Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാനഡ: സെന്റ് ലോറൻസ് നദിയിലെ "ആയിരം ദ്വീപുകൾ'
കാനഡ-അമേരിക്ക അതിർത്തിയിലൂടെ ഒഴുകുന്ന സെന്റ് ലോറൻസ് നദിയിലാണ് ആയിരം ദ്വീപുകൾ എന്ന അതുല്യ കാഴ്ച. ഒരു വശത്ത് യുഎസിലെ ന്യൂയോർക്കും മറ്റേ വശത്ത് കാനഡയിലെ ഒണ്ടാറിയോ പ്രോവിൻസും ആയതിനാൽ ഇതിൽ കാണുന്ന ഓരോ ദ്വീപും ഭാഗംവച്ച് വേർതിരിച്ചു പേരുകൾ ഇട്ടിട്ടുണ്ട്. കാനഡക്കാരുടെ ദ്വീപുകൾതന്നെ 1000 എണ്ണം ഉണ്ട്. അതിനാലാണ് ആയിരം ദ്വീപുകൾ എന്ന പേരു വന്നത്.
വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഏറെയുള്ള നാടാണു കാനഡ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടെന്നുതന്നെ പറയാം. അവിടത്തെ പേരുകേട്ട നയാഗ്രാ വെള്ളച്ചാട്ടം കണ്ടു മനസു നിറഞ്ഞാൽ പിന്നെ സഞ്ചാരികൾ പോകുന്നത് സെന്റ് ലോറൻസ് നദിയിൽ കാണുന്ന 1000 ദ്വീപുകൾ കാണാനാണ്.
അവിടത്തെ ഒണ്ടാറിയോ തടാകത്തിൽനിന്ന് ഉടലെടുത്ത് 50 മൈലുകളോളം ദൂരം താണ്ടി ഗൾഫ് ഓഫ് ലോറൻസിലേക്കാണ് ഈ മഹാനദി പതിക്കുന്നത്. ഇതിന്റെ ഒഴുക്കും കാനഡ-അമേരിക്ക അതിർത്തിയിലൂടെയാണ്. അതുകൊണ്ട് ഈ രണ്ടു രാജ്യങ്ങൾക്കും ഈ നദിയിൽ തുല്യ അവകാശമുണ്ട്. ഒരു വശത്ത് യുഎസിലെ ന്യൂയോർക്കും മറ്റേ വശത്ത് കാനഡയിലെ ഒണ്ടാറിയോ പ്രോവിൻസും ആയതിനാൽ ഇതിൽ കാണുന്ന ഓരോ ദ്വീപും ഭാഗംവച്ച് വേർതിരിച്ചു പേരുകൾ ഇട്ടിട്ടുണ്ട്. കാനഡക്കാരുടെ ദ്വീപുകൾതന്നെ 1000 ഉണ്ട്. അതിനാലാണ് (thousands islands of St. Lawrence river) എന്നു പറയുന്നത്. എന്നാൽ, മറുവശത്ത് ഇത്രയുമില്ല. എങ്കിലും അവിടെ 264 എണ്ണം ഉണ്ട്.
അതിവിശാലമായി പരന്നൊഴുകുന്ന ഈ നദിയിൽ ചെറുതും വലുതുമായ ഒട്ടനേകം ദ്വീപുകളുണ്ട്. ഇതെല്ലാം ശരിക്കും കണ്ടാസ്വദിക്കാൻ സഞ്ചാരികൾക്കു പല നിലകളുള്ള ലക്ഷ്വറി ബോട്ടുകൾ പല കടവുകളിൽനിന്ന് പല സമയങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
ഞങ്ങൾ താമസിച്ചിടത്തുനിന്ന് ഗാനനോക്ക് എന്ന ബോട്ട് സ്റ്റേഷനിൽ ചെന്നാണ് ഈ ഉല്ലാസക്കപ്പലിൽ കയറിയത്. ഞങ്ങൾ നേരത്തെതന്നെ അവിടെയെത്തി ടിക്കറ്റ് വാങ്ങി ബോട്ട് വരുന്നതുവരെ അവിടെയെല്ലാം ഒന്നു നോക്കിക്കണ്ടു. ചുറ്റിനും പച്ചപ്പ്, എന്നാൽ ഒറ്റ പുല്ലുപോലും അവിടെ അസ്ഥാനത്തു വളരുന്നില്ല. മറുകര കാണാൻ പറ്റാത്ത അത്രയും വിസ്താരമുണ്ട് ഈ നദിക്ക്. ഇത്രയും കണ്ടുനിന്നപ്പോഴേക്കും ഞങ്ങളുടെ കപ്പൽ വന്നു കരയ്ക്കടുത്തു. ഒരു വശത്തുകൂടി അതിൽനിന്നു കണ്ടു കഴിഞ്ഞവർ ഇറങ്ങി. മറുവശത്തുകൂടി ഞങ്ങൾ കയറി സൗകര്യപ്രദമായ സീറ്റിൽ ഇരുന്നു.
