Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭിതരായി. ആദ്യത്തെ വളവു തിരിഞ്ഞപ്പോൾതന്നെ അവർ ഞങ്ങളോടു നിൽക്കാൻ ആവശ്യപ്പെട്ടു.
"ഇവിടെവച്ചു നമ്മൾ ഭക്ഷണം കഴിക്കും. അതിൽ പങ്കുചേരാത്തവനെ വെടിവയ്ക്കും!’
എന്താ ചെയ്യുക! ഈ സമയത്ത് ഇവിടെ ഞങ്ങൾ നിൽക്കാൻ പാടുള്ളതല്ല. ഞങ്ങളുടെ മേലാളനായ മുഖ്യതടവുകാരൻ കാവൽക്കാരുമായി സംസാരിച്ചു. മുഖ്യതടവുകാരന് ’കുറുക്കന്റെ കളം’ എന്നറിയപ്പെടുന്ന കലവറയുടെ സൂക്ഷിപ്പുകാരനെ പരിചയമുണ്ട്. അവിടെയാണു കാരറ്റും അതുപോലെയുള്ള മറ്റുചില പച്ചക്കറികളും സൂക്ഷിക്കുന്നത്. ഞങ്ങൾ ആ കെട്ടിടത്തിനു പിന്നിൽ ഉച്ചസമയം ചെലവഴിക്കണമെന്ന് അയാൾ പറഞ്ഞു. വണ്ടിയും അവിടെ ഒളിപ്പിക്കാം.
കാവൽക്കാർ ഒടുവിൽ അതു സമ്മതിച്ചു. വണ്ടിയിൽ കുറെ കല്ലും മരക്കഷണങ്ങളും വാരിനിറച്ച് ദ്രുതഗതിയിൽ ഞങ്ങൾ അവിടെയെത്തി. അടിയന്തര ജോലിയാണെന്ന് എല്ലാവർക്കും തോന്നണം. അങ്ങനെ അവിടെ സുരക്ഷിതമായി എത്തിച്ചേർന്നു.
****
"കുറുക്കന്റെ കളം’ ഒരു നല്ല ഒളിസങ്കേതമാണ്. തറനിരപ്പിനു താഴെയാണ് ഈ വലിയ കളപ്പുരയുടെ താഴത്തെ നില. ഒരു വാതിൽ മാത്രം. ആരെങ്കിലും വരുന്നുണ്ടെങ്കിൽ ദൂരെനിന്നുതന്നെ കാണാം.
പലയിനം കിഴങ്ങുകൾ സംഭരിച്ചിരിക്കുകയാണു കളപ്പുരയിൽ. അവ ധാരാളമുണ്ടുതാനും. എല്ലാവരും കഴിയുന്നത്ര സൗകര്യപ്രദമായി ഇരുന്നു. തീ കൂട്ടിയതിനാൽ ചൂടുണ്ട്. കാട്ടുമൃഗങ്ങളെപ്പോലെ ഞങ്ങൾ പച്ചക്കറികൾ തിന്നാൻ തുടങ്ങി. എത്രനാൾ കൂടിയാണ് വയറിത്രയും നിറയുന്നത്!
എന്നാൽ, "പ്രേട്സിഫിക്സി’ലെ നാസി കാവൽക്കാരൻ ഞങ്ങൾ പതിവിലും നേരത്തെ ജോലി നിർത്തിയതായി മുകളിലേക്കു റിപ്പോർട്ടുചെയ്തു. ഞങ്ങളുടെ തലവനെ സ്ഥലം മാറ്റുകയും ചെയ്തു.
ആ ദിവസങ്ങളിൽ ബാറ്റി എഷിന്റെ ആരോഗ്യം ക്ഷയിക്കുന്നതായി കാണപ്പെട്ടു.
അദ്ദേഹം ഉൾപ്പെടുന്ന വിഭാഗത്തിന് കൂടുതൽ കഠിനമായ ജോലികളാണു ചെയ്യേണ്ടിയിരുന്നത്. മാത്രമല്ല, അവരുടെ ഉച്ചഭക്ഷണം ബാരക്കുകളിൽതന്നെ ആയിരുന്നതിനാൽ മറ്റെന്തെങ്കിലും കിട്ടാനുള്ള അവസരവും നഷ്ടപ്പെട്ടു.
