Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചരിത്രസ്മൃതിയിലേക്ക് പൗരാണിക മന്ദിരം
ഇന്ത്യൻ ജനാധിപത്യചരിത്രത്തിൽ 94 വർഷം തലയെടുപ്പോടെ നിലകൊണ്ടശേഷമാണ് പാർലമെന്റ് മന്ദിരം ഇനി മഹത്തായ സ്മൃതിമന്ദിരമാകാൻ ഒരുങ്ങുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണമാറ്റങ്ങളുടെ തുടർച്ചകൾക്കും ഇടർച്ചകൾക്കും സാക്ഷ്യം വഹിച്ച ജനാധിപത്യത്തിന്റെ ശ്രീകോവിൽ. ലോകരാജ്യങ്ങളും നേതാക്കളും അതിശയത്തോടെ വീക്ഷിക്കുന്ന വാസ്തുവിദ്യാവിസ്മയം കൂടിയാണ് ഇന്ത്യൻ പാർലമെന്റ് മന്ദിരം. ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തിന്റെ പെരുമയും പ്രൗഢിയും വിളിച്ചോതുന്നതാണ് ലോക്സഭയും രാജ്യസഭയും ഉൾക്കൊള്ളുന്ന പാർലമെന്റ് മന്ദിരത്തിന്റെ ആകൃതിയും പ്രകൃതിയും.
നിലവിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് വഴിയൊരുക്കിയ സ്ഥലപരിമിതി പ്രശ്നം തന്നെയാണ് നിലവിലെ പാർലമെന്റ് മന്ദിരത്തിന്റെയും നിർമാണത്തിന് വഴി തെളിച്ചത്. 1919ൽ ഡൽഹിയിലെ ബ്രിട്ടീഷ് ഭരണാധികാരികളാണ് തലസ്ഥാനത്തിന്റെ രൂപരേഖ അടിമുടി പൊളിച്ചെഴുതാൻ തീരുമാനിക്കുന്നത്. അതിനു മുൻപ് 1913ൽ തന്നെ ഇപ്പോഴത്തെ രാഷ്ട്രപതിഭവനായ അന്നത്തെ ഗവർണർ ജനറലിന്റെ വസതി ഉൾപ്പെടെയുള്ളവയുടെ രൂപരേഖ തയാറായിരുന്നു. എന്നാൽ, അക്കാലത്തെ ലെജിസ്ലേറ്റീവ് കൗണ്‍സിൽ എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളാനാകാത്ത വിധം തീരെ ചെറുതായിരുന്നു. മാത്രമല്ല വേനൽക്കാലങ്ങളിൽ കൗണ്‍സിൽ സമ്മേളനം ഷിംലയിലും ശീതകാലത്ത് ഇന്നത്തെ ഡൽഹി സെക്രട്ടേറിയറ്റിലുമാണ് നടത്തിയിരുന്നത്. അക്കാലത്ത് ഈ മന്ദിരം സർക്കാരിന്റെ സെക്രട്ടേറിയറ്റായും പ്രവർത്തിച്ചിരുന്നു.
1918ലെ മൊണ്ടാഗു-ചെംസ്ഫോർഡ് പരിഷ്കാരത്തിനുശേഷം ദ്വിസഭാ സംവിധാനം നിലവിൽ വന്നതോടെ കൂടുതൽ സ്ഥലസൗകര്യം കണ്ടെത്തേണ്ടതായി വന്നു. 140 അംഗങ്ങളെ ഉൾക്കൊള്ളുന്ന പുതിയ മന്ദിരം ആവശ്യമായപ്പോൾ അന്നത്തെ ഭരണസമിതി രണ്ടു നിർദേശങ്ങളാണു മുന്നോട്ടു വച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിധം ഒരു വലിയ പന്തൽ സമ്മേളനകാലത്ത് നിർമിക്കുക. അല്ലെങ്കിൽ കൂടുതൽ സ്ഥല സൗകര്യങ്ങളോടെ പുതിയ മന്ദിരം നിർമിക്കുക. സ്വാഭാവികമായും ആദ്യത്തെ നിർദേശം തള്ളപ്പെട്ടു. അങ്ങനെയാണ് 1921ൽ ആദ്യത്തെ സെൻട്രൽ ലെജിസ്ലേറ്റീവ് കൗണ്‍സിൽ നിർമിക്കുന്നത്.
