പറന്നുയരാം, വീണ്ടും ടാറ്റയുടെ ചിറകിൽ
വീട്ടിലേക്കുള്ള മടക്കയാത്ര. 68 വർഷങ്ങൾക്കു ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക് മടങ്ങുന്പോൾ ആ അവിസ്മരണീയ മുഹൂർത്തത്തെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ വേറെയുണ്ടാവില്ല.

ഒരു വിമാന സർവീസിനെപ്പറ്റിയും ആകാശയാത്രയെപ്പറ്റിയും ഭാരതീയർ സ്വപ്നം കണ്ടുതുടങ്ങും മുന്പ് അത് ഇന്ത്യയിൽ പ്രാവർത്തികമാക്കിയ പ്രതിഭാശാലിയായിരുന്നു ജഹാംഗീർ രത്തൻജി ദാദോഭായ് ടാറ്റ എന്ന ജെആർഡി ടാറ്റ. വ്യോമയാനമേഖലയോടും ആകാശപ്പറക്കലിനോടും ടാറ്റയുടെ ആവേശകരമായ പ്രണയമായിരുന്നു ഭാരതത്തിന് ചിറകുകൾ സമ്മാനിച്ച എയർ ഇന്ത്യയുടെ പിറവിക്കു പിന്നിൽ.

ഇന്ത്യൻ ഏവിയേഷന്‍റെ തുടക്കക്കാരൻ എന്നതിനൊപ്പം പൈലറ്റ് ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്നുകൂടിയാണ് ജെആർഡി ടാറ്റയെ കാലം ഓർമിക്കുന്നത്.

പാഴ്സി സമുദായത്തിൽപ്പെട്ട ഇന്ത്യൻ ബിസിനസ്കാരൻ രത്തൻജി ടാറ്റയുടെയും ഫ്രഞ്ചുകാരി സൂസൻ ബ്രിയെയുടെയും അഞ്ചു മക്കളിൽ രണ്ടാമനായി പാരീസിൽ ജനിച്ച ജെആർഡി ടാറ്റയ്ക്ക് വൈമാനികനാകാവാനുള്ള മോഹം ഒരു സുപ്രഭാതത്തിൽ ഉണ്ടായതായിരുന്നില്ല.

ലോകപ്രശസ്തനായ ഒരു അയൽവാസിയുടെ സ്വാധീനം ഇക്കാര്യത്തിൽ ടാറ്റയ്ക്ക് ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. ഇംഗ്ലീഷ് ചാനലിനു കുറുകെ ആദ്യമായി വിമാനം പറത്തിയ ലൂയി ബ്ലറി ആയിരുന്നു ആ അയൽവാസി. 1907ൽ മോണോപ്ലെയിനിൽ ലൂയി ബ്ലറി ഇംഗ്ലീഷ് ചാനൽ കുറുകെ പറക്കുന്പോൾ ടാറ്റയ്ക്ക് പ്രായം വെറും മൂന്നു വയസ്. 20 വർഷത്തിനുശേഷം അമേരിക്കൻ വൈമാനികൻ ചാൾസ് ലിൻഡ്ബർഗ് തനിയെ അറ്റ്‌ലാന്‍റിക്ക് സമുദ്രത്തിനു കുറുകെ വിമാനം പറത്തിയതോടെ ജഹാംഗീർ രത്തൻജി ടാറ്റയിൽ പറക്കാനുള്ള അടങ്ങാത്ത അഭിനിവേശം ഉടലെടുത്തു.

രണ്ടു വർഷത്തിനു ശേഷം ബോംബെയിൽ ആദ്യമായി ഒരു ഫ്ളൈയിംഗ് ക്ലബ് ആരംഭിച്ചപ്പോൾ അവിടെ അംഗമാകാൻ ജഹാംഗീർ ടാറ്റയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. പരിശീലനം പൂർത്തിയാക്കി വിമാനം പറത്താനുള്ള ലൈസൻസ് കരസ്ഥമാക്കിയ ആദ്യ ഇന്ത്യക്കാരനായി ജെആർഡി ടാറ്റ മാറിയത് ചരിത്രം.

1932ൽ ഇന്ത്യയുടെ വ്യോമയാന സാധ്യതകൾക്കു ചിറകുകൾ സമ്മാനിച്ചുകൊണ്ട് ജെആർടി ടാറ്റ ഏവിയേഷൻ സർവീസിനു തുടക്കമിട്ടു. ടാറ്റ എയർ മെയിൽ എന്നായിരുന്നു പേര്. നിക്ഷേപം വെറും രണ്ടു ലക്ഷം രൂപ.

