ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്രവർത്തനത്തോടു താല്പര്യമുണ്ടാക്കിയത്. യാത്രകളോടുള്ള ഇഷ്ടം കൂടിയപ്പോൾ സന്യസിക്കണമെന്നായി. അങ്ങനെ ഹരിദ്വാറിൽ സന്യാസം സ്വീകരിക്കാൻ പോയി. അവിടെവച്ചാണ് സന്യാസമല്ല, സാമുഹ്യസേവനമാണ് എന്‍റെ വഴി എന്നു മനസിലാക്കുന്നത്.

അങ്ങനെ ജീവകാരുണ്യപ്രവർത്തകനായി. അനാഥാലയങ്ങളിലെ പ്രവർത്തനങ്ങൾക്കിടയിലാണ് കാരുണ്യത്തിന്‍റെ വഴിവെളിച്ചങ്ങളിലെപ്പോഴോ ബൈബിൾ വായിക്കാൻ തുടങ്ങിയത്. അങ്ങനെ വാഗ്ദത്തഭൂമി കാണുകയെന്നത് ഒരു മോഹമായി. ഒരു ഡിസംബറിലാണ് അതു സഫലമായത്. കുരിശിന്‍റെ വഴികൾ കണ്‍മുന്പിൽ കൊത്തിവയ്ക്കപ്പെട്ടതുപോലെയായിരുന്നു വിശുദ്ധനാടുകളിലേക്കുള്ള എന്‍റെ യാത്രകൾ.

മഞ്ഞുപെയ്യുന്ന ഒരു നട്ടുച്ചയ്ക്ക് നമ്മുടെ നാട്ടിടവഴികളെ ഓർമിച്ചുകൊണ്ട് ഞാൻ ജറൂസെലെമിലൂടെ നടന്നു. സഹനത്തിന്‍റെ പാതകളായിരുന്നു അത്. യേശുക്രിസ്തു ജനിച്ച പുണ്യസ്ഥലം ബത്‌ലേഹം, യേശു വളർന്ന് ജീവിച്ച ജെറൂസലെം, കുരിശേറിയ ഗാഗുൽത്താ മലകൾ.. ഡിസംബറിൽ കിടുങ്ങി വിറയ്ക്കുന്പോഴും സന്ദർശകരെ കാത്തിരിക്കുകയാണ് ഈ ചരിത്ര സ്ഥലങ്ങൾ.
ആ മണ്ണിലൂടെ മഞ്ഞുകൊണ്ടു നടന്നപ്പോൾ ഞാൻ അറിഞ്ഞത് ആത്മാവിനെ ശാന്തമാക്കുന്ന കാരുണ്യത്തിന്‍റെ ദിവ്യസ്പർശം. അതിനുമപ്പുറം മറ്റുള്ളവർക്കുവേണ്ടി കുരിശിൽപ്പിടഞ്ഞ ദൈവപുത്രന്‍റെ കാൽപ്പാടുകൾ.

ആ വഴികളിൽ ഭൂമിയിൽ സന്മനസുള്ളവർക്കു മാത്രം സമാധാനം എന്ന് ആരോ കാതിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. ബെത്‌ലെഹമിൽ പകൽ നല്ല തിരക്കായിരുന്നു. മിക്കവാറും കടകൾക്കു മുന്നിൽ നല്ല ആൾക്കൂട്ടമുണ്ടായിരുന്നു. ആൾക്കാർ തിരക്കിട്ട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന വാഹനങ്ങൾ. തെരുവീഥികളിൽ ഒച്ചയും ബഹളവും. ബേക്കറികൾക്കും ഇറച്ചിക്കടകൾക്കും മുന്പിലായിരുന്നു ഏറ്റവും തിരക്ക്. പച്ചക്കറികൾ നല്ല ആകർഷകമായി അടുക്കിവച്ചിരിക്കുന്നു.