അതുകൊണ്ടു പരമാവധി മുള്ളങ്കി സൂപ്പ് കുടിച്ചു തൃപ്തിപ്പെടാനും എന്റെ റൊട്ടിക്കഷണം വൈകുന്നേരം ബാറ്റിക്കു കൊടുക്കാനും ഞാൻ തയാറായി. വാന്പാക്കും ഇതുതന്നെ ചെയ്യുന്നുണ്ടായിരുന്നു. നാസിപ്പോലീസുകാരുടെ ബാരക്കുകൾ വൃത്തിയാക്കാൻ ചിലപ്പോഴൊക്കെ നിയോഗിക്കപ്പെട്ടിരുന്ന അദ്ദേഹം ഭാഗ്യവശാൽ കിട്ടുന്നവ കഴിച്ച് റൊട്ടി സ്റ്റോഫെൽസിനും ബ്രാഹ്മോണ്ടിനും കൊടുത്തിരുന്നു. പുറത്തുനിന്ന് എന്തെങ്കിലും ഭക്ഷണപദാർഥം അകത്തെത്തിക്കുക അസാധ്യമായിരുന്നു.
****
എങ്കിലും ഞാനൊരു തവണ അതും പരീക്ഷിച്ചു. ജോലി സ്ഥലത്തുനിന്ന് നന്നായി ചുട്ട രണ്ട് ഉരുളക്കിഴങ്ങുകൾ ഞാൻ കീശയിലാക്കി. വിശന്നുവലഞ്ഞ എഷ് രാവിലെ ജോലിക്കു പോകുന്നത് എന്റെ മനസിൽ നിറഞ്ഞുനിന്നിരുന്നു.
അന്നു വൈകുന്നേരം ഗേറ്റു കടന്നപ്പോൾ, പതിവുപോലെ താമസിച്ചാണു ഞങ്ങളുടെ വരവ്, ഒരു ഭീകരസ്വപ്നംപോലെ ദേഹപരിശോധന! ഓരോ ജോലിക്കാരനും പരിശോധനയ്ക്കായി വരിയിൽ നിൽക്കുകയാണ്. വാഹനത്തിന്റെ ചക്രങ്ങൾക്കിടയിലേക്ക് ഉരുളക്കിഴങ്ങ് എറിഞ്ഞുകളയാനാവുമോ എന്നു ഞാൻ നോക്കി. പറ്റില്ല, ഞങ്ങളെ അത്ര സൂക്ഷ്മമായി നിരീക്ഷിക്കുകയാണു പോലീസുകാർ. ഞാൻ തീർന്നതുതന്നെ.
പോലീസുകാരന്റെ കല്പന മുഴങ്ങി: ’ഓരോരുത്തരും കീശകൾ മറിച്ചുപിടിക്ക്!’
ഭാഗ്യം, ഞാൻ രക്ഷപ്പെട്ടു. അതേ നിമിഷം ക്യാന്പ് കമാൻഡർ വൈകുന്നേരത്തെ തലയെണ്ണലിനായി പ്രത്യക്ഷപ്പെട്ടു. അയാൾ പറഞ്ഞു: "പിരിച്ചുവിട്ടിരിക്കുന്നു.’
ഞങ്ങൾ അതിവേഗം തലയെണ്ണലിനായി നേരത്തെ എത്തിയിരുന്നവരുടെകൂടെ, ഞങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.
****
മോണ്‍സിഞ്ഞോർ ഒറിഗർ ക്യാന്പിലെത്തിയിട്ടുണ്ടെന്ന് ബാറ്റി എഷ് എന്നെ അറിയിച്ചു. ആരോ അദ്ദേഹത്തോടു പറഞ്ഞ അറിവല്ലാതെ മറ്റൊന്നും എഷിനും അറിയില്ലായിരുന്നു. പിറ്റേ ഞായറാഴ്ച പുതുതായി വന്നവരുടെ ബാരക്കിലെത്തി മോണ്സിഞ്ഞോറിനെ കാണണമെന്നു ഞങ്ങൾ തീരുമാനിച്ചു.
പക്ഷേ, ഞായറാഴ്ച ഞങ്ങൾക്കു പോകാനൊത്തില്ല. ഞങ്ങൾക്ക് ഒരു ശിക്ഷ കിട്ടി. കിടക്കകൾ മടക്കിവച്ചതു ശരിയായില്ല എന്ന കുറ്റം ചുമത്തി മുറിയിലെ മുഖ്യതടവുകാരൻ ഞങ്ങളെ "സ്വർണഖനി’യിലേക്കയച്ചു. അതായത് ബക്കറ്റുകളിൽ കക്കൂസ് മാലിന്യങ്ങൾ കോരിനിറച്ച് ബാരക്കിനു മുന്‍പിലുള്ള വെളിന്പ്രദേശത്തു കമഴ്ത്തുക എന്ന ജോലി.
ഞങ്ങൾക്കു കൈപ്പിടിയില്ലാത്ത ബക്കറ്റുകൾ തരണമെന്ന് അയാൾ പ്രത്യേകം നിഷ്കർഷിച്ചിരുന്നു.
