പത്രോസിന്‍റെ നിലയ്ക്കാത്ത ഓട്ടം
പകലും രാത്രിയും പത്രോസിന് ഉറങ്ങാനായില്ല. ഹൃദയം തേങ്ങുന്നതിനൊപ്പം മനസിൽ നിരാശയുടെ ഇരുൾ പരന്നിരുന്നു. സ്നേഹിതനും ഗുരുവുമായ കർത്താവിനെ താൻ ഒറ്റിക്കൊടുത്തു. തന്നെ ജീവനുതുല്യം സ്നേഹിച്ച് നേതാവാക്കിയ ഗുരുവിനെ രഹസ്യമായിട്ടില്ല, പരസ്യമായിട്ടാണ് തള്ളിപ്പറഞ്ഞത്. ശിഷ്യഗണം മാത്രമല്ല അവിടന്നിൽ വിശ്വസിച്ചിരുന്നവരെല്ലാം തന്നെ വെറുക്കുന്നതായി പത്രോസിനു തോന്നി.

നിദ്രാഭാരത്തോടെ കണ്ണുനീരൊപ്പി പത്രോസ് പുറത്തേക്കിറങ്ങി. ഒലിവു മലയുടെ ചെരുവിൽ മറഞ്ഞുനിൽക്കുന്പോൾ ജറുസലെം തെരുവുകളിൽ ഉയരുന്ന വിലാപ ശബ്ദം പത്രോസിനു കേൾക്കാമായിരുന്നു. മായിച്ചു കളയാനാവാത്ത ഒരുപാട് ഓർമ്മകൾ മനസിൽ നുരപൊന്തി വന്നുകൊണ്ടിരുന്നു.

മറ്റാരുടെയും കണ്ണിൽപ്പെടാതെ ഗലീലിയിലേക്കു മടങ്ങി മീൻ പിടിച്ചു ജീവിക്കാമെന്ന് മനസിൽ ചിന്തിച്ചു. പക്ഷെ മീൻപിടിത്തം പോലും പത്രോസിന് ആശ്വാസകരമായി തോന്നിയില്ല. ’പത്രോസ്, നീ വെറുമൊരു ഭീരു!’ എന്ന ഉൾവിളി അയാളുടെ ഹൃദയത്തിൽ മുഴങ്ങി. ആയിരം പ്രാവശ്യം അയാൾ ആത്മനിന്ദയോടെ സ്വയം ശപിച്ചു. ’അവൻ, ഗുരുവായ യേശു എനിക്കു ജീവനായിരുന്നു ! എനിക്ക് വലിയവനും പ്രിയപ്പെട്ടവനുമായവനോട് ഞാനിത് ചെയ്തുപോയല്ലോ...

ഒലിവീന്തലുകളുയർത്തിയ ജനാവലിയുടെ ആരവത്തിനു നടുവിലൂടെ യേശു കഴുതപ്പുറത്ത് രാജാവായി എഴുന്നള്ളി മലയടിവാരങ്ങളിലൂടെ ജറുസലെം നഗരത്തിലേക്ക് ആനയിക്കപ്പെട്ട ആ ദിവസം ഓർമയിലെത്തിയപ്പോൾ ഹൃദയഭാരം വർധിച്ചതേയുള്ളു.

അവൻ ആക്രോശത്തോടെ ദേവാലയത്തിൽ നാണയമാറ്റക്കാരുടെ മേശകൾ മറിച്ചിടുന്നത് കണ്ടു. ’നീ എന്‍റെ പിതാവിന്‍റെ ഭവനത്തെ കള്ളൻമാരുടെ ഗുഹയാക്കി!’ മുൻപ് എത്രയോ അദ്ഭുതങ്ങൾക്ക് താൻ സാക്ഷിയായി. അന്ധനു കാഴ്ച നൽകുന്നതിനും മുടന്തനെ നടത്തുന്നതിനും മരിച്ചവരെ ഉയർപ്പിക്കുന്നതിനും കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നതിനുമൊക്കെ താനും സാക്ഷിയായിരുന്നു.

ആ പുഞ്ചിരിയും അനുകന്പയും ഉപദേശങ്ങളും കരുണാർദ്ര സ്നേഹവുമൊക്കെ പത്രോസിന്‍റെ കണ്ണുകളെ വീണ്ടും ഈറനണിയിച്ചുകൊണ്ടിരുന്നു. തന്‍റെ തോളിൽ ഗുരുവിന്‍റെ പൂജ്യമായ കൈകൾ ഒരിക്കൽക്കൂടി പതിയുന്നതായി തോന്നി. ആ വാക്കുകൾ മനസിൽ വീണ്ടും വീണ്ടും അലയടിക്കാൻ തുടങ്ങി.

