Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒാർമകളിൽ ഇന്നും കലാം; ആ ബന്ധം മുറിയുന്നില്ല...
തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപം ഗാന്ധാരിയമ്മൻ കോവിലിന്റെ വലതുവശത്ത് പഴമയുടെ രുചിപ്പുണ്യമുള്ള ഗുരുവായൂരപ്പൻ ഹോട്ടൽ. തൊട്ടുചേർന്ന് ഇന്ദിരാഭവൻ ലോഡ്ജ്. വൈഎംസിഎയിൽനിന്നു ഗാന്ധാരിയമ്മൻ കോവിലിലേക്കുള്ള റോഡിന്റെ ഇടതുചേർന്നൊരു ചെരിപ്പുതുന്നൽ കട. ഈ മൂന്ന് ഇടങ്ങൾക്കും രാജ്യത്തിന്റെ മുൻ പ്രഥമപൗരനും ശാസ്ത്രപ്രതിഭയുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുൾകലാമുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. അനേകായിരങ്ങളുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച മഹാപുരുഷനെക്കുറിച്ച് പറയാൻ മൂന്നിടങ്ങളിലുമുള്ളവർക്ക് ഓർമകൾ ഏറെയുണ്ട്.
മിസൈലുകളും അതുല്യ ശാസ്ത്രസംഭാവനകളും രാജ്യത്തിനർപ്പിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇന്ത്യയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ടശേഷവും താൻ താമസിച്ചിരുന്ന ഈ ഇടം ഓർമയിൽ സൂക്ഷിച്ചിരുന്നു. രാഷ്ട്രപതിയായശേഷം തിരുവനന്തപുരത്ത് ഒൗദ്യോഗിക ചടങ്ങിനെത്തി രാജ്ഭവനിൽ താമസിച്ചപ്പോൾ തനിക്ക് രണ്ടു പേരെ കാണമെന്ന് ഡോ. അബ്ദുൾ കലാം ഉദ്യോഗസ്ഥരോട് നിർദേശിച്ചതിൽ ആദ്യത്തെയാൾ ജോർജ് എന്ന ചെരുപ്പുതുന്നലുകാരനായിരുന്നു. രണ്ടാമത്തെയാൾ കാലങ്ങളോളം താൻ ഭക്ഷണം കഴിച്ച ഗുരുവായൂരപ്പൻ ഹോട്ടലിന്റെ ഉടമ പരമേശ്വരൻ നായർ. അത്യുന്നതമായ പദവിയിൽ അനന്യമായ ആദരവിന്റെ നിറുകയിൽ എത്തിച്ചേർന്നപ്പോഴും ജീവിതവഴിയിൽ ചേർത്തുപിടിച്ച സൗഹൃദങ്ങൾ കലാം ഹൃദയത്തിൽനിന്നു മായിച്ചുകളഞ്ഞില്ലെന്നതിന്റെ സാക്ഷ്യമായിരുന്നു രാജ്ഭവനിലേക്കുള്ള ഈ ക്ഷണം.
ജോർജിന്റെ ചെരിപ്പുതുന്നൽക്കട
രണ്ടുപേർക്കു നിന്നുതിരിയാൻ മാത്രം ഇടമുള്ള കുടുസുമുറിയാണ് ജോർജിന്റെ ചെരിപ്പുതുന്നൽക്കട. ഇതിൽ നിറയെ പഴക്കം ചെന്ന ചെരിപ്പുകളുടെയും ബാഗിന്റെയും കുടക്കന്പികളുടെയും കെട്ടുകൾ. ഈ വഴിയോരക്കടയിൽ നിത്യസന്ദർശകനായിരുന്നു 1970 കളിൽ തുന്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം. ചെരിപ്പ് നന്നാക്കാനും മിനുക്കാനും മാത്രമായിരുന്നില്ല വൈകുന്നേരങ്ങളിൽ ജോർജുമായി അൽപസമയം സംസാരിക്കാനുമാണ് കലാം അടുത്തുവന്നിരുന്നത്. ചെരിപ്പുനന്നാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും നാട്ടുവർത്തമാനങ്ങളുമൊക്കെ പറയുന്പോൾ രാജ്യത്തെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് തനിക്കു മുന്നിൽ നിൽക്കുന്നതെന്ന് ജോർജിന് തോന്നിയിരുന്നില്ല. ഏറെ സംസാരിക്കാതെ എന്തോ അവശ്യം ജോലി തീർക്കാനുണ്ടെന്ന ഭാവത്തിൽ മടങ്ങുന്പോഴും പുഞ്ചിരിക്കുന്ന പ്രസരിപ്പുള്ള ഭാവത്തോടെയേ കലാമിനെ ജോർജ് കണ്ടിട്ടുള്ളൂ.
