Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മിന്നൽ വിജയം
നെറ്റ്ഫ്ളിക്സിലേക്കു സിനിമ എത്തിയപ്പോൾ ഒരു പാൻ ഇന്ത്യ എന്ന നിലയിൽ സിനിമ മാറി. ലോകോത്തര ശ്രദ്ധ തന്നെ നേടിയെടുക്കാൻ അതുകൊണ്ടു സാധിച്ചു. തിയറ്ററിൽ തന്നെ പ്രേക്ഷകരിലേക്കു ചിത്രം എത്തിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഇപ്പോൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നും മിന്നൽമുരളിയെക്കുറിച്ച് ചർച്ചയുണ്ടാകുന്പോൾ അത് വലിയ ആനന്ദം നൽകുന്നു : ജെയിംസ് പോൾ, സോഫിയ പോൾ
മിന്നൽ മുരളി ഇന്നു ലോകോത്തര ശ്രദ്ധ നേടുന്പോൾ ഏറെ അഭിമാനത്തിലാണ് നിർമാതാക്കളായ സോഫിയ പോളും ഭർത്താവ് ജയിംസ് പോളും. മലയാളത്തിൽ ഒരുപിടി മികച്ച സിനിമകൾ നൽകിയ വീക്ക് എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ അമരക്കാരാണ് ഇരുവരും. ബാംഗ്ലൂർ ഡെയ്സ്, മുന്തിരിവള്ളികൾ തളിർക്കുന്പോൾ, പടയോട്ടം എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം നിർമിച്ച മിന്നൽ മുരളി നെറ്റ്ഫ്ളിക്സിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ചിത്രത്തിന്റെ വിജയാഹ്ലാദം ഇരുവരുടേയും വാക്കുകളിലൂടെ...
ഐതിഹാസിക വിജയം
സോഫിയ പോൾ: മിന്നൽ മുരളി കേരളത്തിന്റെ അതിർത്തിയും കടന്നു വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും വലിയരീതിയിൽ പ്രേക്ഷക ഇഷ്ടം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനു കാരണം മിന്നൽ മുരളി എന്ന സിനിമയിൽ ഞങ്ങൾക്കു വളരെ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നതാണ്. മലയാളത്തിൽ ഒരു പരീക്ഷണ ചിത്രമാണ്. സൂപ്പർ ഹീറോയെ നമ്മുടേതായ ചുറ്റുപാടിലേക്കു പറിച്ചു നടുകയായിരുന്നു.
ജെയിംസ് പോൾ: മിന്നൽ മുരളി ശരിക്കും ഒരു നാടൻ സൂപ്പർ ഹീറോയാണ്. ഒരിക്കൽ എന്റെ മകൻ പറഞ്ഞിരുന്നു, ഇത് പ്രേക്ഷകർ ഏറ്റെടുത്താൽ വലിയൊരു വിജയം തന്നെയായിരിക്കുമെന്ന്. ഇന്നു മിന്നൽ മുരളി വലിയ വിജയം നേടുന്പോൾ അത് ശരിയായി മാറി. മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ചെന്നത് വലിയ സന്തോഷം നൽകുന്നു.
സോഫിയ പോൾ: തമിഴ് സംവിധായകൻ വെങ്കട് പ്രഭുവും ധോണിയുടെ ഭാര്യ സാക്ഷി സിംഗും മിന്നൽ മുരളിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്പോൾ മറ്റു ഭാഷയിലുള്ളവരും നമ്മുടെ സിനിമ സ്വീകരിക്കുന്നുവെന്നതിൽ അഭിമാനം തോന്നുന്നു. നെറ്റ്ഫ്ളിക്സിലേക്കു സിനിമ എത്തിയപ്പോൾ ഒരു പാൻ ഇന്ത്യ എന്ന നിലയിൽ സിനിമ മാറി.
ലോകോത്തര ശ്രദ്ധ തന്നെ നേടിയെടുക്കാൻ അതുകൊണ്ടു സാധിച്ചു. തിയറ്ററിൽ തന്നെ പ്രേക്ഷകരിലേക്കു ചിത്രം എത്തിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഇപ്പോൾ ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നു മിന്നൽ മുരളിയെക്കുറിച്ച് ചർച്ചയുണ്ടാകുന്പോൾ അത് വലിയ ആനന്ദം നൽകുന്നു.
