കാട്ടുതീയിൽ അകപ്പെട്ടുപോകാതെ
ഓസ്ട്രേലിയയിലെ പ്രകൃതിദുരന്തങ്ങളിൽ ഏതാണ്ടു മുൻപന്തിയിൽ നിൽക്കുന്ന കെടുതിയാണു കാട്ടുതീ. തീ പടർന്നാൽ- കാറ്റും ശക്തമെങ്കിൽ അണയ്ക്കുക ദുഷ്കരമാണ്. അദ്ഭുതം തോന്നും പച്ചപ്പാർന്ന തരുലതാദികൾ ആളിക്കത്തുന്നതു കാണുന്പോൾ. തടിയിൽ എണ്ണശേഖരമുള്ള യൂക്കാലിപ്റ്റ്സ്പോലെയുള്ള മരങ്ങൾ ധാരാളമുണ്ടെന്നുള്ളത് ഒരു കാരണംതന്നെ.

എന്തുതന്നെയായാലും സർക്കാർ ചൂടോടെ രംഗത്തിറങ്ങും. പ്രത്യേകം പരിശീലനം സിദ്ധിച്ചവരുടെ ഒരു നിരതന്നെയുണ്ടാവും. സ്റ്റേറ്റ് ഗവണ്‍മെന്‍റിനു തനിയെ കൈകാര്യം ചെയ്യാൻ പറ്റാതെ വരുന്പോൾ ഫെഡറൽ ഗവണ്‍മെന്‍റും തുണയുണ്ടാകും. ഡിഫൻസ് ഫോഴ്സും മുന്നിട്ടിറങ്ങും.

മനുഷ്യരുടെ ജീവൻ രക്ഷിക്കുക എന്നതിനാണു മുൻഗണന. രക്ഷപ്പെടാനുള്ള മുന്നറിയിപ്പിനു പുറമെ തീ പടരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗരൂകരായിരിക്കാനുള്ള നിർദേശവും കൊടുത്തിരിക്കും. ഏറ്റവും ആവശ്യമുള്ള സാധനങ്ങളെല്ലാം കാറിൽ എടുത്തുവച്ച് എപ്പോഴായാലും അറിയിപ്പു കിട്ടിയാലുടനെ കുടുംബസമേതം രക്ഷപ്പെടാൻ തയാറായി വീട്ടിൽ കഴിയും എല്ലാവരും.

അപകടമേഖലയിലേക്കുള്ള റോഡുകൾ അടയ്ക്കുക, സൈറണ്‍ മുഴക്കുക ഇവയെല്ലാം വേഗത്തിലും കൃത്യമായും ചെയ്തിരിക്കും. കഴിഞ്ഞ വർഷം ഇവിടെ കാട്ടുതീ ബാധിച്ച് 2780 വീടുകൾ ചാന്പലായി. 34 പേരാണു മരിച്ചത്. എണ്ണായിരം പക്ഷിമൃഗാദികളുടെ നാശവും കണക്കാക്കി.

ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുന്ന അനന്തരസേവനം ശ്ലാഘനീയമാണ്. എല്ലാം പുനർനിർമിക്കാനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തുടരാനും ചികിത്സയ്ക്കും കൗണ്‍സലിംഗിനും എല്ലാം അകമഴിഞ്ഞ സഹകരണമാണു സർക്കാർ നൽകുന്നത്. ഇൻഷ്വറൻസ് കന്പനികളും ഉണർന്നു പ്രവർത്തിക്കും.

കോവിഡ് എവിടെയെങ്കിലും തല പൊക്കുന്പോഴും ഇതേ ഗൗരവത്തോടെതന്നെ നടപടികൾ സ്വീകരിക്കും. ജനങ്ങൾക്കുവേണ്ടി നിയമങ്ങൾ നിർമിക്കുന്ന സർക്കാരും രാജ്യത്തിനുവേണ്ടി അവ ആദരിക്കുന്ന പൗരന്മാരും. പോരേ?.

സിസിലിയാമ്മ പെരുന്പനാനി
[email protected]