Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമകൾക്ക് തുളസിപ്പൂവിന്റെ സുഗന്ധം
റെക്കോർഡിംഗ് ആരംഭിക്കുന്ന സമയത്തു പുല്ലാങ്കുഴൽ കൈയിലെടുത്ത ജാൻസൻ കുറച്ചു നിമിഷങ്ങൾ ധ്യാനനിമഗ്നനായി ഇരുന്നു. വിളറിയ ആ ചുണ്ടിൽ ഓടക്കുഴൽ വച്ചപ്പോൾ, നാദമങ്ങനെ ഒഴുകി നിറഞ്ഞപ്പോൾ അന്തരീക്ഷമാകെ ഒരു പ്രത്യേക അവസ്ഥയിലായി. അത്ഭുതത്തോടെ ഞങ്ങളെല്ലാവരും അഭൗമമായ ആ സംഗീതം കേട്ടിരുന്നു.
തീ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ കെ.എ. ജാൻസന്റെ പുല്ലാങ്കുഴൽ നാദം പുനർജനിക്കുകയാണ്. 2017 ജനുവരിയിൽ കരുനാഗപ്പള്ളിയിലെ ശ്രീരാഗ് സ്റ്റുഡിയോയിൽ സംവിധായകൻ അനിൽ വി. നാഗേന്ദ്രന്റെ തീ എന്ന സിനിമയുടെ ഗാന റെക്കോർഡിംഗ് നടക്കുകയാണ്. അവിടേക്ക് അനുഗൃഹീത പുല്ലാങ്കുഴൽ വാദകൻ കെ.എ. ജാൻസൻ കടന്നു വന്നു.
മുഷിഞ്ഞ വേഷം. തലമുടി അവിടവിടെ നരച്ചിട്ടുണ്ട്. ക്ഷീണിച്ചവശമായ മുഖം. എങ്കിലും തോളിലെ തുണി സഞ്ചിയിൽ പഴയ ആ പുല്ലാങ്കുഴൽ ഭദ്രമായിട്ടുണ്ട്. സംവിധായകൻ അനിൽ വി. നാഗേന്ദ്രന്റെ മനസ് പിന്നിലേക്ക് സഞ്ചരിച്ചു. 1993-ൽ പിന്നണി ഗായകൻ ഉണ്ണിമേനോന്റെ ആലാപ് സ്റ്റുഡിയോയിൽ ജാൻസൻ കയറി വരുന്ന രംഗം. അന്നും ഇതുപോലെ മെലിഞ്ഞിട്ട് തന്നെയാണ്.
പലപ്പോഴും വൈകിയാകും റെക്കോർഡിംഗിന് എത്തുക. കാത്തിരുന്നു വിഷമിക്കുന്പോൾ ഓർക്കസ്ട്രേഷൻ ഡയറക്ടർ ചിലപ്പോൾ ദേഷ്യപ്പെടും. എന്നാൽ തോൾ സഞ്ചിയിൽ നിന്നും ജാൻസൻ ഫ്ളൂട്ട് എടുത്തു വായന തുടങ്ങിയാൽ സ്റ്റുഡിയോയിലുള്ളവർ മറ്റേതോ അത്ഭുത ലോകത്തെത്തും. ജെന്സണ് ആന്റണിയുടെ ചുണ്ടിൽ ചാരിതാർഥ്യത്തിന്റെ നിറഞ്ഞ ചിരി മിന്നി മറയും.
