കുറുക്കന്‍റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭിതരായി. ആദ്യത്തെ വളവു തിരിഞ്ഞപ്പോൾതന്നെ അവർ ഞങ്ങളോടു നിൽക്കാൻ ആവശ്യപ്പെട്ടു.

"ഇവിടെവച്ചു നമ്മൾ ഭക്ഷണം കഴിക്കും. അതിൽ പങ്കുചേരാത്തവനെ വെടിവയ്ക്കും!’
എന്താ ചെയ്യുക! ഈ സമയത്ത് ഇവിടെ ഞങ്ങൾ നിൽക്കാൻ പാടുള്ളതല്ല. ഞങ്ങളുടെ മേലാളനായ മുഖ്യതടവുകാരൻ കാവൽക്കാരുമായി സംസാരിച്ചു. മുഖ്യതടവുകാരന് ’കുറുക്കന്‍റെ കളം’ എന്നറിയപ്പെടുന്ന കലവറയുടെ സൂക്ഷിപ്പുകാരനെ പരിചയമുണ്ട്. അവിടെയാണു കാരറ്റും അതുപോലെയുള്ള മറ്റുചില പച്ചക്കറികളും സൂക്ഷിക്കുന്നത്. ഞങ്ങൾ ആ കെട്ടിടത്തിനു പിന്നിൽ ഉച്ചസമയം ചെലവഴിക്കണമെന്ന് അയാൾ പറഞ്ഞു. വണ്ടിയും അവിടെ ഒളിപ്പിക്കാം.

കാവൽക്കാർ ഒടുവിൽ അതു സമ്മതിച്ചു. വണ്ടിയിൽ കുറെ കല്ലും മരക്കഷണങ്ങളും വാരിനിറച്ച് ദ്രുതഗതിയിൽ ഞങ്ങൾ അവിടെയെത്തി. അടിയന്തര ജോലിയാണെന്ന് എല്ലാവർക്കും തോന്നണം. അങ്ങനെ അവിടെ സുരക്ഷിതമായി എത്തിച്ചേർന്നു.

****
"കുറുക്കന്‍റെ കളം’ ഒരു നല്ല ഒളിസങ്കേതമാണ്. തറനിരപ്പിനു താഴെയാണ് ഈ വലിയ കളപ്പുരയുടെ താഴത്തെ നില. ഒരു വാതിൽ മാത്രം. ആരെങ്കിലും വരുന്നുണ്ടെങ്കിൽ ദൂരെനിന്നുതന്നെ കാണാം.

പലയിനം കിഴങ്ങുകൾ സംഭരിച്ചിരിക്കുകയാണു കളപ്പുരയിൽ. അവ ധാരാളമുണ്ടുതാനും. എല്ലാവരും കഴിയുന്നത്ര സൗകര്യപ്രദമായി ഇരുന്നു. തീ കൂട്ടിയതിനാൽ ചൂടുണ്ട്. കാട്ടുമൃഗങ്ങളെപ്പോലെ ഞങ്ങൾ പച്ചക്കറികൾ തിന്നാൻ തുടങ്ങി. എത്രനാൾ കൂടിയാണ് വയറിത്രയും നിറയുന്നത്!
എന്നാൽ, "പ്രേട്സിഫിക്സി’ലെ നാസി കാവൽക്കാരൻ ഞങ്ങൾ പതിവിലും നേരത്തെ ജോലി നിർത്തിയതായി മുകളിലേക്കു റിപ്പോർട്ടുചെയ്തു. ഞങ്ങളുടെ തലവനെ സ്ഥലം മാറ്റുകയും ചെയ്തു.

ആ ദിവസങ്ങളിൽ ബാറ്റി എഷിന്‍റെ ആരോഗ്യം ക്ഷയിക്കുന്നതായി കാണപ്പെട്ടു.
അദ്ദേഹം ഉൾപ്പെടുന്ന വിഭാഗത്തിന് കൂടുതൽ കഠിനമായ ജോലികളാണു ചെയ്യേണ്ടിയിരുന്നത്. മാത്രമല്ല, അവരുടെ ഉച്ചഭക്ഷണം ബാരക്കുകളിൽതന്നെ ആയിരുന്നതിനാൽ മറ്റെന്തെങ്കിലും കിട്ടാനുള്ള അവസരവും നഷ്ടപ്പെട്ടു.

