മംഗളയാണ് കാട്ടിലെ താരം
അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കടുവക്കുട്ടിയെ വനംവകുപ്പ് അധികൃതർ വളർത്തുന്ന കഥ...

വനംവകുപ്പ് രാപകൽ പരിപാലിക്കുന്ന കടുവാക്കുട്ടി മംഗള ഒരു വിസ്മയം തന്നെ. തള്ളക്കടുവ ഉപേക്ഷിച്ച് അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കടുവാക്കുഞ്ഞിനെ വനപാലകർ മാസങ്ങളുടെ ശ്രമകരമായ പരിചരണത്തിലൂടെ വളർത്തി ഒത്ത മിടുക്കിയാക്കിയിരിക്കുന്നു.

2020 നവംബർ 12. കൊടും തണുപ്പും മഞ്ഞും കാറ്റുമുള്ള പ്രഭാതത്തിൽ കുമളി വനാന്തരത്തിലെ പൗരാണികമായ മംഗളാദേവിമലയിൽ മംഗളാദേവി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് കടുവക്കുട്ടിയെ കണ്ടുകിട്ടിയത്. മംഗളാദേവിയിൽ നിന്നു ലഭിച്ചതിനാലാണ് ഇവൾക്ക് മംഗളയെന്ന ഓമനപ്പേരുണ്ടായത്.

പെരിയാർ ടൈഗർ റിസർവിൽ കടുവയും കാട്ടുപോത്തും കാട്ടാനകളും ഉൾപ്പെടെ ഒട്ടേറെ വന്യമൃഗങ്ങൾ വിഹരിക്കുന്നുണ്ട്. കൊടുംവനത്തിൽ കോച്ചിവിറയ്ക്കുന്ന തണുപ്പിൽ വാച്ചർമാരായ വിശ്വനും ബിജുമോനും നീങ്ങുന്പോൾ ആ ദിവസങ്ങളിൽ മലനിരകളിലെ ജീവജാലങ്ങളിൽ പതിവില്ലാത്ത ഒരു മാറ്റം ശ്രദ്ധിച്ചിരുന്നു. കാടിന്‍റെ ചലനങ്ങളിൽ നിന്നു വരെ ആവാസം നിരീക്ഷിക്കാൻ പരിചിതരായ വനപാലകർ മൃഗങ്ങളുടെ നീക്കങ്ങളിൽ വ്യത്യസ്തത നീരീക്ഷിച്ചു.

പക്ഷികളുടെ ശബ്ദങ്ങളിലും ഭീതികലർന്ന അസ്വാഭാവികത തോന്നിയതോടെ ഇരുവരും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. മൃഗങ്ങളുടെയും പക്ഷികളുടെയും പതിവില്ലാത്ത നീക്കങ്ങളുടെ കാരണം തേടിയുള്ള അന്വേഷണത്തിലാണ് ഇരുവരും മംഗളാദേവി ക്ഷേത്ര പരിസരത്തിലെത്തിയത്. കോടമഞ്ഞിന്‍റെ പുതപ്പ് ഏതാനും നിമിഷം മാറി നിന്നപ്പോൾ ബിജുമോനാണ് ആ കാഴ്ച കാണാനിടയായത്. കണ്‍മുൻപിൽ മുരളുന്ന ഒരു കടുവക്കുഞ്ഞ്.

ഇരുവരുടെയും കാൽക്കീഴിലെ മണ്ണ് ഒലിച്ച പോകുന്നതു പോലെ ഭയം തരിപ്പായി സിരകളിലേക്ക് ഇരച്ചുകയറി. കടുവ കുഞ്ഞല്ലേ, തള്ളക്കടുവ തൊട്ടടുത്തുതന്നെയുണ്ടാവുക സ്വാഭാവികമാണ്. അമ്മക്കടുവയുടെ മുന്നിലെങ്ങാനും പെട്ടാൽ ജീവൻ പോകുമെന്നു തീർച്ച. വൈകാതെ വയർലസിൽ സന്ദേശം മേലുദ്യോഗസ്ഥർക്ക് കൈമാറിയപ്പോൾ മറുപടി ഉടനെത്തി. വളരെ സൂക്ഷിക്കണം, തള്ളക്കടുവ ഓടിയെത്താം. കാടുവാക്കുഞ്ഞിന്‍റെ ഫോട്ടോയും വീഡിയോയും ടൈഗർ റിസർവ് മേധാവിക്ക് വിശ്വനും ബിജുമോനും അയച്ചുകൊടുത്തു.

ഭയന്നിട്ടവാം ക്ഷേത്രത്തിനു താഴെയുള്ള കുളത്തിന്‍റെ വശത്തേക്ക് കടുവക്കുഞ്ഞ് മെല്ലെ നീങ്ങി. കരച്ചിലെന്നോ മുറുമ്മലെന്നോ പറയാവുന്ന വിധം ദൈന്യതയാർന്ന ശബ്ദം. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എ.പി.സുനിൽ ബാബുവിന്‍റെ സന്ദേശത്തിനു പിന്നാലെ ഫീൽഡ് ഡയറക്ടർ കെ.ആർ.അനൂപ്, അസിസ്റ്റന്‍റ ഫീൽഡ് ഡയറക്ടർ മനു സത്യൻ, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ അനുരാജ്, റേഞ്ച് ഓഫീസർ അഖിൽ ബാബു എന്നിവർക്കൊപ്പം ടൈഗർ റിസർവ് മേധാവി എ.പി.സുനിൽ ബാബുവും മംഗളാ ദേവിമലയിലേക്കു കുതിച്ചു. കൂടെ ഒരു നിര വനപാലകരും. ഒളികാമറകൾ അടിയന്തരമായി പരിശോധിച്ചതിൽ മറ്റ് കടുവകളുടെ സാന്നിദ്ധ്യം കണ്ടതോടെ തള്ളക്കടുവ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നു വനപാലകർ ഉറപ്പിച്ചു.

