അകലണം, അലസതയും
ശരിയായ രീതിയിൽ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകളുമായി സഹകരിക്കാത്ത കുട്ടികളിലാണ് ആത്മഹത്യാപ്രവണത കൂടിവരുന്നത്. ഓൺലൈൻ ക്ലാസുമായി സഹകരിക്കുന്ന വിദ്യാർഥികൾക്ക് അധ്യാപകരുമായി സംസാരിക്കാനുള്ള അവസരം കിട്ടുന്നുണ്ട്. അധ്യാപകരുടെ വിശദീകരണം മനസിലായില്ലെങ്കിൽ കുട്ടികൾ കൂട്ടുകാരെ വിളിച്ച് സംശയദൂരീകരണം നടത്തുന്നുണ്ട്. എന്നാൽ, ചില കുട്ടികൾക്ക് ഓൺലൈൻ എന്ന സാധ്യത സ്വന്തം ഇഷ്ടങ്ങൾ ചെയ്യാനുള്ള അവസരമാണ്.

ഓൺലൈൻ പഠനസന്പ്രദായം കൊറോണക്കാലത്തു മാത്രമാണെങ്കിലും അത് നിരവധി വിദ്യാർഥികളെ അസ്വസ്ഥരാക്കുന്നുണ്ട്. ക്ലാസിൽ സമപ്രായ സൗഹൃദം നൽകുന്ന തൃപ്തി വീട്ടിൽ മാതാപിതാക്കൾക്കു നൽകാനാകുന്നില്ല. മാതാപിതാക്കൾ കൂടെക്കളിച്ചാൽപ്പോലും കുട്ടികൾക്ക് തൃപ്തി നൽകാനാകില്ലല്ലോ. സ്കൂളിലെ 40 മിനിറ്റ് ഡ്രിൽ പീരിയഡ് കുട്ടികളുടെ വലിയ കൊതിയായിരുന്നു! അവരുടെ അപാരമായ ഊർജം പങ്കുവയ്ക്കപ്പെടുന്നില്ല.

കളികളും കളിയാക്കലുകളും ചിരിപ്പടക്കങ്ങളുമെല്ലാം വിദ്യാർഥികളിലെ സർഗവാസനകളുടെ അവതരണവേദികളായിരുന്നു! ക്ലാസിൽ പ്രജയാകുന്നവന്‍ കളിക്കളത്തിൽ രാജാവാകുമായിരുന്നു! ക്ലാസിൽ ഉത്തരംമുട്ടുന്നവർ ആകാശംമുട്ടെ സിക്സർ പായിക്കുമായിരുന്നു! ഇതിനുള്ള അവസരങ്ങളുടെ നിഷേധം കുട്ടികളുടെ മനസിൽ വളർത്തുന്ന അസംതൃപ്തി, നിഷേധവികാരങ്ങളും നശീകരണ പ്രവണതകളുമായി മാറുന്നു!

പേരന്‍റ്സ് ശ്രദ്ധിക്കാത്ത കുട്ടികളുടെ ദിനചര്യകളുടെ ക്രമം തെറ്റിപ്പോകുന്നു. സ്കൂളിൽപോകാൻ എന്നും കൃത്യസമയത്ത് എണീറ്റ് പ്രഭാതകർമങ്ങൾ ചെയ്ത് സമയബന്ധിതമായി എല്ലാം നടത്തിയിരുന്ന വിദ്യാർഥിക്ക് ഇന്നു 10 മണിയായാലും എഴുന്നേൽക്കാനുള്ള ഉത്സാഹമില്ല. ഇതു വലിയ അലസതയ്ക്കും ശാരീരിക, മാനസിക വ്യതിയാനങ്ങൾക്കും കാരണമാകുന്നു.

വീട്ടിലെല്ലാം തോന്നുന്നപോലെ എന്നു വരുന്നത് ഇതുവരെ പരിശീലിച്ചെടുത്ത ചിട്ടകളെല്ലാം നഷ്ടമാക്കുന്നതിനു കാരണമാകും. പല വീടുകളിലും വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസ് അറ്റൻഡു ചെയ്യുന്നത് ഗ്രാന്‍റ്പേരന്‍റ്സാണ്. ഇതിനു പരിഹാരം ഒന്നേയുള്ളൂ. സ്കൂൾകാലത്തെ സമയക്രമം വീട്ടിലും കൃത്യമായി പാലിക്കണം. അല്ലെങ്കിൽ സ്കൂൾ തുറക്കുന്പോൾ, തുറക്കാത്ത പുസ്തകംപോലെയാകും, വിദ്യാർഥികൾ.

എബി ജോർജ്
അധ്യാപകൻ, സെന്‍റ് മേരീസ് എച്ച്എസ്എസ്, അറക്കുളം