Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും ആ പാട്ടിന്റെ വരികൾ ദം മാരോ ദം എന്നല്ല, ഡ്രം മാരോ ഡ്രം എന്നാണ് വേണ്ടിയിരുന്നത്''. ഹിന്ദുസ്ഥാനി സിനിമാ പാട്ടുകളിൽ ബർമൻ ഉപകരണങ്ങളുടെ ശബ്ദം നിറയ്ക്കുന്നതിനെ അല്പം കളിയായി ചൂണ്ടിക്കാട്ടുകയായിരുന്നു ആ സംഗീതവിമർശകൻ.
ആർ.ഡി. ബർമന്റെ മറുപടി പെട്ടെന്നുവന്നു: ഇതാണ് ഞാനുണ്ടാക്കുന്ന സംഗീതം. ദാദാ ബർമനിൽനിന്ന് വ്യത്യസ്തനായിരിക്കാൻ എനിക്കു കഴിയുമെന്ന് കാണിക്കാൻകൂടിയാണ് ഇത്. നിങ്ങൾ എന്തുവേണമെങ്കിലും എഴുതിക്കോളൂ. പക്ഷേ യൗവനം തുടിക്കുന്ന ഈണങ്ങൾ ആവശ്യപ്പെടുന്ന ഒരു പുതിയ തലമുറ ഇവിടെയുണ്ട്. അവർക്കുവേണ്ടിയാണ് എന്റെ പുതിയ ബീറ്റുകൾ!
അദ്ദേഹത്തിന്റെ മറുപടി എത്ര കൃത്യം എന്നു തെളിയിക്കുന്നതായിരുന്നു ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിലെ ആ പാട്ട്- ദം മാരോ ദം!
സന്പൂർണ പാക്കേജ്
മരിച്ചുപോയവരെപ്പോലും ജീവിപ്പിക്കാൻ ശക്തിയുള്ളതാണ് ഈ പാട്ടെന്നു വിശേഷിപ്പിച്ചത് വേറാരുമല്ല, സാക്ഷാൽ കിഷോർ കുമാറാണ്! സിന്തസൈസറുകൾ, സൈക്കഡലിക് ഗിറ്റാറുകൾ, ആഷാ ഭോസ്ലേയുടെ വിസ്മയശബ്ദം എന്നിവകൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചത് ഒരു പുതിയ പാട്ടുപ്രപഞ്ചമത്രേ. മാസങ്ങളോളം അന്നത്തെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചുവെന്നു മാത്രമല്ല, എല്ലാ ചാർട്ടുകൾക്കുമിപ്പുറം ഇന്നും ഈ പാട്ട് ഹൃദയങ്ങൾ ഏറ്റുപാടുകയും ചെയ്യുന്നു. നാട്ടിലും വിദേശത്തുമായി എണ്ണമില്ലാത്ത അത്രയും കവർ പതിപ്പുകളിറങ്ങി. മില്യണ് കണക്കിനു വ്യൂകളുമായി യുട്യൂബിൽ ഇന്നും മുന്നേറുകയാണ് ദം മാരോ ദം.
എസ്.ഡി. ബർമനും മകൻ ആർ.ഡി. ബർമനും ഒരുമിച്ച് ഗാനങ്ങൾക്ക് ഈണമൊരുക്കണം എന്നായിരുന്നു നിർമാതാവും സംവിധായകനും നായകനുമായ ദേവ് ആനന്ദിന്റെ ആഗ്രഹം. പക്ഷേ ദാദാ ബർമൻ സമ്മതിച്ചില്ല. അത് മകന് കോട്ടമാകുമെന്ന പക്ഷമായിരുന്നു അദ്ദേഹത്തിന്റേത്. ചിത്രത്തിന്റെ തീം മകന് കൂടുതൽ ഇണങ്ങുന്നതായതിനാൽ പഞ്ചമിനെത്തന്നെ ഏൽപ്പിക്കൂ എന്നും പറഞ്ഞു അദ്ദേഹം.
