Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിശപ്പ്...വിശപ്പു മാത്രം!
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ദിവസത്തിൽ രണ്ടു പ്രാവശ്യം മറ്റു ബാരക്കുകളിൽനിന്നുള്ളവർ വന്ന് ഞങ്ങളുടെ സാധനങ്ങൾ നിരത്തിലെറിയും. അതിൽ കൊള്ളാവുന്നതു വല്ലതുമുണ്ടെങ്കിൽ അവർ മോഷ്ടിക്കുകയും ചെയ്യും. ആ സമയം ഞങ്ങൾ മൈതാനത്ത് പതിവായ വ്യായാമം ചെയ്യുകയായിരിക്കും.
ഈ രണ്ടു തവണ ഞങ്ങൾ സാധനങ്ങളെല്ലാം ശേഖരിച്ചു മുറികളിൽ ക്രമീകരിച്ചുവയ്ക്കും. രാവിലെയും വൈകുന്നേരവും മാത്രമേ എന്തെങ്കിലും കഴിക്കാൻ കിട്ടൂ.
ഈ ഭീകരമായ ആഴ്ചയുടെ അവസാനം: മരണമടഞ്ഞവർ 70-നും 80നും ഇടയ്ക്ക്. വൈദികരുടെ ബാരക്കുകളിൽ ആരോഗ്യം തകർന്ന 1500 പേർ.
അഞ്ചാം ദിവസം, അതായത് ഉയിർപ്പുതിരുനാൾ കഴിഞ്ഞുള്ള ചൊവ്വാഴ്ച, ഞങ്ങളുടെ തലവൻ ഞങ്ങൾ 17 പേരെ (പഴയ പ്രേട്സിഫിക്സ് ടീം) പുതിയൊരു ജോലിക്കായി നിയോഗിച്ചു.
""കുറുക്കന്റെ മാള''ത്തിനടുത്തുള്ള ഒരു വിശാലമായ പറന്പ് കൃഷിയോഗ്യമാക്കണം ഞങ്ങൾ. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ. അതാണു ഞങ്ങളുടെ പുതിയ ജോലി.
ഞങ്ങൾ എത്ര ക്ഷീണിതരും അനാരോഗ്യവാന്മാരുമായി എന്ന് ജോലി തുടങ്ങിയപ്പോൾതന്നെ ഞങ്ങൾക്കു മനസിലായി. എക്സ്ട്രാ റേഷനും ഉണ്ടായില്ല. ഞങ്ങൾ ""ഭാരപ്പെട്ട ജോലി''യല്ലല്ലോ ചെയ്യുന്നത്! തലവനു മാത്രം നല്ല റൊട്ടിക്കഷണങ്ങൾ കിട്ടും. ഞങ്ങളെ നിരീക്ഷിച്ചുകൊണ്ട് അയാൾ അതു തിന്നുകൊണ്ടിരിക്കും.
എന്റെ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റെല്ലാവരും പോളണ്ടുകാർ ആയിരുന്നതിനാൽ തലവൻ ഇടയ്ക്കൊക്കെ എന്നോടു സംസാരിക്കാൻ തുടങ്ങി. കൂടുതൽ ശിക്ഷ കിട്ടാതിരിക്കാൻവേണ്ടി ജോലി മുടങ്ങാതെ അയാൾക്കു മറുപടി നല്കാൻ ഞാനും തയാറായി. മതവും മതകാര്യങ്ങളുമാണ് സാധാരണ ചർച്ചാവിഷയം. ചിലപ്പോഴൊക്കെ മറ്റു കാവൽക്കാരും സംസാരിക്കാൻ കൂടി. എല്ലായ്പ്പോഴും ചർച്ച തീരുന്നത് എന്റെ പ്രതിയോഗിയുടെ ഈ വാക്കുകളോടെയാണ്: ""ഇതെല്ലാം വെറും വാചകക്കസർത്തും പച്ചക്കള്ളവും മാത്രം. വേഗം പോയി പണിയെടുക്ക് !''
അല്പം വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു നാസികാവൽക്കാരൻ ഒരിക്കൽ എന്നോടു സംസാരിക്കാൻ വന്നു. അയാളെ ഒന്നു പരീക്ഷിക്കാൻ ഞാനും തീരുമാനിച്ചു. ""സ്വതന്ത്രമായ ഇച്ഛയുള്ളവനായി ദൈവം മനുഷ്യരെ സൃഷ്ടിച്ചു. ദൈവം അവനു സ്വയം വെളിപ്പെടുത്തിക്കൊടുത്തു. എങ്കിലും അവിശ്വാസിയാകാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ട്. ദൈവം സ്വയം വേണ്ടത്ര വെളിപ്പെടുത്തിയിരുന്നെങ്കിൽ മനുഷ്യന് ദൈവാസ്തിത്വം സംശയിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും.'' ഞാൻ പറഞ്ഞു.