’പത്രോസ് ,നീ എനിക്ക് ഇന്നും എന്നും വിശ്വസ്തനാണ്’.. പത്രോസിന്‍റെ ചുണ്ടുകൾ വിതുന്പാൻ തുടങ്ങി. ഗുരോ, ഞാൻ വിശ്വസ്തനോ? മഹാപുരോഹിതന്‍റെ പടയാളികൾ അങ്ങയെ ബന്ധിക്കാൻ വന്നപ്പോൾ ഞാൻ വാളെടുത്തു. പത്രോസേ നീ വാൾ ഉറയിലിടുക... പക്ഷെ ആ ധൈര്യം മണിക്കൂറുകൾക്കുള്ളിൽ ചോർന്നുപോയി.

കേവലം ഒരു വേലക്കാരി ’നീ അവന്‍റെ ശിഷ്യഗണത്തിൽപ്പെട്ടവനല്ലേ. നിന്നെ അവനോടൊപ്പം നഗരത്തിൽ കണ്ടിട്ടുണ്ടല്ലോ’ എന്നു പറഞ്ഞപ്പോൾ ആണയിട്ട് അത് നിഷേധിച്ചു. വേലക്കാരിക്കു മുന്നിൽ ഗുരുവിനെ തള്ളിപ്പറഞ്ഞ ഭീരു!

കയ്യാപ്പാസിന്‍റെയും പീലാത്തോസിന്‍റെയും മാളികകൾക്ക് ദൂരെ മാറി നിൽക്കുന്പോൾ യേശുവിന്‍റെ കണ്ണുകൾ പത്രോസിന്‍റെ കണ്ണുകളെ കണ്ടുമുട്ടി. തലേന്നു രാത്രിയിലെ ആവർത്തിച്ചുള്ള കോഴികൂവൽ ചെവിയിൽ അരോചകമായി ആവർത്തിക്കുന്നതുപോലെ.

പത്രോസ് നിലവിളിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി. മഹാപുരോഹിതന്‍റെ വീട്ടിൽനിന്ന് നഗരത്തിലെ ഇരുണ്ട തെരുവുകളിലൂടെയും ഒലിവുമലയുടെ താഴ് വാരങ്ങളിലൂടെയും കെദ്രോൻ തോടിന്‍റെ സമീപത്തുകൂടെയും നിൽക്കാതെ ഓടി. കിതച്ചപ്പോൾ ഇരുന്ന് മുഖം പൊത്തി കരഞ്ഞു. പിന്നെയും ആശ്വാസം തേടി ലക്ഷ്യം നഷ്ടപ്പെട്ടവനെപ്പോലെ ഓട്ടം തുടർന്നു.

തിരികെ വരുന്പോൾ പട്ടാളക്കാർ യേശുവിനെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ദൂരെനിന്ന് കണ്ടു. മുറിവുകളിൽനിന്ന് ചോര വാർന്നൊഴുകി, വേദനയിൽ പുളയുന്ന അവിടന്ന് തന്നെ കാണാതിരിക്കാൻ ഒലിവുമരങ്ങളുടെ പിന്നിൽ മുഖം ഒളിപ്പിച്ചു. ഗുരുവിന്‍റെ കൈകാലുകളിൽ ആണികൾ തറച്ച് കുറ്റിയിൽ ബന്ധിക്കുന്നു. വിചാരണയ്ക്കുശേഷം കാൽവരിയിലേക്കുള്ള ഭയാനകമായ യാത്ര. കുരിശുമരണം.

നിരാശയുടെ ഇരുൾ പരന്ന നിമിഷങ്ങളിൽ പത്രോസ് തീരുമാനിച്ചു, എന്നേക്കുമായി ഈ നഗരം വിട്ടുപോകണമെന്ന്. തലേന്ന് ഗുരു കഴുകി ചുംബിച്ച തന്‍റെ കാലുകളിലേക്ക് പത്രോസ് നോക്കി. അവസാന പെസഹ ഭക്ഷിച്ച ആ മാളികയെയും നഗരത്തെയും കാൽവരിയെയും ഒരിക്കൽക്കൂടി നോക്കി യാത്രപറയാൻ പത്രോസ് തീരുമാനിച്ചു.