ശബ്ദങ്ങൾ വന്ന വഴി
ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന "നല്ല പെണ്കുട്ടി'ക്കുവേണ്ടി ലതാ മങ്കേഷ്കറും, "ചീത്ത പെണ്കുട്ടി'ക്കുവേണ്ടി ഉഷാ ഉതുപ്പും ഈ പാട്ടു പാടും എന്നായിരുന്നു തുടക്കത്തിലെ തീരുമാനം. എന്നാലതു മാറി. ഉഷാ ഉതുപ്പ് അന്നത്തെ സംഭവം ഓർമിക്കുന്നു:
1969ൽ ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ ഞാൻ പാടുന്നതു കേൾക്കാൻ ദേവ് ആനന്ദും ആർ.ഡി. ബർമനും ഒപ്പം നവ്കേതൻ യൂണിറ്റിലുള്ളവരും വന്നു. ആ ഷോയ്ക്കു ശേഷം തങ്ങളുടെ അടുത്ത ചിത്രമായ ഹരേ രാമ ഹരേ കൃഷ്ണയിൽ പാടാൻ താത്പര്യമുണ്ടോ എന്ന് ദേവ് ആനന്ദ് ചോദിച്ചു. എനിക്കന്ന് ഇരുപത്തൊന്നു വയസേയുള്ളൂ. സ്വാഭാവികമായും എനിക്കു വലിയ ആവേശമായി. പാട്ടിന്റെ രൂപം ആയതോടെ വ്യാപകമായ റിഹേഴ്സലുകൾ ചെയ്തു. ലതാജിക്കൊപ്പമുള്ള ഡ്യൂവറ്റ് ആയിട്ടാണ് പാട്ട് നിശ്ചയിച്ചിരുന്നത്. പക്ഷേ അദ്ഭുതകരമായി അത് ആഷാ ഭോസ്ലേ സോളോ ആയി മാറി. "യാർ, നമുക്ക് എന്തെങ്കിലും ചെയ്യാം' എന്ന് പഞ്ചം ഖേദം പ്രകടിപ്പിച്ചു. എനിക്കായി മറ്റൊരു പാട്ട് മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉഷാ ഉതുപ്പിന് ഐ ലവ് യൂ എന്ന പാട്ടുനൽകി ആർ.ഡി. ബർമൻ വാക്കുപാലിക്കുകയും ചെയ്തു.
മാത്രമല്ല, ദം മാരോ ദമ്മിലെ ഓരോ വരികളുടെയും അവസാനത്തിലുള്ള ആ... എന്ന ശബ്ദവും ഹരേ കൃഷ്ണ ഹരേ രാം എന്ന കോറസിലെ മുഖ്യ സ്വരവും ഉഷയുടേതാണ്. ഉപകരണവാദകരിലുമുണ്ട് പ്രമുഖർ. പ്രധാനഭാഗമായ ഗിറ്റാർ പോർഷനുകൾ വായിച്ചിരിക്കുന്നത് പ്രതിഭാധനനായ ഗായകൻ ഭൂപിന്ദറാണ്. പാട്ട് തുടങ്ങുന്ന ട്രാൻസികോഡിലെ വിചിത്രസ്വരം സൃഷ്ടിച്ചത് വിഖ്യാതനായ ചരണ്ജിത് സിംഗും.