മറ്റൊരു തവണ ഞാൻ അല്പം ബുദ്ധിഹീനമായി പെരുമാറി. ഉച്ചവരെ ദൈവത്തെക്കുറിച്ചു ഞങ്ങൾ സംസാരിച്ചു. അവസാനം അയാൾ പറഞ്ഞു: ""എന്റെ മനസ് ഞാൻ മാറ്റുകയില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല.'' എനിക്ക് ഇങ്ങനെ മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല. ""പിന്നെ നിങ്ങളെന്താണ് എപ്പോഴും ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത്?'' ഞങ്ങളുടെ ചർച്ചകൾ അതോടെ അവസാനിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
കാരറ്റോ മറ്റു കിഴങ്ങുകളോ കയറ്റിയ വണ്ടികൾ ഞങ്ങളുടെ ജോലിസ്ഥലത്തുകൂടി കടന്നുപോയാൽ ഞങ്ങൾക്കു സന്തോഷമാണ്. വണ്ടിയിൽനിന്ന് ഒന്നോ രണ്ടോ എണ്ണം താഴെ വീഴാൻ സാധ്യതയുണ്ടല്ലോ. കാവൽക്കാർ അത്ര അല്പന്മാരല്ലെങ്കിൽ ഞങ്ങൾക്കതുകൊണ്ടു വിശപ്പിന്റെ വിളിയെ അല്പമൊന്നു ശമിപ്പിക്കാം.
""വിയന്നാ പട്ടണത്തിന്റെ മേയർ വന്നിട്ടുണ്ട്.'' എഷ് ഒരു വൈകുന്നേരം എന്നോടു പറഞ്ഞു. ""ഷ്മിട്സ് എന്നാണ് അദ്ദേഹത്തിന്റെ പേര്. എനിക്കു ചില കോൺഫറൻസുകളിൽ വച്ച് പരിചയമുണ്ട്. എന്റെ ഈ ജോലി മാറ്റിത്തരാൻ അദ്ദേഹം പരിശ്രമിക്കുകയാണ്.'' ഷ്മിട്സ് ക്യാന്പിൽ കുറെ നാളുകൾ ഉണ്ടായിരുന്നു. അദ്ദേഹം കുറച്ചു ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്കകം എഷിനും ഫാ. ബ്രാഹ്മോണ്ടിനും പുതിയ ജോലി കിട്ടി. കലവറയിലേക്കായിരുന്നു മാറ്റം. പോളണ്ടുകാരൻ ബിഷപ് കൊസാലും അവിടെയായിരുന്നു ജോലി ചെയ്തിരുന്നത്.
കെട്ടിടത്തിനകത്തുള്ള ജോലിയായിരുന്നു അത്. അത്ര കഠിനമല്ലാത്ത ജോലി. കലവറ പ്രാകൃതമായിരുന്നെങ്കിലും അധിക റേഷൻ കിട്ടുമായിരുന്നു. തണുപ്പിനെ അതിജീവിക്കാം. അവരുടെ ജോലി തോട്ടത്തിൽനിന്നു ശേഖരിക്കുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഉണക്കി ചെറിയ കൂടുകളിൽ നിറയ്ക്കുക എന്നതായിരുന്നു. കയറ്റുമതി ചെയ്യുകയാണ് ആ സാധനങ്ങൾ.
കൃഷിസ്ഥലത്തിന്റെ മൂന്നിലൊന്നുപോലും വൃത്തിയാക്കുന്നതിനു മുന്‍പ് ഞങ്ങൾക്ക് പുതിയൊരു കല്പന കിട്ടി: വൈദികരെല്ലാവരും തോട്ടങ്ങളിൽ പണിയെടുക്കണം. അധികം ഭക്ഷണമൊട്ടില്ലതാനും. ഏപ്രിൽ 19-നായിരുന്നു ഈ അറിയിപ്പ്.പിറ്റേന്ന് ഞങ്ങൾ, ജർമൻകാരല്ലാത്ത 1500 വൈദികർ, തലയെണ്ണലിനുശേഷം തെക്കേ ഗേറ്റിലൂടെ പുതിയ സ്ഥലത്തേക്കു മാർച്ച് ചെയ്തു നീങ്ങി.
ധാരാളം കൃഷികളുള്ള ഒരു തോട്ടത്തിലേക്കല്ല ഞങ്ങളെ നയിച്ചത്.