ഭീതിയോടെ ആ ഇരുൾമുറിയിൽ പിറ്റേന്നു യോഹന്നാനോടൊപ്പം കിടക്കുന്പോൾ പുലർച്ചെ ആരോ തുടർച്ചയായി വാതിലിൽ മുട്ടുന്നു. ശത്രുക്കൾ തന്നെയും വധിക്കാൻ എത്തിയതായിരിക്കുമോ? പത്രോസ് തന്‍റെ വാളിലേക്ക് ഒരുനിമിഷം കൈ നീട്ടി. നിശബ്ദമായി വാതിലിനു പിന്നിൽ ചെവി കൂർപ്പിച്ചപ്പോൾ ഒരു ശബ്ദം.

’പത്രോസേ ...യോഹന്നാനേ .... ഇത് മേരിയാണ്! മഗ്ദലനക്കാരി മേരി മഗ്ദലനയുടെ ശബ്ദം. പത്രോസ് വാതിൽ തുറന്നു. അവൾ ദീർഘശ്വാസം എടുത്തശേഷം അലറി: ’അവർ അവിടത്തെ മോഷ്ടിച്ചു! ഈശോയുടെ ശരീരം പോയി, അവർ അവനെ എവിടെ കിടത്തിയെന്ന് അറിയില്ല’.

യോഹന്നാൻ പത്രോസിനെ നോക്കി. അവർ പുറത്തേക്ക് ഓടി. കാൽവരി കുന്നിലേക്കുള്ള നിറുത്താത്ത ഓട്ടം. യേശുവിന്‍റെ ശരീരം അടക്കം ചെയ്ത കല്ലറയിലേക്കായിരുന്നു ആ ഓട്ടം. പത്രോസ് കല്ലറയിൽ എത്തിയപ്പോഴേക്കും മുന്നേയോടിയ യോഹന്നാൻ വാതിലിനു പുറത്ത് എത്തിയിരുന്നു. എന്നാൽ അകത്തേക്ക് കയറാതെ നേതാവായ പത്രോസിനു വേണ്ടി യോഹന്നാൻ കാത്തുനിന്നു. വിയർത്തു കുളിച്ച പത്രോസ് അകത്തേക്ക് കയറി.

നനഞ്ഞ ചുണ്ണാന്പുകല്ലുള്ള ഗുഹയുടെ മങ്ങലുമായി കണ്ണുകൾ പൊരുത്തപ്പെടാൻ ഒരു നിമിഷമെടുത്തു. ശരീരം പൊതിഞ്ഞ വെള്ളക്കച്ച കല്ലറയിൽ ഉണ്ടായിരുന്നു. അടച്ച കല്ല് മാറ്റപ്പെട്ടിരിക്കുന്നു.

പത്രോസ് യോഹന്നാനോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. ജിജ്ഞാസയുടെയും ആകാംഷയുടെയും നിമിഷങ്ങൾ... കല്ലറ കൊള്ളയടിക്കപ്പെടുകയും ശരീരം മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ പൊതിഞ്ഞ തുണികൾ അവിടെ കാണില്ലായിരുന്നു.

ചുറ്റും കുന്തിരിക്കക്കല്ലുകൾ ചിതറിക്കിടക്കുന്നുണ്ട്. വിലപ്പിടിപ്പുള്ള സുഗന്ധദ്രവ്യങ്ങൾക്കും മാറ്റമില്ല. അതിന്‍റെ സുഗന്ധം പുറത്തേക്ക് വമിക്കുന്നു. ഇനി തെളിവുകൾ ആവശ്യമില്ല... യോഹന്നാൻ പത്രോസിനെ നോക്കി. പത്രോസ് യോഹന്നാനെയും നോക്കി. യോഹന്നാന്‍റെ പുഞ്ചിരി പത്രോസ് കണ്ടു.

അതെ ഈശോ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. പത്രോസ് നഗരത്തിലേക്ക് തിരികെ ഓടി. പിന്നാലെ യോഹന്നാനും. അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു........ ആ പുലർകാല ഓട്ടത്തിനിടെ അന്ത്യ അത്താഴമാളികയുടെ മുന്നിൽ ഒരാൾ പുഞ്ചിരിയോടെ നിൽക്കുന്നത് പത്രോസ്് കണ്ടു.

വളരെ പരിചിതനായ വ്യക്തി - ഈശോ! അതാ അവിടന്ന് കൈകൾ വിരിച്ചു നിൽക്കുകയാണ്. പത്രോസ് അവന്‍റെയടുത്തേക്ക് ഗുരോ എന്നു വിളിച്ച് ഓടിയെത്തുന്പോൾ ആശ്ലേഷിക്കാൻ കൈകൾ ഉയർന്നുപൊങ്ങിയിരുന്നു.

ടോണി ചിറ്റിലപ്പിള്ളി