Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെലിവറി നടക്കില്ലെങ്കിൽ അന്നുതന്നെ സിസേറിയൻ നടത്തുന്നതിൽ വിരോധമില്ല. എന്തായാലും കുട്ടി നല്ല നാളിൽത്തന്നെ പിറക്കണം. ’
വിദ്യാസന്പന്നർ മുതൽ പാവപ്പെട്ടവർ വരെ നാൾ നന്നായിരിക്കണമെന്ന പിടിവാശിയിലാണ്. നാൾനോട്ടക്കാരും കവടിനിരത്തുകാരും ലക്ഷണംപറച്ചിലുകാരുമൊക്കെ പറയുന്നതാണ് ജാതകം. നാളിലും നക്ഷത്രത്തിലും ജാതകത്തിലുമൊക്കെ വിശ്വാസമുറപ്പിച്ച് നവജാതന്റെ ഭാവി ശോഭനമോ ദുരിതപൂർണമോ എന്നു പ്രവചിക്കുന്നവരും അത് വള്ളിപുള്ളി വ്യത്യാസമില്ലാതെ വിശ്വസിക്കുന്നവരും ഏറെപ്പേരാണ്.
വിവാഹം ഉൾപ്പെടെ എല്ലാ മംഗളകാര്യങ്ങൾക്കും അടിസ്ഥാനമായി നാളും ജാതകവും നോക്കുന്നവർ എക്കാലത്തും ഏറെപ്പേരാണ്. വീട്ടുവർത്തമാനങ്ങളിൽവരെ ഓരോ അംഗത്തിന്റെയും വിശേഷം പറയുന്പോൾ നാൾപൊരുത്തം കടന്നുവരുന്നു.
നല്ലതു സംഭവിച്ചാലും അനർഥമുണ്ടായാലും നാളാണ് ഘടകം. എല്ലാ ഘടകങ്ങളും ഒത്തുവന്നാലും നാളിന്റെ പൊരുത്തക്കേടിൽ വിവാഹാലോചന ഒഴിവാക്കുന്നർ ഏറെയാണ്. ചോറൂട്ടിനും അക്ഷരംകുറിക്കലിനും ഗൃഹപ്രവേശത്തിനും യാത്രകൾക്കുമൊക്കെ നാളും മുഹൂർത്തവും നിമിത്തമായി മാറുന്നു. ഇത്തരം വിശ്വാസങ്ങൾക്കും അബദ്ധവിശ്വാസങ്ങൾക്കും കെട്ടുകഥകൾക്കുമെതിരേ സാമൂഹ്യമാധ്യമങ്ങളിലൂടെ തിരുത്തലുകളും ബോധ്യങ്ങളും പകരുകയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറും ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകർ.
നല്ല നാൾ ദിനത്തിൽ കോഴ വാങ്ങി സിസേറിയൻ നടത്തിക്കൊടുക്കുന്ന ഡോക്ടറെക്കുറിച്ചും കൂട്ടസിസേറിയനുകൾ പതിവാക്കിയ ആശുപത്രികളെക്കുറിച്ചും വാർത്തകൾ പലതുണ്ടായ നാട്ടിലാണ്് ഗൈനക്കോളജിയിലെ സത്യവും മിഥ്യയും വ്യക്തമാക്കിക്കൊടുക്കാൻ ഈ ഡോക്ടർ സമയം കണ്ടെത്തുന്നത്.
ഭ്രൂണം ഉരുവാകുന്പോൾ തുടങ്ങുകയാണ് പലതരത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും. ഇതിനൊപ്പം കാലാകാലങ്ങളായി തലമുറകൾ കൈമാറി വരുന്ന മിഥ്യാധാരണകൾകൂടിയാകുന്പോൾ ജനങ്ങളെ തിരുത്തുകയെന്നതും പിൻതിരിപ്പിക്കുകയെന്നതും പ്രയാസമേറിയ കാര്യമാണ്. തമിഴ്നാട്ടിലെ ഉശിലാംപെട്ടിയിൽ മുൻകാലത്ത് നവജാത പെണ്‍ശിശുക്കളെ അരുംകൊല ചെയ്തിരുന്നതും ഇത്തരം വിശ്വാസങ്ങളുടെ പരിണിതഫലമായിരുന്നു.