ദം മാരോ ദം ലതാ മങ്കേഷ്കറിന്റെ ശബ്ദത്തിലായിരുന്നെങ്കിൽ എങ്ങനെയിരുന്നേനെ എന്നത് എക്കാലത്തും സംഗീതവിമർശകരുടെ ചിന്തകളിലുണ്ടായിരുന്നു. പാട്ടിന്റെ ഭാവത്തിന് ആ ശബ്ദം ഒട്ടും ചേരില്ലായിരുന്നു എന്ന നിഗമനത്തിലാണ് അവരിൽ പലരും എത്തിയത്. തീർത്തും വ്യത്യസ്തമായൊരു നിറം പാട്ടിനു നൽകാനായിരുന്നു പഞ്ചം ആഷയിലൂടെ ഉദ്ദേശിച്ചത്. വന്യവും എരിപിരികൊള്ളിക്കുന്നതുമായ ഒരാഖ്യാനം അവർ നൽകുകയും ചെയ്തു. മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ഈ പാട്ടിലൂടെ വീണ്ടും ആഷാ ഭോസ്ലേയെ തേടിയെത്തി.
പാട്ടിന്റെ അനവധി പതിപ്പുകൾ പഞ്ചം റെക്കോർഡ് ചെയ്തിരുന്നു. സിനിമയിൽ പല കഷണങ്ങളായി പലയിടങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു. അന്നത്തെ ഹിപ്പി ജനറേഷന്റെ മുദ്രാഗാനമായി ദം മാരോ ദം മാറി. പൊതുവേ സംഗീതപ്രേമികളുടെ സ്വീകാര്യതയെ വോൾക്കാനിക് എന്നാണ് വിശേഷിപ്പിച്ചത്. ഹിപ്പി സംസ്കാരത്തിനു പേരുകേട്ട കാഠ്മണ്ഡുവിലാണ് നായിക സീനത്ത് അമനുമായി ഗാനരംഗം ചിത്രീകരിച്ചത്.
വരികൾ, മറുപടി
വൈവിധ്യം വഴങ്ങുന്ന ഗാനരചയിതാവാണ് താനെന്നു തെളിയിക്കാൻ പ്രശസ്തനായ ആനന്ദ് ബക്ഷിക്കു കിട്ടിയ അവസരമായിരുന്നു ഈ പാട്ട്. കഞ്ചാവും ഹാഷിഷും ഉപയോഗിക്കുന്ന സംഘം ആഘോഷമായി പാടുന്ന പാട്ടായതിനാൽ വരികളിലും ആ ഒരു നിഴൽ മൂടിനിൽക്കുന്നുണ്ട്. വലിക്കൂ, ലഹരിപ്പുക ഒന്നുകൂടി വലിക്കൂ എന്നാണ് ആദ്യ വരികളുടെ അർഥം. ലഹരി ഉപയോഗത്തിനു പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപം എളുപ്പത്തിൽ വരാവുന്നത്. സ്വബോധം നഷ്ടമായവർ ദൈവങ്ങളുടെ പേരും പാട്ടിൽ പറയുന്നു. മറ്റൊരു കാലഘട്ടത്തിലായിരുന്നെങ്കിൽ ഒരുപക്ഷേ വിവാദമാകാമായിരുന്ന വരികളെ മറ്റൊരു തലത്തിലെത്തിക്കാൻ ഈണംകൊണ്ട് ആർ.ഡി. ബർമനു കഴിഞ്ഞു.
പാട്ടിനെച്ചൊല്ലി വിവാദങ്ങളുയർന്നാൽ തടയിടാൻ ദേവ് ആനന്ദ് ഒരു വഴി കണ്ടുവയ്ക്കുകയും ചെയ്തിരുന്നു- കിഷോർ കുമാറിന്റെ ശബ്ദത്തിലുള്ള ദേഖോ ഓ ദീവാനോ എന്ന പാട്ടിന്റെ രൂപത്തിൽ! ദൈവങ്ങളുടെ പേര് മോശമായി ഉപയോഗിക്കരുതെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്.
സംഗീതം ദൈവമാണെന്ന തിരിച്ചറിവ് എല്ലാ വിവാദങ്ങൾക്കും മുകളിലാണല്ലോ. മയക്കു ലഹരി വേണ്ട, സംഗീതലഹരി മതിയെന്നു തിരിച്ചറിഞ്ഞ തലമുറകൾ ഒരിക്കലും മറക്കില്ല, ഈ പാട്ട്!
