Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പത്രോസിന്റെ നിലയ്ക്കാത്ത ഓട്ടം
പകലും രാത്രിയും പത്രോസിന് ഉറങ്ങാനായില്ല. ഹൃദയം തേങ്ങുന്നതിനൊപ്പം മനസിൽ നിരാശയുടെ ഇരുൾ പരന്നിരുന്നു. സ്നേഹിതനും ഗുരുവുമായ കർത്താവിനെ താൻ ഒറ്റിക്കൊടുത്തു. തന്നെ ജീവനുതുല്യം സ്നേഹിച്ച് നേതാവാക്കിയ ഗുരുവിനെ രഹസ്യമായിട്ടില്ല, പരസ്യമായിട്ടാണ് തള്ളിപ്പറഞ്ഞത്. ശിഷ്യഗണം മാത്രമല്ല അവിടന്നിൽ വിശ്വസിച്ചിരുന്നവരെല്ലാം തന്നെ വെറുക്കുന്നതായി പത്രോസിനു തോന്നി.
നിദ്രാഭാരത്തോടെ കണ്ണുനീരൊപ്പി പത്രോസ് പുറത്തേക്കിറങ്ങി. ഒലിവു മലയുടെ ചെരുവിൽ മറഞ്ഞുനിൽക്കുന്പോൾ ജറുസലെം തെരുവുകളിൽ ഉയരുന്ന വിലാപ ശബ്ദം പത്രോസിനു കേൾക്കാമായിരുന്നു. മായിച്ചു കളയാനാവാത്ത ഒരുപാട് ഓർമ്മകൾ മനസിൽ നുരപൊന്തി വന്നുകൊണ്ടിരുന്നു.
മറ്റാരുടെയും കണ്ണിൽപ്പെടാതെ ഗലീലിയിലേക്കു മടങ്ങി മീൻ പിടിച്ചു ജീവിക്കാമെന്ന് മനസിൽ ചിന്തിച്ചു. പക്ഷെ മീൻപിടിത്തം പോലും പത്രോസിന് ആശ്വാസകരമായി തോന്നിയില്ല. ’പത്രോസ്, നീ വെറുമൊരു ഭീരു!’ എന്ന ഉൾവിളി അയാളുടെ ഹൃദയത്തിൽ മുഴങ്ങി. ആയിരം പ്രാവശ്യം അയാൾ ആത്മനിന്ദയോടെ സ്വയം ശപിച്ചു. ’അവൻ, ഗുരുവായ യേശു എനിക്കു ജീവനായിരുന്നു ! എനിക്ക് വലിയവനും പ്രിയപ്പെട്ടവനുമായവനോട് ഞാനിത് ചെയ്തുപോയല്ലോ...
ഒലിവീന്തലുകളുയർത്തിയ ജനാവലിയുടെ ആരവത്തിനു നടുവിലൂടെ യേശു കഴുതപ്പുറത്ത് രാജാവായി എഴുന്നള്ളി മലയടിവാരങ്ങളിലൂടെ ജറുസലെം നഗരത്തിലേക്ക് ആനയിക്കപ്പെട്ട ആ ദിവസം ഓർമയിലെത്തിയപ്പോൾ ഹൃദയഭാരം വർധിച്ചതേയുള്ളു.
അവൻ ആക്രോശത്തോടെ ദേവാലയത്തിൽ നാണയമാറ്റക്കാരുടെ മേശകൾ മറിച്ചിടുന്നത് കണ്ടു. ’നീ എന്റെ പിതാവിന്റെ ഭവനത്തെ കള്ളൻമാരുടെ ഗുഹയാക്കി!’ മുൻപ് എത്രയോ അദ്ഭുതങ്ങൾക്ക് താൻ സാക്ഷിയായി. അന്ധനു കാഴ്ച നൽകുന്നതിനും മുടന്തനെ നടത്തുന്നതിനും മരിച്ചവരെ ഉയർപ്പിക്കുന്നതിനും കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നതിനുമൊക്കെ താനും സാക്ഷിയായിരുന്നു.
ആ പുഞ്ചിരിയും അനുകന്പയും ഉപദേശങ്ങളും കരുണാർദ്ര സ്നേഹവുമൊക്കെ പത്രോസിന്റെ കണ്ണുകളെ വീണ്ടും ഈറനണിയിച്ചുകൊണ്ടിരുന്നു. തന്റെ തോളിൽ ഗുരുവിന്റെ പൂജ്യമായ കൈകൾ ഒരിക്കൽക്കൂടി പതിയുന്നതായി തോന്നി. ആ വാക്കുകൾ മനസിൽ വീണ്ടും വീണ്ടും അലയടിക്കാൻ തുടങ്ങി.