ഗർഭസ്ഥശിശുവിന്റെ മാതാപിതാക്കളെ മാത്രമല്ല അന്ധവിശ്വാസങ്ങളിൽ കുടുങ്ങിയ അവരുടെ കുടുംബത്തെയും ബന്ധുക്കളെയുമൊക്കെ പലപ്പോഴും ബോധവത്കരിക്കേണ്ടിവരും. വീടുകളിൽ വയറ്റാട്ടിമാർ പ്രസവശുശ്രൂഷ നടത്തിയിരുന്ന കാലങ്ങളിൽ നിരവധിയായ അനാചാരങ്ങൾ നിലനിന്നിരുന്നു. അതേ പാരന്പര്യം ആശുപത്രികളിലും തുടരാൻ താത്പര്യപ്പെടുന്നവർ ഇക്കാലത്തുമുണ്ട്. ജീവനും ജീവിതവും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ഫേസ്ബുക്ക് അനുഭവക്കുറിപ്പുകളും രോഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്കെതിരേ യൂട്യൂബ് വീഡിയോകളും ഷോട്ട് ഫിലിമുകളും തയാറാക്കി വ്യത്യസ്തനാവുകയാണ് ഡോ. റെജി ദിവാകർ.
ചില നാളുകളിലും സമയത്തും ജനിച്ചാൽ അച്ഛനോ അമ്മയ്ക്കോ സഹോദരങ്ങൾക്കോ ഉറ്റ ബന്ധുക്കൾക്കോ ദോഷം സംഭവിക്കുമെന്നു വിശ്വസിക്കുന്നവരുണ്ട്. ഇത്തരക്കാർ കുട്ടി ജനിക്കേണ്ട സമയവും നാളും നക്ഷത്രവും ജോത്സ്യന്റെ അടുത്തു പോയി കുറിച്ചുകൊണ്ടു വരും. ജോത്സ്യൻ പറഞ്ഞ സമയത്തുതന്നെ സിസേറിയൻ ചെയ്യണമെന്ന വാശിയിലാകും വീട്ടുകാർ. ജ്യോതിഷത്തിന്റെ വിശ്വാസധാരണകളുടെ ഇരയായി മാറുക പലപ്പോഴും ഗർഭിണികളാണ്.
ഗർഭിണികളെ പരിചരിക്കുന്പോൾ പലരും പലതരം വിശ്വാസങ്ങളിലും മിഥ്യകളിലും ആചാരങ്ങളിലും കുടുങ്ങിക്കിടക്കുന്നതായി ഡോ. റെജിക്കു മനസിലായി. ദന്പതികൾ ഗൈനക്കോളജിസ്റ്റിനോടു ചോദിക്കുന്നതും പറയുന്നതുമായ വിചിത്രകാര്യങ്ങളുടെ സത്യാവസ്ഥ സമൂഹത്തിൽ എത്തിക്കണമെന്ന തോന്നലിൽ നിരവധി ഷോർട്ട് ഫിലിമുകൾ ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. അപസ്മാരബാധിതരായ സ്ത്രീകൾ പ്രസവിക്കില്ല എന്ന തെറ്റിദ്ധാരണയ്ക്കെതിരേ തയാറാക്കിയതാണ് ‘മിഥ്യ’ എന്ന ഫിലിം. അപസ്മാരമുള്ള യുവതികളുടെ വിവാഹം മുടങ്ങാൻ പ്രധാന കാരണം അവർക്ക് പ്രസവിക്കാനാവില്ലെന്ന് ആരോ പറഞ്ഞുണ്ടാക്കിയ കെട്ടുകഥയാണ്. ഈ വിശ്വാസവുമായി സമീപിച്ച അപസ്മാരബാധിതർക്ക് പിൽക്കാലത്ത് രണ്ടും മൂന്നും ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടായ അനുഭവമാണ് ഡോക്ടർക്കു പറയാനുള്ളത്.
