Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അതിജീവനത്തിന്റെ അമ്മത്താരാട്ട്
ഷെഫീക് എന്ന കണ്ണീർമുത്തിനെ ആർക്കാണ് മറക്കാനാവുക. മലയാളികളുടെ മനസിലെ വാടാത്ത നൊന്പരപ്പൂവായ ഷെഫീക് ഈ മുറിയിൽ എത്തിയിട്ട് എട്ടു വർഷങ്ങളായിരിക്കുന്നു. കേട്ടുകേൾവിയില്ലാത്തതും ചിന്തിക്കാൻപോലുമാകാത്തതുമായ ക്രൂരതയ്ക്ക് ഷെഫീക് ഇരയായത് അഞ്ചാം വയസിലാണ്. യന്ത്രസഹായത്താൽ ശ്വാസമെടുത്ത് അവൻ വേദനയിൽ പുളഞ്ഞുകരഞ്ഞ കാലം ആർക്കു മറക്കാനാകും.
തൊടുപുഴ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളജിലെ 504-ാം നന്പർ മുറി ഷെഫീക്കിന്റേതാണ്. അമ്മത്താരാട്ട് എന്നു പേരിട്ടിരിക്കുന്ന മുറിയിൽ രാഗിണിയുടെ സ്നേഹവലയത്തിൽ കഴിയുന്ന ഷെഫീക്കിന്റെ പതിമൂന്നാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ മൂന്നിന്.
ഷെഫീക് എന്ന കണ്ണീർമുത്തിനെ ആർക്കാണ് മറക്കാനാവുക. മലയാളികളുടെ മനസിലെ വാടാത്ത നൊന്പരപ്പൂവായ ഷെഫീക് ഈ മുറിയിൽ എത്തിയിട്ട് എട്ടു വർഷങ്ങളായിരിക്കുന്നു. കേട്ടുകേൾവിയില്ലാത്തതും ചിന്തിക്കാൻപോലുമാകാത്തതുമായ ക്രൂരതയ്ക്ക് ഷെഫീക് ഇരയായത് അഞ്ചാം വയസിലാണ്. യന്ത്രസഹായത്താൽ ശ്വാസമെടുത്ത് അവൻ വേദനയിൽ പുളഞ്ഞുകരഞ്ഞ കാലം ആർക്കു മറക്കാനാകും.
മാസങ്ങളോളം ഏവരുടെയും ഹൃദയത്തിലെ നൊന്പരമായിരുന്നു ഷെഫീക്കിന്റെ മുറിവുകൾ. മരണത്തിനും ജീവനുമിടയിലെ നൂൽപ്പാലം കടന്ന ഷെഫീക് കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കഴിയുന്പോൾ ആരോഗ്യനില ദിവസവും അറിയാൻ കേരളം ആശങ്കയോടെ ടെലിവിഷനുകൾക്കു മുന്നിൽ കാത്തിരുന്നു.
പിതാവും രണ്ടാനമ്മയും ചേർന്നു മകന്റെ പിഞ്ചുമേനിയിൽ നടത്തിയ ക്രൂരതകൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ആ മുറിവടയാളങ്ങൾ എത്രയോ പേരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു. പിൽക്കാലത്ത് കുട്ടികൾക്കു നേരേ എവിടെ അക്രമങ്ങളുണ്ടാകുന്പോഴും അപലപിക്കുന്ന സമൂഹ മനസുകളിൽ ആദ്യം മിന്നിത്തെളിയുന്നത് ഷെഫീക്കിന്റെ മുറിപ്പാടുകളും കണ്ണീർ രോദനവുമായിരുന്നു.
കൊടിയ മർദനങ്ങൾക്കിരയായി മൃതപ്രായനായിരുന്ന ഷെഫീക് ഇന്ന് കൗമാരത്തിലേക്ക് കടന്നിരിക്കുന്നു. പോറ്റമ്മ രാഗിണിയുടെ കാരുണ്യ വലയത്തിൽ ആശുപത്രിക്കിടക്കയിലാണ് ജീവിതം.
