ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോട്ടു തിരിച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് നമ്മൾ ആഗ്രഹിക്കുന്നു- 2014ൽ യു. ശ്രീനിവാസ് ഈ ലോകംവിട്ടുപോയി ദിവസങ്ങൾക്കുശേഷം ആരാധകരിലൊരാൾ ഇന്‍റർനെറ്റിലൊരിടത്ത് എഴുതിയിട്ടതാണിത്.

അതിങ്ങനെ തുടർന്നു- ശ്രീനിവാസ് മാൻഡലിനെ ദത്തെടുത്തതാണോ, അതോ മാൻഡലിൻ അദ്ദേഹത്തെ ദത്തെടുത്തതാണോ എന്നറിയില്ല. അവരൊന്നിച്ച് ഏറ്റവും മഹത്തരമായ സംഗീതമുണ്ടാക്കി. ഇവിടെയുള്ളവർക്കെല്ലാം ആവശ്യത്തിനു കൊടുത്തു, ഇനിയെന്‍റെ നാഥന്‍റെ പാദങ്ങളിൽ ഈ സംഗീതം സമർപ്പിക്കാം എന്നദ്ദേഹം ചിന്തിച്ചുകാണും!

കണ്ണുതിരുമ്മി കേട്ട സംഗീതം!

അവിശ്വസനീയം എന്നുമാത്രം വിശേഷിപ്പിക്കാവുന്ന തുടക്കമായിരുന്നു ഉപ്പലാപു ശ്രീനിവാസ് എന്ന ഒന്പതുവയസുകാരന്‍റെ സംഗീതജീവിതത്തിന്. ആദ്യ കച്ചേരിക്ക് മടിച്ചു മടിച്ചെത്തിയവർ കണ്ണുതിരുമ്മിയോ, സ്വയം നുള്ളിനോക്കിയോ മാത്രം കേട്ടുതീർത്ത മാന്ത്രികനാദം. മാൻഡലിനിൽനിന്ന് അതിന്‍റെ ആത്മാവിന്‍റെ ആഴത്തോളം എത്തുന്ന കർണാടക സംഗീതം! അന്നുവരെ ആ വരത്തൻ സംഗീതോപകരണത്തെ അവിശ്വസിച്ചവരിൽ പ്രമുഖരായ സംഗീതജ്ഞരുമുണ്ടായിരുന്നു.

അങ്ങനെ മാൻഡലിൻ ശ്രീനിവാസ് ഒരു ചൈൽഡ് പ്രോഡിജിതന്നെയെന്ന് ലോകമറിഞ്ഞു. സർ യെഹൂദി മെനുഹിനെപ്പോലെ, ബീഥോവനെയും ഐസക് ന്യൂട്ടനെയും പോലെ, പിക്കാസോയെയും മാഡം ക്യൂറിയെയുംപോലെ... പരമസത്യം. പിൽക്കാലത്ത് ശ്രീനിവാസിനെ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ മൊസാർട്ട് എന്നു വിശേഷിപ്പച്ചവരുമേറെ. എ.ആർ. റഹ്്മാൻ മദ്രാസിലെ മൊസാർട്ട് ആകുന്നതിനും വളരെ മുന്പാണത്.

ശരിയാണ്, ഈ താരതമ്യങ്ങൾക്കൊന്നും ഒരു സാംഗത്യവുമില്ല. പക്ഷേ, പിന്നെങ്ങനെ മുന്നോട്ടുപോകാനാണ്!!

200 വർഷത്തെ പരിശീലനം!

ചെന്നൈയിൽ ഇന്ത്യൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സംഗീതോത്സവത്തിൽ അരങ്ങേറിയതിനു രണ്ടു വർഷങ്ങൾക്കുശേഷം, 1982ൽ ശ്രീനിവാസ് മാൻഡലിനുമായി കൊച്ചിയിലെത്തി. പതിമൂന്നുവയസുകാരൻ. കേൾവിക്കാർ രണ്ടുമണിക്കൂറിലേറെനേരം സ്വയവും പരിസരവും മറന്ന് അവന്‍റെ മായാവിലാസത്തിൽ അലിഞ്ഞിരുന്നു. അപൂർവ രാഗങ്ങൾ മാൻഡലിൻ ഫിംഗർ ബോർഡിൽ പടർന്നു പന്തലിച്ച് പൂക്കൾ വിരിയിച്ചു.

അന്ന് ശ്രീനിവാസിനു പക്കമേളം വായിച്ച അനശ്വരനായ മൃദംഗ വിദ്വാൻ മാവേലിക്കര വേലുക്കുട്ടി നായർ പിന്നീട് ഇങ്ങനെ പറഞ്ഞത്രേ: ശ്രീനിവാസ് വായിച്ചതുപോലെ തോടി രാഗം വായിക്കാൻ 200 വർഷത്തെ പരിശീലനം വേണം!

