പിറകിൽ കൈ കെട്ടി നിൽക്കുന്ന സേതുരാമയ്യരുടെ ട്രേഡ് മാർക്കിലാണ് മമ്മൂട്ടി ഇത്തവണയും എത്തുന്നത്. മുൻ ചിത്രങ്ങളിൽ കൊലപാതകങ്ങളുടെ പിന്നിലെ ചുരുളഴിയാത്ത രഹസ്യങ്ങളാണ് സേതുരാമയ്യർ വെളിച്ചത്ത് കൊണ്ടുവന്നതെങ്കിൽ ഇത്തവണ എന്താണ് കേസ് എന്ന ആകാംഷയിലാണ് സിനിമാ ലോകവും പ്രേക്ഷകരും.
പ്രസിദ്ധമായ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐയിലെ ഉദ്യോഗസ്ഥനും അതിബുദ്ധിമാനുമായ സേതുരാമയ്യർ വീണ്ടും കേരളത്തിലെത്തി. സേതുരാമയ്യരുടെ അഞ്ചാം വരവിൽ എന്തെല്ലാമായിരിക്കും സസ്പെൻസുകൾ? മലയാളികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായിരിക്കുന്നു. എവർഗ്രീൻ കഥാപാത്രമായി മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രം സംവിധായകൻ കെ. മധു - തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി കൂട്ടുകെട്ടിലാണ് ഇത്തവണയും ഒരുങ്ങുന്നത്.
സർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്. പിറകിൽ കൈ കെട്ടി നിൽക്കുന്ന സേതുരാമയ്യരുടെ ട്രേഡ് മാർക്കിലാണ് മമ്മൂട്ടി ഇത്തവണയും എത്തുന്നത്. മുൻ ചിത്രങ്ങളിൽ കൊലപാതകങ്ങളുടെ പിന്നിലെ ചുരുളഴിയാത്ത രഹസ്യങ്ങളാണ് സേതുരാമയ്യർ വെളിച്ചത്ത് കൊണ്ടുവന്നതെങ്കിൽ ഇത്തവണ എന്താണ് കേസ് എന്ന ആകാംഷയിലാണ് സിനിമാ ലോകവും പ്രേക്ഷകരും.
സീരീസിലെ ആദ്യ ചിത്രമിറങ്ങി 30 വർഷത്തിന് ശേഷമാണ് പുതിയ സിനിമ പുറത്തുവരുന്നത്. എസ്.എൻ. സ്വാമി രചിച്ച് കെ. മധു സംവിധാനം ചെയ്ത ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത് 1988 ലായിരുന്നു. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയും തുടർച്ചയായി എത്തി. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളായിരുന്നു ഓരോ ചിത്രവും. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വലിയൊരു താരനിരയുടെ അകന്പടിയോടെയാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
ആശാ ശരത്ത്, മുകേഷ്, രണ്ജി പണിക്കർ, സായ്കുമാർ, രമേഷ് പിഷാരഡി, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ. സൗബിൻ ഷാഹിർ, സുദേവ് നായർ, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ജയകൃഷ്ണൻ, കനിഹ, മാളവികാ മേനോൻ, ആൻസിബാ സോഫിയാ, മാളവികാ നായർ എന്നിവർ പപ്രധാന കഥാപാത്രങ്ങളാകുന്നു. ജഗതി ശ്രീകുമാർ ഇടവേളയ്ക്കു ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നുണ്ട്.
അഖിൽ ജോർജാണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസിക്കും നിർവഹിക്കും. ചിത്രം 28ന് സർഗചിത്ര റിലീസ് തിയറ്ററിലെത്തും.