ഏബ്രഹാമും നാടകവും
ഹോസെ സരമഗുവിന്‍റെ വിഖ്യാതമായ ഒരു രചനയാണ് ഗോസ്പെൽ അക്കോഡിംഗ് ടു ദി ജീസസ് ക്രൈസ്റ്റ്. അതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ടി.എം. ഏബ്രഹാം ആണ്. മൂലകൃതിയിൽ യേശുക്രിസ്തുവും മറിയം മഗ്ദലനയുമായുള്ള ഒരു ബന്ധത്തെ വ്യക്തമായി സൂചിപ്പിക്കുന്ന ചില ഭാഗങ്ങൾ പരിഭാഷയിൽ അദ്ദേഹം ഒഴിവാക്കി. തന്‍റെ വിശ്വാസത്തിന്‍റെ ദർശനത്തിലൂടെ തനിക്ക് കാണാൻ കഴിയുന്ന ജീവിതസത്യങ്ങളെ ആലേഖനം ചെയ്യുവാനാണ് തനിക്ക് ഒരു എഴുത്തുകാരന്‍റെ ഉൗഴം ലഭിച്ചിട്ടുള്ളതെന്ന് കൃത്യതയാർന്ന ഒരു ബോധ്യം ഏബ്രഹാമിനുണ്ട്.

രാഷ്‌ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്ക് വിളയാടാനുള്ള ഒരു ഭൂമിക - അങ്ങനെയല്ല അദ്ദേഹം നാടകത്തെ കണ്ടത്. അദ്ദേഹം നാടകത്തെ ബൈബിളിന് സമമായി ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് സത്യവിചാരണ നടത്തുവാനുള്ള ഒരു വിശുദ്ധ പീഠമായിട്ടാണ്. രാഷ്‌ട്രീയമുണ്ടാകാം, ഇല്ലാതിരിക്കാം. രാഷ്‌ട്രീയത്തിനുമപ്പുറത്തായി ഉണ്ടായിരിക്കേണ്ട ഒന്നാണ് മാനവികത എന്ന് വിശ്വസിക്കുന്ന ഒരാൾക്കേ തന്‍റെ കലാപ്രകാശനത്തെ ഈ പ്രപഞ്ചത്തിനുമുന്പിലുള്ള ഒരു ചെറിയ ആരാധനാപീഠമായി സങ്കല്പിക്കുവാനും നിവർത്തിക്കുവാനും കഴിയൂ. ഏബ്രഹാമിനെക്കുറിച്ചോർക്കുന്പോഴും ചിന്തിക്കുന്പോഴും അദ്ദേഹവുമായി അടുത്തിടപഴകുന്പോഴുമെല്ലാം അദ്ദേഹത്തിന്‍റെ പുറമേയുള്ള പരുക്കൻ എന്നു തോന്നാവുന്ന പ്രകൃതത്തിലും എനിക്കു കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളത് താനെന്താണ് എന്നതിനെക്കുറിച്ചുള്ള തികഞ്ഞ ബോധവും എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള തികഞ്ഞ സങ്കല്പവും ഇതുരണ്ടും തമ്മിലുള്ള അകലങ്ങളെക്കുറിച്ചുള്ള ഉൾവ്യഥയും നിറഞ്ഞുനിൽക്കുന്ന ഒരു സാന്നിധ്യത്തെയാണ്.

അതിശക്തമായ നാടകസങ്കേതമായ കോറസ്, ആദ്യമായി മലയാള നാടകവേദിയിൽ അവതരിപ്പിച്ചതിന്‍റെ ക്രെഡിറ്റ് ടി.എം. ഏബ്രഹാമിനാണ്. ഏബ്രഹാമിനെ ഞാൻ ആദ്യംകാണുന്നത് ഒരുപക്ഷേ, അദ്ദേഹത്തിന് ഓർമയുണ്ടാവില്ല. ഇന്ന് സീറോമലബാർ സഭയുടെ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ട് സ്ഥിതിചെയ്യുന്നത് ഒരുകാലത്ത് നവോദയ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ്. അവിടെവച്ച് ക്രൈസ്തവ സമൂഹങ്ങൾ ഒരുമിച്ച് ഒരു ചാനൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയാണ്. എന്‍റെ പ്രിയ സുഹൃത്തുകൂടിയായ നവോദയായുടെ ജിജോ പുന്നൂസായിരുന്നു അതിന്‍റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും. ചർച്ചയുടെ ഭാഗമായി അന്താരാഷ്‌ട്ര പ്രശസ്തനായ സംവിധായകൻ ക്രിസ്റ്റഫർ സനൂസി അടക്കമുള്ളവർ പങ്കെടുത്ത നാലു ദിവസത്തെ ശില്പശാല നടത്തുകയുണ്ടായി. അവിടെ വിൻസെന്‍റ് മാഷ് മുതൽ കെ.ജി. ജോർജ് അടക്കമുള്ള ചലച്ചിത്രരംഗത്തെ പ്രമുഖരുണ്ടായിരുന്നു. അവിടെ ജിജോയുടെ മുറിയിൽവച്ച് കെ.ജി. ജോർജും ജിജോയും ഞാനുമായി സംസാരിച്ചുകൊണ്ടിരിക്കുന്പോഴായിരുന്നു ഏബ്രഹാം കടന്നുവന്നത്. അപ്പോഴാണ്, ജോർജ്, ടി.എമ്മിനെ ചൂണ്ടി, അറിയില്ലേ, ടി.എം. ഏബ്രഹാം എന്നുപറഞ്ഞത്. എനിക്കു നേരത്തേയറിയാമെന്നു ഞാനും പറഞ്ഞു.

