Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജീവിതത്തിലും സഹോദരൻ: റഹ്മാൻ
എന്റെ സിനിമാ ജീവിതത്തിന്റെ ആദ്യ പേജ് തുടങ്ങുന്നത് മമ്മൂക്കയോടൊപ്പമുള്ള അധ്യായത്തിലാണ്. 1983ൽ പദ്മരാജൻ സാറിന്റെ "കൂടെവിടെ ’യിലൂടെ വളരെ ആകസ്മികമായാണ് ഞാൻ സിനിമയിലെത്തുന്നത്. ആ കടന്നു വരവ് മമ്മൂക്കയോട് ദ്വേഷ്യപ്പെട്ടുകൊണ്ടായിരുന്നു. ഡോണ്ട് ടോക്ക് നോണ്‍സെൻസ്... എന്നു പറഞ്ഞു മമ്മൂക്കയോട് കയർത്തു സംസാരിക്കുന്ന രംഗമായിരുന്നു. അതു വലിയൊരു സാഹോദര്യത്തിന്റെ തുടക്കമായിരുന്നു.
ശരിക്കും അന്നു മമ്മൂട്ടിയാരെന്നോ അദ്ദേത്തിന്റെ മൂല്യം എന്തെന്നോ അറിയാതെയാണ് ഞാൻ അഭിനയിച്ചു തുടങ്ങുന്നത്. ഞാൻ പഠിച്ചതും വളർത്തുമെല്ലാം കേരളത്തിനു പുറത്തായതിനാൽ മാതാപിതാക്കൾക്കൊപ്പം പോകുന്പോൾ മാത്രമാണ് ഞാനും സിനിമ കാണാറുള്ളത്. എല്ലാവരേയും പോലെ സിനിമ കാണും എന്നതിനപ്പുറം സിനിമയെന്ന മാധ്യമത്തോട് അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
അതുകൊണ്ടാകാം മമ്മൂട്ടിയാരെന്നറിയാതെ അദ്ദേഹത്തിനൊപ്പം കാമറയ്ക്കു മുന്നിലെത്തിയതും വെള്ളിത്തിരയിൽ ആദ്യമായി എന്റെ മുഖം പ്രത്യക്ഷപ്പെട്ടതും. പിന്നീട് കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി എന്ന ജീവിതത്തിലെ ഏറ്റവും ശക്തമായ നെടുംതൂണാണ് മമ്മൂക്ക.
ജീവിതത്തിലും സഹോദരൻ
"കൂടെവിടെ’ കഴിഞ്ഞ് ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. അതിൽ ഏറെയും ഞങ്ങൾ സഹോദരങ്ങളായിരുന്നു. കൗമാരകാലത്തുതന്നെ സിനിമയിലെത്തിയതുകൊണ്ടാകാം ചേട്ടാ എന്നു വിളിച്ച് അഭിനയിച്ചാണ് ഞാൻ വളർന്നത്. മുതിർന്ന സഹോദരനോടെന്ന പോലെ ചേട്ടാ വിളി എന്റെ മനസിലും മുദ്രകുത്തുകയായിരുന്നു. എനിക്കു സഹോദരിമാൻ മാത്രമാണുള്ളത്. ശരിക്കും എന്റെ ജേഷ്ഠസഹോദരനായി അദ്ദേഹം മാറുകയായിരുന്നു. എനിക്കൊരു സഹോദരനുണ്ടെങ്കിൽ അദ്ദേഹത്തിനു മമ്മൂട്ടിയുടെ മുഖമായിരിക്കുമെന്നു തോന്നിയിട്ടുണ്ട്.
ഇക്കാലമത്രയും ഒരു സഹോദരന്റെ തണലാണ് അദ്ദേഹത്തിൽനിന്നു ഞാൻ അനുഭവിക്കുന്നത്. ഒരു അനിയനോട് പറയുന്ന പോലെ അദ്ദേഹം വഴക്കു പറഞ്ഞിട്ടുണ്ട്. സ്നേഹച്ചൂരൽ എന്നു പറയുന്നപോലെതന്നെ. ഓരോ ഘട്ടത്തിലും സഹോദരന്റെ വാത്സല്യവും അധികാരവും സ്നേഹവും കരുതലും മമ്മൂക്കയിൽനിന്നും അനുഭവിക്കുകയാണ് ഞാൻ. ഒരു പഴയ സന്ദർഭം ഓർത്തെടുക്കുന്നു. മമ്മൂക്കയോടൊപ്പം ഞാനും ശോഭനയും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമയാണ്. മമ്മൂക്ക കാർ ഓടിക്കുന്പോൾ ഞാനും ശോഭനയും ജീപ്പിന്റെ പുറകിലിരിക്കുകയാണ്.