ചരിത്ര ശിൽപികൾ
ഇതേസമയം, ഡൽഹിയുടെ ശിൽപികൾ എന്നറിയപ്പെട്ടിരുന്ന സർ എഡ്വിൻ ല്യൂട്ടനും ഹെർബെർട്ട് ബേക്കറും ഹൗസ് ഓഫ് ലെജിസ്ലേച്ചറിനുവേണ്ടി ഒരു സ്ഥിരം മന്ദിരം വേണമെന്ന വാദത്തിലായിരുന്നു. ബേക്കർ ത്രികോണാകൃതിയുള്ള രൂപരേഖ മുന്നോട്ടുവച്ചപ്പോൾ ല്യൂട്ടൻസ് വൃത്താകൃതിയിലാണ് മുറുകെ പിടിച്ചത്. ല്യൂട്ടൻസ് ഇന്നത്തെ പാർലമെന്റ് മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലംതന്നെ വേണമെന്നു വാശിപിടിച്ചപ്പോൾ ബേക്കർ റെയ്സിന കുന്നിൽ നിന്നു ദൂരെമാറി ഒരിടം മതിയെന്നാണ് താത്പര്യപ്പെട്ടത്. ഒടുവിൽ ല്യൂട്ടൻസിന്റെ താത്പര്യം അംഗീകരിക്കപ്പെട്ടു. വൃത്താകൃതിയിലുള്ള പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് അംഗീകാരം ലഭിച്ചു.
അങ്ങനെ ബ്രീട്ടീഷ് ഭരണത്തിനു കീഴിൽ പാർലമന്റ് മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചു. 1921ൽ ഫെബ്രുവരി 12ന് ഡ്യൂക്ക് ഓഫ് കൊണാട്ട് പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു. സർ എഡ്വിൻ ല്യൂട്ടൻസും സർ ഹെബൈർട്ട് ബേക്കറും ചേർന്നു രൂപകൽപന ചെയ്ത മന്ദിരം ആറു വർഷംകൊണ്ടാണു നിർമാണം പൂർത്തിയാക്കിയത്. അക്കാലത്ത് 83 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച മനോഹരമന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറൽ ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു.
തലസ്ഥാനഹൃദയത്തിൽ ആറ് ഏക്കറിലാണ് പാർലമെന്റ് സമുച്ചയം വിസ്തൃതമായിരിക്കുന്നത്. 560 അടി വ്യാസത്തിൽ വൃത്താകൃതിയിലാണ് മന്ദിരം. വരാന്തയ്ക്കു ചുറ്റും 144 തൂണുകളുണ്ട്. തൂണുകൾ ഓരോന്നിനും 270 അടി വീതം ഉയരം. കൂടാതെ 12 കവാടങ്ങളും മന്ദിരത്തിനുണ്ട്.
ജബൽപൂരിലെ ചൗസാത് യോഗിനി ക്ഷേത്രത്തിന്റെ മാതൃകയാണ് പാർലമെന്റിന്റെ രൂപകൽപനയ്ക്ക് ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ദീർഘവൃത്താകൃതിയിൽ നിർമിച്ചിട്ടുള്ള ഈ ക്ഷേത്രം മധ്യപ്രദേശിലെ മൊറേനയിലാണ് സ്ഥിതി ചെയ്യുന്നത്. എഡി 1055-1075 കാലഘട്ടത്തിൽ പ്രദേശം ഭരിച്ചിരുന്ന ദേവപാലൻ എന്ന രാജാവാണ് ക്ഷേത്രം നിർമിച്ചതെന്നാണു ചരിത്രം.
ചരിത്രത്തിനു സാക്ഷി
പാർലമെന്റിന് ഏറ്റവും നടുവിലാണ് ഇന്ത്യാചരിത്രത്തിന്റെ നിർണായകമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച സെൻട്രൽ ഹാൾ. 1947 ഓഗസ്റ്റ് 15ന് അധികാരക്കൈമാറ്റം നടന്നത് ഇവിടെവച്ചായിരുന്നു. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്തസമ്മേ ളനം നടക്കുന്നതും ഇവിടെയാണ്. സമ്മേളനത്തിനിടെ അനൗദ്യോഗിക ചർച്ചകൾക്ക് എംപിമാർ സാധാരണ സെൻട്രൽ ഹാളിലാണ് ഒത്തുചേരാറുള്ളത്. പൊതു തെരഞ്ഞെടുപ്പിനുശേഷം ആദ്യസമ്മേളനത്തിൽ പാർലമെന്റ് അംഗങ്ങളെ ഇവിടെയാണ് രാഷ്ട്രപതി അഭിസംബോധന ചെയ്യുക.
ഇന്ത്യൻ പാർലമെന്റിന്റെ അധോമണ്ഡലമാണ് ലോക്സഭ. ലോക്സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. അർധവൃത്താകൃതിയിൽ 4800 ചതുരശ്രയടി വിസ്തീർണമുണ്ട് ലോക്സഭാ മന്ദിരത്തിന്. സ്പീക്കറുടെ ഇരിപ്പിടത്തിനു വലതുവശത്തു ഭരണപക്ഷവും ഇടതുവശത്ത് പ്രതിപക്ഷവുമെന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ.
