ഇങ്ങനെയും ഒരു യാത്രയയപ്പ്
മരണം വിരഹമാണ്. തിരിച്ചുപിടിക്കാൻ പറ്റില്ലാത്ത നഷ്ടമാണ്. ഉറ്റവരുടെ വേർപാട് തന്നിട്ടുപോകുന്ന ശൂന്യത, അതിന്‍റെ ഇരുട്ട്, അത് അനുഭവിച്ചവർക്കേ അറിയൂ.
പിരിഞ്ഞുപോകുന്നവരെയോർത്തു മനമുരുകുന്നവരെ വേദനയുടെ ആഴങ്ങളിൽനിന്നു സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും തീരത്തേക്കു കൊണ്ടുവരാനാണ് ഓസ്ട്രേലിയൻ ജനത ആഗ്രഹിക്കുന്നത്. ദുഃഖം മാത്രം ധ്വനിപ്പിക്കുന്ന ശോകഗാനങ്ങൾ ഒഴിവാക്കി മരണമടഞ്ഞയാൾ ജീവിച്ചിരുന്നപ്പോൾ കേൾക്കാനിഷ്ടപ്പെട്ടിരുന്ന രസകരമായ പാട്ടുകൾക്കാണ് ഇക്കൂട്ടർ മുൻഗണന നൽകുന്നത്. ദേവാലയത്തിലെ പ്രാർഥനകളോ ഹിന്ദുമതാചാര പ്രകാരമുള്ള പൂജകളോ ദഹിപ്പിക്കലോ ഒക്കെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉറ്റവരും മാത്രമായി നടത്തുന്പോൾ അതിന് ഏകാഗ്രതയും ഭക്തിയും ഉണ്ടാകുമല്ലോ. ഇത്തരം മരണാനന്തര ചടങ്ങുകൾക്കു മുന്പോ പിൻപോ മൃതപ്പെട്ടയാൾക്കു മനോഹരമായ ഒരു യാത്രയയപ്പു നൽകാറുണ്ടിവിടെ.
നാനാജാതിക്കാരും വിവിധ മതക്കാരും വ്യത്യസ്ത ഭാഷക്കാരും ഒരു ഹാളിലോ ചാപ്പലിലോ ഒത്തുകൂടുന്നു. അവരെയെല്ലാം ബന്ധിപ്പിക്കന്ന ഘടകം മരിച്ചയാളോടുള്ള യഥാർഥ സ്നേഹവും ആത്മാർഥസൗഹൃദവും മാത്രമാണ്. ദിവംഗതനായ വ്യക്തിയെപ്പറ്റിയുള്ള അനുസ്മരണങ്ങൾ ആർക്കുവേണമെങ്കിലും പറയാം. ജീവിതപങ്കാളി, മക്കൾ, കൂട്ടുകാർ, സഹപ്രവർത്തകർ... അങ്ങനെ പലരും. മതപരമോ അല്ലാത്തതോ ആയ ഗാനങ്ങളിൽ മരിച്ചയാൾ ഇഷ്ടപ്പെട്ടിരുന്നവ തെരഞ്ഞെടുക്കും. പുഷ്പങ്ങൾ അർപ്പിക്കും. ഫോട്ടോകൾ പ്രദർശിപ്പിക്കും. ശരീരം അടങ്ങിയ പെട്ടി ഒരു പ്രധാനസ്ഥലത്തുവച്ച് പൂക്കളും അഭിവാദനങ്ങളും സമർപ്പിക്കാൻ എല്ലാവർക്കും സൗകര്യം നൽകും. മൃതപ്പെട്ട വ്യക്തിയുടെ വിവിധ ജീവിതഘട്ടങ്ങളിലുള്ള ഫോട്ടോകൾ പ്രദർശിപ്പിക്കും. മാന്യതയോടെയുള്ള ഈ ചടങ്ങിനെ funeral എന്നല്ല, farewell എന്നാണു പറയേണ്ടത് എന്നു തോന്നിപ്പോകുന്നു.

സിസിലിയാമ്മ പെരുന്പനാനി