കണ്ണുനീർത്തുള്ളിയുടെ ദേവാലയം

വൈകുന്നേരമായതോടെ കഥ മാറി. അപ്രഖ്യാപിത ഹർത്താൽ എന്നു തോന്നിക്കുന്ന രീതിയിൽ കടകൾ ഒന്നൊന്നായി അടയ്ക്കുന്നു. നിരത്തുകളിൽ വാഹനങ്ങൾ കാണാനേയില്ല. എങ്ങും നിശബ്ദത. എന്താണു സംഭവിച്ചതെന്ന് മനസിലായില്ല. പിന്നീടാണ് കാര്യം അറിയുന്നത്. ശനിയാഴ്ചകളിൽ യഹുദരുടെ "ശാബത്’ ആണ്. അതിനുള്ള തയാറെടുപ്പുകൾ വെള്ളിയാഴ്ച വൈകുന്നേരത്തോടെ തുടങ്ങും. അതുകൊണ്ടാണത്രെ നിരത്തുകളിൽ ആരെയും കാണാനില്ലാതായത്. വെള്ളിയാഴ്ച വൈകുന്നേരമായാൽ പിന്നെ ആരും ജോലി ചെയ്യാറില്ല. എന്തിന് വീടിനുള്ളിൽ കയറിയാൽ പിന്നെ പുറത്തിറങ്ങാറുമില്ല. ശനിയാഴ്ചത്തെ പ്രാർഥനയും ആഹാരവും കഴിഞ്ഞതിനുശേഷം ഞായറാഴ്ചയോടെയാണ് തെരുവിൽ ആൾക്കാർ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്.


തിരുജനന സ്ഥലം

ബെത്‌ലെഹം സന്ദർശനത്തിൽ ഏതൊരു സഞ്ചാരിയും ലക്ഷ്യമാക്കുന്നത് യേശുവിന്‍റെ ജനനംകൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലമാണ്. അവിടെ ലോകത്തിലെ അതിപുരാതനമായ ക്രിസ്ത്യൻ ദേവാലയമുണ്ട്. പല ആക്രമണങ്ങളെയും അതിജീവിച്ച ദേവാലയം. ഇത് ദ ചർച്ച് ഓഫ് ദ നേറ്റിവിറ്റി എന്ന് അറിയപ്പെടുന്നു. ലാറ്റിൻ, ഗ്രീക്ക്, അർമ്മീനിയൻ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ നേതൃത്വമാണ് പള്ളിക്കുള്ളത്. വിശാലമായ പള്ളിമുറ്റം. പക്ഷേ പള്ളിക്കകത്തേക്കുള്ള പ്രവേശനകവാടമാകട്ടെ വളരെ ചെറുതും. തലകുനിച്ചുവേണം അകത്തുകടക്കാൻ. അശ്വാരൂഢരായ പടയാളികൾ അകത്തുകടക്കാതിരിക്കാൻ വേണ്ടിയാണത്രെ ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തിയത്.

ദേവാലയത്തിന്‍റെ ഉൾഭാഗം ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽനിന്നു എത്തിയ തീർഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഉണ്ണിയേശു ജനിച്ച സ്ഥാനം വെള്ളിയിൽ നിർമിച്ച നക്ഷത്രംകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. അവിടെ മുട്ടുകുത്തി പ്രാർഥനാനിരതരാകാൻ എത്ര സമയം വേണമെങ്കിലും കാത്തുനിൽക്കാൻ തയാറാണ് ആളുകൾ. ഞാനും ഒരു വരിയിൽ ഇടം കണ്ടെത്തി. പിന്നെ ഉണ്ണിയേശുവിനെ കിടത്തിയ പുൽത്തൊട്ടി വന്ദിച്ച് ഗുഹയുടെ ഇടതുവശത്തുള്ള പടവുകൾ കയറി.

ബെത്‌ലെഹം ഗവർണറേറ്റിന്‍റെ തലസ്ഥാനവും ബെത്‌ലെഹം തന്നെ. ജനസംഖ്യ ഇരുപത്തി അയ്യായിരത്തിന് അടുത്തുമാത്രം. പരന്പരാഗത രീതിയിലുള്ള കൃഷിയാണ് ഇവിടെ കൂടുതൽ കണ്ടത്. ഗോതന്പും മുന്തിരിയും ഒലിവും ചോളവുമൊക്കെ ഭംഗിയായി വിളയുന്ന കൃഷിപോലെ തന്നെ തീർഥാടന ടൂറിസവും ഇവിടെ വളരെ പ്രധാനമാണ്.

ബെത്‌ലെഹമിൽ ദൈവപുത്രന്‍റെ ജനനവാർത്ത ദൂതന്മാർ വിളിച്ചുപറഞ്ഞ ഇടയ കൂടാരങ്ങൾ നിലനിന്നിരുന്ന സ്ഥലമാണ് ബേത്‌സഹൂർ. ഇടയന്മാരുടെ ഭവനം എന്ന് ഇത് അറിയപ്പെടുന്നു. ഇപ്പോഴുമുണ്ട് ഇത്തരം കൂടാരങ്ങൾ. പഴയതുപോലെ മലഞ്ചരുവുകളിൽ കെട്ടി ഉയർത്തുന്ന കൂടാരങ്ങളല്ല. എല്ലാം ഹൈടെക് ആണ്. എയർകണ്ടീഷനണർ മുതൽ ലാപ്ടോപ്പും ആപ്പിൾ ഫോണും ഇന്‍റർനെറ്റ് കണക്ഷനും വരെയുണ്ട് ഈ കൂടാരങ്ങളിൽ.