തുറന്ന ജനാലകൾ ആയതിനാൽ എവിടെയിരുന്നാലും കാണുകയും ഫോട്ടോ എടുക്കുകയും ചെയ്യാം. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഒഴുകുന്ന കൊട്ടാരം എന്നു വേണമെങ്കിൽ ഈ സ്റ്റീമർ ബോട്ടിനെ വിശേഷിപ്പിക്കാം. ഇതിനകം പുറപ്പെടാനുള്ള മണി മുഴങ്ങി.
അതോടൊപ്പം കപ്പൽ നീങ്ങി ബോട്ട് സ്റ്റേഷൻ വിട്ടു. പിന്നെ ഗൈഡ് സംസാരം തുടങ്ങി. കരകാണാ കടൽപോലെ ഓളങ്ങളും തിരകളും ഈ കപ്പൽ ബോട്ടിൽ അടിക്കുന്നതിന്റെ കുലുക്കം അനുഭവപ്പെട്ടു തുടങ്ങി. എല്ലാവരുടെയും കാമറകൾ ചലിക്കാൻ തുടങ്ങി. അപ്പോൾ എന്റെ മനസിൽ കുട്ടനാടൻ വഞ്ചിവീടുകളുടെ ഓർമയാണു വന്നത്. അവിടത്തെ പൊടിമീൻ കൊത്തിയെടുക്കാൻ വരുന്ന നീർകാക്കകളെയൊന്നും ഇവിടെ കണ്ടില്ല. പകരം കനേഡിയൻ താറാവുകളും കടൽകാക്കകളും ഒക്കെ പറന്നുനടക്കുന്നുണ്ടായിരുന്നു.
അങ്ങനെ കുറച്ചുദൂരം ചെന്നപ്പോൾ ഒരു ദ്വീപു കണ്ടു. അതിന്റെ പേരു വിളിച്ചു പറയുന്നതു കേട്ടു. ഇവിടെ ഓരോ ദ്വീപിനും പേരുകളുണ്ട്. അതു കഴിഞ്ഞു ബോട്ടിന്റെ വേഗത കൂടി. പെട്ടെന്ന് പെട്ടെന്ന് ഓരോ ദ്വീപും കടന്നുപോയി.
ഒരു ദ്വീപ് എന്ന പേരു കിട്ടണമെങ്കിൽ അതു വെള്ളത്തിന്റെ നിരപ്പിൽനിന്ന് ഒരടിയെങ്കിലും പൊങ്ങിയതാവണം. പിന്നെ അതിൽ ഒരു മരമെങ്കിലും വേണം. ഇതു രണ്ടും ഉണ്ടെങ്കിൽ മാത്രമെ അതിനെ ഒരു ദ്വീപായി കാണുകയുള്ളു. പക്ഷേ, ഇവിടത്തെ ഒട്ടുമുക്കാലുമുള്ള ദ്വീപുകൾ ഏക്കറുകളോളം പരന്നുകിടക്കുന്ന ഭൂപ്രദേശമാണ്. ഇതിനിടയ്ക്കു ചെറിയ ചെറിയ ദ്വീപുകളും ഞങ്ങളുടെ വശത്തുകൂടി കടന്നുപോയി.
പിന്നെ വേറൊന്നു കണ്ടു. ഇത് ഒരു ടൗണ്‍ ആണ്. നല്ല നല്ല വീടുകളും കടകളും ഹോട്ടലുകളുമുണ്ട്. യാത്രയ്ക്കിടെ ഇവിടെ ഒന്നിറങ്ങി വിശ്രമിക്കാൻ പറ്റിയ സ്ഥലം. പക്ഷേ, ഞങ്ങളുടെ ബോട്ട് നിർത്താതെ പോയി. പിന്നെ കണ്ടതു വിശാലമായ പാർക്കും കാന്പിംഗ് ഗ്രൗണ്ടും ഉള്ള വലിയ ഒരു ദ്വീപ്. കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ഒരിടത്ത് ഒരു വലിയ കൊട്ടാരം കണ്ടു.
ഇവിടെ ഏതോ ഒരു വലിയ പണക്കാരൻ ഈ ദ്വീപ് മുഴുവൻ വിലയ്ക്കുവാങ്ങി അതിൽ തന്റെ ഭാര്യയ്ക്കുവേണ്ടി ഒരു കൊട്ടാരം പണിതുതുടങ്ങി. പക്ഷേ, പണി തീരുംമുൻപ് അവർ മരണമടഞ്ഞു. അതോടെ പണി നിന്നുപോയി. എന്നാൽ, വളരെ വർഷങ്ങൾക്കുശേഷം 120 മുറികൾ ഉള്ള ആ കൊട്ടാരം പൂർത്തീകരിച്ചു. അത് ഇപ്പോൾ പാർട്ടികൾക്കും മറ്റും വാടകയ്ക്കു കൊടുക്കുന്നു. നോക്കിനടത്താൻ കുറെ വാല്യക്കാരുമുണ്ട്.
