മോണരോഗവും പല്ലുകളും
ദന്തക്ഷയവും മോണ രോഗവുമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ദന്തരോഗങ്ങൾ. ദന്തക്ഷയത്തേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒരു രോഗാവസ്ഥയാണ് മോണരോഗം. മോണരോഗം തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് അതിനു വേണ്ട പരിരക്ഷ നൽകിയാൽ പല്ലിന് ഇളക്കം സംഭവിക്കില്ല. വാർധക്യത്തിൽ പല്ലും നഖവും കൊഴിയുന്നു എന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി പല്ലുകൾ കൃത്യമായി സംരക്ഷിച്ചാൽ, മോണയുടെ ബലം കൃത്യമായി നിലനിർത്തിയാൽ പല്ലുകൾ ജീവിതകാലം മുഴുവൻ നിലനിർത്താനാവും.

മോണ എന്ന് അർഥമാക്കുന്നത് എന്താണ്? നമ്മൾ വായ തുറക്കുന്പോൾ പല്ലുകളോടു ചേർന്നുകാണുന്ന തൊലിയും ഉള്ളിലേക്കുള്ള എല്ലുകളും ലിഗ്‌മെന്‍റുകളും ആകുന്നു അത്. ഈ അംശങ്ങൾക്കെല്ലാം ബലം ഉണ്ടെങ്കിൽ പല്ലുകൾക്കു നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കാനാവും. പലപ്പോഴും പല്ല് എന്ന് പറയുന്പോൾ നമുക്കു കാണാനാകുന്നത്് വായ്ക്കകത്ത് പുറമേ കാണുന്ന വെളുത്ത ഭാഗം മാത്രമാണ്. എന്നാൽ ഇതിന്‍റ രണ്ടിരട്ടി ഉള്ളിലേക്ക് വേരുകൾ ഉണ്ട്.
വേരുകൾ എല്ലുമായി ചേരുന്നിടത്തും ലിഗ്‌മെന്‍റ് നിലനിൽക്കുന്നു. ഭക്ഷണം ചവച്ചരച്ചു കഴിക്കുന്പോൾ എല്ലിലേക്ക് ഉണ്ടാകുന്ന മർദം ഈ ലിഗ്‌മെന്‍റുകൾ ലഘൂകരിക്കുന്നു. അതിനാൽ എത്ര കട്ടിയുള്ള ഭക്ഷണം കഴിച്ചാലും എല്ലുകൾക്ക് ക്ഷതം ഉണ്ടാകുന്നില്ല.

തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ

മോണരോഗം തുടക്കത്തിൽതന്നെ കണ്ടുപിടിച്ചാൽ പൂർണമായും മാറ്റിയെടുക്കാവുന്നതാണ്. മോണയിൽനിന്ന് രക്തം വരുന്നതാണ് തുടക്കത്തിലെ സൂചന. ഇത് അവഗണിച്ചാൽ ഉള്ളിലേക്കു ബാധിക്കുകയും എല്ലിനെയും ലിഗമെന്‍റുകളെയും ബാധിക്കുകയും ചെയ്യും. ഇത് പല്ലിന് ഇളക്കം ഉണ്ടാകാൻ കാരണമാകുന്നു. പല്ലുകൾക്കിടയിൽ വിടവുകൾ ഉണ്ടാകുന്നു. തുടർന്ന് സ്ഥിരമായി ഭക്ഷണം ഇവിടെ തങ്ങിയിരുന്ന് അസ്വസ്ഥതകൾ ഉണ്ടാകുന്നു. മോണരോഗത്തിന്‍റെ തുടക്കം സ്വയം മനസിലാക്കി ഡോക്ടറുടെ സഹായത്തോടുകൂടി ചികിത്സ ലഭ്യമാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാനാവും.

പല്ല് ശുചിയാക്കാം; കൃത്യമായി

മോണരോഗത്തിനുള്ള പ്രതിരോധ ചികിത്സ പല്ല് ക്ലീൻ ചെയ്യുക എന്നുള്ളതാണ്. ഇത് രണ്ടുതരത്തിലുണ്ട് ആദ്യത്തേതു ഹോം ദന്തൽ കെയർ. രണ്ട്, പ്രഫഷണൽ ദന്തൽ കെയർ. ദന്തസംരക്ഷണത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് ഹോം ദന്തൽ കെയർ. ഒരു ഡോക്ടറുടെ സഹായത്താൽ നടത്തേണ്ട ക്ലീനിംഗ് പ്രഫഷണൽ ദന്തൽ കെയർ. ഹോം ദന്തൽ കെയറിൽ കൃത്യമായ പല്ലുതേപ്പ് അത്യാവശ്യമാണ്. കൃത്യമായ പല്ലുതേപ്പ് നമുക്ക് അറിയില്ല എങ്കിൽ ഡോക്ടർ അത് കൃത്യമായി പഠിപ്പിച്ചു തരും. ഈ അറിവ് നമ്മുടെ കുഞ്ഞുങ്ങളിലേക്ക് കൃത്യമായി പകർന്നു കൊടുക്കുക എന്നതു സാധിച്ചാൽ ഹോം ദന്തൽ കെയർ കൃത്യമായി തുടർന്നുപോകും.

