ചാൾസ് ഡി ഫുക്കോ വിശുദ്ധ പദവിയിലേക്ക്, സാഹോദര്യത്തിന്‍റെ പുണ്യജന്മം
ഈശോയുടെ ബ്രദർ ചാൾസ് എന്നു വിളിക്കപ്പെടുന്ന ചാൾസ് ഡി ഫുക്കോ അൾത്താര വണക്കത്തിലേക്ക്. അടുത്ത വർഷം മേയ് 15നാണ് ചാൾസ് ഡി ഫുക്കോ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നത്. 1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിലെ സന്പന്നമായ കുലീന കുടുംബത്തിൽ ജനിച്ച ഫുക്കോ ആറാം വയസിൽ അനാഥനായി. തുടർന്നു വല്യപ്പന്‍റെ ശിക്ഷണത്തിലാണ് വളർന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഫുക്കോ ഫ്രഞ്ച് പട്ടാളത്തിൽ ചേർന്നു. യുവാവായിരുന്ന ഫുക്കോ വിശ്വാസകാര്യങ്ങളിൽ തല്പരൻ ആയിരുന്നില്ല. സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. 23-ാം വയസിൽ പട്ടാളത്തിലെ ജോലി രാജിവച്ച് അദ്ദേഹം മൊറോക്കോയിലേക്ക് യാത്ര പോയി. ഈ യാത്ര ഫുക്കോയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായിതീർന്നു.

ഫ്രാൻസിൽ മടങ്ങിയെത്തിയ ഫുക്കോ ദൈവത്തിലേക്കും ആത്മീയവിശ്വാസത്തിലേക്കും കൂടുതൽ അടുക്കുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്തു ‘ദൈവമേ നീ യഥാർഥത്തിൽ ഉണ്ടെങ്കിൽ നിന്നെ അറിയുവാൻ എന്നെ അനുവദിക്കുക’ എന്നു വളരെ തീക്ഷ്ണമായി പ്രാർഥിച്ചു. ഇതിന്‍റെ പരിണിത ഫലമായി 28-ാം വയസിൽ വിശ്വാസ ആത്മീയ ജീവിതത്തിലേക്കു മടങ്ങിവന്നു.

ദൈവത്തിനു വേണ്ടി മാത്രം ജീവിക്കുക എന്ന ഏക ലക്ഷ്യത്തിലായി തുടർന്നുള്ള ജീവിതം. ട്രാപ്പിസ്റ്റ് സന്യാസ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1901-ൽ 43-ാം വയസിൽ വൈദികനായി. തുടർന്ന് 13 വർഷം ആഫ്രിക്കയിലെ സഹാറയിൽ അദ്ദേഹം വചനം പ്രഘോഷിച്ചു. ജാതിമത ഭേദമന്യേ എല്ലാവർക്കും സഹോദരനായി. ആൾജീരിയായിലെ ത്വാറഗ് വംശജരെക്കുറിച്ച് കൂടുതൽ പഠിക്കുകയും ത്വാറഗ് - ഫ്രഞ്ച് ഭാഷയിൽ ഒരു നിഘണ്ഡു ചിട്ടപ്പെടുത്തുകയും ചെയ്തു. 1916-ൽ 58-ാം വയസിൽ ഫുക്കോ സഹാറയിൽ വച്ചു രക്തസാക്ഷിത്വം വരിച്ചു.

തികഞ്ഞ സന്യാസാരൂപിയിൽ വിശുദ്ധ ജീവിതം നയിച്ച ചാൾസ് ഫുക്കോയുടെ ജീവിതത്തിന്‍റെ കേന്ദ്രം വിശുദ്ധ കുർബാനയും സുവിശേഷവുമായിരുന്നു. എല്ലാവരെയും സഹോദര്യത്തോടെ വീക്ഷിച്ച അദ്ദേഹത്തെ എല്ലാവരും സഹോദരൻ എന്നാണു വിളിച്ചിരുന്നത്. ക്രിസ്തുസ്നേഹത്തിന്‍റെയും വിശ്വ സാഹോദര്യത്തിന്‍റെയും ഉദാത്ത മാതൃകയാണ് ഫുക്കോയുടെ ജീവിതം. വിവിധ സന്യാസ സമൂഹങ്ങളുടെയും അല്മായസംഘടനകളുടെയും സ്ഥാപകനാണ്.

ബ്രദർ ചാൾസ് ഡി ഫുക്കോയുടെ ജീവിതത്തിൽ നിന്നും അദ്ദേഹത്തിന്‍റെ രചനകളിൽ നിന്നും ചൈതന്യം ഉൾക്കൊണ്ടു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി സന്യാസിനീ സന്യാസികൾ സേവനം അനുഷ്ഠിക്കുന്നു. ലിറ്റിൽ ബ്രദേഴ്സ് ഓഫ് ജീസസ്, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ്, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ്, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് ക്രൈസ്റ്റ്, ലിറ്റിൽ ബ്രദേഴ്സ് ഓഫ് ദി ഗോസ്പൽ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി ഗോസ്പൽ , ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് ആൻഡ് മേരി , ജീസസ് കാരിത്താസ് തുടങ്ങിയ സന്യാസസമൂഹങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ബ്രദർ ചാൾസ് ദി ഫുക്കോയുടെ ചൈതന്യം സ്വീകരിച്ച് ചങ്ങനാശേരി അതിരൂപതയിൽ സ്ഥാപിതമായ ക്രിസ്തുവിന്‍റെ കൊച്ചു സഹോദരികൾ (ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ക്രൈസ്റ്റ് ) എന്ന സന്യാസിനീ സമൂഹം വിശുദ്ധപദവിയുടെ നിമിഷത്തിൽ സന്തോഷത്തിന്‍റെ നിറവിലാണ്. പ്രാർഥനാമഞ്ജരികളും സുകൃതജപങ്ങളുമായി ആ വലിയ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് ഈ സമൂഹം.

ജിബിൻ കുര്യൻ