ഗാലിബിന്‍റെ ഹവേലി അഥവാ വാക്കുകളുടെ നൃത്തശാല
ചാന്ദ്നി ചൗക്കിലെ ബല്ലിമാരൻ ലെയിനിൽ ക്വാസിം ജാൻ ഗലിയിൽ ഡൽഹിയുടെ മറ്റു ചരിത്രഭാരങ്ങളിൽ നിന്ന് ഒറ്റതിരിഞ്ഞൊരു ഹവേലിയുണ്ട്. അനുഗ്രഹീത കവി മിർസ ഗാലിബ് വസിച്ചിരുന്നയിടം. ഗാലിബിന്‍റെ വാക്ക് എന്നാൽ കാലത്തിന്‍റെ നൃത്തശാലയാണെന്നാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ വിശേഷിപ്പിച്ചത്. ഈ ഹവേലിയും ഒരിക്കൽ മിർസ അസുദുള്ള ബേഗ് ഖാൻ എന്ന ഗാലിബിന്‍റെ വാക്കുകളുടെ നൃത്തശാലയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിട്ടുള്ള ഉർദു കവികളിൽ ഒരാളായിരുന്നു മിർസ ഗാലിബ്.

1797 ഡിസംബറിൽ ആഗ്രയിലാണ് മിർസ അബ്ദുള്ള ബേഗ് ഖാന്‍റെ ജനനം. മിർസയ്ക്ക് അഞ്ചു വയസായപ്പോൾ അദ്ദേഹത്തിന്‍റെ പിതാവ് മരിച്ചു. പിന്നീട് അമ്മാവന്‍റെ സംരക്ഷണയിലായിരുന്നു. മിർസയ്ക്ക് എട്ടു വയസായപ്പോൾ അമ്മാവനും മരിച്ചു. 1810-ൽ ഉംറാവു ബീഗത്തെ വിവാഹം ചെയ്ത മിർസ ആഗ്ര വിട്ട് ഡൽഹിയിലേക്ക് കുടിയേറി. ഇന്ത്യയിൽ മുഗൾഭരണത്തിന്‍റെ അന്ത്യകാലത്തിനും ബ്രീട്ടീഷ് അധിനിവേശത്തിനും സാക്ഷ്യം വഹിച്ച കവിയായിരുന്നു മിർസ ഗാലിബ്.

ഡൽഹിയിൽ അദ്ദേഹത്തിന്‍റെ ഗസലുകളുടെ കടുത്ത ആരാധകനായിരുന്ന ക്രിസ്റ്റഫളൻ ഹക്കീം എന്ന ഭിഷഗ്വരനാണ് ഈ ഹവേലി സമ്മാനിക്കുന്നത്. അവിടെയിരുന്നാണ് മിർസ ഗാലിബിന്‍റെ മനസിൽനിന്നു തുളുന്പിയ മധുരവരികൾ വിരലുകളിലൂടെ കടലാസുകളിലേക്ക് ഒഴുകിയിറങ്ങിയത്. 1869ൽ ഗാലിബിന്‍റെ മരണശേഷവും ഹവേലി മറ്റാരും കൈവശപ്പെടുത്താതിരിക്കാൻ ക്രിസ്റ്റഫളൻ ഹക്കീം പ്രത്യേകം ശ്രദ്ധിച്ചു.

1964ൽ സർക്കാർ ഏറ്റെടുത്ത ഹവേലി ലേലത്തിന് വച്ചപ്പോൾ മുഹമ്മദ് അലി ഫറൂക്കി എന്നയാൾ 22,400 രൂപയ്ക്ക് ഇത് ലേലത്തിൽ പിടിച്ചു. എന്നാൽ, ഏതാനും വർഷങ്ങൾക്കു ശേഷം കെട്ടിടത്തിന്‍റെ നിയമപരമായ രേഖകളൊന്നുംതന്നെ മറ്റാർക്കും കൈമാറാതെ മുഹമ്മദ് അലി ഫറൂക്കി മരിച്ചു. അന്നുമുതൽ ഈ ഹവേലിയുടെ ഉടമസ്ഥാവകാശം പലരിലൂടെ കൈമറിഞ്ഞു പോയി. മിർസ ഗാലിബ് വസിച്ചിരുന്നയിടം ഒരിക്കൽ കൽക്കരി ഗോഡൗണ്‍ പോലുമായി. 1999ൽ ഹവേലിയുടെ ഒരു ഭാഗം ഏറ്റെടുത്ത് ഡൽഹി സർക്കാർ സംരക്ഷിച്ചു തുടങ്ങി.

