Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പാട്ടും പറന്പും പിന്നെ മാത്യു സാറും
നൂറുമേനി വിളവ്; പാട്ടെഴുതാൻ പേനയും പറന്പിൽ പണിയെടുക്കാൻ തൂന്പയും എടുക്കുന്പോൾ അതു തന്നെയാണു മാത്യു സാറിന്റെ മനസിൽ. പാട്ടെഴുത്തും കൃഷിയും ജീവിതത്തോടു ചേർത്തുവച്ചു പ്രായാധിക്യത്തിന്റെ ആകുലതകളോട് അതിന്റെ ’പാട്ടിനു പോകാൻ’ പറയുകയാണു മാത്യു തെക്കേക്കുന്നേൽ എന്ന റിട്ടയേഡ് അധ്യാപകൻ.
മൂവായിരത്തോളം പാട്ടുകളാണു കോതമംഗലം കടവൂർ സ്വദേശിയായ മാത്യു തെക്കേക്കുന്നേലിന്റെ മനസിൽ നിന്ന് പേനത്തുന്പിലൂടെ ഇതുവരെ അക്ഷരവിരുന്നായത്. 33 സംഗീത ആൽബങ്ങളിലൂടെ ഈണങ്ങളായി അത് അനേകരുടെ ഹൃദയങ്ങളിലേക്കും എത്തിക്കഴിഞ്ഞു. ആയിരക്കണക്കിനു വിദ്യാർഥികളെ കണക്കും ഇംഗ്ലീഷും പഠിപ്പിച്ച മാത്യു സാർ, എഴുതിയതിലേറെയും മനസുകളെ തൊടുന്ന ഭക്തിഗാനങ്ങൾ. കൃഷിയും ജീവിതവും താളാത്മകമാക്കാൻ പാട്ടുകൾക്കൊപ്പമുള്ള സഹവാസം സഹായിക്കുമെന്ന് എഴുപത്തെട്ടിലെത്തിയ അധ്യാപകൻ പഠിപ്പിക്കുന്നു.
കളിയല്ല പാട്ടെഴുത്ത്
സാങ്കേതികസംവിധാനങ്ങളും സാമൂഹ്യമാധ്യമങ്ങളും ചേർന്നു പുതിയ ഭാഷയും ഭാവവും പകർന്ന ക്രിസ്തീയ ഭക്തിഗാന ശാഖയിൽ, വ്യത്യസ്തത അവകാശപ്പെടാവുന്നതാണു മാത്യു തെക്കേക്കുന്നേലിന്റെ പാട്ടുകൾ. പാട്ടെഴുത്ത് ഒരു പണിയല്ല, പ്രാർഥനയെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. എന്തെങ്കിലും, എങ്ങനെയെങ്കിലും, എന്തിനോ വേണ്ടിയും എഴുതുന്നതാവരുത് ഭക്തിഗാനങ്ങൾ. എഴുത്തുകാരനും സംഗീതമൊരുക്കുന്നവർക്കും പാടുന്നവർക്കും കേൾക്കുന്നവർക്കും തെല്ലൊരു ആത്മീയാനുഭവം പകർന്നു നൽകാനായില്ലെങ്കിൽ പാട്ടെഴുത്ത് പരാജയമാകും. മാത്യു സർ ഓർമിപ്പിക്കുന്നു.
തോൽപിക്കുന്ന പാട്ടുകളുടെ കാലത്ത് ജീവിതത്തിൽ തോറ്റവരെയും തൊടുന്ന നല്ല പാട്ടുകളെഴുതുകയാണു മാത്യു സർ.
നാഥാ എൻ കണ്കൾ തുറന്നിടുന്പോൾ..., സ്നേഹമാം തൃക്കൈകൾ..., ഒരു മുത്തമേകട്ടെ..., ബലിയാകുവാൻ വന്നു.... പ്രഭാതരശ്മികൾ... എങ്ങനെ ഞാൻ നന്ദി ചൊല്ലും... തുടങ്ങി ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ നൂറുകണക്കിനു പാട്ടുകൾ പാടിയതും ശ്രദ്ധേയ ഗായകരാണ്. ജി. വേണുഗോപാൽ, വാണി ജയറാം, കെസ്റ്റർ, മർക്കോസ്, ബിജു നാരായണൻ, അഫ്സൽ, സുജാത, രാധിക തിലക്, ദലീമ എന്നിവരെല്ലാം മാത്യു തെക്കേക്കുന്നേലിന്റെ വരികൾക്കു ശബ്ദം നൽകിയവുടെ പട്ടികയിലുണ്ട്.