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ മഹത്തായ ഒരു ദിനത്തിലേക്കാണ് 1932 ഒക്ടോബർ 15ലെ പ്രഭാതം വെളിച്ചം വിതറിയത്. കറാച്ചിയിലെ ദ്രിഗ് റോഡ് വിമാനത്താവളത്തിൽ നിന്നും ജഹാംഗീർ രത്തൻജി ടാറ്റ വൈമാനികനായ വിമാനം വിഹായസിലേക്കു ചിറകടിച്ചു പറന്നുയർന്നു. ’ദേ ഹാവിലാൻഡ് പസ് മോത്ത്’ എന്ന ആ സിംഗിൾ എഞ്ചിൻ വിമാനം മുംബൈയിലെ ജുഹുവിൽ പരുക്കൻ എയർ സ്ട്രിപ്പിൽ ചക്രം മുട്ടിച്ചിറക്കിയപ്പോൾ ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഐതിഹാസിക നിമിഷം പിറവിയെടുക്കുകയായിരുന്നു.

തുടക്കത്തിൽ കാർർഗോ വിമാനമാണ് ടാറ്റ പറത്തിയത്. ഏറെ വൈകാതെ വിമാനസർവീസ് ലാഭത്തിലുള്ള സർവീസായി വളർത്തി. 1933ൽ ടാറ്റ എയർ മെയിലിന്‍റെ ലാഭം 60,000 രൂപയായിരുന്നത് 1937 ൽ ആറു ലക്ഷത്തിലേക്കു കുതിച്ചുയർന്നു.

1938ൽ ടാറ്റ വിമാനകന്പനിയുടെ പേര് ടാറ്റ എയർലൈൻ എന്നാക്കി പരിഷ്കരിച്ചു. എന്നാൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ബ്രിട്ടീഷ് ഇന്ത്യൻ ഗവണ്‍മെന്‍റ് ടാറ്റ എയർലൈനിന്‍റെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം കൈവശപ്പെടുത്തി. ഇതിനു മുന്പുതന്നെ ടാറ്റയും ഗവണ്‍മെന്‍റും തമ്മിൽ വിമാനസർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.

ലോകയുദ്ധം അവസാനിച്ചതോടെ വിമാനസർവീസിന്‍റെ നിയന്ത്രണം ടാറ്റയുടെ കൈകളിലേക്ക് തിരികെയെത്തി. 1946ൽ ടാറ്റ എയർലൈൻസ് ’എയർ ഇന്ത്യ’ എന്ന് പുനർനാമകരണം ചെയ്തു. മാത്രമല്ല ഇതൊരു ജോയിന്‍റ് സ്റ്റോക്ക് കന്പനിയായി മാറുകയും ചെയ്തു.


1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ വിമാന സർവീസ് നടപടികൾ മാറിമറിഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന കന്പനികളെല്ലാം ദേശസാൽക്കരിക്കാനുള്ള തീരുമാനവുമായി ഇന്ത്യാ ഗവണ്‍മെന്‍റ് ്മുന്പോട്ടു പോയപ്പോൾ എയർ ഇന്ത്യയും സ്വാഭാവികമായി അക്കൂട്ടത്തിൽ ഉൾപ്പെട്ടു.

എന്നാൽ ജെആർഡി ടാറ്റ ദേശസാൽക്കരണത്തെ പൂർണമായും എതിർത്തു. ഒരു എയർലൈൻ കന്പനിയെ എങ്ങനെ മുന്പോട്ടു കൊണ്ടുപോകണമെന്ന് മുൻപരിചയവുമില്ലാത്ത ഗവണ്‍മെന്‍റാണ് ഇന്ത്യയിലേതെന്നും ഇത് ഉദ്യോഗസ്ഥ മേധാവിത്വത്തിലേക്കും അലസതയിലേക്കും മാത്രമേ കൊണ്ടെത്തിക്കുകയുള്ളൂവെന്നും ടാറ്റ ആവർത്തിച്ചു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ ഗവണ്‍മെന്‍റ് തയ്യാറായില്ല.

1947 ഒക്‌ടോബറിൽ അന്താരാഷ്‌ട്ര സർവീസ് തുടങ്ങാനുള്ള ഒരു നിർദേശം ടാറ്റ ഗവണ്‍മെന്‍റിനു മുന്നിൽ സമർപ്പിച്ചു. ഈ നിർദേശം പ്രധാനമന്ത്രി നെഹ്റു ഒരാഴ്ചയ്ക്കകം അംഗീകരിച്ചു. ഇതനുസരിച്ച് കന്പനിയുടെ 49 ശതമാനം ഓഹരികൾ ഗവണ്‍മെന്‍റ് ഏറ്റെടുക്കുകയും ചെയ്തു.

തൊട്ടടുത്ത വർഷം എയർ ഇന്ത്യ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര സർവീസ് ബോംബൈയിൽ നിന്ന് ലണ്ടനിലേക്ക് ആരംഭിച്ചു. തങ്ങളുടെ ഐക്കണിക് മസ്കോട്ടായ "മഹാരാജ’യെ ആദ്യമായി അവതരിപ്പിച്ചതും ഈ യാത്രാവേളയിലായിരുന്നു. ചുവന്ന കുപ്പായവും തലപ്പാവും കൊന്പൻമീശയുമുള്ള മഹാരാജാവിന്‍റെ അലങ്കാരപ്രൗഢി എയർ ഇന്ത്യയുടെ അലങ്കാരമായി.