ജെയിംസ് പോൾ: ശരിക്കും ഒടിടി പ്ലാറ്റ്ഫോമിലേക്കു സിനിമ പോകേണ്ടുന്ന സാഹചര്യം വന്നപ്പോൾ ഞങ്ങൾക്കു ദുഃഖമുണ്ടായിരുന്നു. ടോവിനോയ്ക്കും ബേസിലിനുമെല്ലാം ആ വിഷമമുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തെ സാഹചര്യം എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ ഒടിടിയിലേക്ക് എന്നത് എല്ലാവരും സ്വീകരിച്ചു. ശരിക്കും ഇപ്പോൾ ഞങ്ങളേക്കാൾ ഏറ്റവും അധികം സന്തോഷിക്കുന്നത് അവർ ഇരുവരുമാണ്. ഞങ്ങൾ എല്ലാവരും വലിയ സന്തോഷത്തിലാണ്.
സോഫിയ പോൾ: ഞങ്ങളുടെ ടീമിന്റെ വിജയമാണിത്. ഏറ്റവും പ്രതിഭാശാലികളായ കലാകാരന്മാരാണ് ചിത്രത്തിനായി ഒത്തുകൂടിയത്. അഭിനേതാക്കളും സംവിധായനും എഴുത്തുകാരും കാമറയും തുടങ്ങി എല്ലാം മികച്ചത് ഒത്തുവന്നു. വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് അത് സംഭവിക്കുന്നത്.
ലോക്കൽ ഹീറോയുടെ കഥ
സോഫിയ പോൾ: പടയോട്ടത്തിന്റെ പ്രമോഷൻ സമയത്താണ് അതിന്റെ തിരക്കഥാകൃത്തായ അരുണ്‍ ഒരു ലോക്കൽ ഹീറോയുടെ ആശയം പറഞ്ഞത്. മിന്നൽ അടിച്ചിട്ട് ശക്തി കിട്ടുന്ന മിന്നൽ മുരളി എന്ന കഥാപാത്രം. കഥാപാത്രം മാത്രമാണുള്ളത്, കഥയുണ്ടായിരുന്നില്ല. ആ കഥാപാത്രത്തിൽ ഞങ്ങൾക്ക് വളരെ ആവേശം തോന്നി. പടയോട്ടത്തിൽ ബേസിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് അരുണ്‍ ബേസിലിനോട് ഈ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞിരുന്നു.
ബേസിലും ഞാനും മറ്റൊരു പ്രോജക്ടിന്റെ കാര്യം ചർച്ച ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ബേസിലിനോട് സംസാരിച്ചപ്പോൾ അയാൾക്കും വളരെ താല്പര്യം. അവിടെ നിന്നാണ് മിന്നൽ മുരളി എന്ന സിനിമയുടെ ആരംഭം. ബേസിലാണ് അരുണിനൊപ്പം ജസ്റ്റിനേയും കൂട്ടി തിരക്കഥ എഴുതിപ്പിക്കുന്നത്. 2018 ഡിസംബറിൽ ആരംഭിച്ച സിനിമ 2019 ഡിസംബറിലാണ് ചിത്രീകരണത്തിലേക്കെത്തുന്നത്. അതിനിടയിൽ വളരെ മുന്നൊരുക്കമുണ്ടായിരുന്നു. ആക്ഷൻ ഡയറക്ടറെ ഹോളിവുഡിൽ നിന്നു വേണമെന്നത് മക്കളുടെ തീരുമാനമായിരുന്നു.
ജെയിംസ് പോൾ: സൂപ്പർ ഹീറോയായതുകൊണ്ട് അതിന്റെ ബജറ്റിനപ്പുറം എല്ലാകാര്യത്തിലും മികച്ചത് നൽകണം എന്നുണ്ടായിരുന്നു. മക്കളായ സെബിനും കെവിനുമാണ് ഹോളിവുഡിലെ പല ആക്ഷൻ ഡയറക്ടർമാരുമായി ചർച്ച നടത്തിയത്. ഒടുവിലാണ് വ്ളാഡ് റിംബർഗിലെത്തുന്നത്. അദ്ദേഹത്തിനു സിനിമയുടെ ഫുൾ സ്റ്റോറി ബോർഡ് അയച്ചുകൊടുത്തിരുന്നു. ഇത്തരത്തിൽ ഒരുവർഷത്തെ ഹോം വർക്കുണ്ടായിരുന്നു.
സോഫിയ പോൾ: നമ്മുടെ സൂപ്പർ ഹീറോയായി ആദ്യംതന്നെ ടോവിനോയെ തീരുമാനിച്ചു. ഷിബു എന്ന കഥാപാത്രത്തിനു നിരവധിപേരെ പരിഗണിച്ചു. ആ കഥാപാത്രത്തിന് അന്യഭാഷയിൽ നിന്നുതന്നെ ഒരാൾ വേണമെന്നതു നിർബന്ധമായിരുന്നു. ഗുരുവിലേക്ക് എത്തിയത് ബേസിലാണ്. ബ്രൂസ്ലീ ബിജിയായി ഫെമീനയെ ഓഡിഷനിലൂടെ കണ്ടെത്തി. ജോസ് മോനെ ലവ് ആക്ഷൻ ഡ്രാമയിലെ കഥാപാത്രത്തിലൂടെയാണ് കണ്ടെത്തിയത്. ചിത്രത്തിൽ അവസാനമെത്തിയ ആളാണ് കാമറാമാൻ സമീർ താഹിർ. വിഎഫ്എക്സിന്റെ സൂപ്പർവൈസർ മക്കളുടെ സുഹൃത്തായിരുന്ന ആൻഡ്രുവായിരുന്നു. എല്ലാം വളരെ മികച്ച ടീം എത്തി.