ഞങ്ങളുടെ ബോട്ട് വീണ്ടും മുന്നോട്ടു കുതിച്ചു. അങ്ങനെ പല തരത്തിലുള്ള ചരിത്രം കുറിക്കുന്ന ദ്വീപുകൾ കണ്ടുകണ്ട് മുന്നോട്ടുപോയി. പിന്നെ അവിടത്തെ ഏറ്റവും വലിയ ദ്വീപിന്റെ കാഴ്ച. അതിന്റെ പേര് വൂൾഫ് ഐലന്റ് എന്നാണ്. ഇവിടെയാണ് ഏറ്റവും വലിയ ടൗണ്‍ഷിപ്പ് ഉള്ളത്. ചുറ്റിനും നല്ല ബീച്ചുകളും കളിസ്ഥലങ്ങളും വീടുകളും ഷോപ്പിംഗ് കോംപ്ലക്സും അങ്ങനെ മറ്റു പലതും. ചുരുക്കിപ്പറഞ്ഞാൽ ഇവിടെയില്ലാത്തതൊന്നുംതന്നെയില്ല. ഇങ്ങനെയുള്ള ദ്വീപുകൾക്കടുത്തെത്തുന്പോൾ കപ്പലിന്റെ വേഗത കുറയ്ക്കും. ഉയർന്ന സീറ്റിൽ ഇരുന്നതുകൊണ്ട് എല്ലാം നല്ലതുപോലെ കാണാം. ബോട്ട് വീണ്ടും മുന്നോട്ടു കുതിച്ചു.
പിന്നെ കണ്ടത് ഡാർക്ക് ഐലൻഡ് എന്ന ദ്വീപാണ്. ഇവിടെയും ഒരു ചെറിയ കൊട്ടാരം കണ്ടു. ആരോ ഒരു പണക്കാരൻ ഈ ദ്വീപ് മൊത്തമായി വിലകൊടുത്ത് അവധിക്കാലം ചെലവഴിക്കാൻ വാങ്ങിയതാണത്രേ. ഇവിടെ വന്നു മീൻ പിടിക്കാനുള്ള ഫിഷിംഗ് ബോട്ടുകളും ചൂണ്ടയിടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ ദ്വീപുകളിൽ ഉല്ലാസത്തിനു പറ്റിയ എല്ലാകാര്യങ്ങളും കാണാം. വീടുകളും കൊട്ടാരങ്ങളും മാത്രമല്ല 1812ൽ നടന്ന ഒരു യുദ്ധത്തിന്റെ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും ഒരു ദ്വീപിലുണ്ട്. ബോട്ടിൽ ഇരുന്നുകൊണ്ട് നദിയുടെ ഇരുതീരത്തേക്കും പോകാൻ ചെറിയ പാലം ഒരുക്കിയിട്ടുണ്ട്. അവധി ആസ്വദിക്കാൻ മാത്രമായി എത്തുന്ന യാത്രക്കാർക്കാണ് ഇത് ഏറെ സൗകര്യമാകുന്നത്.
ഏകദേശം എല്ലാ ദ്വീപുകളുടെയും ഇടയിൽകൂടി കടന്നുകഴിഞ്ഞപ്പോൾ ബോട്ട് തിരിച്ചുവിടാൻ തുടങ്ങി. ആകാശത്തെ സൂര്യപ്രഭ കുറഞ്ഞു. മീൻ പിടിക്കാൻ വേണ്ടി വരുന്ന കടൽകാക്കകൾ ചുറ്റിനും വട്ടമിട്ടു പറക്കാൻ തുടങ്ങി. അവർ അത്താഴത്തിനുള്ള വെന്പലിലാണ്. വേറെ ചില ചെറിയ ബോട്ടുകൾ ഞങ്ങളെ കടന്നുപോയി. അവരുടെ ചിമ്മിനിയിൽനിന്നു പുക പറക്കുന്നുണ്ടായിരുന്നു. അവരും അത്താഴം ഒരുക്കുന്ന തിരക്കിലായിരിക്കും. പകൽ എരിഞ്ഞടങ്ങുകയാണ്.
മടങ്ങുംവഴി പൈൻമരങ്ങൾ ഉള്ള ഒരു ദ്വീപുകണ്ടു. പ്രശസ്തനായ ഒരു എഴുത്തുകാരൻ ഇവിടം വിലയ്ക്കെടുത്തു കുടുംബസമേതം താമസിച്ചിരുന്നു. 2000-ൽ അദ്ദേഹം മരിച്ചപ്പോൾ ഭാര്യയും മക്കളും ഇവിടെനിന്നുപോയി. അങ്ങനെ ഒരു ദ്വീപിനും ഓരോ കഥയുണ്ടായിരുന്നു.
അവസാനം ആ മഹാനദിയിലൂടെയുള്ള യാത്രയ്ക്കുശേഷം ബോട്ട്ജെട്ടിയിൽ തിരിച്ചെത്തി. യാത്രകഴിഞ്ഞു വീട്ടിലെത്തിയിട്ടും മനസു നിറയെ ആ നദിക്കാഴ്ചകളായിരുന്നു.
ഓമന ജേക്കബ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Latest News
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
പാലായിൽ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി
ആവേശക്കടലിൽ മുങ്ങി കേരളത്തിൽ കൊട്ടിക്കലാശം
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top