തുടർന്ന്, കൊച്ചിയുടെ സാഹിത്യസാംസ്കാരിക വേദികളിൽ പലയിടങ്ങളിലും ഞങ്ങൾ ഒരുമിച്ചു കണ്ടുമുട്ടി. അങ്ങനെ, നാടകകലയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സുവിദിതങ്ങളായ ചില നിഗമനങ്ങളും സുദൃഢങ്ങളായ ചില നിരീക്ഷണങ്ങളും എനിക്ക് അദ്ദേഹത്തിൽ സാമാന്യം ഭേദപ്പെട്ട ഒരു ബഹുമാനമുണർത്തിയിരുന്നു.

നാടകത്തെപ്പറ്റി പറയുന്പോൾ ടി.എം. ഒരു അധ്യാപകന്‍റെ സ്വരവും ശരീരഭാഷയും കൈവരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അക്കാലഘട്ടത്തിലാണ് കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സ് ഇവിടെയുള്ള അമൃത വിശ്വവിദ്യാലയത്തിന്‍റെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ ആരംഭിക്കുന്നത്. അവിടെ എന്‍റെ സുഹൃത്തായിരുന്ന കെ. ശിവപ്രസാദിനു പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ അദ്ദേഹത്തിനു പകരമായി ഈ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാതിരുന്ന ഞാൻ കടന്നുവരികയായി. സംവിധാന കലയിലേക്ക് കെ.ജി. ജോർജിനെയും ഛായാഗ്രഹണ കലയിലേക്ക് പി.ജെ. ചെറിയാനെയും നാടകം പാഠ്യവിഷയമാക്കിക്കൊണ്ട്, ടി.എം. ഏബ്രഹാമിനെയും ഫാക്കൽറ്റിയിലേക്ക് ക്ഷണിക്കുകയുണ്ടായി. തുടർന്ന് വളരെക്കാലം ഞങ്ങൾ ഒരുമിച്ച് ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചത് അവിസ്മരണീയമായ അനുഭവമാണ്.

ഒരിക്കൽ അദ്ദേഹത്തിന്‍റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേത്തിന്‍റെ വീടിന്‍റെ പേര് ശ്രദ്ധിച്ചു. ഞാൻ അദ്ദേഹത്തോടു ചോദിച്ചു, എന്താണ് ആരണ്യക് എന്ന് വീടിനു പേരിടാൻ കാരണം? ബിബൂദിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് വായിച്ചുകഴിഞ്ഞപ്പോൾ ആ എഴുത്തുകാരനോടുള്ള ആദരവിന്‍റെ ഭാഗമായാണ് ആ പേരു വീടിനിടാൻ തോന്നിയത് എന്നായിരുന്നു ടി.എമ്മിന്‍റെ മറുപടി.

ലോക നിലവാരത്തിലുള്ള ആ മഹാഗന്ഥത്തിന്‍റെ രചയിതാവിനോട് ആദരവു പ്രകടിപ്പിക്കാൻ സ്വന്തം വീടിന് ഗ്രന്ഥത്തിന്‍റെ പേരിടാനുള്ള ടി.എമ്മിന്‍റെ മനസിന്‍റെ സാംസ്കാരിക ഗരിമ എന്നെ അത്ഭുതപ്പെടുത്തി. പിന്നീടു ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടത് കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്‍ററുമായി ബന്ധപ്പെട്ടാണ്. അവിയെയൊരു മൂവി സർക്കിൾ തുടങ്ങിയപ്പോൾ അതിന്‍റെ ഉദ്ഘാടകനായി ഡയറക്ടർ ക്ഷണിച്ചത് ശ്രീ കെ.ജി. ജോർജിനെയും എന്നെയുമാണ്. ആ വേദിയിൽവച്ചും തുടർന്നും ചാവറ കൾച്ചറൽ സെന്‍റർ എന്‍റെയും ഏബ്രഹാമിന്‍റെ യും സംഗമവേദിയായി. പിന്നീടത് ചാവറ എന്ന വിപ്ലവകാരിയായ താപസയോഗിയെ കൂടുതൽ അറിയുന്നതിനും പഠിക്കുന്നതിനും കാരണമായി.

വളരെ രസകരമാണ് ടി.എം. ഏബ്രഹാമിന്‍റെ ജീവിത സമീപനവും നാടക സമീപനവും. അദ്ദേഹത്തിന്‍റെ പല നാടകങ്ങളിലും വേണ്ടുവോളം രാഷ്‌ട്രീയ പശ്ചാത്തലമുണ്ടായിരുന്നിട്ടും അതിനെ സ്പർശിക്കാതെ മനുഷ്യന്‍റെ മനസിലെ നന്മയും തിന്മയും തമ്മിലുള്ള ഒരിക്കലും അവസാനിക്കാത്ത യുദ്ധം ഞെരുക്കുന്ന മനുഷ്യാവസ്ഥകളിൽപ്പെട്ട ആത്മാക്കളോടുള്ള സഹഭാവമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

ഒന്നേമുക്കാൽ കൊല്ലം കഴിഞ്ഞു, ടി.എമ്മിന്‍റെ ഒരു നാടകം വന്നിട്ട്. മടിയനായ സുഹൃത്തിനെ ഉണർത്തുവാൻ ഈ അര നൂറാണ്ടിന്‍റെ ആചരണം എന്നു പറയുന്ന ഒരുനിമിഷത്തിന്‍റെ കേളികൊട്ടിനു കഴിയട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.

ജോൺ പോൾ