എന്നാൽ ,ഗവണ്‍മെന്‍റ് എയർ ഇന്ത്യയെ ദേശസാൽക്കരിച്ചതോടെ എയർഇന്ത്യ പൂർണമായും ടാറ്റയുടെ കൈകളിൽ നിന്നകന്നു. ഗവണ്‍മെന്‍റ് ബോധപൂർവം തന്നെ അവഗണിച്ചതു ടാറ്റയെ രോഷാകുലനാക്കി.

ഇന്ത്യയിലെ സ്വകാര്യ സിവിൽ ഏവിയേഷനുകളെ, പ്രത്യേകിച്ച് ടാറ്റയെ അടിച്ചമർത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ടാറ്റ ആരോപിച്ചു. എന്നാൽ, ഇങ്ങനെയുള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് ഉറപ്പു നൽകിയാണ് ജവഹർലാൽ നെഹ്റു അദ്ദേഹത്തെ അന്ന് സമാധാനിപ്പിച്ചത്.

1953 ൽ 2.8 കോടി രൂപകൂടി നൽകി ടാറ്റയുടെ കൈവശം അവശേഷിച്ചിരുന്ന ഓഹരികൾ ഗവണ്‍മെന്‍റ് സ്വന്തമാക്കി ദേശസാൽക്കരണം പൂർത്തിയാക്കിയെങ്കിലും എയർ ഇന്ത്യയെ നയിക്കാൻ ഇന്ത്യൻ സർക്കാർ അനുഭവസന്പന്നനും പരിണതപ്രജ്ഞനുമായ ജഹാംഗീർ ടാറ്റയെ ക്ഷണിച്ചു.

തന്‍റെ സ്വപ്നപ്രതീക്ഷയും അധ്വാനഫലവുമായ എയർ ഇന്ത്യയെ കൈയ്യൊഴിയാൻ അദ്ദേഹത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. അങ്ങനെ 1978 വരെ 25 വർഷം എയർ ഇന്ത്യയുടെ ചെയർമാനായി ജെആർഡി ടാറ്റ നേതൃത്വത്തിൽ തുടർന്നു.

1978 ജനുവരി ഒന്നിന് എയർ ഇന്ത്യയുടെ ബോയിംഗ് 855 വിമാനം അറബിക്കടലിൽ വീണ് 213 പേർ മരിച്ചത് എയർ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കറുത്ത അധ്യായമായി മാറി. സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ മൊറാർജി ദേശായി സർക്കാർ ജെആർഡി ടാറ്റയെ ചെയർമാൻ സ്ഥാനത്തുനിന്നു നീക്കം ചെയ്തു.

എയർ ഇന്ത്യയുടെ ശന്പളം വാങ്ങാത്ത മേധാവിയെ മൊറാർജി സർക്കാർ ഒഴിവാക്കിയെന്നായിരുന്നു പിറ്റേന്ന് ദേശീയമാധ്യമങ്ങളിലെ പ്രധാന തലക്കെട്ട്. പിന്നീട് മൊറാർജി ദേശായി മാറി 1980ൽ ഇന്ദിരാ ഗാന്ധി അധികാരത്തിലെത്തിയപ്പോൾ ടാറ്റയെ വീണ്ടും എയർ ഇന്ത്യയുടെ ഡയറക്ടറായി നിയമിച്ചു.
രണ്ടു സീറ്റുള്ള പസ് മോത്തിൽ നിന്ന് 400 സീറ്റുള്ള ഭീമൻ ബോയിംഗ് 747 വിമാനം വരെ എത്തിനിൽക്കുന്നതായിരുന്നു ടാറ്റയുടെ 46 വർഷം നീണ്ട വ്യോമയാന കരിയർ. സർവീസിന്‍റെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഒരു വ്യക്തിത്വം.

1993 നവംബർ 29ന് ജനീവയിൽവച്ചായിരുന്നു ജെആർഡി ടാറ്റ എന്ന മഹാപ്രതിഭയുടെ അന്ത്യം. രണ്ടാമത്തെ ഉയർന്ന ദേശീയ ബഹുമതിയായ പത്മവിഭൂഷൻ നൽകി രാജ്യം ടാറ്റയെ ആദരിച്ചപ്പോൾ ഫ്രാൻസിന്‍റെ പരമോന്നത ബഹുമതിയായ ലീജിയൻ ഓഫ് ഓണർ നൽകിയായിരുന്നു ഫ്രഞ്ച് സർക്കാരിന്‍റെ ആദരം.

അജിത് ജി. നായർ