വ്യാപാരത്തിലെ മര്യാദ
ഇവിടെ ഷോപ്പിംഗ് ഒരു രസമാണ്. ഇടപാടുകൾക്ക് ഒരു അയവുണ്ട്, മാന്യതയുണ്ട്. വാങ്ങാൻ വരുന്നവർ പലവിധമായ ദേശ, ഭാഷ, മത, സംസ്കാരങ്ങളിൽപ്പെട്ടവരാണല്ലോ. പക്ഷേ, കച്ചവടസ്ഥാപനങ്ങളിലെ ജോലിക്കാരെ‌ല്ലാം സമാനമായ പരിശീലനം ലഭിച്ചവരാണ്. പരുക്കൻ സംസാരമേയില്ല.

എന്ത‌ുതന്നെയായാലും ജനങ്ങളോടു സൗഹൃദഭാവം. ബില്ലടയ്ക്കാൻ ക്യൂവിൽ നമ്മുടെ മുന്നിൽ നിൽക്കുന്നവരോടു ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നതു കാണുന്പോൾ നാം വിചാരിക്കും അവർ തമ്മിൽ മുൻപരിചയം ഉണ്ടെന്ന്. നാം മുൻപിലെത്തുന്പോഴും ഇതേ ശൈലി!

വാങ്ങിയ സാധനങ്ങൾ തിരിച്ചുകൊടുക്കണമെന്നു തോന്നിയാലോ? ഔർ റീഫണ്ട് പോളിസി എന്ന അറിയിപ്പ് ബില്ലിന്‍റെ മറുപുറത്ത് ഉണ്ടാകും. സാമാന്യം ദീർഘമായ കാലാവധിയുണ്ട്. അതിനകം സാധനവും ബില്ലുമായി എത്തിയാൽ മതി. വാങ്ങുന്പോൾ കാണിച്ച സൗഹൃദഭാവത്തിൽ‌ത്തന്നെ തിരിച്ചെടുക്കലും പണം തിരിച്ചടയ്ക്കലും എല്ലാം കഴിയും. ഉപയോഗിച്ചവ സ്വീകരിക്കില്ല. എന്‍റെ ഒരു സ്നേഹിത ഒരു ഹാൻഡ്ബാഗ് വാങ്ങി കുറേ ദിവസം കഴിഞ്ഞ് മടക്കിക്കൊടത്ത് പണം കൈപ്പറ്റാൻ കാത്തുനിൽക്കുന്പോൾ ജീവനക്കാരി അവരെ അടുത്തേക്കു വിളിച്ചു. ബാഗ് ‌തിരിച്ച് സ്വീകരിക്കാൻ പറ്റില്ല. സോറി എന്നു പറഞ്ഞു. താൻ അത് ഉപയോഗിച്ചിട്ടില്ല എന്നവർ വിശദീകരിച്ചപ്പോൾ അതിനുള്ളിൽ കിടന്ന ഒരു ഹെയർപിൻ എടുത്തുകാട്ടി ചിരിച്ചുകൊണ്ട് അവരെ ഏല്പിച്ചു. നിയമം നിയമമാണ്.

മര്യാദയുടെ പേരിൽ നിയമം ലംഘിക്കാൻ ഇക്കൂട്ടർ തയാറല്ല.ഒന്നു പറയാം‌, ഇത്തരം പെരുമാറ്റച്ചട്ടങ്ങൾ വൈകാരികമായി സ്നേഹമോ സഹതാപമോ പേറുന്നവയല്ല. എങ്കിലും ദൈനദിന ജീവിതത്തിൽ അവ സാധാരണ ജനങ്ങൾക്കു നൽകുന്ന സുഖം വളരെ വലുതാണ്. കോവിഡുകാലത്തെ റസ്റ്ററന്‍റുകളും ‌സുഖം പകരുന്നവതന്നെ. അടുത്തയാഴ്ച.