കോണ്ഗ്രസിന്റെ മുൻ എംപിയായിരുന്ന കെ.വി. തോമസ് ഇനി സിനിമയിലും രാഷ്ട്രീയക്കാരൻ. ഒരു നടനെ ഒരു സിനിമയ്ക്കുവേണ്ട ി 46 ൽ പരം രൂപമാറ്റങ്ങൾ ചെയ്തതിനു ഗിന്നസും യുആർഎഫ് വേൾഡ് റെക്കോർഡും നാൽപത്തി രണ്ടാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡും നേടിയ റോയി പല്ലിശേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി എന്ന ചിത്രത്തിലാണ് കെ.വി. തോമസ് അഭിനയിക്കുന്നത്. ആർഎസ്വിഎന്റർടൈയ്ൻമെന്റിന്റെ ബാനറിൽ സജീർ നിമിക്കുന്ന ചിത്രത്തിൽ കെ.വി തോമസ് കലാസാംസ്ക്കാരിക മന്ത്രിയായി വേഷമിടുന്നു.
ജന്മ നാടായ കുന്പളങ്ങിയിലാണ് തോമസ് മാഷിന്റെ സീൻ ഷൂട്ട് ചെയ്തതെന്ന് സംവിധായകൻ റോയി പല്ലിശേരി പറഞ്ഞു. മാഷ് തന്നെയാണ് തന്റെ കഥാപാത്രത്തിന് ശബ്ദം നല്കിയതും. കോളേജിൽ പ്രൊഫസറായിരുന്ന സമയത്ത് രാഷ്ട്രീയക്കാരനാകുമെന്നു കരുതിയിരുന്നില്ല. രാഷ്ട്രീക്കാരനായ സമയത്ത് നടനാകുമെന്നും കരുതിയില്ല. സംഭവിക്കുന്നതെല്ലാം നല്ലതിനെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം- കെ.വി. തോമസ് പറഞ്ഞു. സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോർ, റോയി പല്ലിശേരി, ഷാജു ശ്രീധർ, കൊല്ലം തുളസി, ഗൗരി പാർവതി, രേണുക, അംബിക മോഹൻ, അന്പിളി സുനിൽ, ഗീത വിജയൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് മുന്പ് പൂർവികർ ചെയ്ത ക്രൂരഹത്യക്ക് ബലിയാടാകേണ്ടിവന്ന കുടുംബത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
ആ കുടുംബത്തിന്റെ പ്രതികാരം വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അടങ്ങാതെ നിലിനിൽക്കുന്നു. നഗരത്തിൽ നിന്ന് അവിടേക്കേത്തുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ഈ പകയുടെ ഇടയിൽപ്പെട്ട് ചക്രശ്വാസം വലിക്കുന്നു. തുടർന്നുണ്ടാകുന്ന നാടകീയ സംഭവങ്ങൾക്ക് നർമവും ത്രില്ലർ സ്വഭാവവും കൂട്ടിക്കലർത്തി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറി. മീര റോയ് തിരക്കഥ, സംഭാഷണമെഴുതുന്നു. ഷാജി ജേക്കബ്, നിതിൻ കെ. രാജ് എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബെന്നി തൈക്കൽ എഴുതിയ വരികൾക്ക് സിനോ ആന്റണി സംഗീതം പകരുന്നു.
ആലാപനം- ജാസി ഗിഫ്റ്റ്. എഡിറ്റർ-ലിൻസെൻ റാഫേൽ. പ്രൊഡക്ഷൻ കണ്ട്രോളർ: ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ ഡിസൈനർ: ജിജി ദേവസ്യ, കല: സിമോൻ കല്പറ്റ, പിആർഒ: എ.എസ്. ദിനേശ്. ഇരിങ്ങാലക്കുട, തൃശൂർ വാടനപ്പിള്ളി, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പൂർത്തിയാകുന്നു.