സിംഗിൾ പേരന്‍റ്സ്
അവിവാഹിതരായ മാതാപിതാക്കൾ എന്നു മലയാളത്തിൽ വിവർത്തനം ചെയ്യാം. ഓസ്ട്രേലിയയിൽ ഉള്ള മാതാപിതാക്കളിൽ 14 ശതമാനം ഈ വിഭാഗത്തിൽപ്പെടുന്നു. (വിവാഹമോചിതരും കുറഞ്ഞ തോതിൽ യുവവിധവകളും വിഭാര്യരും ഇതിലുണ്ട്.)

കുഞ്ഞുങ്ങളുമായി ഒറ്റപ്പെട്ടുപോകുന്നവർ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് ഉള്ളത്. 80 ശതമാനംവരും അവർ. നമ്മുടെ നാട്ടിൽ അവി(വാ)ഹിത ഗർഭത്തെ അതീവകുറ്റകരവും ലജ്ജാകരവുമായി കുടുംബവും സമുദായവും വീക്ഷിക്കുന്പോൾ ഇവിടെ ഗർഭസ്ഥശിശുവിനെ ജാഗ്രതയോടെ പരിപാലിക്കാൻ സർക്കാരും സമൂഹവും സന്നദ്ധമാണ്. ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുകയില്ല. കുഞ്ഞു ജനിച്ചുകഴിഞ്ഞാൽ ഓരോ മാസവും 1700 ഡോളർ അവിവാഹിത മാതാവിന് അലവൻസുണ്ട്. ഏതാണ്ട് 85,000 രൂപ.

സെൻട്രൽ ഗവണ്‍മെന്‍റും സ്റ്റേറ്റ് ഗവണ്‍മെന്‍റും വെൽഫെയർ ഏജൻസീസുമെല്ലാം കൈകോർക്കും ജനിച്ചു വീണ കുഞ്ഞിനെ ആരോഗ്യമുള്ള ഒരു പൂർണപൗരനായി വളർത്തിയെടുക്കാൻ. വാടകയിലും കരത്തിലുംപോലും ഇളവുകിട്ടിയെന്നും വരാം. കൊറോണ അലവൻസ് വേറെ.
എന്തൊക്കെ പറഞ്ഞാലും "അപ്പനില്ലാത്ത’ കുഞ്ഞുമായി കഴിയേണ്ടിവരുന്ന പെണ്‍കുട്ടികൾ കളങ്കിതരായിത്തന്നെ കണക്കാക്കപ്പെടുന്നു.

സഹപാഠി(കൾ) ആണ് കാരണമാകുന്നതെങ്കിൽ, കളി കാര്യമായിക്കഴിയുന്പോൾ പിതൃത്വത്തിന്‍റെ കർത്തവ്യം ഏറ്റെടുക്കാൻ ആരും തത്പരരല്ല. ഒരു അവിവാഹിത ഗർഭിണിക്ക് സ്വന്തം അച്ഛനമ്മമാരുടെ പിന്തുണ സാധാരണഗതിയിൽ പ്രതീക്ഷിക്കുക വയ്യ. തിരക്കേറിയ ജീവിതത്തിൽ അവർക്ക് അത് എളുപ്പമല്ല.

മാതാപിതാക്കളുടെ സംരക്ഷണയിൽ ശാന്തമായി വളർന്നു പക്വതയിലെത്തി പങ്കാളിയെ കണ്ടെത്തി കുടുംബം കെട്ടിപ്പടുക്കുന്നതോ ആകസ്മികമായി ഗർഭം പേറേണ്ടിവരുന്നതോ നന്ന്. സർക്കാർ തുണയുണ്ട്. പക്ഷേ, ഉപ്പോളമൊക്കുമോ ഉപ്പിലിട്ടത്?

ഉപ്പിന്‍റെ ഉറകെടുന്നതങ്ങനെ? നോക്കാം.