Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സമരവീര്യങ്ങളുടെ സ്മരണകളിൽ...
കൊടും വേനലിന്റെ അഗ്നിപരീക്ഷ കഴിയുകയാണ്. ഋതുഭേദങ്ങളിൽ ഉത്തരേന്ത്യ മറ്റൊരു ശൈത്യകാലത്തേക്കുള്ള ചുവടുമാറ്റത്തിന്റെ ഒരുക്കങ്ങളിലാണ്. അവകാശങ്ങൾക്കു വേണ്ടിയും അവഗണനകൾക്കെതിരേയും തലസ്ഥാന അതിർത്തികളിൽ പോരാടുന്ന കർഷകരും കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള തയാറെടുപ്പിലാണ്. ഈ അവസരത്തിൽ രാജ്യം മൂന്നു പതിറ്റാണ്ട് മുൻപ് സാക്ഷ്യം വഹിച്ച മറ്റൊരു കർഷക സമരത്തിന്റെ സ്മരണയിലേക്കാണ് ഡൽഹി നോട്ട്സ് ഈ ലക്കം വിരൽ ചൂണ്ടുന്നത്.
33 ശൈത്യകാലങ്ങൾക്കു മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് ഒഴുകിയെത്തി ജനസമുദ്രമായി മാറിയ ഒരു കർഷക സമരത്തിന്റെ ചരിത്രമാണിത്. 1988 ഒക്ടോബർ 25ന് തുടങ്ങിയ മുന്നേറ്റത്തിൽ ഭരണസിരാ കേന്ദ്രത്തിന്റെ ഒത്ത നടുവിലെ ബോട്ട് ക്ലബ്ബിന് ചുറ്റുമുള്ള പുൽത്തകടികളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം കർഷകരാണ് അണിനിരന്നത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് മഹേന്ദ്ര സിംഗ് ടിക്കായത് ആയിരുന്നു കർഷരെ തലസ്ഥാനത്തേക്കു നയിച്ചു കൊണ്ടുവന്നത്.
സർക്കാർ നിയന്ത്രണത്തിലുള്ള ഓൾ ഇന്ത്യ റേഡിയോയിൽ കൂടി പുറംലോകം വാർത്തകൾ അറിയുന്ന കാലം. ഒന്നുകിൽ ബിബിസി കേൾക്കണം. അല്ലെങ്കിൽ പത്രങ്ങൾ വരുന്നത് വരെ കാത്തിരിക്കണം. ഇക്കാലത്തേതുപോലെ 24 മണിക്കൂർ ലൈവ് സംപ്രേഷണം നടത്തുന്ന വാർത്താ ചാനലുകളുടെ സാധ്യത അന്ന് ചിന്തയിൽ പോലുമില്ല. എന്തിനാണ് കർഷകർ കൂട്ടത്തോടെ വന്നിരിക്കുന്നതെന്ന് ആദ്യം തലസ്ഥാന ജനതയ്ക്ക് ഒരു പിടിയും കിട്ടിയില്ല.
അക്കാലത്തെ രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുലയ്ക്കാൻ മാത്രമുള്ളതായിരുന്നു ടിക്കായത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷക പടയോട്ടം. പരാതികളുടെ പരന്പര തന്നെയുണ്ടായിരുന്നു കർഷകർക്ക്. കാർഷിക പ്രതിസന്ധികൾക്ക് പുറമേ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, വൈകി കിട്ടുന്ന ഫണ്ടുകൾ, അധികാര കേന്ദ്രങ്ങളുടെ തണുപ്പൻ സമീപനങ്ങൾ തുടങ്ങിയവയിൽ പൊറുതിമുട്ടിയപ്പോഴാണ് അവർ തലസ്ഥാനത്ത് തന്പടിച്ചത്. റോന്തു ചുറ്റിയ പോലീസ് പലതവണ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കർഷകരെയും അവർക്കൊപ്പമുള്ള കന്നുകാലികളെയും ഓടിക്കാൻ പോലീസ് ലൗഡ് സ്പീക്കറുകളിൽ തട്ടുപൊളിപ്പൻ പാശ്ചാത്യ ഗാനങ്ങൾ വച്ചു. ഇക്കാലത്തെ ജലപീരങ്കിക്ക് പകരമെമെന്നു കരുതാം.
പരിസര പ്രദേശങ്ങളിൽ ജലവിതരണം നിർത്തിവച്ചു. എന്നിട്ടും അടിപതറാതെ കർഷകർ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചു നിന്നു. ഒറ്റ രാഷ്ട്രീയക്കാരെ പോലും സമരവേദിയിലേക്ക് കർഷകനേതാക്കൾ കയറ്റിയില്ല. പതുക്കെ ഡൽഹിയിലെ കർഷകസമരം ജനങ്ങളുടെ മനസിലേക്ക് പതിഞ്ഞുതുടങ്ങി. അന്നുമുതൽ രാജ്യത്തിനും ജനങ്ങൾക്കും മനസിലായ ഒരു കാര്യമുണ്ട്. അസ്വസ്ഥരായ കർഷകർ എന്നാൽ, അസ്വസ്ഥമായ രാജ്യം എന്നാണ് അർഥം.
സ്വാതന്ത്ര്യാനന്തര ഭാരതം പിന്നെയും നിരവധി കർഷക സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു. ചൗധരി ചരണ്‍ സിംഗ് എന്ന പ്രധാനമന്ത്രിയെ രാജ്യം കണ്ടു. ചരണ്‍ സിംഗിന്റെ കർഷക സ്നേഹവും ആത്മാർഥയും അദ്ദേഹത്തിന്റെ സമാധി സ്ഥലത്തിന് കിസാൻ ഘട്ട് എന്ന പേര് നേടിക്കൊടുത്തു. ചരണ്‍ സിംഗിന്റെ ജൻമദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനമായി ആചരിക്കുന്നു.