ജോജിയുടെ പോപ്പിയായി അലിസ്റ്റർ അലക്സ്
കാഞ്ഞിരപ്പള്ളി സ്വദേശിയായ അലിസ്റ്റർ അലക്സാണ് ജോജിയിലെ പോപ്പി എന്ന കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ചിരിക്കു
മിണ്ടിയും പറഞ്ഞും...
ലോകം മിണ്ടിയും പറഞ്ഞുമിരുന്ന രീതി അപ്പാടെ മാറ്റിമറിച്ചത് ഇൻസ്റ്റന്റ് മെസഞ്ചറുകളാണ്. ആളുകളെ അടുത്തടുത്ത് കൊണ്ടുവന
പരിഹാരം തോക്കിൻകുഴലിലൂടെ
ഭാര്യയെ വെടിവച്ചു കൊന്നുവെന്ന കുറ്റത്തിനാണ് അയാളെ കോടതിയിൽ ഹാജരാക്കിയത്.
സ്വന്തം തോക്കുകൊണ്ട് ഭാര്യയെ വെടിവച്ചതി
വിശ്വസ്തരായ വീട്ടുജോലിക്കാർ
വീടുപണികൾ ചെയ്യാൻ ലൈസൻസ് എടുത്തിട്ടുള്ള ഈ കൂട്ടർ കരാർ ജോലിക്കാരാണ്. മണിക്കൂർ കണക്കാക്കിയാണ് ഇവർ ജോലി ഏറ്റെടുക്ക
അപ്പാനി ശരത്തിന്റെ സാഹസിക പരിശീലനം
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തിൽ മാട എന്ന നായക കഥാപാത്രത്തെ യുവ നടൻ അപ്പാനി ശരത് അവത
ജയരാജിന്റെ സ്വന്തം വാവച്ചൻ
ഒരു നിയോഗം പോലെ തന്റെ ഫ്രേമിലേക്കു കടന്നു വന്നിട്ടുള്ള ഒരുപിടി നടീനടന്മാരെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് സംവിധാ
സ്റ്റൈലിഷ് DQ
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് , കരിയറിൽ ആദ്യത്
സ്വാഭിപ്രായത്തിന്റെ പ്രസക്തി
അവനവനെ സംബന്ധിച്ച ഏതു കാര്യവും സ്വയം തീരുമാനിക്കുക എന്നതാണ് പാശ്ചാത്യ സംസ്കാരത്തിന്റെ രീതി. കൗമാരത്തിലെ പ്രണയബന്ധമ
വക്കീൽ സത്യം മാത്രമേ പറയൂ !
ഭാര്യയും പന്ത്രണ്ട് മക്കളുമുള്ള വക്കീലാണ് ഈ കഥയിലെ നായകൻ.
"ചെറിയ" കുടുംബത്തിന്റ ഈ നാഥന് തന്റെ വാടകവീട് ഒഴിയേ
ആശുപത്രിയിൽനിന്നു മോചനം; പക്ഷേ..,
ഇപ്പോൾ ഞങ്ങൾക്കു കാര്യങ്ങൾ വ്യക്തമാണ്. വികലാംഗ ബ്ലോക്കിൽ എത്തുന്ന ദിവസം മുതൽ ഏതാനും ആഴ്ചകളിലേക്ക് നിങ്ങളുടെ ആയുസ
ഈസ്റ്റർ രുചി
ഈസ്റ്റർ പാൻകേക്ക്, ഈസ്റ്റർ അപ്പം.
ആവശ്യമായ കാര്യങ്ങൾ
മൈദ 1 കപ്പ്, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂണ
ഡോറിഗോ
ഈ മനോഹരഗ്രാമം സിഡ്നിയിൽനിന്നു വടക്ക് 580 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2400 അടി ഉയരത്തിലാണ്. ഭാവനയിൽപ്പ
ഡ്രൈവറെ കാണ്മാനില്ല!