അതുകൊണ്ടു പരമാവധി മുള്ളങ്കി സൂപ്പ് കുടിച്ചു തൃപ്തിപ്പെടാനും എന്‍റെ റൊട്ടിക്കഷണം വൈകുന്നേരം ബാറ്റിക്കു കൊടുക്കാനും ഞാൻ തയാറായി. വാന്പാക്കും ഇതുതന്നെ ചെയ്യുന്നുണ്ടായിരുന്നു. നാസിപ്പോലീസുകാരുടെ ബാരക്കുകൾ വൃത്തിയാക്കാൻ ചിലപ്പോഴൊക്കെ നിയോഗിക്കപ്പെട്ടിരുന്ന അദ്ദേഹം ഭാഗ്യവശാൽ കിട്ടുന്നവ കഴിച്ച് റൊട്ടി സ്റ്റോഫെൽസിനും ബ്രാഹ്മോണ്ടിനും കൊടുത്തിരുന്നു. പുറത്തുനിന്ന് എന്തെങ്കിലും ഭക്ഷണപദാർഥം അകത്തെത്തിക്കുക അസാധ്യമായിരുന്നു.

****
എങ്കിലും ഞാനൊരു തവണ അതും പരീക്ഷിച്ചു. ജോലി സ്ഥലത്തുനിന്ന് നന്നായി ചുട്ട രണ്ട് ഉരുളക്കിഴങ്ങുകൾ ഞാൻ കീശയിലാക്കി. വിശന്നുവലഞ്ഞ എഷ് രാവിലെ ജോലിക്കു പോകുന്നത് എന്‍റെ മനസിൽ നിറഞ്ഞുനിന്നിരുന്നു.

അന്നു വൈകുന്നേരം ഗേറ്റു കടന്നപ്പോൾ, പതിവുപോലെ താമസിച്ചാണു ഞങ്ങളുടെ വരവ്, ഒരു ഭീകരസ്വപ്നംപോലെ ദേഹപരിശോധന! ഓരോ ജോലിക്കാരനും പരിശോധനയ്ക്കായി വരിയിൽ നിൽക്കുകയാണ്. വാഹനത്തിന്‍റെ ചക്രങ്ങൾക്കിടയിലേക്ക് ഉരുളക്കിഴങ്ങ് എറിഞ്ഞുകളയാനാവുമോ എന്നു ഞാൻ നോക്കി. പറ്റില്ല, ഞങ്ങളെ അത്ര സൂക്ഷ്മമായി നിരീക്ഷിക്കുകയാണു പോലീസുകാർ. ഞാൻ തീർന്നതുതന്നെ.

പോലീസുകാരന്‍റെ കല്പന മുഴങ്ങി: ’ഓരോരുത്തരും കീശകൾ മറിച്ചുപിടിക്ക്!’
ഭാഗ്യം, ഞാൻ രക്ഷപ്പെട്ടു. അതേ നിമിഷം ക്യാന്പ് കമാൻഡർ വൈകുന്നേരത്തെ തലയെണ്ണലിനായി പ്രത്യക്ഷപ്പെട്ടു. അയാൾ പറഞ്ഞു: "പിരിച്ചുവിട്ടിരിക്കുന്നു.’

ഞങ്ങൾ അതിവേഗം തലയെണ്ണലിനായി നേരത്തെ എത്തിയിരുന്നവരുടെകൂടെ, ഞങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.
****

മോണ്‍സിഞ്ഞോർ ഒറിഗർ ക്യാന്പിലെത്തിയിട്ടുണ്ടെന്ന് ബാറ്റി എഷ് എന്നെ അറിയിച്ചു. ആരോ അദ്ദേഹത്തോടു പറഞ്ഞ അറിവല്ലാതെ മറ്റൊന്നും എഷിനും അറിയില്ലായിരുന്നു. പിറ്റേ ഞായറാഴ്ച പുതുതായി വന്നവരുടെ ബാരക്കിലെത്തി മോണ്‍സിഞ്ഞോറിനെ കാണണമെന്നു ഞങ്ങൾ തീരുമാനിച്ചു.

പക്ഷേ, ഞായറാഴ്ച ഞങ്ങൾക്കു പോകാനൊത്തില്ല. ഞങ്ങൾക്ക് ഒരു ശിക്ഷ കിട്ടി. കിടക്കകൾ മടക്കിവച്ചതു ശരിയായില്ല എന്ന കുറ്റം ചുമത്തി മുറിയിലെ മുഖ്യതടവുകാരൻ ഞങ്ങളെ "സ്വർണഖനി’യിലേക്കയച്ചു. അതായത് ബക്കറ്റുകളിൽ കക്കൂസ് മാലിന്യങ്ങൾ കോരിനിറച്ച് ബാരക്കിനു മുന്പിലുള്ള വെളിന്പ്രദേശത്തു കമഴ്ത്തുക എന്ന ജോലി.