1993-ൽ നിലാവിന്റെ നാട്ടിൽ എന്ന സംഗീത ആൽബത്തിന്റെ റെക്കോർഡിംഗ് വേളയിലാണ് ജാൻസന്റെ വിസ്മയ പുല്ലാങ്കുഴൽ നാദം അനിൽ വി. നാഗേന്ദ്രൻ ആദ്യം കേൾക്കുന്നത്. അതിന്റെ അലയൊലികൾ ഉള്ളിൽനിന്നും ഇനിയും മറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ അക്കാഡമി വിദ്യാർഥിയായിരിക്കെ അനിൽ വി. നാഗേന്ദ്രൻ രചിച്ച്, സുഹൃത്തും സഹപാഠിയുമായ രെജു ജോസഫ് ഈണമിട്ട പത്തു പ്രണയാർദ്ര ഗാനങ്ങൾ ആയിരുന്നു ആൽബത്തിൽ. ഇന്നത്തെ പോലെ റൊമാന്റിക് സംഗീത ആൽബങ്ങൾ ഇല്ലാതിരുന്ന കാലത്ത് വലിയൊരു തരംഗം തന്നെ നിലാവിന്റെ നാട്ടിൽ സൃഷ്ടിച്ചിരുന്നു. ഉണ്ണിമേനോനും സുജാതയും രാധിക തിലകും രെജു ജോസഫുമായിരുന്നു ഗായകർ.
എത്രയോ ചെറുപ്പക്കാരുടെ സ്വപ്നങ്ങളിൽ അലിഞ്ഞുചേർന്ന ഗാനങ്ങൾ പി. ഭാസ്കരനും തിക്കുറിശി സുകുമാരൻ നായരും കെ. ജയകുമാറും ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ അഭിനന്ദനം ഏറ്റുവാങ്ങി.
വർഷങ്ങൾക്കു ശേഷം തീ എന്ന തന്റെ പുതിയ സിനിമയ്ക്കു വേണ്ടി പാട്ടുകൾ തെരഞ്ഞെടുക്കുന്പോൾ നിലാവിന്റെ നാട്ടിൽ എന്ന കാസറ്റിലെ മൂന്നു ഗാനങ്ങൾകൂടി ഉൾപ്പെടുത്തുവാൻ സംവിധായകൻ തീരുമാനിച്ചിരുന്നു. കാൽ നൂറ്റാണ്ടിനു മുന്‍പുള്ള സാങ്കേതികതയിൽനിന്നും അപ്പോഴേക്കും പിന്നണി സംഗീത ലോകം വളരെയേറെ മാറിക്കഴിഞ്ഞതിനാൽ ഓർക്കസ്ട്രേഷനും ആലാപനവും പുതുതായി നിർവഹിക്കേണ്ടിവന്നു.
പുതിയ സാങ്കേതികതയുടെ സഹായത്തോടെ ഓർക്കസ്ട്രേഷൻ പുനഃസൃഷ്ടിക്കുവാൻ അഞ്ചൽ ഉദയകുമാർ തയാറെടുക്കുന്പോൾ ഉദയകുമാർ മാസ്റ്ററിനോടു സംവിധായകൻ ഒരാഗ്രഹം മാത്രം പറഞ്ഞു. പുല്ലാങ്കുഴൽ വായിക്കുവാൻ ജാൻസനെ തന്നെ വേണം. സിനിമയുമായി ബന്ധപ്പെട്ട പലരും സംവിധായകന്റെ ആഗ്രഹം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നു ഉപദേശിച്ചു. ജാൻസണ് ഇപ്പോൾ ഫീൽഡിൽ സജീവമല്ല. റെക്കോർഡിംഗിന് എത്തുമോ എന്നുതന്നെ അറിയില്ല. പഴയ ഭാവത്തിലും സൗന്ദര്യത്തിലും ജാൻസനു പുല്ലാങ്കുഴൽ വായിക്കുവാൻ ഇന്നു സാധിക്കുമോ എന്നും സംശയമാണ്.
അനിൽ വി. നാഗേന്ദ്രനു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അഞ്ചൽ ഉദയകുമാറിനു ജാൻസൻ എന്ന കലാകാരനോടുള്ള ഹൃദയാടുപ്പവും തുണയായി. അങ്ങനെ ജാൻസന്റെ ഫോണ്‍ നന്പറിലേക്കു അനിൽ വി. നാഗേന്ദ്രൻ വിളിച്ചു. എറണാകുളം തോപ്പുംപടി സ്വദേശിയായ ജാൻസണ് റെക്കോർഡിംഗിനെത്താം എന്നു സമ്മതിച്ചു. ഒപ്പമുള്ള ആർട്ടിസ്റ്റുകൾക്കു സംശയമായിരുന്നുവെങ്കിലും കൃത്യസമയത്ത് തന്നെ ജാൻസണ് ശ്രീരാഗ് സ്റ്റുഡിയോയിൽ എത്തി.
