ഫോക് ലോറിലേത്.

ഇൻ‌ ഹാർമണി
ഹരിപ്രസാദ്‌