ജെയിംസ് പോൾ: ടോവിനോയും ബേസിലും അടക്കം എല്ലാവരും ഞങ്ങളുടെ മക്കളുടെ പ്രായത്തിൽ തന്നെയുള്ളവരാണ്. മക്കൾക്ക് സൂപ്പർ ഹീറോ കഥാപാത്രങ്ങളോട് താല്പര്യമുള്ളതിനാൽതന്നെ ബേസിലിനു വളരെ എളുപ്പമായി. പവി വരച്ച സൂപ്പർ ഹീറോയുടെ വേഷം വലിയ സിനിമകളുടെ കോസ്റ്റ്യൂം ചെയ്യുന്ന മുംബൈയിലുള്ള ദിപാലി നൂറ് എന്ന ഫാഷൻ ഡിസൈനറെക്കൊണ്ട് ഒരുക്കി.
ടോവിനോ- ബേസിൽ ജോസഫ് ടീം
സോഫിയ പോൾ: ഗോദ മുതൽ അടുപ്പമുള്ളതുകൊണ്ട് അവരുടെ കെമിസ്ട്രി ചിത്രത്തിനു മുതൽക്കൂട്ടായി. അവരുടെ സൗഹൃദം സിനിമയ്ക്കും ഗുണകരമായി. വളരെ വിഷനുള്ള സംവിധായകനാണ് ബേസിൽ. ഒപ്പം വളരെ ഹാർഡ് വർക്കുമായി നായകൻ കൂടി ചേർന്നതോടെ മിന്നൽ മുരളി മികച്ചതായി മാറി.
രണ്ടാം ഭാഗം ആലോചിച്ചില്ല
സോഫിയ പോൾ: രണ്ടാംഭാഗം സംബന്ധിച്ച് ഞങ്ങൾ ആരും ഒന്നും വിളംബരം ചെയ്തിട്ടില്ല. രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആഗ്രഹമുണ്ട് എന്നാണ് ഞങ്ങൾ പറഞ്ഞത്. അതാണ് മിന്നൽ മുരളിയ്ക്കു രണ്ടാം ഭാഗം വരുമെന്നുള്ള രീതിയിൽ സംസാരമുണ്ടായത്. ഇപ്പോൾ ഈ വിജയത്തിന്റെ മധുരത്തിലാണ് ഞങ്ങൾ. സമയമുണ്ടല്ലോ, രണ്ടാം ഭാഗം വേണമെന്നു ഞങ്ങൾക്കു തോന്നിയാൽ ചെയ്യു ം എന്നു മാത്രം.
ഷൂട്ടിംഗ് വെല്ലുവിളി
സോഫിയ പോൾ: കോവിഡിന്റെ ആഗമനത്തോടെ ചിലർ സെറ്റ് പൊളിച്ചതും ഷൂട്ട് നിന്നുപോയതുമൊക്കെ മാനസികമായി ഞങ്ങൾക്കും വിഷമം നൽകി. പിന്നീട് ഞങ്ങൾ ക്ലൈമാക്സിനു വേണ്ടി പള്ളിയുടെ സെറ്റ് ഒരുക്കുന്നത് കർണാടകയിലായിരുന്നു.
ജെയിംസ് പോൾ: സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിനു മുന്‍പാണ് ഷൂട്ടിംഗ് നിന്നുപോകുന്നത്. വീണ്ടും ഷൂട്ടിനു അനുമതി ലഭിച്ചപ്പോഴും കേരളത്തിൽ നിയന്ത്രണം വളരെ കൂടുതലായിരുന്നു. അപ്പോഴാണ് കർണാടകയിലെ ഹസനിലേക്ക് പോകുന്നത്. ശരിക്കും അത്യുഗ്രൻ സ്ഥലമായിരുന്നു ഞങ്ങൾക്കവിടെ കിട്ടിയത്. മികച്ച ഫ്രേമുകൾ സിനിമയ്ക്ക് അവിടെ നിന്നും ലഭിച്ചു.
