Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആവേശം, ആനന്ദം നൂറു മടങ്ങ്!
പാട്ടുകളിലൂടെ എന്നതിനേക്കാൾ ട്രോളുകളിലൂടെയാണ് ഈ ഗായികമാരെ മലയാളികൾക്കു പരിചയം. ശബ്ദത്തിന്റെ സ്ഥായിയും ശരീരഭാഷയും മാത്രമെടുത്ത് പരിഹസിക്കാവുന്നതാണോ ആ പാട്ടുകൾ... ട്രോളുണ്ടാക്കുന്നവർപോലും സമ്മതിക്കും, അല്ല എന്ന്. അതിനാ പാട്ടുകൾ കേൾക്കണം...
അടുത്തയിടെ ഹിറ്റായ ട്രോളുകളിലൊന്നാണ്:
രണ്ടു യുവതികൾ മൈക്കിനു മുന്നിലിരുന്നു പാടുകയാണ്. പതിയെ പാടിക്കൊണ്ടിരുന്ന അവരിലൊരുവൾ പെട്ടെന്നൊരു നിമിഷം എന്തോ ശക്തി ആവാഹിച്ചെന്ന മട്ടിൽ തലയും ശരീരവുമിളക്കി ഉച്ചസ്ഥായിയിൽ അലറുന്നപോലെ പാടുന്നു. സുഖസുഷുപ്തിയിൽ കിടന്ന പട്ടികളും പൂച്ചകളും എണീറ്റ് ഓടുന്നതാണ് അടുത്ത രംഗം. ഒപ്പം കുറേ മനുഷ്യരും ഓടിരക്ഷപ്പെടുന്നു. ചിലരുടെ തലമുടി ക്ഷോക്കടിച്ചപോലെയും മുഖം കരിപിടിച്ചപോലെയും കാണപ്പെടുന്നു.
ഇതെന്തു പാട്ടാണ് അമ്മച്ചി, വട്ടാണോ ആവോ ഇനി എന്നു മലയാളത്തിലും ഫണ്ണി സിംഗിംഗ് ട്രോൾ എന്ന് ഇംഗ്ലീഷിലും തലക്കെട്ടുള്ള ഇതു കണ്ടാൽ ആരായാലും ചിരിച്ചേക്കാം. അത്ര അസാധാരണമാംവിധമാണ് അവർ പാടുന്നത്. എന്നാൽ ഇതു ചിരിച്ചുതള്ളാനുള്ള പാട്ടാണോ? അല്ല എന്നാണ് ഉറപ്പുള്ള ഉത്തരം.
ആരാണ് അവർ?
പഞ്ചാബിലെ ജലന്ധറിൽനിന്ന് ഒരുപാട് ആശങ്കകളും അവ്യക്തതകളും കടന്നു പാട്ടുപാടി വന്നവരാണ് അവർ- നൂറാൻ സിസ്റ്റേഴ്സ്, സൂഫി സംഗീതം പകരുന്ന ആനന്ദം നൂറും ആയിരവും മടങ്ങാക്കുന്നവർ! ജ്യോതി നൂറാനും ചേച്ചി സുൽത്താന നൂറാനും. ഇവരിൽ ജ്യോതിയാണ് ആവേശപ്പെരുമഴയാൽ സ്വയംമറന്നു പാടുന്നവൾ. എവിടെനിന്നാവും ഇത്രയേറെ ഉൗർജം ജ്യോതിയിലേക്കു പകർന്നുകിട്ടുന്നുണ്ടാവുക! ദ്രുപദിന്റെ കളിത്തൊട്ടിലായ ശാം ചൗരസ്യാ ഘരാനയുടെ വഴികളിൽനിന്നുതന്നെയാവണം.
എഴുപതുകളിലെ പ്രമുഖ സൂഫി ഗായികയായിരുന്ന സ്വരണ്‍ നൂറാനിന്റെ മകൻ ഉസ്താദ് ഗുൽഷൻ മിറിന്റെ മക്കളാണ് സുൽത്താനയും ജ്യോതിയും. കുടുംബം ദുരിതകാലങ്ങളിലൂടെ കടന്നുപോകവേ ഗുൽഷൻ മിർ നടത്തിയിരുന്ന സംഗീതക്ലാസുകളായിരുന്നു ഏക ആശ്രയം. ഭക്ഷണംപോലും കഴിക്കാനില്ലാതെ കടന്നുപോയ ദിവസങ്ങളുണ്ടെന്ന് പിന്നീട് ഗുൽഷൻ മിർ ഓർമിച്ചിട്ടുണ്ട്. സുൽത്താനയ്ക്ക് ഏഴും ജ്യോതിക്ക് അഞ്ചും വയസുള്ളപ്പോൾ ഗുൽഷൻ മനസിലാക്കി, ഇവരുടെയും വഴി സംഗീതംതന്നെയെന്ന്. അതൊരു കൗതുകകരമായ സംഭവമായിരുന്നു.