തലസ്ഥാന നഗരത്തിൽ കലാം താമസിക്കുന്ന കാലത്ത് അദ്ദേഹത്തിന് ഗുരുവായൂരപ്പൻ ഹോട്ടലിൽനിന്നു ഭക്ഷണം മുറിയിൽ എത്തിച്ചുകൊടുത്തിരുന്നതിന്റെ ഓർമയും ജോർജിന്റെ മനസിലുണ്ട്. ഇന്ദിരാഭവൻ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരൻ സുബ്ബയ്യ അവധിയാകുന്ന ദിവസങ്ങളിലാണ് കലാമിന്റെ മുറിയിൽ ജോർജ് ഭക്ഷണം എത്തിച്ചിരുന്നത്. കന്യാകുമാരിക്കടുത്ത് കുഴിത്തുറയിൽനിന്ന് 55 വർഷം മുന്‍പ് തൊഴിൽതേടിയെത്തിയതാണ് ഈ ചെരുപ്പുതുന്നലുകാരൻ. കലാം അടുപ്പത്തിലാകാൻ കാരണം തനിക്ക് തമിഴ് അറിയാവുന്നതുകൊണ്ടാവാമെന്നാണ് ജോർജ് കരുതുന്നത്. ഐഎസ്ആർഒയുടെ മുതിർന്ന ചുമതലയിൽ കലാം ചെന്നൈയിലേക്ക് സ്ഥലംമാറിയപ്പോഴും ബന്ധം മുറിഞ്ഞില്ല. ചെന്നൈയിൽനിന്ന് പ്രത്യേക ദൗത്യങ്ങൾക്ക് കലാം തുന്പയിൽ എത്തുന്പോൾ അവിടത്തെ തന്റെ പഴയ സഹപ്രവർത്തകരോട് ജോർജിനോട് അന്വേഷണം പറയണമെന്നറിയിച്ചിരുന്നു. അക്കാലത്ത് ഇന്ദിരാഭവൻ ലോഡ്ജിലായിരുന്നു ഐഎസ്ആർഒയിലെ നിരവധി ഉദ്യോഗസ്ഥർ താമസിച്ചിരുന്നത്. അന്നും ഇന്നും ജോർജിന്റെ കടയ്ക്കു മാറ്റമില്ല.
പാഞ്ഞെത്തിയ പോലീസ് വണ്ടി
2002ൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രപതിയാകുന്നെന്ന സന്തോഷവാർത്ത ജോർജിന് ഒരേ സമയം അഭിമാനവും വിസ്മയവും പകർന്നു. ആ വാർത്തകൾ വായിച്ചപ്പോഴും സത്യപ്രതിജ്ഞ ടിവിയിൽ കണ്ടപ്പോഴും തന്റെ പണിയിടത്തിനു മുന്നിലെ പടിക്കെട്ടിലിരുന്നു വർത്തമാനങ്ങൾ പറഞ്ഞു ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വലിയ മനുഷ്യനാണല്ലോ ഡോ. കലാം എന്നോർത്തു. രാഷ്ട്രപതിഭവനിൽ പ്രഥമ പൗരൻ തന്നെ ഓർമിക്കുന്നുണ്ടാകുമോ എന്നു പലപ്പോഴും ജോർജ് ചിന്തിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് 2005ൽ രാഷ്ട്രപതി ഡോ. കലാം കേരളത്തിലെത്തുന്ന വിവരം അറിഞ്ഞത്.