*പണ്ടുനടന്ന സംഭവമാണെങ്കിലും ആരുംഇത് മാതൃകയാക്കരുത്* .
സ്ഥലത്തെ പ്രധാന ദിവ്യൻമാർ അംഗങ്ങളായ പഞ്ചനക്ഷത്ര ക്ല
മരണത്തിന്റെ കാലൊച്ചകൾ
"ശരീരത്തിൽ വെള്ളം കെട്ടുന്നതിനു ചികിത്സ വല്ലതുമുണ്ടോ?'ഞാൻ ചോദിച്ചു. "മെർക്കുറി കുത്തിവയ്ക്കുന്ന ഒരു ചികിത്സയുണ്ട്.
അതിശയിപ്പിച്ച് ആർച്ചി മടങ്ങുന്പോൾ...
സംഗീതപ്രേമികളായ തലമുറകൾക്ക് അമൂല്യമെന്ന മാത്രം വിശേഷിപ്പിക്കാവുന്ന ഓർമകൾ സമ്മാനിച്ച ഒരു സംഘമുണ്ട്- ഹട്ടൻസ് ഓർക
മൊട്ടയയിച്ചൊരു നായിക
എന്റെ ആദ്യ സിനിമയാണ് ബാക്ക്പാക്കേഴ്സ്. ഷൂട്ട് തുടങ്ങുന്നതിനും ഒരു ആഴ്ച മുന്പാണ് ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. ആദ്യ
നോന്പ്
ഉള്ളവൻ ഇല്ലാത്തവനെ ഉള്ളംകൈയിൽ എടുക്കുന്നതാണ്
നെറ്റിയിൽ ചാരം പൂശി അനുതാപത്തിന്റെ ബാഹ്യലക്ഷണം പ്രകടിപ്പി
വിദ്യാർഥികൾക്കൊരു അക്ഷരക്കൊട്ടാരം
രാജ്യത്തെ മികച്ച സ്കൂൾ ലൈബ്രറികളിലൊന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക
സഹജീവികളെ സഹായിക്കുന്നവർ
അത്യധ്വാനമൊന്നും ചെയ്യാതെ സുഖജീവിതം ആസ്വദിക്കാനാഗ്രഹിക്കുന്ന ഒരു ജനതയെയാണ് ഇവിടെ കാണുന്നത്. സന്പത്തു വേണ്ടതുപോലെ
തെളിവു മുന്നിൽത്തന്നെ !
നഗരത്തിലെ ക്ലബ്ബിൽ നടന്ന കുറ്റകൃത്യത്തെ സംബന്ധിച്ച് സാക്ഷി പറയാനാണ് നമ്പൂതിരി കോടതിയിലെത്തിയത്.
നമ്പൂതിരി : "ആ ക
ജോജിയുടെ പോപ്പിയായി അലിസ്റ്റർ അലക്സ്
കാഞ്ഞിരപ്പള്ളി സ്വദേശിയായ അലിസ്റ്റർ അലക്സാണ് ജോജിയിലെ പോപ്പി എന്ന കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ചിരിക്കു
മിണ്ടിയും പറഞ്ഞും...
ലോകം മിണ്ടിയും പറഞ്ഞുമിരുന്ന രീതി അപ്പാടെ മാറ്റിമറിച്ചത് ഇൻസ്റ്റന്റ് മെസഞ്ചറുകളാണ്. ആളുകളെ അടുത്തടുത്ത് കൊണ്ടുവന
പരിഹാരം തോക്കിൻകുഴലിലൂടെ
ഭാര്യയെ വെടിവച്ചു കൊന്നുവെന്ന കുറ്റത്തിനാണ് അയാളെ കോടതിയിൽ ഹാജരാക്കിയത്.
