വിശപ്പടക്കാനുള്ള സാഹസങ്ങൾ
""ഇതു തിന്നാൻ കൊള്ളാവുന്നതാണ്.’’ കളകൾ പറിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്പോൾ ഒരു ചെക്കോസ്ലാവാക്യക്കാരൻ അച്ചൻ പറഞ്ഞു.നടുവിരലിന്‍റെ നീളമുള്ള ഒരു കറുത്ത വേര് കാണിച്ചുകൊണ്ടാണ് അച്ചൻ അതു പറഞ്ഞത്.

തിരിച്ചുപോകുന്പോൾ തന്നെ ഞാൻ ബാറ്റി എഷിനെ കൂട്ടിമുട്ടി. ""മോണ്‍.ഒറിഗറെ രോഗികളുടെ ബാരക്കിലേക്കു മാറ്റിയതായി ഷ്മിട്സ് പറഞ്ഞു.'' ഞങ്ങൾക്കു സന്തോഷിക്കണമോ സങ്കടപ്പെടണമോ എന്നറിഞ്ഞുകൂടായിരുന്നു. അതിനു കാരണം ഞങ്ങൾ കേട്ട ഒരു കിംവദന്തിയാണ്. അതായത് ഈ ബ്ലോക്കിൽ കഴിയുന്ന ആളുകളെ ഏതെങ്കിലുംവിധത്തിൽ ഇല്ലായ്മ ചെയ്യുമെന്ന്.

മോണ്‍. ഒറിഗറോടപ്പം ഫാ.സ്റ്റോഫെൽസും അവിടെ ഉണ്ടായിരുന്നു. ആശുപത്രിയിൽ ഏറെനാൾ ചെലവഴിച്ച അദ്ദേഹം ’’ജോലിചെയ്യാൻ അശക്തനായി’’ പരിഗണിക്കപ്പെട്ട് രോഗികളുടെ ബ്ലോക്കിൽ എത്തിപ്പെടുകയായിരുന്നു.

വളരെക്കുറച്ചു സമയം മാത്രമാണ് ഭക്ഷണം കഴിക്കാനുള്ളത്. ആദ്യമായി ഓരോ മുറിയിലുമുള്ള നൂറാളുകൾ ക്യൂവിൽനിന്ന്, ആകെയുള്ള അഞ്ചു ടാപ്പുകളിൽനിന്ന് വെള്ളമെടുത്ത് അവരവരുടെ ഷൂ മിനുക്കണം. തുടർന്ന് അവ അലമാരകളിൽ കൃത്യമായി വയ്ക്കണം. അതിനുശേഷം ഭക്ഷണമുറിയിൽ സ്വസ്ഥാനങ്ങളിൽ അവർ എലികളെപ്പോലെ നിശബ്ദരായി കാത്തുനിൽക്കണം. അപ്പോൾ മാത്രമേ സൂപ്പ് ചെരുവത്തിന്‍റെ അടപ്പ് മാറ്റുകയുള്ളൂ.

സൂപ്പ് കഴിച്ചുകഴിഞ്ഞാൽ പാത്രങ്ങൾ കഴുകണം. മുറി തുടയ്ക്കണം. അതോടെ ഉച്ചയ്ക്കുള്ള തലയെണ്ണലിനു സമയമാകും.

ഉച്ചകഴിഞ്ഞ് അല്പം എളുപ്പമുള്ള ജോലിയാണ്.ചതുപ്പുനിലത്ത് വിതറാൻവേണ്ടി ഞങ്ങൾ ബക്കറ്റുകളിൽ മണ്ണും വളവും കൂട്ടിക്കലർത്തി കൊണ്ടുപോകണം. ഒരു ട്രക്കിൽനിന്ന് അതു ശേഖരിച്ച് ഞങ്ങൾ നിരയൊപ്പിച്ചു നടന്നുനീങ്ങും.

റാഷിന്‍റെ (ഞങ്ങളുടെ മേലാൾ) കണ്ണിൽപെടാതിരുന്നാൽ മതി, ഞങ്ങൾക്കു സമാധാനമുണ്ട്. ഞങ്ങൾ എപ്പോഴും ചലിച്ചുകൊണ്ടിരിക്കണം എന്നതാണ് നിയമം. ചിലപ്പോഴൊക്കെ ഞങ്ങൾ കാലിബക്കറ്റുമായി നടന്ന് മണ്ണ് ഇടുന്നതായി നടിക്കും.