രാഷ്ട്രപതി കലാം രാജ്ഭവനിൽ താമസത്തിന് എത്തുന്നതിനു തലേന്ന് ജോർജിന്റെ ചെരുപ്പുതുന്നൽ കേന്ദ്രത്തിനു മുന്നിൽ ഒരു പോലീസ് വണ്ടി പാഞ്ഞെത്തി. പരിഭ്രമിച്ചുപോയ ജോർജിനോട് നാളെ ഉച്ചകഴിഞ്ഞ് രാജ്ഭവനിലെത്താൻ തയാറായി നില്‍ക്കണമെന്നും വാഹനം എത്തിക്കുമെന്നും സുരക്ഷാ ചുമതലക്കാർ അറിയിച്ചു. രാജ്ഭവനിൽ തനിക്ക് എന്താണ് കാര്യമെന്നു പരിഭ്രമിച്ചപ്പോൾ രാഷ്ട്രപതി കലാം താങ്കളെ കാണണമെന്ന് ആവശ്യപ്പെട്ടതായി അറിയിപ്പ് ലഭിച്ചു.
ശാസ്ത്രജ്ഞനായി കണ്ടിരുന്ന വ്യക്തി, പ്രഥമ പൗരനായി കേരളത്തിലെത്തിയപ്പോൾ തന്നെ കാണണമെന്ന് ആഗ്രഹിക്കുന്നതായി അറിഞ്ഞ ജോർജ് അന്പരന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാജ്ഭവനിൽ നിന്നു സുരക്ഷാ വാഹനമെത്തി. ചെരിപ്പുതുന്നൽ കടയിൽനിന്നു നേരേ രാജ്ഭവനിലേക്ക്. സ്വീകരണമുറിയിൽ എത്തിയപ്പോൾ ഓടിയെത്തി കലാം ചേർത്തുപിടിച്ചു. ‘എപ്പടി സൗഖ്യമാ’ എന്നു തമിഴിൽ തുടങ്ങിയ കുശലാന്വേഷണം പത്തു മിനിറ്റോളം തുടർന്നു. ചായയും നൽകി. ഇതിനിടെ ശിവഗിരിയിലെ ചടങ്ങിനു പോകേണ്ട സമയമായതായി സെക്രട്ടറി ഓർമിപ്പിച്ചതോടെ ജോർജിനെ ആലിംഗനം ചെയ്താണ് കലാം മടങ്ങിയത്. ഗാന്ധാരിയമ്മൻ കോവിലിനെക്കുറിച്ചും അവിടെ ഇന്ദിരാഭവൻ ലോഡ്ജിലെ താമസക്കാരെക്കുറിച്ചുമൊക്കെ കലാം ചോദിച്ചറിഞ്ഞു.
പരമേശ്വരൻനായരുടെ കൈപ്പുണ്യം
ഗാന്ധാരിയമ്മൻ കോവിലിനോടു ചേർന്ന ഗുരുവായൂരപ്പൻ ഹോട്ടൽ. അടുത്തുള്ള ഇന്ദിരാഭവൻ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരൻ അതിരാവിലെ പതിവായി ചായ വാങ്ങാൻ ഈ ഹോട്ടലിൽ എത്തിയിരുന്നു. ആർക്കാണ് ചായ എന്നു ഹോട്ടലുടമ പരമേശ്വരൻ നായർ ചോദിച്ചു. തുന്പ ഐഎസ്ആർഒയിലെ ഒരു വലിയ ഉദ്യോഗസഥനുവേണ്ടിയാണെന്നും അദ്ദേഹം രാത്രിയിൽ ഉറങ്ങാതെ പുസ്തകങ്ങൾ വായിച്ച് ഇരിപ്പാണെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ഈ പതിവുചായകുടിക്കാരനെ ഒന്നു പരിചയപ്പെടുത്തണമെന്നു സെക്യൂരിറ്റിയോട് പരമേശ്വരൻനായർ താൽപര്യപ്പെട്ടെങ്കിലും സാധിച്ചില്ല.
