Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എംടി എന്ന അദ്ഭുതം
മലയാളനോവൽ ഇതിഹാസം എം.ടി.വാസുദേവൻ നായർക്ക് എണ്‍പത്തിയെട്ടാം പിറന്നാൾ. കർക്കടകത്തിലെ ഉത്രട്ടാതി നക്ഷത്രം വരുന്ന ജൂലൈ 29നാണ് പിറന്നാൾ ആഘോഷം.
അടുത്തകാലത്ത് ഒരു സാഹിത്യാസ്വാദകൻ പലരോടും ഒരു ചോദ്യം ചോദിച്ചു. "എന്തുകൊണ്ടാണ് എം.ടിയുടെ നോവലുകൾ, കഥകൾ ഇത്രയേറെ വായിക്കപ്പെട്ടത്. ഇന്നും ഇങ്ങനെ വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നത്?' നിരൂപകന്മാർ ഉൾപ്പെടെ പലരും പല കാരണങ്ങൾ പറഞ്ഞുവെങ്കിലും കൃത്യമായ അല്ലെങ്കിൽ പൂർണമായ ഉത്തരം ഇതു വരെ ലഭിച്ചിട്ടില്ല. എന്തു കൊണ്ടാണ് എം.ടി ഇങ്ങനെ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നതിനുള്ള ഉത്തരം കണ്ടെത്തുക എളുപ്പമല്ല.
പൂവിന്റെ സുഗന്ധത്തിനു പിന്നാലെ പോകുന്നത് പോലെ, അല്ലെങ്കിൽ മഴവില്ലിന്റെ സൗന്ദര്യത്തിനു പിന്നിലെ കഥതേടി പോകുന്ന പോലെ വ്യർഥമായ ഒരു സഞ്ചാരമാകും അത്. മാടത്തെ തെക്കെപ്പാട്ട് വാസുദേവൻനായർ മലയാളികൾക്ക് ഇന്നും ഒരു വികാരമാണ്. പേരറിയാൻ കഴിയാത്ത നനുത്ത ഒരു ഹൃദയാർദ്രത. ഗന്ധർവ്വനെപോലെ വന്ന് ഭൂമിയിൽ ഇന്നും അത്ഭുതസൗന്ദര്യം തൂകി നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം എം.ടി യ്ക്ക് ഈ വരുന്ന വ്യാഴാഴ്ച എണ്‍പത്തിയെട്ടാം പിറന്നാൾ. കർക്കടത്തിലെ ഉത്തൃട്ടാതിയാണ് ജന്മനക്ഷത്രം.
പഴയ പൊന്നാനി താലൂക്കിലെ കൂടല്ലൂർ എന്ന ഗ്രാമത്തിൽ തെക്കേപ്പാട്ട് കുടുംബത്തിൽ 1933 ജൂലൈ 15 ന് ജനനം. പേരുകേട്ട തറവാടാണ് തെക്കെപ്പാട്ട് എങ്കിലും എം.ടി യുടെ കുട്ടിക്കാലം തീരെ സന്പന്നമായിരുന്നില്ല. സാന്പത്തികമായി ക്ഷയിക്കുന്ന നായർ തറവാടുകളുടെ അതേ സ്ഥിതി തന്നെയായിരുന്നു തെക്കെപ്പാട്ടും.
"മണ്ണെണ്ണ തീർന്നു പോകും വാസൂ’എന്നുള്ള പെറ്റമ്മയുടെ ആവലാതിക്കിടയിൽ ഇരുന്ന്, ചിമ്മിനി വിളക്കിന്റെ ഇത്തിരിവെട്ടത്തിൽ പുസ്തകങ്ങൾ വായിച്ചിരുന്ന കാലം എഴുത്തുകാരൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. എം.ടിയുടെ പ്രശസ്തമായ "നാലുകെട്ട്’ എന്ന നോവലിലെ വടക്കേപ്പാട്ട് തറവാടും, സ്വപ്നങ്ങൾ പോലും വിറങ്ങലിച്ച് പോകുന്ന അപ്പുണ്ണിയുമൊക്കെ ഈ വഴി വന്നതാകണം !