കുരിശിന്റെ വഴിയിൽ തുടക്കം
എന്തുകൊണ്ടു പാട്ടെഴുത്ത് എന്നു ചോദിച്ചാൽ മാത്യു തെക്കേക്കുന്നേലിന്റെ ഉത്തരം ലളിതമാണ്. നന്മയുള്ള പാട്ടുകളെഴുതി മറ്റുള്ളവർക്കു നന്മയാകണം.
’കുരിശിന്റെ വഴി’ എഴുതി ആൽബമാക്കിയാണു മാത്യു തെക്കേക്കുന്നേലിന്റെ ഈ രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ്. സിഎംഐ വൈദികനായ ഫാ. തോമസ് കണ്ടത്തിലാണ് അതിലെ പാട്ടുകൾക്ക് ഈണം പകർന്നത്. തുടർന്നു നിരവധി ഭക്തിഗാന ആൽബങ്ങൾ. എഴുത്തുകാരനും സുഹൃത്തുമായ ഫാ. ചെറിയാൻ കുനിയന്തോടത്തും പാട്ടുവഴികളിൽ പലവട്ടം സഹയാത്രികനായി.
കോതമംഗലം സ്വദേശിയായ സംഗീതസംവിധായകൻ അനൂപ് ആന്റണിയാണു കൂടുതൽ പാട്ടുകൾക്കും ഈണമിട്ടത്. റെക്സ് ഐസക്, എൽഡ്രിഡ്ജ് ഐസക് തുടങ്ങിയവരും മാത്യു തെക്കേക്കുന്നേലിന്റെ പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
സ്നേഹജാലകം, മോക്ഷദീപം, ദൈവദാനം, ദിവ്യസംഗീതം, ആത്മീയം, സ്നേഹപാലകൻ, ലോകാധിനാഥാ, തോജോമയൻ, സ്നേഹദീപം, ഹൃദയവന്ദനം, അമ്മതൻ സ്നേഹം, സ്വർഗത്തിൻ നാഥാ, നന്മസ്വരൂപിണി, എന്റെ ഉണ്ണീശോ, ദിവ്യപ്രകാശം തുടങ്ങി 33 ആൽബങ്ങളിലായാണു പാട്ടുകൾ പുറത്തിറങ്ങിയത്. ഓഡിയോ, വീഡിയോ ആൽബങ്ങളായി ഇവയെല്ലാം ലഭ്യമാണ്. സിഡി രൂപത്തിലുള്ള ഭക്തിഗാന ആൽബങ്ങൾക്കു വിപണിയിൽ പൊതുവേ ആവശ്യക്കാർ കുറഞ്ഞെങ്കിലും എഴുതാനാവുന്ന കാലത്തോളം പ്രാർഥനയോടെ നന്മയുള്ള പാട്ടുകളെഴുതി ആൽബങ്ങളാക്കാൻ തന്നെയാണു മോഹമെന്നു മാത്യു തെക്കേക്കുന്നേൽ.
വിവിധ ആനുകാലികങ്ങൾക്കായി പാട്ടുകളും കവിതകളും എഴുതിയിട്ടുള്ള മാത്യുവിന്റെ, മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലുമായി ആരംഭിക്കുന്ന നാലു വരി കവിതകൾ ചേർത്തു തയാറാക്കിയ ചിന്താശകലങ്ങൾ ശ്രദ്ധേയമാണ്.
മണ്ണ്, മധുരം
അധ്യാപന ജീവിതത്തിൽ നിന്നു വിരമിച്ചശേഷം കാർഷികവൃത്തിയോട് ആഭിമുഖ്യം പുലർത്തിയ മാത്യുസാര്‍, പഴവർഗങ്ങൾ കൃഷി ചെയ്യുന്നതിലാണു പ്രത്യേകം ശ്രദ്ധ നൽകുന്നത്. റംപുട്ടാൻ, മുട്ടപ്പഴം, നോനി, ചെറുനാരങ്ങ, പാഷൻ ഫ്രൂട്ട്, പപ്പായ, പേരയ്ക്ക തുടങ്ങി വൈവിധ്യമാർന്ന പഴവർഗങ്ങൾ ഇദ്ദേഹത്തിന്റെ വീട്ടുപരിസരത്തെ പറന്പുകളിൽ സമൃദ്ധമായി വിളയുന്നുണ്ട്. അപൂർവ ഇനം പഴങ്ങളുടെയും വിവിധ പച്ചക്കറികളുടെയും കൃഷിയിലും ഇദ്ദേഹം ശ്രദ്ധിക്കുന്നു.