അക്കാലത്ത് പതിവായി ഒരാൾ ഭക്ഷണം കഴിക്കാൻ വേഗത്തിൽ നടന്നെത്തുന്നത് പരമേശ്വരൻനായർ ശ്രദ്ധിച്ചിരുന്നു. രാവിലെ രണ്ട് അപ്പവും ഒരു ഗ്ലാസ് പാലും കഴിക്കുന്നു. ഇരുന്നു കഴിക്കുന്ന ശീലമില്ല. പണം കൃത്യമായി പണപ്പെട്ടിയുടെ മുന്നിൽ വച്ചിട്ടു പോകും. ആൾ തനി വെജിറ്റേറിയൻ. കൃത്യം പണം കൈയിൽ കരുതിയാണ് കഴിക്കാൻ വരിക. താൻ എപ്പോഴെങ്കിലും പണം തരാൻ മറന്ന് ഇറങ്ങിപ്പോയാൽ ഓർമിപ്പിച്ച് വാങ്ങിക്കൊള്ളണമെന്ന് അദ്ദേഹം ഒരിക്കൽ പരമേശ്വരൻ നായരോടു പറഞ്ഞു. പിന്നീടാണ് പതിവായി ചായ മുറിയിലേക്ക് വരുത്തിക്കുന്ന ശാസ്ത്രജ്ഞൻ ഇദ്ദേഹമാണെന്ന് പരമേശ്വരൻനായർ തിരിച്ചറിഞ്ഞത്.
വൈകുന്നേരം രണ്ട് ചപ്പാത്തിയും വെജിറ്റേറിയൻ കറിയും ഒരുഗ്ലാസ് പാലുമായിരുന്നു കലാമിന്റെ ഭക്ഷണം. അപൂർവം ദിവസങ്ങളിൽ കഞ്ഞി കുടിച്ചിരുന്നു. അവധിദിവസങ്ങളിൽ ഉച്ചയ്ക്കും കഴിക്കാൻ എത്തിയിരുന്നു. ഒരിക്കൽപോലും ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.
റോക്കറ്റുണ്ടാക്കി വിക്ഷേപിക്കുന്ന വലിയ ശാസ്ത്രജ്ഞനാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ തിരക്കിനെക്കുറിച്ചൊക്കെ പരമേശ്വരൻനായർക്കു ധാരണയുമായി. വലിയ ശാസ്ത്രജ്ഞനായിട്ടും ഇത്ര എളിമയോടെ പെരുമാറുന്നതു കണ്ടപ്പോൾ അത്ഭുതം തോന്നിയിരുന്നതായി പരമേശ്വരൻനായർ പറയുന്നു.
തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്ക് കലാമിനു സ്ഥലംമാറ്റം വന്നതോടെ കൂടുതൽ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ രാഷ്ട്രപതിയായ ശേഷം കേരളത്തിലെത്തിയപ്പോൾ രണ്ടു തവണ നേരിൽ കാണാൻ സാധിച്ചു. രാഷ്ട്രപതിയായശേഷം തിരുവനന്തപുരത്ത് രാജ്ഭവനിൽ അദ്ദേഹത്തിന്റെ ക്ഷണിതാവായി കുടുംബസമേതം അവിടെ എത്താനായി. നേരിൽ കണ്ടപ്പോൾ ഏറെ സ്നേഹത്തോടെ ‘എവളവു നാളായി നമ്മൾ പാത്തിട്ട്’ എന്നായിരുന്നു കുശലാന്വേഷണം. കുടുംബാംഗങ്ങളെ പരിചയപ്പെട്ടശേഷം സൽക്കാരം നടത്തിയാണ് പരമേശ്വരൻനായരെയും വീട്ടുകാരെയും കലാം യാത്രയാക്കിയത്. പിന്നീട് കോവളത്തു വച്ചു കണ്ടപ്പോൾ ’ ഇങ്കേയും ഗുരുവായൂരപ്പനോ’ എന്ന ചോദ്യത്തോടെയാണ് സംസാരം തുടങ്ങിയത്.