ഇക്കാലത്ത് കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിലെ കർഷക സമരം പത്താം മാസത്തിലേക്കു കടന്നിരിക്കുന്നു. മഹേന്ദ്ര സിംഗ് ടിക്കായത്തിന്റെ മക്കളായ രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉൾപ്പെടെയുള്ളവർ ഈ സമരത്തെ നയിക്കുന്നു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നാൽപതോളം കർഷക സംഘടനകളാണ് അണിനിരന്നിരിക്കുന്നത്.
ഈ സമരത്തിന്റെ ഭാഗമായി 564 കർഷരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഹരിയാനയിലെ കർണാലിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മരിച്ച സുശീൽ കജാൽ എന്ന കർഷകനും ഇതിൽ ഉൾപ്പെടുന്നു. ചരിത്രത്തിൽ ഇടം പിടിച്ച കർഷക പോരാട്ടം ഇന്ത്യാ ചരിത്രത്തിൽ ഇടംനേടിക്കഴിഞ്ഞിരിക്കുന്നു.
• ആകാശം നോക്കി അദ്ഭുത മിനാരം
ഡൽഹി സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട സ്മാരകങ്ങളിൽ ഒന്നാണ് കുത്തബ് മിനാർ. ഇന്ത്യയിൽ അവശേഷിക്കുന്ന ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഇത്തരത്തിൽ അന്പരിപ്പിക്കുന്ന മറ്റൊരു മാതൃക വേറെയില്ല. കല്ലുകൊണ്ടു പണിതതിൽ ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ മിനാരങ്ങളിൽ ഒന്നാണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള കുത്തബ് മിനാർ.
കുത്തബ് മിനാറിന് ഈ പേര് വന്നതിനെക്കുറിച്ച് ചരിത്രകാരൻമാർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരിയും കുത്തബ് മിനാറിന്റെ നിർമാണത്തിനു തുടക്കമിടുകയും ചെയ്ത സുൽത്താൻ കുത്ബുദീൻ ഐബക്കിന്റെ പേരിൽനിന്നാണ് കുത്തബ് മിനാർ ഉടലെടുത്തതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാൽ, ബാഗ്ദാദിലെ മതപണ്ഡിതൻ ക്വാജ കുത് ബുദീൻ ഭക്ത്യാർ കാകിയുടെ പേരിൽ നിന്നാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. 1199ലാണ് കുത്ബുദീൻ ഐബക് മിനാരത്തിന്റെ ഒന്നാം നില പണിതത്. 1229 ൽ സുൽത്താൻ ഇൽത്തുമിഷ് ആണ് ഇതിന്റെ ബാക്കി നിർമാണം പൂർത്തീകരിച്ചത്.
72.5 മീറ്റർ ഉയരമുള്ള കുത്തബ് മിനാറിനുള്ളിൽ 379 പടികളുണ്ട്. മിനാരത്തിന്റെ താഴത്തെ വ്യാസം 14.32 മീറ്റും ഉയരത്തിൽ 2.75 മീറ്ററുമാണ്. കുത്തബ് സമുച്ചയത്തിൽ മിനാരത്തിന് ചുറ്റും നിരവധി വിസ്മയ നിർമിതികളുണ്ട്. ഇന്നേവരെ തുരുന്പിന്റെ അംശം പോലും ഏൽപ്പിക്കാൻ കഴിയാത്ത ഇരുന്പ് സ്തൂപം, ക്വാവത്, ഉൽ ഇസ്ലാം മോസ്ക്, അലായ് ദർവാസ, ഇൽതുമിഷ് ടോംബ്, അലായ് മിനാർ, അല ഉദ് ദിൻസ് മദ്രസ, ഇമാം സമീന്റെ ടോംബ്, മേജർ സ്മിത്തിന്റെ കപ്പേള എന്നിവ ഇതിൽ ചിലത് മാത്രം.
ഒരിക്കൽ ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ച കുത്തബ് മിനാറിന്റെ മുകൾ നില പുനർനിർമിച്ചത് മുഹമ്മദ് ബിൻ തുഗ്ലക് ആണ്. പല മുഗൾ സുൽത്താൻമാരും പിൽക്കാലത്ത് കുത്തബ് മിനാറിന്റെ കേടുപാടുകൾ തീർത്തിട്ടുണ്ട്. കുത്ത്ബുദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് പണിതിട്ടുള്ളത്.
1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 25 കുട്ടികൾ മരിച്ച ദാരുണ സംഭവത്തിനു ശേഷം മിനാറിനുള്ളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല.
തെക്കൻ ഡൽഹിയിലെ മെഹ്റോളിയിൽ കുത്തബ് സമുച്ചയത്തിലാണ് ഒരു ചെറു ചരിവോടെ കുത്തബ് മിനാർ ആകാശത്തിലേക്ക് തല നീട്ടി നിൽക്കുന്നത്.
സെബി മാത്യു
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
Latest News
കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: സി.ആര്. മഹേഷിനും പോലീസുകാര്‍ക്കും പരിക്ക്
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി
പരസ്യപ്രചരണം കൊട്ടിക്കലാശിച്ചു, ഇനി നിശബ്ദ പ്രചരണം
നരേന്ദ്ര മോദിക്കു വർഗീയഭ്രാന്താണെന്ന് എം.വി. ഗോവിന്ദൻ
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top