ജനങ്ങൾ ഓശാന പാടി കർത്താവിനെ വരവേറ്റ ഒലിവുമലയുടെ ഇറക്കത്തിലൂടെ ഞങ്ങൾ നടന്നു. കെദ്രോൻ താഴ്‌വരയിലേക്കുള്ള ഈ ഇറക്കത്തിൽ പാകിയ കരിങ്കല്ലുകൾ ആളുകൾ നടന്നുനടന്ന് മിനുസപ്പെട്ടിരിക്കുന്നു. കണ്ണീരിന്‍റെ ആകൃതിയിൽ പണിതിരിക്കുന്ന കണ്ണുനീർത്തുള്ളി ദേവാലയം ഇതിനടുത്താണ്. ഈ ഓശാന വഴി കടന്നാൽ ഗത്‌സമേൻ. കർത്താവ് ഹൃദയവേദനയോടെ പ്രാർഥിച്ച സ്ഥലം.


നസ്രത്ത്

യേശുവിന്‍റെ ബാല്യവും കൗമാരവും നസ്രത്തിലായിരുന്നു. കടുംനിറത്തിലുള്ള റോസാപ്പൂക്കളാണ് നസ്രത്തിലെ വഴിയരുകുകളിൽ. എല്ലാ വീടുകളും ഏറെക്കുറെ ഒരുപോലെ വരിവരിയായി കിടക്കുന്നു. അതിസന്പന്നമായ നഗരമാണ് ഇത്. തീർഥാടകരാണ് നസ്രത്തിലെ ശക്തി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകരെ അവർ ഹൃദ്യമായി സ്വീകരിക്കുന്നു. ആ സ്നേഹത്തിനുമുന്നിൽ കൂടുതൽ കൂടുതൽ തീർഥാടകർ ഒഴുകിവരുകയും ചെയ്യുന്നു.
വിശുദ്ധ ഭൂമിയുടെ അവശേഷിപ്പുകൾ ഇന്നും അതുപോലെ സൂക്ഷിക്കാൻ കഴിയുന്നു എന്നത് പൈതൃകത്തോടുള്ള അവരുടെ അഗാധബന്ധത്തെ സൂചിപ്പിക്കുന്നു.

മറിയത്തിന്‍റെ കിണർ അത്തരമൊരു വിശുദ്ധ ശേഷിപ്പാണ്. ഒരിക്കലും വറ്റാത്ത ഉറവയാണ് അത്. കുരിശുയുദ്ധത്തിന്‍റെ അവശിഷ്ടങ്ങൾക്കുമേലെ പണിത പല ഉറവകൾ ഉണ്ടെങ്കിലും ഇതുമാത്രമാണ് വറ്റാത്തത്.

നസ്രത്തിൽ ഒന്നിലധികം പള്ളികളുണ്ട്. എന്നാൽ വാച്ച് ടവർ എന്ന പേരിനോടു സാദൃശ്യം പുലർത്തുന്ന ഒരു പള്ളിയേയുള്ളു. കത്തോലിക്കാ വിശ്വാസപ്രകാരം ഗബ്രിയേൽ മാലാഖ മറിയത്തിന് മംഗളവാർത്ത നൽകിയ ഭവനത്തിന്‍റെ അവശിഷ്ടങ്ങൾക്കു മുകളിലാണ് ഈ പള്ളി. മംഗളവാർത്താ ദേവാലയം എന്ന് ആ ദേവാലയം അറിയപ്പെടുന്നു.