പ്രതിഭാശാലിയുടെ പാദമുദ്ര പതിഞ്ഞ ഗാന്ധാരിയമ്മൻ കോവിലിൽനിന്ന് ഇന്ദിരാഭവൻ ലോഡ്ജിലേക്കുള്ള റോഡിന് അബ്ദുൾ കലാമിന്റെ പേര് ഇടണമെന്ന് ആദ്യം താൽപര്യപ്പെട്ടത് പരമേശ്വരൻ നായരായിരുന്നു. ഇദ്ദേഹത്തിന്റെകൂടി അഭ്യർഥന മാനിച്ച് ഈ റോഡിന് എ.പി.ജെ. അബ്ദുൾകലാം റോഡ് എന്നു പേരുനല്കി സംസ്ഥാനം ആദരിക്കുന്നു.
ഇന്ദിരാഭവൻ 203
പതിറ്റാണ്ടുകൾ കലാം താമസിച്ച ഇന്ദിരാഭവൻ ലോഡ്ജ് ഇന്ദിരാദേവി എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു. ഇതിലെ 203-ാം നന്പർ മുറിയിലായിരുന്നു ഡോ. കലാമിന്റെ താമസം. ആദരണീയനായ കലാമിന്റെ ജീവിതംകൊണ്ടു ധന്യമായ ലോഡ്ജ് ഇന്നും പ്രൗഢിയോടെ അനന്തപുരിയിൽ നിലകൊള്ളുന്നു. ഇന്ദിരാഭവൻ ലോഡ്ജ് എന്നതിനെക്കാൾ ഭാരതരത്നം ഡോ.എ.പി.ജെ. അബ്ദുൾ കലാം താമസിച്ച ഇടം എന്നാണ് നഗരത്തിലെ വർത്തമാനം.
1968 മുതൽ 15 വർഷം ഡോ. കലാം ഇവിടെ താമസിച്ചത് ബാത്ത് അറ്റാച്ച്ഡ് അല്ലാത്ത ചെറിയ മുറിയിലായിരുന്നു. വ്യക്തി എത്ര പ്രതിഭയായാലും ജീവിതം എത്രമാത്രം ലളിതമാകാമെന്നതിന് സാക്ഷ്യമായിരുന്നു മിസൈൽ ശിൽപിയുടെ വ്യക്തിത്വം.
തിരുവനന്തപുരത്തുനിന്നും കലാം ചെന്നൈയിലേക്കു മാറിയ ശേഷവും ഒരു വർഷക്കാലംകൂടി തന്റെ മുറി വിടാതിരുന്നു. താൻ നിധിപോലെ സൂക്ഷിക്കുന്ന പുസ്തകങ്ങൾ ഭദ്രമായി സൂക്ഷിക്കാനായിരുന്നു അത്. ഒടുവിൽ ആ പുസ്തകങ്ങൾ മാറ്റിയശേഷമാണ് തലമുറകളെ ത്രസിപ്പിക്കുകയും അഗ്നിച്ചിറകുകൾ സമ്മാനിക്കുകയും ചെയ്ത മഹാപ്രതിഭ അനന്തപുരിയിലെ താമസ ഇടം ഒഴിഞ്ഞത്.
തോമസ് വർഗീസ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top