കൂടല്ലൂരിൽ പക്ഷേ നിറയെ കണ്ണാന്തളിപ്പടർപ്പുകളുണ്ടായിരുന്നു, ചെത്തിക്കാടുകൾ ഉണ്ടായിരുന്നു. ഇടതൂർന്ന കൈതക്കൂട്ടങ്ങൾക്കിടയിലെ മാളങ്ങളിൽ മൂർഖൻ പാന്പുകൾ പതുങ്ങിയിരുന്നു. തറവാടിന്റെ മച്ചിൽ വിരാജിച്ചിരുന്നത് കൊടിക്കുന്നത്ത് ഭഗവതിയും.
വല്യമ്മയാണ് അമ്മയെക്കാൾ കാണാൻ ചന്തം. ഞാൻ ചെറിയ കുട്ടിയാണ്. ആരുമില്ലാത്ത നേരം നോക്കി വല്യമ്മയുടെ അടുത്തു ചെന്നുനിന്ന് ഞാൻ സങ്കടപ്പെട്ടു. എന്റെ കണ്ണുകളിൽ നനവ് പടർന്നു. സഹിക്കാനാവാത്ത വേദനയുണ്ട് വല്യമ്മയ്ക്ക്. മച്ചിനു മുന്നിലാണ് വല്യമ്മ കിടക്കുന്നത്. മച്ചിൽ കൊടിക്കുന്നത്തെ ഭഗവതിയുണ്ട്.
എം.ടിയുടെ ചെറിയമ്മയുടെ മകനും എഴുത്തുകാരനുമായ എം.ടി രവീന്ദ്രൻ എഴുതിയ "എം.ടിയും കൂടല്ലൂരും’ എന്ന പുസ്തകത്തിലെ വരികളാണിത്. മാരകമായ രോഗത്തിന്റെ വേദന കടിച്ചമർത്തി കിടക്കുന്ന എം.ടിയുടെ അമ്മ (അമ്മാളുഅമ്മ) യുടെ നേർച്ചിത്രം.
കുറച്ച് വർഷങ്ങൾക്കു മുന്‍പ് തലസ്ഥാനത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുന്പോൾ എം.ടി പറഞ്ഞ വാക്കുകളുടെ പൊരുൾ ഇതിൽ നിന്ന് തൊട്ടറിയാം. "എന്റെ അമ്മയ്ക്കു വേണ്ട സമയത്തു ചികിത്സ നൽകുവാൻ ലഭിക്കാത്ത പണം ഇപ്പോൾ എന്റെ കൈയ്യിൽ ഇരിക്കുന്പോൾ അതിനു വലിയ വിലയൊന്നും കാണുവാൻ കഴിയുന്നില്ല’. പുറമേ പരുക്കൻ പരിവേഷമുള്ള ഒരു ചെറുചിരിപോലും വിരളമായ എം.ടിയുടെ ഉള്ളാഴങ്ങളിലെ ഈ നനവാണ് ആ കഥാപാത്രങ്ങൾക്കു മൂർച്ചകൂട്ടുന്നത്.
സ്വന്തം ജീവിതത്തിൽ നിന്നും ചീന്തിയെടുത്തും, ചുറ്റും കണ്ട മുഖങ്ങളും മനസും അളന്നെടുത്തും എഴുത്തുകാരൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ മലയാളികളുടെ ഇടനെഞ്ചിൽ ഇങ്ങനെ ഉൗറിപ്പിടിച്ച് നിൽക്കുന്നതും ഇതു കൊണ്ടു തന്നെ. അപ്പുണ്ണിയും സേതുവും ഗോവിന്ദൻകുട്ടിയും വിമലയും വെളിച്ചപ്പാടും എല്ലാം എത്ര പുനർവായനകൾക്കാണു വിധേയമായത്.