കൂടാതെ, ഗൈനക്കോളജി സംബന്ധമായ തെറ്റിദ്ധാരണകൾ തിരുത്താൻ സഹായകമായ ചെറുകുറിപ്പുകൾ ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. വ്യക്തിസ്വകാര്യതകളും തമാശകളും വിമർശനങ്ങളും പങ്കുവയ്ക്കാറുള്ള ഫേസ് ബുക്ക് പ്ലാറ്റ്ഫോമിൽ ഗൗരവതരമായ വിഷയം കുറിച്ചാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
എന്നാൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ജീവിതസംബന്ധിയായ വാസ്തവങ്ങളെ സമൂഹവുമായി പങ്കുവയ്ക്കാനുള്ള താത്പര്യം വർധിച്ചു. 21 വർഷത്തെ മെഡിക്കൽ ജീവിതത്തിനിടെ സാക്ഷ്യം വഹിച്ച നിരവധിയായ ചികിത്സാ അനുഭവങ്ങൾ രോഗികളുടെ യഥാർഥ പേര് വെളിപ്പെടുത്താതെ സോഷ്യൽ മീഡിയയിൽ എഴുതിത്തുടങ്ങി. വായനക്കാരുടെ എണ്ണം കൂടുന്നതിനൊപ്പം നാൾ, നക്ഷത്രം, ജാതകം തുടങ്ങിയവയിലെ അബദ്ധവിശ്വാസങ്ങളിൽപ്പെട്ടുപോയ പല ദന്പതികൾക്കും ഇത് കാതലായ ബോധ്യങ്ങൾ പകർന്നു.
ഗർഭാശയ രോഗങ്ങളാലും മറ്റ് ആരോഗ്യപ്രശ്നങ്ങളാലും ചില സ്ത്രീകൾക്ക് പ്രസവിക്കാൻ പറ്റാതെവരുന്ന സാഹചര്യമുണ്ടാകാം. ഇത്തരം കാര്യങ്ങൾ മറച്ചുവച്ച് കല്യാണം നടത്തുന്ന മാതാപിതാക്കളുടെ എണ്ണം കുറവല്ല. കുട്ടികളുണ്ടാകാൻ പിന്നീട് ഇവർ പിന്നീട് പ്രാർഥനയും നേർച്ചകാഴ്ചകളും പൂജാവിധികളുമായി നടക്കും. പലപ്പോഴും രക്ഷിതാക്കളുടെ ഇത്തരം ചെയ്തികൾ കുടുംബ ജീവിതമാണ് തകർക്കുന്നത്. ഇവയേറെയും വിവാഹമോചനത്തിലാണ് അവസാനിക്കുക.
വിവാഹത്തിനൊരുങ്ങുന്ന യുവാവിനോ യുവതിക്കോ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ അതു മറച്ചുവയ്ക്കരുത്. രോഗാവസ്ഥയെക്കുറിച്ച് ഇരുകൂട്ടർക്കും മുൻകൂർ ധാരണയുണ്ടായാൽ കുടുംബജീവിതം സുഗമമായി മുന്നോട്ടുപോകും. ഇത്തരത്തിൽ മറച്ചുവയ്ക്കപ്പെടുന്ന രോഗങ്ങളെക്കുറിച്ച് വിദഗ്ധരായ ഡോക്ടർമാരുമായി സംവാദം എന്ന നിലയിലാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്.
രോഗാവസ്ഥയെക്കുറിച്ച് പങ്കാളിയോടോ കുടുംബാംഗങ്ങളോടോ പറയാൻ ധൈര്യമില്ലാത്തവർക്ക് ആശ്വാസവും ധൈര്യവും പകർന്നുകൊടുക്കുകയാണ് സംവാദങ്ങളുടെ ലക്ഷ്യം. അർബുദം, മുഴ തുടങ്ങി വിവിധ കാരണങ്ങളാൽ ഗർഭാശയം നീക്കംചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ശരീരം രോഗലക്ഷണങ്ങൾ കാണിക്കുന്പോൾതന്നെ ചികിത്സ തുടങ്ങിയാൽ ഈ രോഗാവസ്ഥയിൽനിന്ന് രക്ഷപ്പെടാനാകും. എന്നാൽ ഇവയുടെ ആരംഭലക്ഷണം തിരിച്ചറിയാൻ സ്ത്രീകൾക്ക് പലപ്പോഴും കഴിയാറില്ല. അതിനു കാരണം ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്. ആരോഗ്യസംരക്ഷണത്തിൽ അവബോധം വളർത്തുകയാണ് യൂട്യൂബ് ചാനലിലൂടെ ഉദ്ദേശിക്കുന്നത്.