’പത്രോസ് ,നീ എനിക്ക് ഇന്നും എന്നും വിശ്വസ്തനാണ്’.. പത്രോസിന്റെ ചുണ്ടുകൾ വിതുന്പാൻ തുടങ്ങി. ഗുരോ, ഞാൻ വിശ്വസ്തനോ? മഹാപുരോഹിതന്റെ പടയാളികൾ അങ്ങയെ ബന്ധിക്കാൻ വന്നപ്പോൾ ഞാൻ വാളെടുത്തു. പത്രോസേ നീ വാൾ ഉറയിലിടുക... പക്ഷെ ആ ധൈര്യം മണിക്കൂറുകൾക്കുള്ളിൽ ചോർന്നുപോയി.
കേവലം ഒരു വേലക്കാരി ’നീ അവന്റെ ശിഷ്യഗണത്തിൽപ്പെട്ടവനല്ലേ. നിന്നെ അവനോടൊപ്പം നഗരത്തിൽ കണ്ടിട്ടുണ്ടല്ലോ’ എന്നു പറഞ്ഞപ്പോൾ ആണയിട്ട് അത് നിഷേധിച്ചു. വേലക്കാരിക്കു മുന്നിൽ ഗുരുവിനെ തള്ളിപ്പറഞ്ഞ ഭീരു!
കയ്യാപ്പാസിന്റെയും പീലാത്തോസിന്റെയും മാളികകൾക്ക് ദൂരെ മാറി നിൽക്കുന്പോൾ യേശുവിന്റെ കണ്ണുകൾ പത്രോസിന്റെ കണ്ണുകളെ കണ്ടുമുട്ടി. തലേന്നു രാത്രിയിലെ ആവർത്തിച്ചുള്ള കോഴികൂവൽ ചെവിയിൽ അരോചകമായി ആവർത്തിക്കുന്നതുപോലെ.
പത്രോസ് നിലവിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി. മഹാപുരോഹിതന്റെ വീട്ടിൽനിന്ന് നഗരത്തിലെ ഇരുണ്ട തെരുവുകളിലൂടെയും ഒലിവുമലയുടെ താഴ് വാരങ്ങളിലൂടെയും കെദ്രോൻ തോടിന്റെ സമീപത്തുകൂടെയും നിൽക്കാതെ ഓടി. കിതച്ചപ്പോൾ ഇരുന്ന് മുഖം പൊത്തി കരഞ്ഞു. പിന്നെയും ആശ്വാസം തേടി ലക്ഷ്യം നഷ്ടപ്പെട്ടവനെപ്പോലെ ഓട്ടം തുടർന്നു.
തിരികെ വരുന്പോൾ പട്ടാളക്കാർ യേശുവിനെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ദൂരെനിന്ന് കണ്ടു. മുറിവുകളിൽനിന്ന് ചോര വാർന്നൊഴുകി, വേദനയിൽ പുളയുന്ന അവിടന്ന് തന്നെ കാണാതിരിക്കാൻ ഒലിവുമരങ്ങളുടെ പിന്നിൽ മുഖം ഒളിപ്പിച്ചു. ഗുരുവിന്റെ കൈകാലുകളിൽ ആണികൾ തറച്ച് കുറ്റിയിൽ ബന്ധിക്കുന്നു. വിചാരണയ്ക്കുശേഷം കാൽവരിയിലേക്കുള്ള ഭയാനകമായ യാത്ര. കുരിശുമരണം.
നിരാശയുടെ ഇരുൾ പരന്ന നിമിഷങ്ങളിൽ പത്രോസ് തീരുമാനിച്ചു, എന്നേക്കുമായി ഈ നഗരം വിട്ടുപോകണമെന്ന്. തലേന്ന് ഗുരു കഴുകി ചുംബിച്ച തന്റെ കാലുകളിലേക്ക് പത്രോസ് നോക്കി. അവസാന പെസഹ ഭക്ഷിച്ച ആ മാളികയെയും നഗരത്തെയും കാൽവരിയെയും ഒരിക്കൽക്കൂടി നോക്കി യാത്രപറയാൻ പത്രോസ് തീരുമാനിച്ചു.