ഞങ്ങൾക്കു കൈപ്പിടിയില്ലാത്ത ബക്കറ്റുകൾ തരണമെന്ന് അയാൾ പ്രത്യേകം നിഷ്കർഷിച്ചിരുന്നു.
****

അക്കാലത്ത് "കൂത്തെലാൽ’ എന്നു പേരുള്ള ഒരു ലേപനം കാന്‍റീനിൽനിന്നു വിലയ്ക്കു വാങ്ങാമായിരുന്നു. വിദേശത്തുനിന്നു കൈക്കലാക്കിയ ഈ ലേപനം നാസികൾ ഇവിടെ വിറ്റു പണമുണ്ടാക്കി. പല ചർമരോഗങ്ങൾക്കും കൊതുകുകടിക്കും മുറിവിനും ചതവിനുമെല്ലാം അത് ഉപയോഗിച്ചിരന്നു.

ഒരു ദിവസം അയാൾ അത് റൊട്ടിയിൽ പുരട്ടുന്നതു ഞാൻ കണ്ടു. "ഇതിൽ കൊഴുപ്പുണ്ട്’ അയാൾ പറഞ്ഞു.

"ശരിയാണ്. പക്ഷേ, രോഗം ബാധിച്ചു ചത്ത മൃഗങ്ങളുടേതാണ്.’
ഒന്നും പറയേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. കാരണം ഭക്ഷിച്ചതെല്ലാം അയാൾ പുറത്തിട്ടു!
മറ്റുള്ളവർക്ക് ഒരു കുലുക്കവുമില്ല. പക്ഷേ, അന്നേദിവസം തന്നെ ’കൂത്തെലാൻ’ ഭക്ഷിക്കുന്നതു വിലക്കിക്കൊണ്ട് കല്പന വന്നു.

ഞങ്ങളുടെ സ്നേഹിതൻ ലോറാംഗിന്‍റെ ഇടപെടൽമൂലം ഫാ. വാന്പാക്കിനു പുതിയൊരു ജോലികിട്ടി. മുള്ളങ്കികളും മറ്റും സൂക്ഷിച്ചിരുന്ന കുഴികൾ തുറന്ന് നല്ലതും ചീത്തയും വേർതിരിക്കുന്ന ജോലിയായിരുന്നു അത്. അച്ചൻ എനിക്ക് നല്ല ഇളം മുള്ളങ്കി തരും. ഞാൻ തീയിൽ ചുട്ടെടുത്ത ഉരുളക്കിഴങ്ങും.

ഞങ്ങളുടെ ഭക്ഷണക്രമത്തിൽ അവ വൈവിധ്യമുണ്ടാക്കി! പക്ഷേ, പിടിക്കപ്പെട്ടിരുന്നെങ്കിൽ, ഓർക്കാൻകൂടി വയ്യ അക്കാര്യം.
****

ലക്സംബർഗുകാരനായ 17 പോലീസുകാർ ക്യാന്പിൽ എത്തിയിട്ടുണ്ടെന്ന് മാർച്ച് അവസാനം ഒരു ശ്രുതി പരന്നു. ഹിറ്റ്‌ലറോട് വിശ്വസ്തത പ്രഖ്യാപിക്കാൻ അവർ തയാറായില്ല. അവരുടെ തലമുടി വടിച്ചിട്ടില്ല പോലും. അവർക്കു പ്രത്യേക നിയമങ്ങളാണ്. അവർ ഓരോ കൊന്ത ധരിച്ചിരുന്നുവത്രേ.

വാസ്തവത്തിൽ അവർ സ്വയം സന്നദ്ധരായി പട്ടാളസേവനത്തിനു വന്നവരായിരുന്നു. വളരെ നാളുകൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അവരെ കാണാൻ കഴിഞ്ഞത്.

അവരുമായി എനിക്ക് അവിസ്മരണീയമായ ഒരു സൗഹൃദം സൃഷ്ടിക്കാൻ സാധിച്ചു. അവർക്കു വർഷത്തിൽ ഒരു കത്ത് എഴുതാനേ അനുവാദമുണ്ടായിരുന്നുള്ളു. അവരുടെ ബന്ധുമിത്രാദികളുമായി ഞങ്ങളുടെ രണ്ടാഴ്ചകളിൽ ഒരിക്കലുള്ള കത്തുകളിലൂടെ സംവദിക്കാനുള്ള ഒരു മാർഗം ഞങ്ങൾ കണ്ടുപിടിച്ചു. അവരുടെ പ്രത്യേക ആനുകൂല്യങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ അവരും ശ്രമിച്ചു.

(തുടരും)