ഒരു കുഞ്ഞു ജനിക്കുകയെന്നത് ദന്പതികളുടെയും കുടുംബത്തിന്റെയും വലിയ സ്വപ്നമാണ്. ഒപ്പം, പ്രതീക്ഷയും കരുതലുമാണ്. ഇവർക്ക് എക്കാലവും ഗൈനക്കോളജി ഡോക്ടർ പലപ്പോഴും ഈശ്വരതുല്യനായിരിക്കും. കാരണം, ഭ്രൂണം രൂപംകൊള്ളുന്നതു മുതൽ ശിശു ജനിക്കുംവരെയുള്ള ദിനങ്ങളിലെ ചികിത്സയും ആരോഗ്യപരിപാലനയും ഗൈനക്കോളജിസ്റ്റിന്റെ കരുതലിലാണ്. ഇതിനകം 15,000 പ്രസവങ്ങൾക്ക് ശുശ്രൂഷ ചെയ്ത അനുഭവങ്ങളാണ് ഡോ. റെജിക്കുള്ളത്.
ഗർഭകാലത്ത് പരിചരിച്ച ഡോക്ടർ ലേബർ റൂമിലും ഒപ്പമുണ്ടാകണമെന്ന ആഗ്രഹം പേറുന്നവരാണ് ദന്പതികൾ. പ്രസവത്തിനെത്തുന്പോൾ വിശ്വസ്തനായ സ്വന്തം ഡോക്ടർ അവധിയിലാണെന്നറിയുന്പോൾ മാനസികമായി അസ്വസ്ഥരാകാത്ത ഗർഭിണികൾ ഇല്ലെന്നു തന്നെപറയാം. കാരണം, ഫാമിലി ഡോക്ടർ വിശ്വാസവും ബലവുമാണ്.
അതേസമയം, ഗൈനക്കോളജി ഡോക്ടർമാരുടെ ത്യാഗപൂർണമായ ജീവിതത്തെക്കുറിച്ച് സമൂഹം പലപ്പോഴും ചിന്തിക്കാറില്ല. ഒരു പിറവിയുടെ സാക്ഷാത്കാരത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്നവരാണവർ. ഇക്കാര്യങ്ങൾ ജനങ്ങളിലെത്തിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ‘എ ഡേ ഇൻ ദി ലൈഫ് ഓഫ് എ ഗൈനക്കോളജിസ്റ്റ്’ എന്ന ചെറുസിനിമ ചെയ്തത്. ഇതിൽ ഒരു ഗൈനക്കോളജി ഡോക്ടറുടെ ഒരു ദിവസമാണ് വരച്ചുകാട്ടുന്നത്.
കോട്ടയം നീണ്ടൂരാണ് ഡോ. റെജി ദിവാകറിന്റെ സ്വദേശം. അച്ഛൻ: പരേതനായ ദിവാകരൻ, അമ്മ: ചന്ദ്രമതി. ഭാര്യ: ഡോ. ശോഭശ്രീ. മക്കൾ: റാം കേശവ്, വൈഗാ ശോഭശ്രീ.
അരുണ്‍ ടോം
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
Latest News
ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് മാറ്റിവച്ചു
നിലവിട്ട് വിലക്കയറ്റം; പാക്കിസ്ഥാനിൽ പണപ്പെരുപ്പം 37.97 ശതമാനം
ഒഡീഷയെ നടുക്കിയകൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി
Latest News
ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് മാറ്റിവച്ചു
നിലവിട്ട് വിലക്കയറ്റം; പാക്കിസ്ഥാനിൽ പണപ്പെരുപ്പം 37.97 ശതമാനം
ഒഡീഷയെ നടുക്കിയകൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി
വയനാട് കൃഷ്ണഗിരിയിൽ ജില്ലാ ജയിലിന് അനുമതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top