കാനാ

നസ്രത്തിൽനിന്ന് അഞ്ചു കിലോമീറ്റർ വടക്കു കിഴക്കാണ് കാനാ. പുരാതനകാലത്ത് ഇതൊരു വലിയ പട്ടണമായിരുന്നു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ആരാധനാലയ അവശിഷ്ടങ്ങൾക്കു മുകളിലാണ് പള്ളി പണിതിരിക്കുന്നത്. കാനായിലെ ഈ പള്ളി കല്യാണപ്പള്ളിയെന്നും അറിയപ്പെടുന്നു. തീർഥാടകരായെത്തുന്ന ദന്പതിമാർ ഇവിടെ വന്ന് വീണ്ടും പ്രതീകാത്മകമായി കല്യാണം കഴിക്കാറുണ്ട്. ആറേഴ് മലയാളി ദന്പതിമാർ ഇങ്ങനെ വീണ്ടും കല്യാണം കഴിക്കുന്നത് ഞാൻ കണ്ടു. പള്ളിക്കു പുറത്ത് വീഞ്ഞുവിൽപ്പന തകൃതിയായി നടക്കുന്നു. പാലസ്തീനികളാണ് കച്ചവടക്കാരിൽ കൂടുതലും. വെള്ളം വീഞ്ഞാക്കിയ അദ്ഭുതത്തിന്‍റെ ഓർമയ്ക്ക് കാനായിലെ വീഞ്ഞ് തീർഥാടകർ വാങ്ങുകയും അത് പവിത്രമായി വീട്ടിൽ കൊണ്ടുപോവുകയും ചെയ്യുന്നു.


ജോർദാനിലെ ശാന്തത

ജോർദാൻ പുറമേ ശാന്തമാണ്. എന്നാൽ അകമേ ഒട്ടും ശാന്തമല്ലതാനും. സിറിയയിൽനിന്നും ഇറാഖിൽനിന്നും ഐഎസുകാർ തുരത്തിയോടിച്ച വലിയൊരു സമൂഹം ഇവിടെ അഭയാർഥികളായുണ്ട്. എല്ലാ അഭയാർഥികളുടെ കണ്ണിലും ഒരുതരം നിസഹായതയുണ്ട്. ഒറ്റനോട്ടത്തിൽ അവർ തിരിച്ചറിയപ്പെടുന്നു. അന്ധതയുള്ളവർ ഒരേ ശരീരഭാഷ പ്രകടിപ്പിക്കുന്നതുപോല, അഭയാർഥികളും ഒരേ ഭാഷ പ്രകടിപ്പിക്കുന്നു.

ആ വേദനയ്ക്കിടയിലാണ് ചില കൗതുകങ്ങൾ മുന്നിൽ വന്നുപെട്ടത്. മനുഷ്യന് കഴിക്കാൻ കഴിയാത്ത ആപ്പിളുണ്ടോ? ഉണ്ടെന്ന് ഈ യാത്രയിൽ മനസിലായി. ബോദോ ആപ്പിൾ എന്നാണ് ഇത് അറിയപ്പെടുന്നത്. യേശുവിന് മുൾക്കിരീടം ചാർത്തിയ അക്വേഷ്യയാണ് മറ്റൊരു മരം. രണ്ടും ഇപ്പോഴുമുണ്ട്. വഴിയരികിൽ ഒരു പ്രലോഭനം പോലെ അവ തളിർത്തുനിൽക്കുന്നു.


ഒലിവുമല

പഴയ ജറൂസലെം പട്ടണത്തിന് സമീപമാണ് ഒലിവുമല. കർത്താവിന്‍റെ പാദങ്ങൾ ഭൂമിയിൽ അവസാനം തൊട്ടത് ഇവിടെയാണെന്നു കരുതപ്പെടുന്നു. ജറൂസലെം പട്ടണത്തിന് അടുത്താണിത്. ലോകത്തിലെ ഏറ്റവും പുരാതനമായ സെമിത്തേരിയും ഇവിടെയാണ്. ക്രിസ്തു തന്‍റെ കഷ്ടാനുഭവത്തിനു മുന്പുള്ള പെസഹാവ്യാഴാഴ്ച ഇവിടെ താമസിച്ചിരുന്നു.


വാഗ്ദത്തഭൂമിയിലേക്ക്

യേശു രൂപാന്തരം പ്രാപിച്ച താബോർമലയും ഗിരിപ്രഭാഷണമലയും ഗന്നസരെത്തും കഫർണാമും സന്ദർശകരിൽ അദ്ഭുതമാണു ഉണ്ടാക്കുന്നത്. ഹെർമ്മോൻ‍ മലനിരകളിൽ നിന്നാണ് ജോർദ്ദാൻ ഉത്ഭവിക്കുന്നത്. ഹെർമ്മോനിൽ നിന്നാരംഭിച്ച് ഹുലാ താഴ്‌വരയിലൂടെ ഒഴുകി ഗലീലിയാ തടാകത്തിൽ പതിക്കുന്നു. അവിടെ നിന്ന് ചാവുകടലിൽ വിശ്രമിക്കുന്നു.