സ്വന്തം തോക്കുകൊണ്ട് ഭാര്യയെ വെടിവച്ചതി
വിശ്വസ്തരായ വീട്ടുജോലിക്കാർ
വീടുപണികൾ ചെയ്യാൻ ലൈസൻസ് എടുത്തിട്ടുള്ള ഈ കൂട്ടർ കരാർ ജോലിക്കാരാണ്. മണിക്കൂർ കണക്കാക്കിയാണ് ഇവർ ജോലി ഏറ്റെടുക്ക
അപ്പാനി ശരത്തിന്റെ സാഹസിക പരിശീലനം
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തിൽ മാട എന്ന നായക കഥാപാത്രത്തെ യുവ നടൻ അപ്പാനി ശരത് അവത
ജയരാജിന്റെ സ്വന്തം വാവച്ചൻ
ഒരു നിയോഗം പോലെ തന്റെ ഫ്രേമിലേക്കു കടന്നു വന്നിട്ടുള്ള ഒരുപിടി നടീനടന്മാരെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് സംവിധാ
സ്റ്റൈലിഷ് DQ
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് , കരിയറിൽ ആദ്യത്
സ്വാഭിപ്രായത്തിന്റെ പ്രസക്തി
അവനവനെ സംബന്ധിച്ച ഏതു കാര്യവും സ്വയം തീരുമാനിക്കുക എന്നതാണ് പാശ്ചാത്യ സംസ്കാരത്തിന്റെ രീതി. കൗമാരത്തിലെ പ്രണയബന്ധമ
വക്കീൽ സത്യം മാത്രമേ പറയൂ !
ഭാര്യയും പന്ത്രണ്ട് മക്കളുമുള്ള വക്കീലാണ് ഈ കഥയിലെ നായകൻ.
"ചെറിയ" കുടുംബത്തിന്റ ഈ നാഥന് തന്റെ വാടകവീട് ഒഴിയേ
ആശുപത്രിയിൽനിന്നു മോചനം; പക്ഷേ..,
ഇപ്പോൾ ഞങ്ങൾക്കു കാര്യങ്ങൾ വ്യക്തമാണ്. വികലാംഗ ബ്ലോക്കിൽ എത്തുന്ന ദിവസം മുതൽ ഏതാനും ആഴ്ചകളിലേക്ക് നിങ്ങളുടെ ആയുസ
ഈസ്റ്റർ രുചി
ഈസ്റ്റർ പാൻകേക്ക്, ഈസ്റ്റർ അപ്പം.
ആവശ്യമായ കാര്യങ്ങൾ
മൈദ 1 കപ്പ്, ബേക്കിംഗ് പൗഡർ ഒരു ടീസ്പൂണ
ഡോറിഗോ
ഈ മനോഹരഗ്രാമം സിഡ്നിയിൽനിന്നു വടക്ക് 580 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2400 അടി ഉയരത്തിലാണ്. ഭാവനയിൽപ്പ
ഡ്രൈവറെ കാണ്മാനില്ല!
*പണ്ടുനടന്ന സംഭവമാണെങ്കിലും ആരുംഇത് മാതൃകയാക്കരുത്* .
സ്ഥലത്തെ പ്രധാന ദിവ്യൻമാർ അംഗങ്ങളായ പഞ്ചനക്ഷത്ര ക്ല
മരണത്തിന്റെ കാലൊച്ചകൾ
"ശരീരത്തിൽ വെള്ളം കെട്ടുന്നതിനു ചികിത്സ വല്ലതുമുണ്ടോ?'ഞാൻ ചോദിച്ചു. "മെർക്കുറി കുത്തിവയ്ക്കുന്ന ഒരു ചികിത്സയുണ്ട്.
അതിശയിപ്പിച്ച് ആർച്ചി മടങ്ങുന്പോൾ...