പച്ചയും ചുവപ്പും
ലോക്സഭയിലെ പരവതാനിയുടെ നിറം പച്ചയാണ്. ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്നും ജനപ്രതിനിധികളെ താഴെത്തട്ടിൽനിന്നു പച്ച നിറത്തിൽ തെരഞ്ഞെടുക്കുന്നുവെന്നുമുള്ള സങ്കൽപമാണ് പച്ചനിറം.
പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ. അർധവൃത്താകൃതിയിൽ ക്രമീകരിച്ചിട്ടുള്ള രാജ്യസഭയിൽ 250 ഇരിപ്പിടങ്ങളുണ്ട്. രാജ്യസഭയിലെ പരവതാനിയുടെ നിറം ചുവപ്പു നിറമാണ്. സ്വാതന്ത്ര്യ സമരസേനാനികൾ നടത്തിയ പോരാട്ടത്തിന്റെ നിരന്തരമായ സ്മരണ കൂടിയാണ് ചുവപ്പു നിറം വിളിച്ചറിയിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലൈബ്രറി പാർലമെന്റ് മന്ദിരത്തിലെ ലൈബ്രറിയാണ്. കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയാണ് രാജ്യത്തെ ഏറ്റവും വലിയ ലൈബ്രറി. ഭരണഘടനയുടെ കൈയെഴുത്തുപ്രതികൾ ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പുകൾ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. പ്രത്യേക ഹീലിയം നിറച്ച കേസുകളിൽ ഇന്ത്യൻ പാർലമെന്റിന്റെ ലൈബ്രറിയിൽ ഇതൊക്കെ സൂക്ഷിച്ചിരിക്കുന്നു. പ്രേം ബിഹാരി നാരായണ്‍ റൈസാദ എന്ന കലാകാരന്റെ കൈയക്ഷരമാണ് കൈയെഴുത്തുപ്രതിയിലുള്ളത്.
പാർലമെന്റ് മന്ദിരത്തിൽ നിരവധി കൂട്ടിച്ചേർക്കലും അറ്റകുറ്റപ്പണികളും നടന്നിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസത്തിനുശേഷം സഭയിൽ ചർച്ച നടന്നുകൊണ്ടിരിക്കവേ മേൽക്കൂരയിൽനിന്ന് ഒരു കൂറ്റൻ പാളി അടർന്നു താഴേക്കു വീണു. പുതിയ കെട്ടിടത്തിന്റെ മേൽക്കൂരയിൽ വലിയ വിള്ളലുകൾ കണ്ടെത്തുകയും ചെയ്തു. ഇതെല്ലാം കാലാകാലങ്ങളിൽ പരിഹരിക്കപ്പെട്ടു. ഒന്നിലേറെത്തവണ പാർലമെന്റ് മന്ദിരത്തിനു നേർക്ക് ഭീകരാക്രമണം ഉൾപ്പെടെ അതിക്രമങ്ങളും ഉണ്ടായിട്ടുണ്ട്.
പിൽക്കാലത്ത് അംഗബാഹുല്യമനുസരിച്ചും മന്ദിരത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്. ലൈബ്രറി നവീകരിച്ച് ഇന്നത്തെ സെൻട്രൽ ഹാളിനു വലിപ്പം കൂട്ടി. ഡൽഹിയിലെ കൊടുംശൈത്യത്തെ നേരിടാൻ ബെഞ്ചുകൾ വൈദ്യുതിയിൽ ചൂടാക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തി. പിന്നീട് ചേംബർ ഓഫ് പ്രിൻസസ് കോടതി മുറിയാക്കി മാറ്റി. ആദ്യം ഇവിടെ ഫെഡറൽ കോർട്ടും പിന്നീട് 1958 വരെ സുപ്രീംകോടതിയും പ്രവർത്തിച്ചിരുന്നു. യുപിഎസ്സിയുടെ മുൻഗാമിയായ ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷനും ഇവിടെത്തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. പാർലമെന്റ് ജീവനക്കാരുടെ എണ്ണം കൂടിയതോടെ മന്ദിരത്തോടു ചേർന്ന് നിരവധി സെക്രട്ടേറിയറ്റ് കെട്ടിടങ്ങളും ഉയർന്നു.
കാലം പിന്നെയും സ്ഥലപരിമിതി എന്ന വെല്ലുവിളി ഉയർത്തിയപ്പോഴാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം എന്ന പരിഹാരത്തിലേക്ക് നീങ്ങുന്നത്.
സെബി മാത്യു
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top