നിമിഷം വൈകാതെ കുഞ്ഞിക്കടുവയെ കൈയ്യിലെടുക്കാൻ നിർദേശം വന്നതോടെ വാച്ചർമാർ ഇവളെ കന്പിളിയിൽ പൊതിഞ്ഞെടുത്തു. രണ്ട് മാസമാണ് പ്രായമെന്നും കാഴ്ചക്കുറവും പിൻകാലുകൾക്ക് ബലക്ഷയവുമുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിലാവാം തള്ളക്കടുവ കുഞ്ഞിനെ ഉപേക്ഷിച്ചത്. അവശതയിലായ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധ്യത തീരെ കുറവും.

അന്നു തുടങ്ങിയതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അതിതീവ്രപരിചരണം. തെർമോക്കോളിൽ കൂടൊരുക്കി കന്പിളിയുടെ ചൂടു കൊടുത്തു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ പാലും വിറ്റാമിനുകളും. ജനറേറ്ററിലും സോളാറിലും ബൾബ് പ്രകാശിപ്പിച്ച് ചൂടുനൽകി. വനപാലകൾ ഇവളെ നെഞ്ചോടു ചേർത്തു കിടത്തി ശരീരത്തിലെ ചൂടും പകർന്നുകൊണ്ടിരുന്നു. തള്ളക്കടുവയുടെ ചൂടിനു പകരം മനുഷ്യച്ചൂടിന്‍റെ കരുതൽ.

പിന്നീട് കൂടുതൽ പരിചരണങ്ങൾക്കായി മംഗളാദേവിയിൽ നിന്നും ആറ് കിലോമീറ്റർ താഴെ വനത്തിൽ മുള്ളുവേലിയിൽ സുരക്ഷിതമായ പ്രത്യേക കൂട്ടിലേക്ക് മംഗളയെ മാറ്റി. കുട്ടൻ, റോയി എന്നിവരെ പരിചരണത്തിനു നിയമിച്ചു. കുട്ടിക്കടുവയ്ക്ക് ഓടിക്കളിക്കാൻ വേണ്ടിടത്തോളം ഇടവും പരിശോധനയ്ക്ക് അനുരാജ്, ശ്യാം ചന്ദ്രൻ, സിബി, നിഷ എന്നീ ഡോക്ടർമാരും. സന്ദർശകർക്ക് കർക്കശമായ വിലക്കും ഏർപ്പെടുത്തി. വിദേശത്തുനിന്ന് മരുന്നും പ്രത്യേകം ആഹാരവും എത്തിച്ചായിരുന്നു പരിചരണം. പാലിനു പുറമേ മുടങ്ങാതെ മാംസവും. കണ്ണുതെളിയാൻ തുള്ളിമരുന്നും കാലിന് ചികിത്സയും നൽകി.

രണ്ടര കിലോമീറ്റർ ദൂരത്തിൽ ഒപ്റ്റിക്കൽ കേബിൾ വലിച്ച് വനപാലകരും ഡോക്ടർമാരും മംഗളയെ കാമറയിലൂടെ നിരീക്ഷിക്കുകയാണ്. മനുഷ്യസമീപ്യം പരമാവധി ഒഴിവാക്കിയുള്ള പരിചരണമാണ് നൽകിവരുന്നത്. പാലും മരുന്നും മാംസവും മറ്റും മുടക്കുന്നില്ല. കാഴ്ച ഏറെക്കുറെ വീണ്ടെടുക്കാനും കാലിലെ ബലക്ഷയം പരിഹരിക്കാനുമായിട്ടുണ്ട്.

കാട്ടിൽനിന്നു ലഭിക്കുന്പോൾ രണ്ട് കിലോയായിരുന്ന കുട്ടിക്കടുവയുടെ തൂക്കം എട്ട് മാസത്തിനുള്ളിൽ നാൽപ്പത് കിലോയിലധികമായി. അടുത്തയിടെ മംഗളയെ പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള കന്പിവേലികളാൽ ചുറ്റപ്പെട്ട വനപ്രദേശത്തേക്ക് മാറ്റിയിരിക്കുന്നു. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ നിയമപ്രകാരമുള്ള സ്വയം ഇരതേടാനുള്ള പരിശീലനമാണ് ഇപ്പോൾ നല്‌കി വരുന്നത്. ഇരപിടിക്കാറാകുന്പോൾ മംഗളയെ വനത്തിലേക്ക് തുറന്നു വിടാനാണ് തീരുമാനം.

പ്രസാദ് സ്രാന്പിക്കൽ