അന്നത്തെ പ്രായത്തിന്റെ പക്വതക്കുറവുകൊണ്ടാകാം ഞാനും ശോഭനയും ചിരിച്ചു കളിച്ചാണ് ഇരിക്കുന്നത്. ഷോട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ കുറേ വഴക്കു പറഞ്ഞു. നിനക്ക് അഭിനയത്തിൽ സീരിയസായി ശ്രദ്ധ കൊടുത്താൽ എന്താണ് എന്നു പറഞ്ഞായിരുന്നു വഴക്ക്. ആ രംഗം അവതരിപ്പിക്കുന്ന സമയം ഗൗരവത്തോടെ ഞാനതിനെ സമീപിച്ചില്ല എന്നദ്ദേഹത്തിനു തോന്നി.
ഞാനും ശോഭനയുമുണ്ടായിരുന്നിട്ടും അദ്ദേഹം എന്നെ മാത്രം വഴക്കു പറഞ്ഞു. മറ്റാരെങ്കിലുമായിരുന്നു അതെങ്കിൽ ഞാനും തിരിച്ചു വഴക്കുണ്ടാക്കിയേനെ. പക്ഷെ, എന്റെ മുന്നിൽ നിൽക്കുന്നത് ഞാൻ പിതാവിനെപ്പോലെയോ, മുതിർന്ന സഹോദരനെ പ്പോലെയോ കാണുന്ന മമ്മൂക്കയാണ്. എനിക്കു തിരിച്ചുപറയാനാവില്ല. ഞാൻ നന്നായി കാണാനുള്ള ആഗ്രഹമാണത്. അതിൽ സ്നേഹമാണ്...
കരുതലും തണലും
ഇന്നു മലയാളത്തിൽ ഒരുപാട് കലാകാരന്മാർക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ മമ്മൂക്കയുടെ ഇടപെടൽ വളരെ വലുതാണ്. ഒരു തുടക്കക്കാരനെ താങ്ങി നിർത്തുന്നതിലും അവസരങ്ങൾ ഒരുക്കുന്നതിലും അദ്ദേഹം എന്നും ശ്രമിക്കാറുണ്ട്.
അതു പലപ്പോഴും അവർ അറിയണമെന്നില്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾ കണ്ണോടിച്ചാൽ നടന്മാർക്കും സംവിധായകർക്കും എഴുത്തുകാർക്കും ഇത്രമാത്രം അവസരങ്ങൾ നൽകിയിട്ടുള്ള മറ്റൊരാളും മലയാള സിനിമയിൽ ഇല്ലെന്നതാണ് സത്യം. മറ്റൊരാൾക്ക് അത്രത്തോളം പിന്തുണ നൽകിയിട്ടുള്ള ഒരാളെയും കാണാനുമാകില്ല. എന്നെ സംബന്ധിച്ച ഇടവേളയ്ക്കു ശേഷം തമിഴിൽനിന്നും മലയാളത്തിലേക്കു തിരികെ എത്തുന്നത് മമ്മൂക്കയോടൊപ്പം ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ്. മമ്മൂക്കയോടൊപ്പമാകുന്പോൾ ഞാനും അത് ആസ്വദിക്കുന്നു.
പിന്നീട് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ എന്നെക്കൊണ്ടു ഡബ്ബ് ചെയ്യിക്കുന്നതിലും മമ്മൂക്കയാണ് നിമിത്തമായത്. രാജമാണിക്യം സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷൻ ജോലികൾ നടക്കുന്പോൾ എന്നെക്കൊണ്ടു തന്നെ ഡബ്ബ് ചെയ്യിക്കണം എന്നത് അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു. എന്നാൽ മമ്മൂക്ക ഒരിക്കലും എന്നോട് അതു നേരിട്ടു പറഞ്ഞതല്ല. ഞാൻ അതു ചെയ്യണം എന്ന് അതിന്റെ പിന്നണി പ്രവർത്തകരോടാണ് പറഞ്ഞത്. പിന്നീടാണ് അത് ഞാനറിയുന്നത്. ശരിക്കും നമ്മൾ പോലും അറിയാതെ അദ്ദേഹത്തിന്റെ കരുതൽ നമുക്കൊപ്പം എപ്പോഴുമുണ്ടായിരുന്നു.