അപൂർവ്വ ശേഖരം
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ സ്റ്റാന്പുകൾ, നാണയങ്ങൾ എന്നിവയുടെ ബൃഹത്തായ ശേഖരം മാത്യു തെക്കേക്കുന്നേലിനുണ്ട്. വിശാലമായ ഗ്രന്ഥശേഖരത്തിലുള്ളതു 12000 പുസ്തകങ്ങൾ. അഞ്ചു മുതൽ അയ്യായിരം രൂപ വരെ വിലവരുന്ന പതിനായിരത്തോളം ഇനം ജപമാലകളും മാത്യു തെക്കേക്കുന്നേലിന്റെ അമൂല്യ സൂക്ഷിപ്പുകളിലെ അപൂർവ്വതയാണ്. കാലങ്ങളായുള്ള ശീലത്തിന്റെകൂടി അടയാളപ്പെടുത്തലുകളാണ് ഈ ശേഖരം.
രാജഗിരിയിൽ നിന്നു നൈജീരിയ വഴി
കടവൂർ തെക്കേക്കുന്നേൽ പരേതരായ ജോസഫിന്റെയും മേരിയുടെയും മകനായ മാത്യു, സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, പാലാ സെന്റ് തോമസ് (പ്രീ യൂണിവേഴ്സിറ്റി), എറണാകുളം സെന്റ് ആൽബർട്സ്, (ബിരുദം), തൃശൂർ സെന്റ് തോമസ് (എംഎ) കോളജുകളിൽ ഉപരിപഠനം നടത്തി.
1967-ൽ കളമശേരി രാജഗിരി ഹൈസ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപകനായി. 1973-82 കാലഘട്ടത്തിൽ നൈജീരിയയിലെ അസാബയിലുള്ള കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അധ്യാപകനായി സേവനം ചെയ്തു. തുടർന്നു വീണ്ടും രാജഗിരിയിലെത്തി. സിഎംഐയുടെ പ്രസിദ്ധീകരണമായ മിഷൻ ഇന്ത്യയുടെയും രാജ്കോട്ട് മിഷന്റെ ബുള്ളറ്റിന്റെയും എഡിറ്ററായിരുന്നു.
റിട്ടയേഡ്് അധ്യാപിക റോസിയാണു ഭാര്യ. ചാർട്ടേഡ് അക്കൗണ്ടിംഗ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കോടെ വിജയിച്ചു ദുബായിൽ ജോലി ചെയ്യുന്ന ജോ മാത്യു, എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. ആശ മാത്യു എന്നിവർ മക്കളാണ്. മരുമക്കളായ ഡോ. ജോഷി ജോസ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും, മഞ്ജു ക്രിസ്റ്റഫർ ദുബായ് എമിറേറ്റ്സ് എയർലൈൻസിൽ ചാർട്ടേഡ് അക്കൗണ്ടന്റായും സേവനം ചെയ്യുന്നു.
പാട്ടും കൃഷിയും സമന്വയിപ്പിച്ചു പ്രായത്തെ തോൽപിക്കുന്ന ഉണർവോടെ മാത്യു തെക്കേക്കുന്നേൽ സാംസ്കാരിക ധാരകളിൽ സജീവം.
സിജോ പൈനാടത്ത്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Latest News
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ രണ്ടു പേർ കുഴഞ്ഞു വീണ് മരിച്ചു
രാജ്യത്തിനു ഗുണമുള്ളവർക്ക് വോട്ട് നല്‍കുക: എൻഎസ്എസിന് സമദൂര നിലപാടെന്ന് സുകുമാരൻ നായർ
ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ ബൂത്തിലേക്ക് വാഹനം ഇടിച്ചുകയറി; ആറുപേർക്കു പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top