കാൽ നൂറ്റാണ്ടിനു ശേഷം ഞങ്ങൾ കാണുകയായിരുന്നു. എന്നെ കണ്ടയുടനെ ജാൻസൻ വന്ന് കൈകളിൽ മുറുകെ പിടിച്ചു. വളരെ വികാരാധീനനായി പറഞ്ഞു, എന്നെ എല്ലാവരും മറന്നുകഴിഞ്ഞിരിക്കുകയാണ്. പലരും എന്നെ ഒഴിവാക്കുകയാണ്. ഇത്രയും വർഷങ്ങൾക്കുശേഷം എന്നെ ഓർമിച്ചുവല്ലോ, എന്നെ വിളിച്ചുവല്ലോ... തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച് അനിൽ വി. നാഗേന്ദ്രൻ വിവരിക്കുന്നു.
റെക്കോർഡിംഗ് ആരംഭിക്കുന്ന സമയത്തു പുല്ലാങ്കുഴൽ കൈയിലെടുത്ത ജാൻസൻ കുറച്ചു നിമിഷങ്ങൾ ധ്യാനനിമഗ്നനായി ഇരുന്നു. വിളറിയ ആ ചുണ്ടിൽ ഓടക്കുഴൽ വച്ചപ്പോൾ, നാദമങ്ങനെ ഒഴുകി നിറഞ്ഞപ്പോൾ അന്തരീക്ഷമാകെ ഒരു പ്രത്യേക അവസ്ഥയിലായി.
അത്ഭുതത്തോടെ ഞങ്ങളെല്ലാവരും അഭൗമമായ ആ സംഗീതം കേട്ടിരുന്നു. തിരസ്കരിക്കപ്പെട്ട ഒരു കലാകാരൻ, അംഗീകരിക്കപ്പെടുന്പോൾ ഉള്ളിൽ തിങ്ങിവിങ്ങി നിൽക്കുന്ന സംഗീതം അണപൊട്ടിയതുപോലെ ഒഴുകും എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇരുപത്തിയാറു വർഷങ്ങൾക്കു മുന്‍പ് പുല്ലാങ്കുഴൽ വായിച്ചതിനെക്കാൾ ഭാവസുന്ദരമായിരുന്നു അന്നത്തെ ജാൻസന്റെ വാദനം. ഉണ്ണിമേനോനും രെജു ജോസഫും നിമിഷ സലീമും ശുഭ രഘുനാഥും സോണിയ ആമോദും ആലപിച്ച ഗാനങ്ങളിൽ ജാൻസന്റെ പുല്ലാങ്കുഴൽ അക്ഷരാർഥത്തിൽ ലയിച്ചു ചേരുകയായിരുന്നു.
കണ്ണുകളിൽ തിളങ്ങുന്ന ആത്മവിശ്വാസത്തോടെ പടിയിറങ്ങിയ ജാൻസനെ പിന്നീട് ഞാൻ കണ്ടില്ല. മാസങ്ങൾക്കു ശേഷം അദ്ദേഹം ഈ ലോകം വിട്ടുപോയെന്ന വാർത്തയാണ് അറിയുന്നത്. അന്പത്തിനാലാമത്തെ വയസിലാണ് ജാൻസൻ യാത്രയായത്. നമ്മൾ ഇന്നും കേട്ടാസ്വദിക്കുന്ന എത്രയോ ഹിറ്റ് ചലച്ചിത്ര ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട് ജാൻസൻ. ഗാനഗന്ധർവൻ യേശുദാസ്, ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര തുടങ്ങിയ ഗായകരുടെ എത്രയോ മനോഹര ഗാനങ്ങളിൽ ആ പുല്ലാങ്കുഴൽ നാദം ഇഴചേർന്നിട്ടുണ്ട്.