വളരെ സെൻസിറ്റീവായ ആളാണ് മമ്മൂക്ക. ഉപദേശമായാലും വഴക്കാണെങ്കിലും അദ്ദേഹം തുറന്നു പറയും. പെട്ടന്നു മറ്റാരോടെങ്കിലും ദേഷ്യപ്പെട്ടാലും ശാന്തമായി കഴിയുന്പോൾ അവരെ ഒരു സഹോദരനെന്ന പോലെ ചേർത്തു നിർത്തുന്ന മമ്മൂക്കയെ ഞാൻ ലൊക്കേഷനിൽ കണ്ടിട്ടുണ്ട്. ചിലപ്പോൾ അദ്ദേഹത്തെ സംബന്ധിച്ചു മറ്റുള്ളവർക്ക് തെറ്റെന്നു തോന്നിയാലും അതിലെ ശരിയെന്തെന്നു എനിക്കു മനസിലാക്കാൻ കഴിയും. അത് അത്രത്തോളം ആ മനുഷ്യനെ എനിക്കറിയാവുന്നതുകൊണ്ടാണ്.
ഹിറ്റ് കോന്പോ
40-ലധികം ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. ബ്ലാക്കിലാണ് സഹോദരന്മാരിൽനിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്റെ അച്ഛൻ കഥാപാത്രമായിവരെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടിയൊഴുക്കുകൾ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ കുത്തുകൊണ്ടു വീഴുന്ന എന്റെ കഥാപാത്രത്തെ രക്ഷിക്കുന്നതിനു മമ്മൂക്ക കൈയിൽ എടുത്തുകൊണ്ടുള്ള ഒരു രംഗമുണ്ട്. ശരിക്കും ഗ്ലിസറിനില്ലാതെയാണ് ഞങ്ങൾ രണ്ടുപേരും ആ യാത്ര പറച്ചിലിൽ കരഞ്ഞത്. ചിലപ്പോൾ അദ്ദേഹം അതു മറന്നു പോയിട്ടുണ്ടാകാം. എന്നാൽ ഇപ്പോഴും ശരിക്കും ഞങ്ങളുടെ സ്നേഹത്തിന്റെ ആഴമെത്രയെന്നറിഞ്ഞ ആ രംഗം എനിക്കു മറക്കാനാവില്ല.
അന്നത്തെ സിനിമകളുടെ പോസ്റ്റർ കാണുന്പോൾ ഞാൻ മമ്മൂക്കയുടെ സഹോദരൻ തന്നെയെന്നു തോന്നിപ്പിക്കുന്ന ചില മുഖ സാദൃശ്യം തോന്നിയിട്ടുണ്ട്. അക്കാലത്ത് സ്ഥിരമായി സിനിമ ചെയ്യുന്പോൾ ഞങ്ങളുടെ കഥാപാത്രങ്ങളിൽ ഒരാൾ കഥാവഴിയിൽ മരിക്കും. തമ്മിൽ തമ്മിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണെന്നു തോന്നുന്നു; ഈ സിനിമയിൽ ആരാണ് മരിക്കുന്നതെന്നു ഞാൻ ചോദിച്ചു. എന്റെ കഥാപാത്രമാണ് മരിക്കുന്നതെന്നു സംവിധായകൻ പറഞ്ഞു. ഉടനെ മമ്മൂക്ക പറഞ്ഞു. അതു ശരിയാകില്ല. അവനാണ് കഴിഞ്ഞ സിനിമയിലും മരിച്ചത്. ഈ ചിത്രത്തിൽ എന്റെ കഥാപാത്രം മരിക്കട്ടെയെന്ന്. അതൊക്കെ ഇന്നും ഓർക്കുന്പോൾ ഒരു വലിയ തണലെന്റെ മേലുണ്ടായിരുന്നതായി ഞാൻ തിരിച്ചറിയുകയാണ്.
പ്രചോദനമാണ് മമ്മൂക്ക
ഇന്നും ജനങ്ങളുടെ മനസിൽ മമ്മൂക്ക നേടുന്ന സ്വീകാര്യതയാണ് എനിക്കും പ്രചോദനമാകുന്നത്. ഒന്നിച്ചു സിനിമകൾ ചെയ്യുന്നില്ലെങ്കിലും വിശേഷ ദിവസങ്ങളിൽ ഫോണിൽ സംസാരിക്കാറുണ്ട്. ഒരിക്കലും സുഹൃത്തുക്കളെന്ന പോലെയാകാൻ എനിക്കു സാധിക്കില്ല. അതേ സമയം മോഹൻലാലും ഞാനും നല്ല സുഹൃത്തുക്കളാണ്. മമ്മൂക്കയോട് ബഹുമാനത്തോടെയല്ലാതെ ഒരിക്കൽ പോലും എനിക്കിടപെടാനാവില്ല. കാരണം എന്റെ ജീവിതത്തിൽ അത്രത്തോളം സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളി പ്രേക്ഷകർ എന്നോട് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വീണ്ടും മമ്മൂക്കയോടൊപ്പമുള്ള സിനിമകളാണ്.
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top