ഞങ്ങളുടെ ജോലിസ്ഥലം പറന്പിന്‍റെ അതിരിലാണ്. അവിടെ അതിർത്തിയിൽ വരന്പുകൾ ഒന്നുമില്ല. അദൃശ്യമായ അതിർത്തിരേഖ സങ്കൽപിച്ചുകൊണ്ട് ഞങ്ങൾ പണിയെടുക്കണം.
ഞങ്ങളിലൊരാൾ കുറച്ചു നടു നിവർക്കാൻവേണ്ടി അതിർത്തി കടന്നു. സാങ്കല്പികമായഅതിർത്തിരേഖ.

ഒരു വെടിയൊച്ച മുഴങ്ങി.
അയാൾ അതിർത്തി കടന്നോ? അതോ അതൊരു മുന്നറിയിപ്പാണോ? ഏതായാലും അയാൾക്കു വെടികൊണ്ടില്ല. വെള്ളക്കടലാസുപോലെ വിളറിവെളുത്ത് അയാൾ ഞങ്ങളുടെ അടുത്ത് ഓടിയെത്തി. റാഷ് അയാളെ തല്ലി ഒരു പരുവമാക്കി എന്നു പറഞ്ഞാൽ മതിയല്ലോ.

ഒന്പതാം നന്പർ ബ്ലോക്കിലേക്ക് ലക്സംബർഗിൽനിന്ന് പുതിയ ഒരുകൂട്ടം ആളുകൾ വരുന്നു!
അന്നുതന്നെ ഞങ്ങൾ ഫാ. ഡ്യുപ്പോങ്ങിനെയും പ്രഫ. എമിൽ ഷൗസിനെയും കണ്ടുമുട്ടി, കന്പിവേലിക്ക് അപ്പുറവും ഇപ്പുറവും നിന്നുകൊണ്ടാണെങ്കിലും.

പുതിയ ബ്ലോക്കിൽ ഒരുത്തമസുഹൃത്ത് വന്നിട്ടുണ്ട് എന്നറിയുന്നത് ഒരു പ്രത്യേക വികാരമാണ് നമ്മിൽ ഉളവാക്കുക. സന്താപവും സന്തോഷവും മാറിമാറി നമ്മെ കീഴ്പ്പെടുത്തും. പ്രിയപ്പെട്ട ഒരു മുഖം വീണ്ടും കാണുന്നതിലെ സന്തോഷം. അയാൾഅടുത്തുണ്ട് എന്ന അറിവ്. വീട്ടിൽനിന്നുള്ള വിശേഷങ്ങൾ അയാൾ പങ്കുവയ്ക്കും എന്ന ആകാംക്ഷ.

അവർ എന്തു പുതിയ വാർത്തയാണു കൊണ്ടുവന്നതെന്ന് ഇപ്പോൾ ഞാൻ ഓർക്കുന്നില്ല. എന്നാൽ അവരുടെ വരവ് എഷിനെയും എന്നെയും ഏറെ ആശ്വസിപ്പിച്ചു എന്നതും വാസ്തവമാണ്.

""ഇതു തിന്നാൻ കൊള്ളാവുന്നതാണ്.’’ കളകൾ പറിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്പോൾ ഒരു ചെക്കോസ്ലാവാക്യക്കാരൻ അച്ചൻ പറഞ്ഞു.

നടുവിരലിന്‍റെ നീളമുള്ള ഒരു കറുത്ത വേര് കാണിച്ചുകൊണ്ടാണ് അച്ചൻ അതു പറഞ്ഞത്.
""ഇതൊരു ചെടിയുടെ വേരാണ്. ഇതിന്‍റെ പേര് എനിക്കറിഞ്ഞുകൂടാ. ധാരാളം പോഷകഗുണമുള്ള ഇത് എവിടെയാണ് വളരുന്നതെന്ന് എനിക്കറിയാം. അതു ഞാൻ കാണിച്ചുതരാം. എന്‍റെ ഒരു സ്നേഹിതൻ ഇത് കഴിച്ചിരുന്നു.’’

ഉന്തുവണ്ടിയുമായി ഈ ചെടികളുടെ അടുത്തെത്തി ഞങ്ങൾ. മറ്റാരും കാണുകയില്ലാത്ത ഒരു മൂലയാണത്. എന്‍റെ സ്നേഹിതൻ ഒരു ചെടി പിഴുതെടുത്തു. ഒരു വേര് ഞാനെടുത്ത് ഒരു കൽക്കഷണംകൊണ്ട് വൃത്തിയാക്കി. യാതൊരു രുചിയുമില്ലാത്ത ഒരു സാധനം. നാവിൽ പശപോലെ എന്തോ ഒട്ടിപ്പിടിച്ചതുപോലെ.

വയറ്റിൽ എനിക്ക് അസ്വസ്ഥതയും തോന്നി. ഏതായാലും ആ ചെടിയും വേരും പിന്നെ ഞാൻ തൊട്ടിട്ടില്ല.