"ഭംഗിയുള്ള ഒരു സർപ്പമാണ് അമ്മിണിയേടത്തി. അകലെ നിന്നു കൊണ്ട് അതു പടം വിടർത്തി നിൽക്കുന്നത് കാണാൻ രസമുണ്ട്....’നാലുകെട്ടിലെ അപ്പുണ്ണിയുടെ കൗമാരത്തെ ഭ്രമിപ്പിക്കുന്ന അമ്മിണിയേടത്തി ഇങ്ങനെയാണ് അണിഞ്ഞൊരുങ്ങി വരുന്നത്. വാഴക്കൂന്പിന്റെ നിറമുള്ള, കഴുത്തിൽ നീലഞരന്പുകൾ പിടയുന്ന അമ്മിണിയേടത്തിയിൽ നിന്നും സിരകളിൽ മഞ്ഞുറഞ്ഞ വിമലയിലേക്കു (മഞ്ഞ്) എത്താൻ എം.ടിയുടെ മന്ത്രതൂലികയ്ക്ക് ഒരു മാത്രമതി.
വിമലയിലെത്തുന്പോൾ എം.ടി എഴുതുന്നു- "ജാലകമടച്ചുകൊളുത്തിട്ടു സ്റ്റാന്റിൽ വാരിവലിച്ചിട്ട സാരികളുടെ കൂട്ടത്തിൽ നിന്ന് ഇളം മഞ്ഞയിൽ തിളങ്ങുന്ന ചുവന്ന ഇലകൾ വിതറിയ സാരി തിരഞ്ഞെടുത്തു. ചുവന്ന ജാക്കറ്റിന്റെ കൈയിലെ കസവുനിറം മങ്ങിയിട്ടുണ്ട്. സാരമില്ല’. ഇങ്ങനെ മനുഷ്യജന്മങ്ങളുടെ എത്രയെത്ര നിറഭേദങ്ങൾ, അല്ല ഋതുഭേദങ്ങൾ!
ശക്തി അനുഗ്രഹവും ശാപവുമായ ഭീമസേനന്റെ പച്ച ഹൃദയത്തിൽ എം.ടി തൊട്ടപ്പോഴാണല്ലോ അതുവരെ ഭാരതം കാണാത്ത ഒരു ഭീമൻ പുറത്ത് വരുന്നതും. "സേതുവിനു, സേതുവിനോട് മാത്രമേ സ്നേഹമുള്ളൂ’ എന്ന് "കാല’ത്തിലൂടെ എം.ടി പറയുന്പോൾ മനുഷ്യസൃഷ്ടിയുടെ പരമമായ സത്യം തന്നെയല്ലേ വെളിവാകുന്നത്.
മനുഷ്യസ്വാർത്ഥത എന്ന വലിയ സത്യം. തുടക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം പക്ഷേ ഇപ്പോഴും വിദൂരമാണ്. എം.ടി എങ്ങനെയാണ് മലയാളിയുടെ വായനാ ലഹരിയാകുന്നത്. "മലയാളത്തിന്റെ നിറയൗവ്വനം നിലനിർത്തുന്ന സാഹിത്യകാരനായത് കൊണ്ടാവും’ അല്ലെങ്കിൽ "എവിടെയാണെങ്കിലും, എപ്പോഴാണെങ്കിലും മനുഷ്യന്റെ ജീവിതാനുഭവങ്ങൾ ഒന്നാണെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായത് കൊണ്ട്’. ഇങ്ങനെ നൂറുകണക്കിനു കണ്ടെത്തലുകൾ മടക്കിവച്ച് പിൻവാങ്ങുകയാവും നല്ലത്. എം.ടിയുടെ എഴുത്തിന്റെ മാന്ത്രിക ശ്രീചക്രം എന്നും തുറക്കപ്പെടാതെ തന്നെയിരിക്കട്ടെ.
എം.ടി വാസുദേവൻ നായരുടെ തറവാട് തേടി, കൈതക്കാടുകൾ തേടി, എം.ടി നടന്ന വഴികൾ തേടി, അപ്പുണ്ണിയെയും കുട്ട്യേട്ടത്തിയെയും പാറുക്കുട്ടിയെയും സുമിത്രയേയും തേടി കൂടല്ലൂരിൽ ഇന്നും എത്തുന്ന ആരാധകർക്കു വിട്ട് കൊടുക്കാം ചോദ്യം. അല്ലെങ്കിൽ കാലത്തിന്...
