കടക്കെടുതി കുടുംബത്തിൽ
മറ്റുള്ളവരുടേതിനേക്കാൾ ഒരുപടി മേലെ തന്‍റെ ജീവിതനിലവാരം ഉ‍യർത്തിക്കാട്ടണമെന്നു ശഠിച്ച് വരവിനേക്കാൾ കൂടിയ ചെലവു ചെയ്ത് ഒരാൾ കുട്ടികളെ വളർത്താൻ തീരുമാനിച്ചാൽ അയാൾ ‌കടക്കെടുതിയുടെ പടുകുഴി തോണ്ടാൻ തുടങ്ങുകയായി.

തോണ്ടുംതോറും പുതിയ വായ്പകളുടെയും പഴയ പലിശകളുടെയും മണ്ണിടിച്ചിൽ തുടർന്നുകൊണ്ടിരിക്കും. എങ്ങനെ കരകയറും?

സാമാന്യം നല്ല ഗവൺമെന്‍റ് സ്കൂളുകളും എയ്ഡഡ് വിദ്യാലയങ്ങളുമുള്ളപ്പോൾ താങ്ങാനാവാത്ത ഫീസ് നൽകി മക്കളെ ചെലവേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർത്തശേഷം അവരുടെ പഠനയാത്രകൾ, യൂണിഫോം, ആഘോഷങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കടംവാങ്ങി പണം കൊടുക്കാൻ കുടുംബനാഥനും നാഥയും പെടാപ്പാടുപെടുന്നു.

പണം പാഴാക്കാനുള്ളതാണെന്നുള്ള മിഥ്യാധാരണയിൽ കുഞ്ഞുങ്ങൾ വളരുന്നു. തങ്ങളുടെ സാന്പത്തിക കുറവുകൾ മറച്ചുവച്ച് അവർ സഹപാഠികളുമായി മത്സരത്തിലേർപ്പെടുന്നു. കീറിയ വസ്ത്രങ്ങൾ തുന്നിയെടുക്കുന്നതും പഴയ പഠനോപകരണങ്ങൾ പുനരുപയോഗം ചെയ്യുന്നതും അഭിമാനക്ഷതമായി ധരിച്ചുവശായ കുട്ടികളാണ് ഇന്ന് അധികവും.

അമ്മമാരോ? ഒരു കുഞ്ഞ് ജനിക്കുന്പോൾ മുതൽ തുടങ്ങുകയായി വിഡ്ഡിച്ചെലവുകൾ. അലക്കിയുണങ്ങിയ നല്ല പഴന്തുണി ഉപയോഗ‌പ്പെടുത്തുന്നതിനു പകരം വിലകൂടിയ നാപ്പികൾ കെട്ടുകെട്ടായി വാങ്ങിക്കൂട്ടുന്ന അവർ കുട്ടിയുടുപ്പുകളും മുന്തിയ കളിപ്പാട്ടങ്ങളും ചെരിപ്പുകളും എല്ലാം ലോപമെന്യേ നൽകി ഒരു രാജകുമാരനെപ്പോലെ അവനെ വളർത്തുന്നു. അവൻ വളർന്നു വഷളാകുകയും കുടുംബം കടക്കുരുക്കിൽ തകരുകയും ചെയ്യുന്പോൾ ബോധമുദിച്ചിട്ടെന്തു കാര്യം. നവമാതാപിതാക്കൾ കരുതിയിരിക്കട്ടെ.

സിസിലിയാΩ
പെരുബ്ബനാനി
ഫോൺ: 9447168669