നദികളുടെ മലിനീകരണം ഒരു ആഗോളപ്രശ്നം തന്നെയാണ്. മനുഷ്യനിർമിതമായ ഡാമുകൾ നദികളിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ. നദീതീരത്തെ ഫാക്ടറികൾ പുറംതള്ളുന്ന മാലിന്യങ്ങൾ തുടങ്ങി ജോർദ്ദാൻ നദി മലിനമാക്കപ്പെട്ട സാഹചര്യങ്ങൾ കേട്ടപ്പോൾ എനിക്കു തോന്നി നമ്മുടെ നദികൾ മലിനമാക്കപ്പെടുന്ന അതേ സാഹചര്യം തന്നെയാണ് ജോർദ്ദാൻ നദിയെയും മലിനമാക്കിയത്. അപകടാവസ്ഥയിലായ സാംസ്കാരിക പൈതൃകപ്പട്ടികയിലാണ് ജോർദ്ദാൻ നദിയും ഇടംപിടിച്ചത്.


സിയോൻ മല

ദാവീദിന്‍റെ പട്ടണത്തിനോടടുത്തു കാണുന്ന സിയോൻമല പുരാതന ജറൂസലെമിന്‍റെ പടിഞ്ഞാറുഭാഗത്ത് ഇസ്രയേലിന്‍റെ ഭാഗമായി നിലകൊള്ളുന്നു. യേശുക്രിസ്തുവും ശിഷ്യന്മാരും അന്ത്യാത്താഴം കഴിച്ച സ്ഥലം. ക്രിസ്തുവിനുശേഷം ഇവിടെ രണ്ടു പള്ളികൾ പണിതുവെന്ന് ചരിത്രം പറയുന്നു. അപ്പർ ചാപ്പൽ എന്നും ലോവർ ചാപ്പൽ എന്നും രണ്ടുപേരുകൾ. മുകളിലത്തേത് അന്ത്യത്താഴത്തിന്‍റെ ഓർമയും താഴത്തേത് ദാവീദ് രാജാവിന്‍റെ ഓർമയും പുതുക്കുന്നു. മനോഹരമാണ് ഈ പള്ളികൾ.


സഹനത്തിന്‍റെ വഴികൾ

പിലാത്തോസിന്‍റെ അരമനയിൽ നിന്ന് കുരിശും വഹിച്ച് യേശുക്രിസ്തു നടന്നുപോയ വഴി സഹനത്തിന്‍റെ പാതയെന്ന് അറിയപ്പെടുന്നു. വിശുദ്ധ കബറിടം സ്ഥിതി ചെയ്യുന്ന പള്ളിവരെയുള്ള പതിനാല് ഇടങ്ങളാണ് സഹനത്തിന്‍റെ ഈ വഴിയിലുള്ളത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകർക്കൊപ്പം ഞങ്ങളും ആ വഴിയിലൂടെ നടന്നു.

മഞ്ഞും തണുപ്പും വാരിപ്പുണർന്ന രാത്രികൾ. നിറങ്ങളുടെ ഉത്സവങ്ങൾ. പ്രത്യാശയുടെ സംഗീതം. തിരുപ്പിറവിയുടെ സന്തോഷം. പുതിയ പ്രതീക്ഷകൾ... ജറൂസലെം മറക്കാനാവാത്ത അനുഭവമാണ്. ലോകത്തിന്‍റെ മോചനത്തിനുവേണ്ടി ഭൂമിയിൽ പിറന്ന ദൈവപുത്രന്‍റെ ജന്മസ്ഥലം ദർശിച്ചതിന്‍റെ സൂവർണ സ്മരണകൾ ഇപ്പോഴും മനസിൽ ആവേശമായി നിലനിൽക്കുന്നു. പുതിയൊരു കാലത്തിന്‍റെ, പുതിയൊരു ഉൗർജത്തിന്‍റെ ഓർമകളാണിവ. പ്രകൃതിക്ഷോഭങ്ങളുടേയും മഹാമാരികളുടേയും കടുത്ത ഭീഷണിയിൽ ഉഴലുന്ന കോടാനുകോടി ജനങ്ങൾക്ക് ഇതൊക്കെ പ്രതീക്ഷയും കരുത്തും പകരുമെന്നത് ഉറപ്പാണ്.

ഗോപിനാഥ് മഠത്തിൽ