എസ്. മഞ്ജുളാദേവി
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
ആ പവിഴമല്ലിക്ക് നവതിയുടെ സുഗന്ധം
തുന്പപ്പൂവിന്റെ, പവിഴമല്ലിയുടെ, രാധാഹൃദയത്തിന്റെ പാട്ടുകാരി ബി. സുഗതകുമാരിയുടെ നവതി ഒാർമകളിൽ പുളകമണിഞ്ഞ് പ
നൈൽ നദിയിലെ യൂറോളജി!
ഇവിടൊരാൾ നൈൽ നദിയിലെ യൂറോളജി പ്രശ്നങ്ങൾ അന്വേഷിക്കുന്ന തിരക്കിലായിരുന്നു. ആൾ നിസാരക്കാരനല്ല, ഇതിനകം മുപ്പതിലേ
ഗാനഗന്ധർവൻ ശതാഭിഷേക നിറവിൽ; അനസ്യൂതം തുടരട്ടെ ഈ സംഗീത മഴ
മലയാളത്തിന്റെ ഗന്ധർവ ശബ്ദം ശതാഭിഷേക നിറവിൽ. ഡോ.കെ.ജെ.യേശുദാസ് എന്ന അതുല്യപ്രതിഭ ജനുവരി 10ന് 84-ൽ എത്തുന്പോൾ ഇന്നു
ജമാലി കമാലി; ജിന്നുകളുടെ വാസസ്ഥലം!
ഡല്‍ഹിയിലെ ജമാലി കമാലി മോസ്കിനെക്കുറിച്ചു വളരെക്കുറച്ചു പേര് മാത്രമായിരിക്കും ഒരുപക്ഷേ, കേട്ടിട്ടുള്ളത്. ഡല്‍ഹിയി
മർകോവയിലെ ഉൽമ പൂക്കൾ
മർകോവ, പോളണ്ടിന്റെ തെക്കേയറ്റത്തുള്ള ഗ്രാമം. കഴിഞ്ഞ സെപ്റ്റംബർ 10 ഞായറാഴ്ച പോളണ്ടിന് ഉത്സവദിനമായിരുന്നു. മർകോവയില
ഇരുന്പുഗോപുരത്തിന്റെ ശില്പി
1832 ഡിസംബർ 15ന് ഫ്രാൻസിലെ ഡിജോണിലാണ് ജനനം. ഇദ്ദേഹത്തിന്റെ പൂർവികർ ജർമനിയിൽനിന്നു കുടിയേറിയവരായിരുന്നു. ജർ
കംപ്യൂട്ടർ സയൻസിലെ കന്യാസ്ത്രീ!
ബേസിക് എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ് വികസിപ്പിച്ചെടുക്കുന്നതായിരുന്നു സിസ്റ്റര്‍ മേരിയെത്തേടിയെത്തിയ
ബദാമിയിലെ ഗുഹാദൃശ്യങ്ങൾ!
ശില്പവിദ്യയില് ലോകാദ്ഭുതമായ ജോര്‍ദാനിലെ പെട്രയോടു കിടപിടിക്കുന്നതാണ് ബദാമികാഴ്ചകള്, ഒരു പക്ഷേ, പെട്ര പോലും ബദാ
കരോൾ സംഘവും പെട്രോമാക്സും
വലിയതോവാളയിലെ കാപ്പിപ്പൂവിന്റെയും ചെന്പകപ്പൂവിന്റെയും പാലപ്പൂക്കളുടെയും ഗന്ധമുയരുന്ന ക്രിസ്മസ് രാത്രികളുടെ ഓർമ
മറിയക്കുട്ടിയുടെ ക്രിസ്മസ്
നക്ഷത്രങ്ങൾ മിന്നിത്തെളിയുന്ന ഈ ക്രിസ്മസ്ക്കാലത്തിനു മധുരം കൂടുതലെന്നു മറിയക്കുട്ടി. കാരണം കേരളത്തിൽ ഇപ്പോൾ മറിയക്
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top