ഒന്നു ചിന്തിച്ചുനോക്കൂ...നമ്മെ ആരാണ് പല്ലുതേയ്ക്കാൻ പഠിപ്പിച്ചത്? ഇത് പറഞ്ഞുതന്ന ആൾക്ക് കൃത്യമായി ഇതിനെപ്പറ്റി അറിവുണ്ടായിരുന്നുവോ? ഇപ്പോൾ ഉള്ള പല്ലുതേപ്പ് പല്ലിനു ഗുണമാണോ ദോഷമാണോ കൂടുതൽ നൽകുന്നത്? പല്ല് തേക്കുന്നത് അമിതമായ ബലം ചെലുത്തിയാണോ? ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി സ്വയം കണ്ടുപിടിക്കുന്നതു നല്ലതാണ്.

ദന്തൽ ഫ്ളോസ് ഉപയോഗിക്കാം

രണ്ടു പല്ലുകൾക്കിടയിൽ പോട് ഉണ്ടാകാതിരിക്കാൻ ദന്തൽ ഫ്ളോസ് ഉപയോഗിക്കണം.ഇത് പല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യും. ഫ്ളോസ് പല്ലുകളുടെ ഇടയിൽ കടത്തി ഇറക്കുന്പോൾ ഭക്ഷണസാധനങ്ങളും പൂർണമായും നീക്കംചെയ്യപ്പെടുന്നു. പലപ്പോഴും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള പോടുകൾ ഈ ഭാഗത്താണു കാണപ്പെടുന്നത്.

യൗവനത്തിൽ കരുതാം

പല്ലുകൾക്കും മോണയ്ക്കും ഏറ്റവും കൂടുതൽ കരുതൽ ആവശ്യമുള്ളത് യൗവന കാലഘട്ടത്തിലാണ്. ഈ കാലത്ത് പലതരത്തിലുള്ള തിരക്കുകളും പൊതുവേ ആരോഗ്യമുള്ള അവസ്ഥയും ആയതിനാൽ ആരും പല്ലുകളെയും മോണയെയും പരിഗണിക്കാറില്ല. 40 - 45 വയസ്സ് പ്രായമെത്തുന്പോൾ മോണരോഗങ്ങൾ സ്വയം കണ്ടുപിടിക്കാൻ തക്കവണ്ണം മനസിലായിത്തുടങ്ങും. പല്ലുകളുടെ ഇടവശം അടയ്ക്കുകയും മോണയിൽ ആഴത്തിലുള്ള ക്ലീനിംഗ് നടത്തുകയും ചെയ്യുന്നതു വഴി ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കും. കൂടുതൽ വിടവുകളും ഭക്ഷണം കയറിയിരിക്കുന്ന അവസ്ഥയും ഉണ്ടെങ്കിൽ ക്യാപ്പുകൾ പോലെയുള്ള ചികിത്സകൾ നടത്തി പരിഹരിക്കാവുന്നതാണ്.

വർഷം തോറും ചെക്കപ്പ്

ഇത്തരത്തിലുള്ള ചികിത്സകൾക്കെല്ലാം ചെലവ് കൂടുതലാണ് എന്നതു മനസിലാക്കി പ്രതിരോധചികിത്സകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ പ്രശ്നങ്ങൾ അവഗണിച്ചാൽ.... സമയമില്ല എന്ന് പറഞ്ഞ് മാറ്റിവച്ചാൽ....അത് സങ്കീർണമായ പ്രശ്നങ്ങളിലേക്ക് എത്തിക്കും. ചികിത്സ സങ്കീർണവും ചെലവേറിയതും ആയിത്തീരുകയും ചെയ്യും. പരിഹാരമായി നിർദ്ദേശിക്കാനുള്ളത് വർഷത്തിലൊരിക്കലെങ്കിലും ഒരു ഡോക്ടറെകണ്ട് വായുടെ അവസ്ഥ പരിശോധിച്ച് അറിയുക എന്നതാണ്. സ്വയം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും വേണം. ഉദാഹരണം കൃത്യമായ രീതിയിൽ ആണോ പല്ല് തേക്കുന്നത് എന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. കൃത്യമായ രീതിയിൽ അല്ലെങ്കിൽ അതു കൃത്യതയോടെ ചെയ്യാൻ പഠിക്കണം.

മോണരോഗങ്ങൾ നിസാരമല്ല

മോണരോഗവും പ്രമേഹവും തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. മോണയിൽ നിന്ന് രക്തം വരുന്നത് അനാരോഗ്യമുള്ള മോണയുടെ ലക്ഷണമാണ്. രോഗാണുക്കൾ രക്തധമനിയിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഉണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധ നൽകണം. മോണ പല്ലുകളുടെ അടിത്തറ ആകയാൽ അടിത്തറ ബലമുള്ളതായി നിലനിർത്താൻ പ്രത്യേകം ശ്രദ്ധ ഉണ്ടായിരിക്കണം.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
ഫോണ്‍ 9447219903

[email protected]
www.dentalmulamoottil.com