ഭീതിയോടെ ആ ഇരുൾമുറിയിൽ പിറ്റേന്നു യോഹന്നാനോടൊപ്പം കിടക്കുന്പോൾ പുലർച്ചെ ആരോ തുടർച്ചയായി വാതിലിൽ മുട്ടുന്നു. ശത്രുക്കൾ തന്നെയും വധിക്കാൻ എത്തിയതായിരിക്കുമോ? പത്രോസ് തന്റെ വാളിലേക്ക് ഒരുനിമിഷം കൈ നീട്ടി. നിശബ്ദമായി വാതിലിനു പിന്നിൽ ചെവി കൂർപ്പിച്ചപ്പോൾ ഒരു ശബ്ദം.
’പത്രോസേ ...യോഹന്നാനേ .... ഇത് മേരിയാണ്! മഗ്ദലനക്കാരി മേരി മഗ്ദലനയുടെ ശബ്ദം. പത്രോസ് വാതിൽ തുറന്നു. അവൾ ദീർഘശ്വാസം എടുത്തശേഷം അലറി: ’അവർ അവിടത്തെ മോഷ്ടിച്ചു! ഈശോയുടെ ശരീരം പോയി, അവർ അവനെ എവിടെ കിടത്തിയെന്ന് അറിയില്ല’.
യോഹന്നാൻ പത്രോസിനെ നോക്കി. അവർ പുറത്തേക്ക് ഓടി. കാൽവരി കുന്നിലേക്കുള്ള നിറുത്താത്ത ഓട്ടം. യേശുവിന്റെ ശരീരം അടക്കം ചെയ്ത കല്ലറയിലേക്കായിരുന്നു ആ ഓട്ടം. പത്രോസ് കല്ലറയിൽ എത്തിയപ്പോഴേക്കും മുന്നേയോടിയ യോഹന്നാൻ വാതിലിനു പുറത്ത് എത്തിയിരുന്നു. എന്നാൽ അകത്തേക്ക് കയറാതെ നേതാവായ പത്രോസിനു വേണ്ടി യോഹന്നാൻ കാത്തുനിന്നു. വിയർത്തു കുളിച്ച പത്രോസ് അകത്തേക്ക് കയറി.
നനഞ്ഞ ചുണ്ണാന്പുകല്ലുള്ള ഗുഹയുടെ മങ്ങലുമായി കണ്ണുകൾ പൊരുത്തപ്പെടാൻ ഒരു നിമിഷമെടുത്തു. ശരീരം പൊതിഞ്ഞ വെള്ളക്കച്ച കല്ലറയിൽ ഉണ്ടായിരുന്നു. അടച്ച കല്ല് മാറ്റപ്പെട്ടിരിക്കുന്നു.
പത്രോസ് യോഹന്നാനോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. ജിജ്ഞാസയുടെയും ആകാംഷയുടെയും നിമിഷങ്ങൾ... കല്ലറ കൊള്ളയടിക്കപ്പെടുകയും ശരീരം മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ പൊതിഞ്ഞ തുണികൾ അവിടെ കാണില്ലായിരുന്നു.
ചുറ്റും കുന്തിരിക്കക്കല്ലുകൾ ചിതറിക്കിടക്കുന്നുണ്ട്. വിലപ്പിടിപ്പുള്ള സുഗന്ധദ്രവ്യങ്ങൾക്കും മാറ്റമില്ല. അതിന്റെ സുഗന്ധം പുറത്തേക്ക് വമിക്കുന്നു. ഇനി തെളിവുകൾ ആവശ്യമില്ല... യോഹന്നാൻ പത്രോസിനെ നോക്കി. പത്രോസ് യോഹന്നാനെയും നോക്കി. യോഹന്നാന്റെ പുഞ്ചിരി പത്രോസ് കണ്ടു.
അതെ ഈശോ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. പത്രോസ് നഗരത്തിലേക്ക് തിരികെ ഓടി. പിന്നാലെ യോഹന്നാനും. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു........ ആ പുലർകാല ഓട്ടത്തിനിടെ അന്ത്യ അത്താഴമാളികയുടെ മുന്നിൽ ഒരാൾ പുഞ്ചിരിയോടെ നിൽക്കുന്നത് പത്രോസ്് കണ്ടു.
വളരെ പരിചിതനായ വ്യക്തി - ഈശോ! അതാ അവിടന്ന് കൈകൾ വിരിച്ചു നിൽക്കുകയാണ്. പത്രോസ് അവന്റെയടുത്തേക്ക് ഗുരോ എന്നു വിളിച്ച് ഓടിയെത്തുന്പോൾ ആശ്ലേഷിക്കാൻ കൈകൾ ഉയർന്നുപൊങ്ങിയിരുന്നു.
ടോണി ചിറ്റിലപ്പിള്ളി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 59.71 %
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top