ഇരുനൂറു വർഷമോ എന്നു നെറ്റിചുളിക്കേണ്ട കാര്യമില്ല. ഉപകരണ സംഗീതജ്ഞരുടെ സ്വന്തം അവയവമാണ് തന്‍റെ സംഗീതോപകരണം എന്നു പറയാറുണ്ട്. അത്രമേൽ ജീവിതത്തിന്‍റെ ഭാഗമെന്നു സൂചിപ്പിക്കാൻ. സ്വാഭാവിക സ്വരപ്രവാഹത്തെ കുറിക്കാൻ. ശ്രീനിവാസിലേക്കു വന്നാൽ മാൻഡലിൻ കൈവിട്ടൊഴിഞ്ഞ നേരങ്ങൾ കുറവായിരുന്നു. ആരോടെങ്കിലും സംസാരിക്കുന്പോഴും, തനിക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദമായ സിനിമ കാണുന്പോഴുമെല്ലാം ആ നീണ്ട വിരലുകൾ മാൻഡലിനിൽ ഓടിക്കൊണ്ടിരുന്നു.

എന്തുകൊണ്ട് തോടി?

സന്പൂർണ രാഗമായ തോടി പൊതുവേ ശ്രമകരമായ ഒന്നാണ്. പ്രയോഗങ്ങളിലെ സങ്കീർണത അതിനെ പെർഫോം ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒന്നാക്കി നിർത്തുന്നു. കൃതികൾ ധാരാളമുണ്ടെങ്കിലും നമുക്കു നോക്കിയാലറിയാം, സിനിമാപ്പാട്ടുകൾ ഈ രാഗത്തിൽ നന്നേ ചുരുക്കമാണ്. സർഗം എന്ന ചിത്രത്തിലെ ഭൂലോകവൈകുണ്ഠ പുരവാസനേ ഒന്നുകൂടി കേട്ടാലറിയാം അതിന്‍റെ സങ്കീർണത. തമിഴിൽ പാട്ടുകളുടെ എണ്ണം അല്പം കൂടുതലുണ്ട്. ഖുഷി എന്ന ചിത്രത്തിലെ പ്രശസ്തമായ മേഗം കറുക്കുത് എന്ന പാട്ടൊക്കെ ഉദാഹരണം.

സംഗീതലേഖകനായ കെ. പ്രദീപിനോട് ശ്രീനിവാസ് ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്- തോടിയാണ് തന്‍റെ പ്രിയരാഗമെന്ന്. സാർവകാലിക രാഗമായ തോടി എന്ന ഹനുമത്തോടി പ്രഭാതവേളകൾക്കാണ് കൂടുതൽ അനുയോജ്യം. പവനരയ്ക്കുന്ന അരുണോദയങ്ങൾക്കൊപ്പം കേൾക്കുന്ന സംഗീതം.

നെറ്റിയിൽ വീഴുന്ന മുടിയൊതുക്കിയുള്ള ചിരിക്കൊപ്പം മാൻഡലിനിൽ പ്രകാശവേഗത്തിൽ ഓടിപ്പായുന്ന ശ്രീനിവാസിന്‍റെ വിരലുകൾ! അനശ്വരനായ നാദസ്വര വിദ്വാൻ രാജരത്നം പിള്ളയും പുല്ലാങ്കുഴൽ പുണ്യം മാലിയുമായിരുന്നു "ഗായകി ശൈലി' തന്‍റെ വാദനത്തിൽ കൊണ്ടുവരാൻ പ്രചോദനമായതെന്നും ശ്രീനിവാസ് പറഞ്ഞു. അങ്ങനെ തോടിയുടെയും വരാളിയുടെയും അതിശയകരവും അതിസങ്കീർണവുമായ ഗമകങ്ങൾ അദ്ദേഹത്തിന്‍റെ മാൻഡിലിൽനിന്ന് അരുവിപോലെ ഒഴുകി. ഏഴുകടലുകൾ കടന്നു... ആകാശവും നിറഞ്ഞു.

ഓർമകൾക്കും സ്വരങ്ങൾക്കും മുന്നിൽ കൈകൂപ്പി നിൽക്കുന്ന വേളയിൽ മറ്റൊന്നും ചിന്തിക്കാനില്ലാത്തതിനാൽ, രണ്ടുവർഷം മുന്പ് മറ്റൊരു കുറിപ്പിനു നൽകിയ തലക്കെട്ടുതന്നെ വീണ്ടുമെഴുതുന്നു- ശ്രീനിവാസം ഭജേഹം!