കുട്ടികൾ അന്നു കളിക്കുകയാണ്. മുത്തശ്ശിയിൽനിന്നു കേട്ടിട്ടുള്ള ബുല്ലേ ഷാഹ് കലാം പാടിക്കൊണ്ടായിരുന്നു കളി. കുല്ലി വിച്ചോ നി യാർ ലബ് ലായി എന്ന വരികൾ കേട്ട ഗുൽഷൻ മിർ അവരോടു ചോദിച്ചു- സംഗീതോപകരണങ്ങൾക്കൊപ്പം പാടാമോ? അവർ നൂറുവട്ടം ഒരുക്കമായിരുന്നു. തബലയ്ക്കും ഹാർമോണിയത്തിനുമൊപ്പം ഒരൊറ്റ ബീറ്റ് പോലും തെറ്റാതെ അവർ പാടി.
പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് കനേഡിയൻ മ്യൂസിക് പ്രമോട്ടറായ ഇഖ്ബാൽ മഹൽ നൂറാൻ സഹോദരിമാരെ കണ്ടെത്തിയത്. പിന്നീട് അദ്ദേഹം അവരുടെ വിജയപാതയിലെ പ്രധാന വഴികാട്ടിയായി. 2013ൽ നാകോദറിലെ ബാബാ മുറാദ് ഷാ ദർഗയിൽ സഹോദരിമാർ അവതരിപ്പിച്ച സംഗീതനിശ ഗംഭീര അഭിപ്രായംനേടി. അന്നുവരെ അവർക്ക് ഉറപ്പില്ലായിരുന്നു, തങ്ങളുടെ സംഗീതം ലോകർക്ക് ഇഷ്ടമാകുമോ എന്ന്. സൂഫി സംഗീതത്തിൽ ബോലുകൾക്കും സൂക്ഷ്മതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഞങ്ങളുടെ പാട്ടിന് ഇത്രവലിയ ജനശ്രദ്ധ നേടാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- സുൽത്താന ഒരിൽക്ക പറഞ്ഞു.
ഇഖ്ബാൽ മഹൽ വഴി കാനഡയിൽ നൂറാൻ സഹോദരിമാർ നടത്തിയ ആദ്യ കച്ചേരി അവരുടെ അതുവരെയുള്ള എല്ലാ ആശങ്കകളെയും മറികടക്കുന്നതായി. പിന്നീടൊരിക്കലും പിന്നോട്ടു നടക്കേണ്ടിയും വന്നില്ല. ഫോക് സ്വരങ്ങളിൽ ഇലക്ട്രോണിക് സംഗീതം കൂട്ടിയിണക്കി അവർ പിന്നീടു പരീക്ഷിച്ച ടുംഗ് ടുംഗ് ബാജേ എന്നു തുടങ്ങുന്ന പാട്ടൊക്കെ ഇന്നും കേൾവിക്കാരെ ഇരിപ്പിടങ്ങളിൽനിന്ന് ചാടിയെഴുന്നേൽപ്പിക്കും.
പടാഖാ ഗുഡ്ഡി!
2014ൽ പുറത്തിറങ്ങിയ ഹൈവേ എന്ന ഹിന്ദി ചിത്രത്തിലെ ഒരു പാട്ടാണ് പടാഖാ ഗുഡ്ഡി. ഈ പാട്ടിന്റെ യുട്യൂബ് വീഡിയോയ്ക്കു ചുവടെ ഒരാൾ ഇങ്ങനെ എഴുതിയിട്ടുണ്ട്- നൂറാൻ സഹോദരിമാർ ഇപ്പോൾ വളരെ പ്രശസ്തരാണ്. എന്നാൽ ഏഴുവർഷം അവരുടെ ശബ്ദം തിരിച്ചറിഞ്ഞ എ.ആർ. റഹ്്മാൻ യഥാർഥ ഇതിഹാസമല്ലേ എന്ന്. സത്യമാണ്. ഹൈവേയിലെ ത്രസിപ്പിക്കുന്ന പാട്ടിലേക്ക് റഹ്്മാൻ നൂറാൻ സഹോദരിമാരെ കണ്ടെത്തിപ്പിടിക്കുകയായിരുന്നു.