ഞെട്ടിപ്പിക്കുന്ന ഓർമകൾ
ബലക്ഷയമുള്ള കൈകാലുകൾ മെല്ലെമെല്ലെ ഉയർത്തി പൊട്ടിച്ചിരിച്ച് അവ്യക്തമായ ഭാഷയിൽ ഷെഫീക് പറയുന്നത് പോറ്റമ്മ രാഗിണിക്കും അടുപ്പക്കാർക്കും മാത്രമേ മനസിലാകൂ. പഴയ വേദനകളെക്കുറിച്ചു ചോദിക്കുന്പോൾ ഷെഫീക്കിന്റെ മുഖത്ത് മ്ലാനത പരക്കും.
ഓർക്കാനിഷ്ടമില്ലാത്ത കാര്യങ്ങളായതിനാലാണ് മുഖം മ്ലാനമായതെന്നു രാഗിണി തിരിച്ചറിയും. ശരീരത്തിലും മനസിലുമുണ്ടായ മുറിവുപാടുകൾ ഷെഫീക്കിന്റെ ബുദ്ധിമണ്ഡലത്തിൽ നിന്നും മെല്ലെ മായുകയാണെന്നാണ് ഏവരും കരുതുന്നത്.
രാഗിണിയെക്കൂടാതെ മെഡിക്കൽ കോളജ് ചെയർമാൻ കെ.എം.മൂസ, എംഡി അഡ്വ. കെ.എം.മിജാസ്, ശിശുരോഗവിഭാഗം മേധാവി ഡോ. ഷിയാസ്, ആശുപത്രി ജീവനക്കാർ എന്നിവരൊക്കെയാണ് ഷെഫീക്കിന്റെ ബന്ധുക്കൾ.
സമാനതയില്ലാത്ത ക്രൂരത
2013 ജൂലൈ 15നായിരുന്നു മനുഷ്യ മനഃസാക്ഷിയെ നടുക്കിയ ആ സംഭവം. കുമളി ചെങ്കരയിൽ അഞ്ചു വയസുകാരനായ ഷെഫീക്കിനുനേരേ പിതാവും രണ്ടാനമ്മയും നടത്തിയ പീഡനങ്ങൾ. പൈശാചികമായ ആ കൃത്യങ്ങളിൽ ഷെഫീക്കിന്റെ തലയ്ക്കും ശരീരത്തിനും മാരക പരിക്കുകളുണ്ടായി. കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തിയ സംശയങ്ങളെത്തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിലായി.
അധികപ്പറ്റെന്ന് വിധിയെഴുതി ഷെഫീക്കിനെ ഒഴിവാക്കാനായി പീഡിപ്പിച്ചു കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു പോലീസ് കേസ്. കട്ടപ്പനയിലും വെല്ലൂരിലും മാസങ്ങൾ നീണ്ട ചികിത്സയിലാണ് ജീവൻ തിരികെക്കിട്ടിയത്.
ഷെഫീക്കിനുനേരേയുണ്ടായ ദാരുണകൃത്യം കേരളമെന്പാടും വലിയ ചർച്ചയായി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ.എം.കെ.മുനീറും വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയായിരുന്നു. സർക്കാർ ചെലവിൽ വൻതുക മുടക്കി ഒരു വർഷം ദീർഘിച്ച ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായി ഷെഫീക്ക് ജീവിതത്തിലേക്ക് കണ്ണുകൾ തുറന്നു.
അക്കാലത്ത് അങ്കണവാടി അധ്യാപികയായിരുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശിനി രാഗിണിയെ ഷെഫീക്കിന്റെ കെയർടേക്കറായി സർക്കാർ നിയോഗിച്ചു.