സംഗീതപ്രേമികളായ തലമുറകൾക്ക് അമൂല്യമെന്ന മാത്രം വിശേഷിപ്പിക്കാവുന്ന ഓർമകൾ സമ്മാനിച്ച ഒരു സംഘമുണ്ട്- ഹട്ടൻസ് ഓർക
മൊട്ടയയിച്ചൊരു നായിക
എന്റെ ആദ്യ സിനിമയാണ് ബാക്ക്പാക്കേഴ്സ്. ഷൂട്ട് തുടങ്ങുന്നതിനും ഒരു ആഴ്ച മുന്പാണ് ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. ആദ്യ
നോന്പ്
ഉള്ളവൻ ഇല്ലാത്തവനെ ഉള്ളംകൈയിൽ എടുക്കുന്നതാണ്
നെറ്റിയിൽ ചാരം പൂശി അനുതാപത്തിന്റെ ബാഹ്യലക്ഷണം പ്രകടിപ്പി
വിദ്യാർഥികൾക്കൊരു അക്ഷരക്കൊട്ടാരം
രാജ്യത്തെ മികച്ച സ്കൂൾ ലൈബ്രറികളിലൊന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക
സഹജീവികളെ സഹായിക്കുന്നവർ
അത്യധ്വാനമൊന്നും ചെയ്യാതെ സുഖജീവിതം ആസ്വദിക്കാനാഗ്രഹിക്കുന്ന ഒരു ജനതയെയാണ് ഇവിടെ കാണുന്നത്. സന്പത്തു വേണ്ടതുപോലെ
തെളിവു മുന്നിൽത്തന്നെ !
നഗരത്തിലെ ക്ലബ്ബിൽ നടന്ന കുറ്റകൃത്യത്തെ സംബന്ധിച്ച് സാക്ഷി പറയാനാണ് നമ്പൂതിരി കോടതിയിലെത്തിയത്.
നമ്പൂതിരി : "ആ ക
ആശുപത്രിയിലെ പീഡാനുഭവങ്ങൾ
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്ക
പഴയതെല്ലാം ഒഴിവാക്കുക
ഇത് ഇവരുടെ ഒരു ജീവിതശൈലിയാണ്. ആവശ്യം കഴിഞ്ഞ ഗൃഹോപകരണങ്ങളും മറ്റും ഇനി ഒരിക്കൽക്കൂടി ഉപയോഗപ്പെടുത്താമെന്നു കരു
ആശുപത്രിയിൽ
""നന്പർ?... പേര്?... ജനനത്തീയതി?''
എനിക്ക് വൃത്തിയുള്ള ഷർട്ടും പാന്റ്സും കിട്ടി. ഒരു കന്പിളിപ്പുതപ്പും.
""പോയി കിട
ആഹാ...ശാന്തി
മലയാളത്തിന്റെ മുൻനിര നായികമാർക്കിടയിലെ ശ്രദ്ധേയ മുഖമാണ് ശാന്തി ബാലചന്ദ്രൻ. ടോവിനോയുടെ നായികയായി തരംഗത്തിലൂടെ ത
ചെവിയോർക്കും, ചുവരുകൾപോലും
ലോകം ചുവരുകൾക്കുള്ളിലേക്കു ചുരുങ്ങിയ കാലത്തിന് ഒരു വയസായി. എന്തൊരു കാലമെന്നു കഷ്ടംവയ്ക്കുന്നവർ ഇപ്പോഴും ചുറ്റുമു
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
Latest News
ഹൈവേപോലീസ് വാഹനങ്ങളിൽ പട്രോളിംഗിന് മുതിർന്ന ഓഫീസർമാരും
പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തു വിടണം: ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തു നൽകി
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി
മൻസൂർ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ്
Latest News
ഹൈവേപോലീസ് വാഹനങ്ങളിൽ പട്രോളിംഗിന് മുതിർന്ന ഓഫീസർമാരും
പോസ്റ്റൽ ബാലറ്റുകളുടെ വിശദാംശങ്ങൾ പുറത്തു വിടണം: ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തു നൽകി
സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി
മൻസൂർ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top