പിന്നീട് ഇന്ത്യൻ പുരാവസ്തു ഗവേഷണവിഭാഗത്തിന്‍റെ കീഴിലായ മിർസ ഗാലിബിന്‍റെ വസതി അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി ഓർമകളുടെ മ്യൂസിയംകൂടിയാണ്. ഹവേലിക്ക് അകത്തേക്കു കയറുന്പോൾത്തന്നെ മിർസ ഗാലിബിന്‍റെ ഒരു വലിയ ഛായാചിത്രമാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. കൂടാതെ അദ്ദേഹത്തിന്‍റെ കൈയെഴുത്തുപ്രതികളും ചെറിയ പ്രതിമയുമുണ്ട്. ഗാലിബിന്‍റെ ജീവചരിത്ര വിവരണങ്ങളിലേക്കു വിരൽചൂണ്ടുന്ന നിരവധി കാര്യങ്ങൾ ഈ മ്യൂസിയത്തിലുണ്ട്.

മ്യൂസിയത്തിന് അകത്തെ മുറിയിൽ ഗാലിബിന്‍റെ ഏറ്റവും ഒടുവിൽ എടുത്ത ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കൈയെഴുത്തുപ്രതികളുടെ പുസ്തക ശേഖരങ്ങളുണ്ട് ഇവിടെ. വിവിധയിടങ്ങളിൽനിന്ന് ഗാലിബിനെ തേടിയെത്തിയ കത്തുകളുടെ വൻശേഖരവുമുണ്ട്. ഗാലിബിന്‍റെ ജീവിതത്തോട് ഏറെ ചേർന്നുനിന്നിരുന്ന ഹുക്കയും ഇവിടെ ശേഷിപ്പായി സൂക്ഷിച്ചിട്ടുണ്ട്.

കവിതയ്ക്കു പുറത്ത് ഏറെ നിഷേധങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു മിർസ ഗാലിബിന്‍റേത്. മതത്തിന്‍റെ ചട്ടക്കൂടുകൾക്കു പുറത്തു നടന്നിരുന്ന ഗാലിബ് ഏറെ നിഷിദ്ധമായിരുന്ന മദ്യത്തിന്‍റെ സേവകനായി മാറിയിരുന്നു. നൃത്തം, ചൂതാട്ടം തുടങ്ങിയവയിലെല്ലാം മുഴുകിക്കഴിഞ്ഞു. പക്ഷേ, മനുഷ്യനെ സ്നേഹിക്കുന്നതിൽ ഗാലിബ് എന്നും മുൻനിരയിൽ നിന്നു. തന്‍റെതന്നെ പഴയ ഉടുപ്പുകൾ വിറ്റുകിട്ടുന്നതുകൊണ്ട് ജീവിതമാർഗം കണ്ടെത്തേണ്ടി വന്നപ്പോഴും ഒരു യാചകനുപോലും ഗാലിബിന്‍റെ അടുക്കൽ നിന്ന് നിരാശനായി മടങ്ങേണ്ടി വന്നിട്ടില്ല. ഒരിക്കൽ കടക്കാരുടെ കേസ് കാരണം വീട്ടിൽത്തന്നെ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഗാലിബിനെ ശത്രുക്കൾ ഗൂഢാലോചന നടത്തി പകിടകളിയുടെ പേരിൽ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.

പാശ്ചാത്യ രീതികളെ വാരിപ്പുണർന്ന ഗാലിബ് പ്രാമാണിക ആചാരരീതികളോട് എന്നും സംവാദത്തിലായിരുന്നു. രഹസ്യമായി മദ്യപിക്കുകയും എന്നാൽ അത് നിഷേധിക്കുകയും ചെയ്യുന്നവരെ ഗാലിബ് തന്‍റെ കവിതകളിലൂടെ വിമർശിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കവിതകളിൽ എന്നും മനുഷ്യനും മാനുഷിക മൂല്യങ്ങളുമായരുന്നു മുഖ്യ പ്രമേയം. പ്രകൃതി ഒരു വലിയ വിഷയമായി കടന്നുവരുന്നില്ല. മനുഷ്യനെ സ്നേഹിക്കുന്നതിൽ ഗാലിബ് മതമോ സമുദായമോ പരിഗണിച്ചിരുന്നില്ല. എല്ലാറ്റിനും അതീതമായ മാനവ സൗഹാർദം എന്നും അദ്ദേഹം ഉയർത്തിപ്പിടിച്ചു.

തന്‍റെയൊപ്പം നിൽക്കാൻപോന്ന ഒരു കവിയായി പേർഷ്യൻ പണ്ഡിതനായ അമീർ ഖുസ്രുവിനെ മാത്രമേ അദ്ദേഹം അംഗീകരിച്ചിരുന്നുള്ളൂ. പ്രശ്നസങ്കീർണമായ പാതയിലൂടെ കടന്നുപോയ ഗാലിബ് ജീവിതാനുഭവങ്ങളിൽ നിന്നാണ് തന്‍റെ കവിതകൾ ഉയിർകൊണ്ടതെന്നു തുറന്നു സമ്മതിക്കുന്നുണ്ട്. 1869 ഫെബ്രുവരി അഞ്ചിന് മരിക്കുന്നതിനു തൊട്ടുമുൻപുവരെ തന്‍റെ സുഹൃത്തുക്കൾ എഡിറ്റു ചെയ്യാനയച്ചിരുന്ന കവിതകൾ തിരുത്തിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

സെബി മാത്യു