അൽ അസ്ഹറിലെ സംരക്ഷണത്തിൽ
2014 ജൂലൈ 21 നാണ് ഷെഫീക്ക് അൽ അസ്ഹർ മെഡിക്കൽ കോളജിലെത്തുന്നത്. കട്ടപ്പനയിലും വെല്ലൂരിലും ലഭിച്ച ചികിത്സകൾക്കു ശേഷം ഇടുക്കി സ്വദർ ഷെൽട്ടർ ഹോമിലാണ് ഷെഫീക്കിനെ താമസിപ്പിച്ചിരുന്നത്. തുടർന്നാണ് സംരക്ഷണച്ചുമതല അൽ അസ്ഹർ മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നത്.
ശീതീകരിച്ച് പ്രത്യേക സജ്ജീകരണങ്ങളുള്ള കിടക്കകളും കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും ചുമരിൽ ചിത്രങ്ങളുമൊക്കെയായി അമ്മത്താരാട്ട് എന്നു പേരിട്ട മുറിയിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷെഫീക്കിനു ഭക്ഷണം തയാറാക്കാൻ മുറിയോടുചേർന്ന് അടുക്കളയും ഒരു സഹായിയെയും നിയമിച്ചിട്ടുണ്ട്.
രാഗിണിയുടെ വാവാച്ചി
മുപ്പതു ദിവസത്തെ സംരക്ഷണം ഏറ്റെടുത്താണ് 2013 ഓഗസ്റ്റ് 15ന് ഷെഫീക്കിനൊപ്പം രാഗിണിയെത്തുന്നത്. അന്നു മുതൽ രാഗിണിക്ക് വാവാച്ചിയാണ് ഷെഫീക്ക്. മുപ്പതു ദിവസം രാപകൽ പരിചരണം നൽകിയശേഷം ഷെഫീക്കിനെ വിട്ടു പോകാൻ രാഗിണിക്ക് മനസു തോന്നിയില്ല.
കഴിഞ്ഞ എട്ടു വർഷമായി ഇവർ പിരിഞ്ഞൊരു ദിവസമുണ്ടായിട്ടില്ല. അമ്മയെപ്പോലെ രാഗിണിയോടു ചേർന്നാണ് ഷെഫീക്കിന്റെ ഓരോ നിമിഷത്തെയും ജീവിതം. കുടുംബത്തെപോലും മറന്ന് തന്റെ സ്നേഹം മുഴുവൻ ഷെഫീക്കിന് ആശ്വാസം പകരാൻ വിവാഹം പോലും രാഗിണി വേണ്ടെന്നുവെച്ചു. കോലാഹലമേട്ടിലെ സ്വന്തം വീട്ടിൽ പോകുന്പോഴും രാഗിണി ഷെഫീക്കിനെ ഒപ്പം കൂട്ടും. മാതാപിതാക്കളെ സന്ദർശിച്ച് രാഗിണി അന്നുതന്നെ മടങ്ങും.
കെയർ ടേക്കറായി സേവനം ചെയ്യുന്നതിന് ആദ്യം 7000 രൂപയും പിന്നീട് 9000 രൂപയും 2014 വരെ സർക്കാർ രാഗിണിക്കു നൽകിയിരുന്നു. അങ്കണവാടി അധ്യാപിക തസ്തികയിൽ അവധി അപേക്ഷ നൽകാത്തതിനാൽ ഇപ്പോൾ സർക്കാർ വേതനം ലഭിക്കുന്നില്ല. നിലവിൽ ആശുപത്രി അധികൃതരാണ് രാഗിണിക്ക് വേതനം നൽകുന്നത്.
അതിജീവന പാതയിൽ
തികച്ചും അബോധാവസ്ഥയിലായിരുന്നു ഷെഫീക്ക് രാഗിണിയുടെ കൈകളിലേക്കെത്തിയത്. വിളിച്ചാൽ ഞരക്കം പോലുമില്ലാതെ മാസങ്ങളോളം നിശ്ചലമായി കിടന്ന ഷെഫീക്കിന് ബോധം തിരിച്ചു കിട്ടാനിടയില്ലെന്നാണ് എല്ലാവരും കരുതിയത്. അത്രയേറെ മാരകമായിരുന്നു ആന്തരീകക്ഷതങ്ങൾ. എന്നാൽ രാഗിണിയുടെ സമർപ്പിതമായ ശുശ്രൂഷയുടെ ഫലമായി ഷെഫീക് അതിജീവനത്തിന്റെ പടികൾ മെല്ലെ ചവുട്ടിക്കയറുകയാണ്.