****
അക്കാലത്ത് "കൂത്തെലാൽ’ എന്നു പേരുള്ള ഒരു ലേപനം കാന്റീനിൽനിന്നു വിലയ്ക്കു വാങ്ങാമായിരുന്നു. വിദേശത്തുനിന്നു കൈക്കലാക്കിയ ഈ ലേപനം നാസികൾ ഇവിടെ വിറ്റു പണമുണ്ടാക്കി. പല ചർമരോഗങ്ങൾക്കും കൊതുകുകടിക്കും മുറിവിനും ചതവിനുമെല്ലാം അത് ഉപയോഗിച്ചിരന്നു.
ഒരു ദിവസം അയാൾ അത് റൊട്ടിയിൽ പുരട്ടുന്നതു ഞാൻ കണ്ടു. "ഇതിൽ കൊഴുപ്പുണ്ട്’ അയാൾ പറഞ്ഞു.
"ശരിയാണ്. പക്ഷേ, രോഗം ബാധിച്ചു ചത്ത മൃഗങ്ങളുടേതാണ്.’
ഒന്നും പറയേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. കാരണം ഭക്ഷിച്ചതെല്ലാം അയാൾ പുറത്തിട്ടു!
മറ്റുള്ളവർക്ക് ഒരു കുലുക്കവുമില്ല. പക്ഷേ, അന്നേദിവസം തന്നെ ’കൂത്തെലാൻ’ ഭക്ഷിക്കുന്നതു വിലക്കിക്കൊണ്ട് കല്പന വന്നു.
ഞങ്ങളുടെ സ്നേഹിതൻ ലോറാംഗിന്റെ ഇടപെടൽമൂലം ഫാ. വാന്പാക്കിനു പുതിയൊരു ജോലികിട്ടി. മുള്ളങ്കികളും മറ്റും സൂക്ഷിച്ചിരുന്ന കുഴികൾ തുറന്ന് നല്ലതും ചീത്തയും വേർതിരിക്കുന്ന ജോലിയായിരുന്നു അത്. അച്ചൻ എനിക്ക് നല്ല ഇളം മുള്ളങ്കി തരും. ഞാൻ തീയിൽ ചുട്ടെടുത്ത ഉരുളക്കിഴങ്ങും.
ഞങ്ങളുടെ ഭക്ഷണക്രമത്തിൽ അവ വൈവിധ്യമുണ്ടാക്കി! പക്ഷേ, പിടിക്കപ്പെട്ടിരുന്നെങ്കിൽ, ഓർക്കാൻകൂടി വയ്യ അക്കാര്യം.
****
ലക്സംബർഗുകാരനായ 17 പോലീസുകാർ ക്യാന്പിൽ എത്തിയിട്ടുണ്ടെന്ന് മാർച്ച് അവസാനം ഒരു ശ്രുതി പരന്നു. ഹിറ്റ്ലറോട് വിശ്വസ്തത പ്രഖ്യാപിക്കാൻ അവർ തയാറായില്ല. അവരുടെ തലമുടി വടിച്ചിട്ടില്ല പോലും. അവർക്കു പ്രത്യേക നിയമങ്ങളാണ്. അവർ ഓരോ കൊന്ത ധരിച്ചിരുന്നുവത്രേ.
വാസ്തവത്തിൽ അവർ സ്വയം സന്നദ്ധരായി പട്ടാളസേവനത്തിനു വന്നവരായിരുന്നു. വളരെ നാളുകൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അവരെ കാണാൻ കഴിഞ്ഞത്.
അവരുമായി എനിക്ക് അവിസ്മരണീയമായ ഒരു സൗഹൃദം സൃഷ്ടിക്കാൻ സാധിച്ചു. അവർക്കു വർഷത്തിൽ ഒരു കത്ത് എഴുതാനേ അനുവാദമുണ്ടായിരുന്നുള്ളു. അവരുടെ ബന്ധുമിത്രാദികളുമായി ഞങ്ങളുടെ രണ്ടാഴ്ചകളിൽ ഒരിക്കലുള്ള കത്തുകളിലൂടെ സംവദിക്കാനുള്ള ഒരു മാർഗം ഞങ്ങൾ കണ്ടുപിടിച്ചു. അവരുടെ പ്രത്യേക ആനുകൂല്യങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ അവരും ശ്രമിച്ചു.
(തുടരും)
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ആദ്യപാദ സെമിയിൽ മുംബൈ സിറ്റിയ്ക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
Latest News
ആദ്യപാദ സെമിയിൽ മുംബൈ സിറ്റിയ്ക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അനിവാര്യമെന്ന് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top