പകരം ദീർഘചതുരാകൃതിയിലുള്ള ഒരു ചതുപ്പുനിലം കൃഷിയോഗ്യമാക്കിത്തീർക്കാനാണ്. ഈ സ്ഥലത്തിന്റെ ഒരുവശം തന്നെ കാൽ മൈൽ നീളമുള്ളതാണ്. മണ്ണിടണം, കുഴികൾ നികത്തണം, തടയണകൾ കെട്ടണം, കുളങ്ങൾ ഉണ്ടാക്കണം, വഴികൾ വെട്ടണം...റാഷ് എന്നു പേരുള്ള ഒരു മേലുദ്യോഗസ്ഥന്റെ കീഴിലാണു പണി. അതിക്രൂരനായിരുന്ന അയാളെ ക്യാന്പ് മുഴുവനും ഭയപ്പെട്ടിരുന്നു. ഭൂരിപക്ഷം വൈദികർക്കും ഇവിടത്തെ ജോലി അവരുടെ അവസാനത്തിന്റെ ആരംഭമായിരുന്നു.
ഞങ്ങളെ 30 പേരുള്ള ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും പ്രത്യേകം തലവൻ. ഗ്രൂപ്പുകൾക്ക് ഉന്തുവണ്ടി, മൺകോരിക, തൂന്പ മുതലായവ നൽകപ്പെട്ടു.ആദ്യമായി ഞങ്ങൾ ചെയ്തത് ഒരു വഴി നീട്ടിപ്പണിയുകയാണ്. അവിടെ ഞങ്ങൾ മണൽ വിരിക്കണം. 12 പേർ ഒരു റോളർ ഉരുട്ടുന്നുണ്ട്. മണൽ നിറച്ച ഉന്തുവണ്ടികൾ തള്ളുക അത്ര എളുപ്പമല്ല. രാവിലെ തന്നെ ഒന്നുരണ്ടെണ്ണം തകർന്നു.
ഒന്‍പതുമണിയോടെ വലിയൊരു കുട്ടയും വഹിച്ച് രണ്ടു തടവുകാർ ഞങ്ങളുടെ അടുത്തുവന്നു. ഞങ്ങൾക്ക് റേഷനു പുറമേ കൂടുതൽ റൊട്ടികിട്ടുമോ? ഞങ്ങളുടെ മനസുകളിൽ വന്യമായ ആശകൾ ചിറകുവിരിച്ചു.അവർ കുട്ടയുമായി ഞങ്ങളുടെ മുന്‍പിലെത്തി.
""നിങ്ങൾ അച്ചന്മാരാണോ?''
"" അതെ.''
പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അവർ ഞങ്ങളെ കടന്നുപോയി. തലവനുമാത്രം കൂടുതൽ റൊട്ടിക്കഷണങ്ങളും സോസേജും കിട്ടി.
രാവിലെ ആറരമുതൽ ഉച്ചവരെയുള്ള സമയം ഒന്നു തീർത്തുകിട്ടാൻ എന്തു പാടാണ്! ഉന്തുവണ്ടിയുമായുള്ള ഓരോ യാത്രയും അവസാനത്തെതായിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു.
ഓരോ ദിവസത്തെയും കഠിനാധ്വാനം, ശാരീരിക മർദനങ്ങൾ, വ്യായാമം എന്ന പേരിൽ നടക്കുന്ന ശിക്ഷകൾ, പട്ടിണി എന്നിവയൊക്കെ ഞങ്ങളുടെ ശക്തി ചോർത്തിക്കളഞ്ഞിരിക്കുന്നു.
അവസാനം ജോലി തീർന്നതിന്റെ സൂചനയായി അങ്ങേയറ്റത്തുനിന്ന് കൊടി വീശുന്നതുകണ്ടു. വിശപ്പും ക്ഷീണവുംകൊണ്ട് ഞാൻ തളർന്നുവീഴുമെന്നു തോന്നി.എന്നിട്ടും ഞങ്ങളോട് ഓടാനാണു കല്പിച്ചത്. ക്യാന്പിലേക്കു പോകാൻ നിരയൊപ്പിച്ചു നില്ക്കുന്ന ഒരു ഗണം ""മെച്ചപ്പെട്ട'' തടവുകാരുണ്ട്. അവർ ഞങ്ങളെ ശാപവാക്കുകൾ ഉച്ചരിച്ചുകൊണ്ടാണു സ്വാഗതം ചെയ്തത്. കാരണം ഞങ്ങൾ വരുന്നതുവരെ അവർ കാത്തുനില്‍ക്കേണ്ടതായി വന്നു.
(തുടരും)
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top