ഇങ്ങനെ ഗായക പ്രതിഭകളുടെ ഗാനങ്ങളെ മികച്ചതാക്കുന്ന ഒട്ടേറെ ഉപകരണ സംഗീത പ്രതിഭകളുണ്ട്. അവരുടെ പേരുപോലും പക്ഷേ ആർക്കുമറിയില്ല എന്നതാണു സത്യം. അതുകൊണ്ടു തന്നെ ജാൻസൻ എന്ന അതുല്യ കലാകാരൻ വിടവാങ്ങിയപ്പോഴും അധികം പേരും അറിഞ്ഞില്ല. വലിയ വേദനയും നിരാശയും തോന്നുന്ന കാര്യമാണിത്. നമ്മുടെ സൂപ്പർ താരങ്ങൾ അഭിനയിച്ച ആയിരക്കണക്കിനു പാട്ടുകളുണ്ട്. ആരാധകരുടെ ഹൃദയത്തിൽ ഇന്നും ആ രംഗങ്ങൾ തങ്ങി നിൽക്കുന്നുവെങ്കിൽ അതിൽ പാട്ടുകളുടെ പൂർണതയ്ക്കും ഒരു വലിയ പങ്കില്ലേ? പ്രശസ്ത ഗായകർക്കൊപ്പം പേരറിയാതെ പോകുന്ന എത്രയോ ഉപകരണ സംഗീത വിദഗ്ധരുടെ അധ്വാനം കൂടിയുണ്ട് ഓരോ പാട്ടിലും.
ഇങ്ങനെയുള്ള കലാകാരൻമാരെ ആരും അറിയുന്നില്ല എന്നു മാത്രമല്ല അവരിൽ പലരും കടുത്ത സാന്പത്തിക വിഷമതകളിലുമാണ്. കോപ്പി റൈറ്റ് നിയമപ്രകാരം ഗായകർക്കും ഗാനരചയിതാക്കൾക്കും സംഗീത സംവിധായകർക്കും ലഭ്യമാകുന്ന റോയൽറ്റിയുടെ ഒരംശം ഇവർക്കും കൂടി അവകാശപ്പെട്ടതല്ലേ എന്നു തോന്നാറുണ്ട്. നിലവിൽ ഉപകരണ സംഗീത കലാകാരന്മാരുടെ പേരു പോലും ലിഖിതപ്പെടുത്തുന്ന സംവിധാനമില്ല.
ഒരു പാട്ടിന്റെ, സിനിമയുടെ വിജയത്തിൽ അവർ നൽകിയ അർപ്പണം ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഗാന റെക്കോർഡിംഗ് സമയത്ത് ഉപകരണ സംഗീത കലാകാരൻമാരുടെ പേരുകൾ രേഖപ്പെടുത്തി വയ്ക്കുന്ന ഒരു രീതി കൊണ്ടുവന്നാൽ അർഹിക്കുന്ന അംഗീകാരം പിന്നണിയിലേക്കു തള്ളിപ്പോകുന്ന കലാകാരൻമാർക്കു പിൽക്കാലത്തെങ്കിലും ലഭിക്കും. കടുത്ത ദാരിദ്ര്യത്തിൽ ഒട്ടേറെ അനുഗൃഹീത ഉപകരണ സംഗീത കലാകാരൻമാർ ഇവിടെ ജീവിക്കുന്നു എന്ന സത്യം തിരിച്ചറിയണം.
തീയിലെ ഗാനങ്ങൾ ജനം സ്വീകരിക്കുന്പോൾ ജാൻസനെ ഞാൻ ഓർമിക്കുകയാണ്, പ്രണമിക്കുകയാണ്.
വിശാരദ് ക്രിയേഷൻസിന്റെയു ട്യൂബിലൂടെ റിലീസായ
തുളസി പൂവുകളെ, സുഗന്ധരാവുകളെ...
ആവണി പൊൻതേരു വന്നു...
നീലകുറിഞ്ഞിക്കു കന്നിനിലാവിന്റെ...
എന്നീ മൂന്നു ഗാനങ്ങൾ കേട്ടുനോക്കൂ. ജാൻസൻ എന്തായിരുന്നു എന്നു തിരിച്ചറിയാം...
എസ്. മഞ്ജുളാദേവി
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top