വൃദ്ധർ വിലപ്പെട്ടവർ
വാർധക്യകാലത്ത് സമൃദ്ധിയുടെ പരിലാളനയിൽ തൃപ്തരായി ജീവിച്ച് മാന്യമായി മരിക്കാനാണ് വയോജനങ്ങൾക്ക് ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആയുസ് നീട്ടിക്കൊടുക്കാനല്ല, നല്ലകാലം അർത്ഥവത്തായി, ആഹ്ളാദചിത്തരായി, ശാരീരികമാനസികാസ്വസ്തതകൾ ഒഴിവാക്കി ജീവിക്കാൻ വയോധികരെ അനുവദിക്കുക എന്നതാണ് ലക്ഷ്യം. 65 വയസ് കഴിഞ്ഞ ഓസ്ട്രേലിയൻ പൗരർക്ക് വാർധക്യകാല പരിരക്ഷണത്തിന് പേരു രജിസ്റ്റർ ചെയ്യാം. അബൊറിജിൻസ് എന്നറിയപ്പെടുന്ന തദ്ദേശവാസികൾക്ക് അൻപത്തിയഞ്ച് വയസാണ് പ്രായപരിധി.

ഇത് ഒരു കുട്ടിക്കളിയല്ല. ആരോഗ്യനിലയും ആവശ്യങ്ങളും കണക്കിലെടുത്ത് നാലു ലെവലുകളായി തിരിച്ചിട്ടുണ്ട്. നാലാമത്തെ ലെവലിൽ ആണ് ഏറ്റവും കൂടിയ പരിചരണം നൽകുന്നത്. ഒരേ ഒരു വ്യക്തിക്കുവേണ്ടി സർക്കാർ ചെലവാക്കുന്നത് ഒരു വർഷത്തിൽ 52,300 ഡോളറാണ്. 26 ലക്ഷത്തിലേറെ രൂപ! വിശ്വസിക്കാൻ പ്രയാസം.

ഇത്രയും പണം ഉപയോഗപ്പെടുത്തി വൃദ്ധർക്ക് ഏന്തു സേവനവും നേടാം. കുളിപ്പിക്കൽ മുതൽ മുറി വൃത്തിയാക്കൽ, കിടക്കവിരിക്കൽ, അലക്കൽ, ഇസ്തിരി, പാചകം, തോട്ടപ്പണി തുടങ്ങിയ ഗൃഹബന്ധിതമായ ജോലികൾ. അതിനുപുറമേ ലൈബ്രറി, ഷോപ്പിംഗ്, സന്ദർശനങ്ങൾ, പിക്നിക്കുകൾ എല്ലാം പരിധിയിൽപ്പെടുത്തിയിട്ടുണ്ട്.

പെൻഷനോ എന്തെങ്കിലും വരുമാനമോ ഉള്ളവർ ഭാഗികമായ ചെലവു വഹിക്കണം. ഇല്ലാത്തവർക്കോ എല്ലാം സൗജന്യം. ഈ വലിയ തുക വൃദ്ധരുടെ കൈയിലേൽപ്പിക്കുകയില്ല; ഓരോ സേവനവും കൊടുത്തുകഴിയുന്പോൾ മണിക്കൂറനുസരിച്ചുള്ള ഫീസ് വെട്ടിക്കുറച്ചുകൊണ്ടിരിക്കും. ഒരു വർഷം കഴിയുന്പോൾ മിച്ചത്തുക വന്നാൽ അടുത്ത വർഷത്തേതിൽ അതും ചേർക്കും. വയോജനങ്ങൾക്ക് ഒരിക്കലും അരക്ഷിതത്വബോധം ഉണ്ടാവുകയേയില്ല. പോരെ? സ്വാനുഭവത്തെപ്പറ്റി അടുത്തയാഴ്ചയിൽ.

സിസിലിയാΩ പെരുബ്ബനാനി
[email protected]