തലച്ചോറിലെ ക്ഷതത്തിന്റെ ആഘാതം എല്ലാ ശരീര ഭാഗങ്ങളെയും സാരമായി ബാധിച്ചിരുന്നു. ഇടതു ഭാഗത്തെ എല്ലുകൾക്കും നട്ടെല്ലിനും ബലക്ഷയമുണ്ടായിരുന്നു. തുടർചികിത്സയിൽ കൈകാലുകൾ ചലിപ്പിക്കാനാകുന്നുണ്ട്. ഡോക്ടർമാരുടെ നിർദേശത്തിൽ പതിവായി വ്യായാമവും നൽകുന്നു.
വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോ.ജോർജ് തര്യനാണ് തുടർചികിത്സയ്ക്കുള്ള നിർദേശങ്ങൾ നൽകുന്നത്. ബുദ്ധിവികാസത്തിന്റെ തലത്തിലും പ്രത്യാശാകരമായ മാറ്റങ്ങൾ ഷെഫീക്കിൽ പ്രകടമായിവരുന്നു. ഇപ്പോൾ അഞ്ചാം ക്ലാസിലാണ് ഷെഫീക്കിന്റെ പഠനം. കോവിഡിന് മുൻപ് അൽ അസ്ഹർ സ്കൂളിലെ അധ്യാപികമാർ ആശുപത്രി മുറിയിലെത്തി പഠിപ്പിക്കുമായിരുന്നു.
രണ്ടുവർഷമായി ഓണ്‍ലൈൻ പഠനമാണ്. ആകർഷകമായ ചിത്രങ്ങളും ചാർട്ടുകളും കാട്ടിയാണ് പഠനം. സ്വാധീനക്കുറവുണ്ടെങ്കിലും ഷെഫീക് വലതുകൈ പിടിച്ച് എഴുതുകയും വരയ്ക്കുകയും ചെയ്യും.
ആഘോഷമില്ലാതെ പിറന്നാൾ
കോവിഡ് നിയന്ത്രണമുള്ളതിനാൽ ഷെഫീക്കിന്റെ രണ്ടു പിറന്നാളുകൾക്കും ആഘോഷങ്ങളില്ലായിരുന്നു. സന്ദർശകർക്ക് മുറിയിൽ കർശനമായ നിയന്ത്രണമുണ്ട്. ആറാം ജൻമദിനത്തിൽ സുരേഷ് ഗോപിയും ഏഴാം പിറന്നാളിന് മമ്മൂട്ടിയും ആശംസകളും കളിപ്പാട്ടങ്ങളുമായി എത്തിയിരുന്നു. എം.കെ.മുനീറും ഇടയ്ക്കിടെ സമ്മാനങ്ങളുമായി എത്തും.
കിടക്കയിലും ചക്രക്കസേരയിലുമൊക്കെയായി നാലു ചുമരുകളിൽ ചെറുതാണ് ലോകമെങ്കിലും ഷെഫീക്കിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയാണ്. മനസു തുറന്നുള്ള പൊട്ടിച്ചിരി ഇടയ്ക്കിലെ മുറിയിൽ മുഴങ്ങുന്നു.
വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളും മനുഷ്യസ്നേഹത്തിന്റെ മാന്ത്രികസ്പർശവും ഒന്നുചേർന്നിരിക്കെ തികച്ചും പുതിയ ലോകത്താണ് ഇവനിപ്പോൾ. സ്നേഹത്തിനും കാരുണ്യത്തിനും കരുതലിനു മായ്ക്കാനാവാത്ത മുറിവുകളും ക്ഷതങ്ങളുമില്ലെന്നാണ് ഷെഫീക് ലോകത്തെ ഓർമിക്കുന്നത്.
ടി.പി.സന്തോഷ്കുമാർ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top