തിന്നാൻകൊള്ളാവുന്ന മറ്റു സാധനങ്ങൾ ഉണ്ട്. ഉദാഹരണമായി ഡാൻഡെലിയോണ്‍ (വടക്കൻ യൂറോപ്പിൽ സാധാരണമായ ഒരു കളച്ചെടി). അതു സമൂലം പറിച്ചെടുത്ത്, ചെളി കഴുകിക്കളഞ്ഞ്, കഴിക്കാം. ഞങ്ങളുടെ പണിസ്ഥലത്ത് അവ അധികമില്ല. ചെളിക്കുഴികളുടെ അരികുകളിൽ അവ കണ്ടേക്കാം. പക്ഷേ നിങ്ങൾ എന്തോ പരതുന്നതായി കാവൽക്കാർക്കു തോന്നാൻപാടില്ല.

അതിലും രുചികരം മൂന്നും നാലും ഇലകളായി വളർന്നുനിൽക്കുന്ന പലതരം പയർച്ചെടികളാണ്. നട്ടിട്ട് അധികം ദിവസമാകാത്തവ. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് മാംസളമായ തണ്ടും ഇലകളും. പക്ഷേ നിങ്ങൾ വളരെ ശ്രദ്ധിക്കണം. കാരണം ഒന്നാമതായി അതു മോഷണവും രണ്ടാമതായി രാജ്യത്തിനെതിരായ അട്ടിമറിശ്രമവുമാണ്.

പണിസ്ഥലത്തിന്‍റെ ഒരു മൂലയ്ക്ക് മങ്ങിയ ചെമപ്പുനിറത്തിൽ ചില കൂന്പുകൾ മണ്ണിൽനിന്നു തലനീട്ടുന്നുണ്ട്. കഴിഞ്ഞവർഷം അവിടെ റുബാർബ് (പച്ചക്കറിക്കും സാലഡിനും ഉപയോഗിക്കുന്ന ഒരു ചെടി) വളർത്തിക്കാണണം.

അങ്ങനെ എന്തെങ്കിലും കണ്ടാൽ ആ സ്ഥലം മനസിൽ കുറിക്കുക, ദിവസങ്ങളോളം അവിടെ ആകസ്മികമായി ഒന്നു കുനിയാൻ തർക്കം പാർത്തിരിക്കുക... മറ്റാരും അതു കണ്ടില്ലെങ്കിൽ മാത്രം നിനക്കതു കിട്ടും.

കന്പോസ്റ്റ് കൂട്ടിയിടുന്ന സ്ഥലത്തിനടുത്ത് ജോലി കിട്ടുന്നതാണ്എല്ലാവർക്കും സന്തോഷം. അല്പം ഭാഗ്യമുണ്ടെങ്കിൽ തിന്നാൻ കൊള്ളാവുന്ന ചിലതെങ്കിലും നിങ്ങൾക്കവിടെ കണ്ടെത്താം. കാബേജിന്‍റെ ഉപേക്ഷിച്ചുകളഞ്ഞ പുറംപാളികൾ, ഉള്ളിത്തണ്ടുകൾ, തൈകൾ...

കുറച്ചുനാളുകളായി ഞങ്ങളുടെ വഴിക്കരികിൽ നിൽക്കുന്ന ഒരു ഡാൻഡെലിയോണ്‍ ചെടിയിൽ ഞാൻ കണ്ണുവച്ചിരുന്നു. ഞാൻ മാത്രമല്ല അതു പറിച്ചെടുക്കാൻ കൊതിച്ചിരുന്നത്. ഓരോ തവണയും അതു കടന്നുപോരുന്പോൾ എത്ര ജോഡി കണ്ണുകളാണ് അതിനെ നോക്കിയിരുന്നത്. ഓരോ തവണയും നഷ്ടമാകുന്ന അവസരം!

അത് എന്‍റേതാകുമെന്ന് ഞാൻ ശപഥം ചെയ്തിരുന്നു. ഒരു ദിവസം ഞങ്ങൾ മാർച്ചുചെയ്തു പോകുകയാണ്. മേലാൾ മറുവശത്ത്. ഞാൻ വലതുവശത്ത് കീഴറ്റത്തും. ഞാൻ എന്‍റെ തൊപ്പി ഒറ്റ ഏറ്. ചെടിയെ മൂടിക്കിടന്ന തൊപ്പിയും ചെടിയും കൂടി, നിമിഷാർദ്ധത്തിൽ ഞാൻ വരിയിൽനിന്നു മാറി കൈക്കലാക്കി. രണ്ടുംകൂടി തലയിൽ വയ്ക്കാൻ ഒരു വിഷമവും ഉണ്ടായില്ല. (തുടരും)

തടവറ സ്മരണകൾ- ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം