കുർബാനയിലെ പ്രാർഥനകൾക്കും സുറിയാനി ഈണം
സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാന പ്രാർഥനകൾക്കും ഗാനങ്ങളിലേതുപോലെ മൽപാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ സുറിയാനി തനിമയിൽ ഈണം (ചാന്‍റ്) പകർന്നു. ബിഷപ്പുമാരുടെ നിർദേശത്തിൽ ദീർഘകാലത്തെ സമർപ്പിതമായ ശ്രമത്തിലാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനും സെമിനാരി പ്രഫസറും സുറിയാനി പണ്ഡിതനുമായ വെള്ളാനിക്കലച്ചൻ ഗദ്യരൂപത്തിലുള്ള പ്രാർഥനകൾ സുറിയാനി ഈണത്തിൽ ചാന്‍റുകളായി ഒരുക്കിയിരിക്കുന്നത്.

കുർബാനയിലെ എല്ലാ പ്രാർഥനകളുംഅർഥവും തനിമയും ഭക്തിയും നഷ്ടപ്പെടുത്താതെ ആലപിക്കാൻ സാധിക്കും വിധമുള്ളതാണ് ചാന്‍റുകൾ. ഗദ്യം ആലാപനമായി അർപ്പിക്കാൻ സാധിക്കുന്ന ആരാധനക്രമ ശൈലിയാണ് ചാന്‍റ്. കുർബാന ഗീതങ്ങൾപോലെ പ്രാർഥനാ ചാന്‍റുകളും ആത്മീയമായ അനുഭൂതി പകരുന്നു.

സീറോമലബാർ സഭയിൽ മുൻകാലത്തുണ്ടായിരുന്ന സുറിയാനി കുർബാനക്രമം മലയാളത്തിലാക്കാനുള്ള നടപടികൾ 1962ലാണ് തുടങ്ങിയത്. രണ്ടാം വത്തിക്കാൻ കൗണ്‍സിലിലുണ്ടായ പൊതുനിർദേശമായിരുന്നു ആരാധനാ ക്രമം പ്രാദേശിക ഭാഷയിലേക്ക് മാറ്റുകയെന്നത്. ഇതനുസരിച്ച് വിവിധ സഭകളിൽ എന്നതുപോലെ സീറോ മലബാർ സഭാ കുർബാനയും ഇതരതിരുക്കർമങ്ങളും സുറിയാനിയിൽനിന്ന് മലയാളത്തിലേക്ക് മാറ്റിത്തുടങ്ങുകയും ഘട്ടങ്ങളിലായി 1968 ൽ പൂർത്തിയാക്കുകയും ചെയ്തു.

സുറിയാനി ഭാഷയിലെ തിരുക്കർമങ്ങളിലെല്ലാം ഗദ്യത്തിലുള്ള പ്രാർഥനകൾക്കും ആലാപനരീതിയാണ് അനുവർത്തിച്ചുപോന്നത്. ഇത് മലയാളത്തിലായപ്പോൾ ഗീതങ്ങൾ ഏറെയും സുറിയാനി ഈണത്തിൽ തുടർന്നു. എന്നാൽ പ്രാർഥനകളിൽ സുറിയാനി ഈണം ഒഴിവാക്കിയെന്നു മാത്രമല്ല ഗദ്യപ്രാർഥനകൾ ചൊല്ലുന്നതിൽ തനതായി ഒരു രീതിയും ഇല്ലാതായി.

ഗീതങ്ങൾക്ക് പൊതുവായി സുറിയാനി ഈണമാണെങ്കിലും അതിന്‍റെ ആലാപനങ്ങളിൽ ഏകീകൃതമായ ഘടനയും രീതിയും ഭാവവും ഇപ്പോഴും നിലവില്ല. പൗരസ്ത്യസുറിയാനി രീതിയിലെ ആലാപനങ്ങൾക്ക് പൊതുവായുണ്ടായിരുന്ന ഈണം മലയാളത്തിലായപ്പോൾ പാരന്പര്യത്തിൽനിന്നു വ്യത്യസ്ത ശൈലികളിലേക്കു മാറി. കുർബാനയർപ്പണത്തിന്‍റെ ഈണത്തിന് ഏകീകൃതരീതി ഇല്ലാതെ വരുന്പോൾ അത് ഗായകസംഘത്തിനു മാത്രം പാടാൻ പറ്റുകയും സമൂഹം ബലിയിൽ പങ്കാളിത്തമില്ലാതെ നിൽക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യത്തിനു മാറ്റമാണ് മൽപാൻ റവ.ഡോ മാത്യു വെള്ളാനിക്കലിന്‍റെ ഈ ഉദ്യമം.

രണ്ടാം വത്തിക്കാൻ കൗണ്‍സിൽ നിർദേശിക്കുന്നത് ആരാധനകളിൽ സംഗീത ഉപകരണങ്ങളുടെ ശബ്ദവും പ്രാർഥനകളുടെ ശബ്ദവും 30:70 അനുപാതത്തിൽ ആയിരിക്കണമെന്നാണ്. പലപ്പോഴും നൂതന ഉപകരണങ്ങളിൾ റിക്കാർഡ് ചെയ്തിരിക്കുന്ന മ്യൂസിക് പ്രാർഥനകളുടെ ശബ്ദത്തേക്കാൾ ഏറെ ഉയർന്നതാണ്. സമൂഹത്തിനെ ആലാപനത്തിൽ സഹായിക്കുക എന്നതാണ് ഗായകസംഘത്തിന്‍റെ ദൗത്യം എന്നത് വിസ്മരിക്കപ്പെട്ടു. ദൈവത്തെയും മനുഷ്യരെയും പരസ്പരം ഒന്നിപ്പിക്കുന്ന കുർബാന അനുഭവം കുടുംബ അനുഭവമായതിനാൽ എല്ലാവർക്കും ഒന്നുപോലെ പങ്കാളിത്തമുണ്ടാകണം. സഭയുടെ ഐക്യത്തിനും അത് സഹായിക്കും. അർപ്പണത്തിന്‍റെ ചൈതന്യവും ഭക്തിയും കുറയ്ക്കുംവിധം ഉപകരണ ശബ്ദം അധികരിക്കുന്പോൾ പങ്കാളിത്തം പ്രാർഥനകളിൽ കുറയും- വെള്ളാനിക്കലച്ചൻ അഭിപ്രായപ്പെട്ടു.

കാർമികനൊപ്പം വിശ്വാസികൾ ഒന്നടങ്കം അർപ്പിക്കുന്ന ആഘോഷമാണ് കുർബാന എന്നതിനാൽ എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണം. കുർബാനയിലെ ഓരോ വാക്കിന്‍റെയും അർഥവും തനിമയും നഷ്ടപ്പെടാതെ ഭക്തിയോടെ ഘോഷിക്കപ്പെടാൻ ആലാപന രീതി സഹായകരമാണ്.

റവ.ഡോ വെള്ളാനിക്കൽ കുർബാനക്രമത്തിലെ പ്രാർഥനകൾക്ക് സുറിയാനി ചാന്‍റ് തയാറാക്കുകയും 2011ൽ സീറോ മലബാർ സഭാ ലിറ്റർജിക്കൽ കമ്മീഷനും തുടർന്ന് സിനഡും ഇതിന് അംഗീകാരം നൽകുകയും ചെയ്തു. റവ.ഡോ. മാത്യു വെള്ളാനിക്കലിനൊപ്പം സംഗീതജ്ഞൻ പി.ജെ. ആന്‍റണിയും ചേർന്ന് ആലാപനത്തിന് ഉതകുന്ന സ്വരചിഹ്നങ്ങളും തയാറാക്കിയിട്ടുണ്ട്. ഫാ. ജോസഫ് പത്തിലിന്‍റെ നേതൃത്വത്തിൽ ഗായകസംഘത്തെ പരിശീലിപ്പിച്ച് ആലാപനരീതിയിലെ വിശുദ്ധ കുർബാന സിനഡിൽ അർപ്പിക്കുകയും ചെയ്തു.

നിലവിലെ കുർബാനക്രമത്തിൽനിന്നും ഈ ക്രമത്തിന് അഞ്ചു മിനിറ്റിൽ കൂടുതൽ ദൈർഘ്യം വരില്ലെന്ന് റവ. ഡോ. വെള്ളാനിക്കൽ പറഞ്ഞു. പഴയനിയമ വായനകൾ ഉൾപ്പെടെ ആഘോഷമായ കുർബാനയാണെങ്കിൽ അതനുസരിച്ചുള്ള സമയവ്യത്യാസം വരും.

ആരാധനാക്രമത്തിന്‍റെ പ്രധാന ദൗത്യം ജനത്തെ ഒരുമിപ്പിക്കുക എന്നതാണ്. അവർ ഏകസ്വരത്തിലും സ്നേഹത്തിലും ഹൃദയ ഐക്യത്തിലും ആരാധനയിൽ ഒന്നായിത്തീരണം. ദൈവവുമായുള്ള സംഭാഷണമാണ് വിശുദ്ധ ബലിയർപ്പണം. വൈദികർ മാത്രമല്ല ശുശ്രൂഷികൾ ചൊല്ലേണ്ട പ്രാർഥനകൾക്കും ചാന്‍റുകൾ തയാറാക്കിയിട്ടുണ്ട്.

മൽപാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ

പ്രമുഖ ബൈബിൾ പണ്ഡിതനായ മൽപാൻ റവ. ഡോ. മാത്യു വെള്ളാനിക്കൽ (87) വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ 30 വർഷം പ്രഫസറായിരുന്നു. റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റു നേടി. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍റ്, കാത്തലിക് ബിബ്ലിക്കൽ അസോസിയേഷൻ അംഗം, പൊന്തിഫിക്കൽ ബിബ്ലിക്കൻ കമ്മീഷൻ അംഗം, വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം കണ്‍സൾട്ടർ, എക്യുമെനിക്കൽ ഡയലോഗ് കമ്മീഷൻ അംഗം, ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെള്ളൂസ്, മാങ്ങാനം സ്പിരിച്വാലിറ്റി സെന്‍റർ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റെജി ജോസഫ്