വക്കീൽ കാരണം പറഞ്ഞു, പോലീസ് സല്യൂട്ട് ചെയ്തു!
ദേശീയപാതയിലൂടെ നൂറ് കിലോമീറ്റർ സ്പീഡിൽ തന്റെ പുതിയ മേഴ്സിഡസ് കാർ ഓടിക്കുകയാണ് വക്കീൽ.

കാറിന്റെതൊട്ടുപിന്നിലായി ഒരു പോലീസ്‌വണ്ടി അതേ വേഗത്തിൽ തന്നെ വിടാതെ പിൻതുടരുന്നതായി കണ്ണാടിയിലൂടെ വക്കീൽകണ്ടു.
അതോടെ അദ്ദേഹം വേഗം 150 കിലോമീറ്ററാക്കി. പിന്നീട് 170 ഉം. ഇത്രയുംകഴിഞ്ഞപ്പോഴാണ് വക്കീലിന് വിവേകം ഉദിച്ചത്.

"ഈ വിഡ്ഢിത്തം കാണിക്കാനുള്ളപ്രായം എനിക്ക് കഴിഞ്ഞില്ലേ! ?'
അദ്ദേഹം സ്വയം ചോദിച്ചു.
വക്കീൽ കാറിന്‍റെ വേഗംകുറച്ച് റോഡിന് ഓരം ചേർത്തുനിർത്തി. തൊട്ടുപുറകിൽ നിർത്തിയ പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങിയ സർക്കിൾ ഇൻസ്പെക്ടർ വക്കീലിന്‍റെ കാറിന്‍റെ അടുത്തേക്ക് നടന്നുചെന്നു.

വാച്ചിൽ നോക്കിയിട്ട് സിഐ വക്കീലിനോട് പറഞ്ഞു :
"സാർ ... എന്‍റെ ഡ്യൂട്ടി 10 മിനിറ്റിനുള്ളിൽ അവസാനിക്കും. ഞാൻ അവധി എടുത്ത് വീട്ടിലേക്ക് പോവുകയാണ്. ഇത്രയും വേഗത്തിൽ താങ്കൾ എന്തിനാണ് കാറോടിച്ചതെന്ന് ഞാൻ ഇതുവരെയും കേട്ടിട്ടില്ലാത്ത ഒരു നല്ലകാരണം പറഞ്ഞാൽ ഞാൻ താങ്കളെ പോകാൻ അനുവദിക്കാം.'

വക്കീൽ ഗൗരവത്തിൽ പറഞ്ഞു: "പത്തു വർഷം മുൻപ് എന്‍റെ ഭാര്യ ഒരു പോലീസ് ഓഫീസറുമായി ഒളിച്ചോടിപ്പോയി. അവളെ നിങ്ങൾ തിരികെ കൊണ്ടുവരുന്നുവെന്നാണ് ഞാൻ കരുതിയത് !'
വക്കീലിനെ സല്യൂട്ട് ചെയ്തതിനുശേഷം ശുഭരാത്രി ആശംസിച്ച് സി.ഐ മടങ്ങിപ്പോയി!

അഡ്വ. ഡി.ബി. ബിനു