ആറു മണിക്കൂർ നീണ്ട സെഷനായിരുന്നു ആ പാട്ടിന്റെ റെക്കോർഡിംഗിന്. സുൽത്താന ഇങ്ങനെ ഓർമിക്കുന്നു: റഹ്്മാനു പാട്ടു പാടിയത് തൃപ്തിയായോ എന്ന് അദ്ദേഹത്തിന്റെ മുഖം നോക്കിയാൽ അറിയാം. ഈ പാട്ടു റെക്കോർഡ് ചെയ്തശേഷം അദ്ദേഹം ചിരിയോടെ ഞങ്ങളുടെ പിതാവിനോടു ചോദിച്ചത് ഞങ്ങൾക്കെന്താണ് കഴിക്കാൻ തരുന്നത് എന്നായിരുന്നു.
പിന്നീട് സുൽത്താൻ, മിർസിയ, ഡംഗൽ, ജബ് ഹാരി മെറ്റ് സേജൽ, ഭാരത് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം നൂറാൻ സഹോദരിമാരുടെ ആവേശം വിതറുന്ന സ്വരം കേട്ടു. ക്ലാസിക്കൽ ശൈലിയിൽനിന്ന് ബോളിവുഡിലേക്കു വന്നത് വലിയ മാറ്റമായിരുന്നെന്നാണ് സഹോദരിമാരുടെ പക്ഷം. സിനിമയിൽ പാടിയ പാട്ടുകളിൽ കൂടുതൽ ഇഷ്ടം പടാഖാ ഗുഡ്ഡിയോടുതന്നെ. സൂഫി സംഗീതത്തെ കൂടുതൽ ജനപ്രിയമാക്കി മുഖ്യധാരയിലേക്കു കൊണ്ടുവരാൻ ബോളിവുഡ് സഹായകമാണെന്നും നൂറാൻ സിസ്റ്റേഴ്സ് പറയുന്നു.
സൂഫി ചന്ദനിത്തിരിപോലെ
ആത്മീയതയുടെ പര്യായമാണ് സൂഫി സംഗീതമെന്നുറപ്പിക്കുന്നു സുൽത്താനയും ജ്യോതിയും. അറ്റത്തെ തീനാളമണഞ്ഞാലും സുഗന്ധം പരത്തുന്ന ചന്ദനത്തിരിപോലെയാണത്. എത്ര പറഞ്ഞാലും തീരാത്ത, വലിയ ശക്തിയുള്ള ഒന്ന്. സൂഫിസത്തിൽ വിശ്വസിച്ചുതുടങ്ങിയാൽ നിങ്ങൾ ഏതു ദൈവത്തിലാണോ വിശ്വസിക്കുന്നത് അവിടേക്കു കൂടുതൽ അടുക്കും- അവർ പറയുന്നു.
ഞങ്ങൾ ഇന്നുവരെ പഠിച്ചതും പാടിയതുമെല്ലാം പിതാവിൽനിന്നുള്ളതാണ്. അദ്ദേഹമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയും പ്രചോദനവും. പുലർച്ചെ നാലിന് എഴുന്നേറ്റ് പരിശീലനം കഴിഞ്ഞ് സ്കൂളിൽ പോകുകയും തിരിച്ചുവന്ന് രാവേറുവോളം സർഗങ്ങളും ഖവാലികളും പഠിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു. അതേ സമർപ്പണമാണ് നൂറാൻ സഹോദരിമാർ ഇന്നും തുടരുന്നത്.
പാടിത്തുടങ്ങിയാൽ ഞങ്ങളുടെ ശരീരം ഞങ്ങളുടേതാണെന്നു തോന്നാറില്ല. അതുമൊരു സമർപ്പണമാണ്, അല്ലാഹുവിനു മുന്നിൽ- സുൽത്താന ഒരിക്കൽ പറഞ്ഞത് അവരുടെ പാട്ടുകൾ ശരിവയ്ക്കുന്നുണ്്.
കേട്ടറിയുക, ആ ശക്തി.
ഹരിപ്രസാദ്
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Latest News
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top