പുതിയ പ്രോജക്ടുകൾ
സോഫിയ പോൾ: മൂന്നു പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്. മിന്നൽ മുരളിക്കായി മൂന്നു വർഷമാണ് ഞങ്ങൾ മാറ്റിവെച്ചത്. ഇക്കാലയളവിൽ നിരവധി പ്രോജക്ടുകൾ എത്തിയിരുന്നെങ്കിലും മറ്റൊന്നും ചെയ്യാതെ പൂർണമായും ഈ സിനിമയിലായിരുന്നു ഞങ്ങളുടെ സമർപ്പണം. കാരണം വലിയൊരു സിനിമയാണ് മിന്നൽ മുരളി. അതിന്റേതായ തയാറെടുപ്പും ഒരുക്കവും വേണമായിരുന്നു.
സിനിമയിലേക്ക്
ജെയിംസ് പോൾ: സിനിമയോട് വളരെ പ്രേമമുള്ളയാളാണ് സോഫിയ. മോഹൻലാലിന്റെ വളരെ വലിയ ആരാധികയാണ്. 1986 ൽ വിവാഹം കഴിഞ്ഞശേഷം ഞങ്ങൾ ആദ്യമായി ഒരുമിച്ചു കാണുന്ന സിനിമ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളാണ്. വർഷങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി മുന്തിരി വള്ളികൾ തളിർക്കുന്പോൾ എന്ന പേരിൽ ഒരു സിനിമ ഒരുക്കാനും സാധിച്ചു.
സോഫിയ പോൾ: തിരക്കഥാകൃത്ത് സിന്ധുരാജിനോട് അത്തരത്തിൽ ഒരു പേരുവേണമെന്നു ഞങ്ങൾ നിർബന്ധം പറഞ്ഞിരുന്നു. അങ്ങനെയാണ് ബൈബിളിലെ സോളമന്റെ പുസ്തകത്തിൽ നിന്നു മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന പേര് പറയുന്നത്. കേട്ടുകഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി.
ജെയിംസ് പോൾ: ബിസിനസ് ചെയ്യുന്ന സമയത്ത് എനിക്കൊപ്പം എല്ലായിടത്തും സോഫിയയുണ്ടായിരുന്നു. സിനിമാ നിർമാണത്തിലേക്കു വന്നപ്പോൾ സോഫിയയുടെ പേരു മതിയെന്നു ഞാൻ പറഞ്ഞു. വായനയും നിരീക്ഷണവുമൊക്കെയുള്ള ആളാണ് സോഫിയ. അങ്ങനെയാണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരു പ്രോജക്ട് ചർച്ച ചെയ്യുന്നത്. അദ്ദേഹം നിർമിക്കുന്ന ബാംഗ്ലൂർ ഡെയ്സിലേക്ക് നിർമാണ പങ്കാളികളായി ഞങ്ങളും തുടക്കം കുറിച്ചു.
സോഫിയ പോൾ: അൻവർ എന്ന സംവിധായകനിലുള്ള വിശ്വാസമായിരുന്നു സിനിമയിലേക്കെത്തിച്ചത്. കേരളത്തിനു പുറത്ത് ഞങ്ങൾ എവിടെച്ചെന്നാലും ബാംഗ്ലൂർ ഡെയ്സിന്റെ നിർമാതാക്കൾ എന്നത് വളരെ അഭിമാനം നൽകുന്നതാണ്. ഇപ്പോൾ മിന്നൽ മുരളിയുടെ നിർമാതാക്കൾ എന്നതും മുന്നോട്ടു പോകാൻ വലിയ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
സത്രീകൾ സിനിമാ നിർമാണത്തിൽ
സോഫിയ പോൾ: സിനിമ ഇഷ്ടമാണെന്നതാണ് എന്നെ നിർമാതാവായി പിടിച്ചു നിർത്തുന്നത്. ഒരു സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകരിലേക്കെത്തുന്നതുവരെ സിനിമയുടെ ഭാഗമായി വളരെ സമർപ്പണത്തോടെ നിൽക്കാനാകുന്നുണ്ട്. അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. കുടുംബത്തിന്റെ പിന്തുണയാണ് വലിയ കാര്യം.
മക്കൾ ഇരുവരും സിനിമയുടെ ഭാഗമായുണ്ട്. ഒരു കഥ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ ഞങ്ങൾ എല്ലാവരും അത് ചർച്ച ചെയ്യും. എല്ലാ കാര്യത്തിലുമുള്ള പിന്തുണ കുടുംബത്തിൽ നിന്നു ലഭിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന വിധത്തിൽ സിനിമാ നിർമാതാവെന്ന നിലയിൽ സുരക്ഷിതരാക്കുന്ന സിനിമകൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം.
ലിജിൻ കെ ഈപ്പൻ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
മൂന്നാറിലെ ജനവാസ മേഖലയിൽ കടുവകളിറങ്ങി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top