Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട് സെന്റ് സ്റ്റീഫൻസ് കോളജിന്. 1881ൽ കേംബ്രിഡ്ജ് മിഷനും സൊസൈറ്റി ഫോർ ദി പ്രൊപ്പഗേഷൻ ഓഫ് ഗോസ്പൽ മിഷനും ചേർന്നാണ് സെന്റ് സ്റ്റീഫൻസ് കോളജ് സ്ഥാപിക്കുന്നത്. അതിനു മുൻപ് തന്നെ ചാന്ദ്നി ചൗക്കിൽ എസ്പിജി മിഷന്റെ സെന്റ് സ്റ്റീഫൻസ് സ്കൂൾ 1854ൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ സ്കൂളിന്റെ ഭാഗമായി തന്നെയാണ് സെന്റ് സ്റ്റീഫൻസ് കോളജും പ്രവർത്തനം ആരംഭിച്ചത്. സെന്റ് സ്റ്റീഫൻസ് കോളജിന്റെ സ്ഥാപകനായ കാനൻ സാമുവൽ സ്കോട്ട് ആൽനട്ട് തന്നെയാണ് സ്കൂളിന്റെ പ്രിൻസിപ്പലായും പ്രവർത്തിച്ചിരുന്നത്.
സ്വാതന്ത്ര്യസമര കാലത്ത് ഡൽഹി ദേശീയ മുന്നേറ്റങ്ങളുടെയും വിപ്ലവ നീക്കങ്ങളുടെയും കേന്ദ്രമായി മാറിയപ്പോൾ സെന്റ് സ്റ്റീഫൻസ് കോളജും അവിടത്തെ വിദ്യാർഥികളും സമര പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടു. സെന്റ് സ്റ്റീഫൻസിലെ വിദ്യാർഥികളും അധ്യാപകരും പലപ്പോഴും ദേശീയ മുന്നേറ്റങ്ങളുടെ ഭാഗമായി കാഷ്മീരി ഗേറ്റിൽ സംഘടിച്ചു. 1915ൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും പത്നി കസ്തൂർബ ഗാന്ധിയും ആദ്യമായി സെന്റ് സ്റ്റീഫൻസ് സന്ദർശിച്ചപ്പോൾ വിദ്യാർഥികളോടൊപ്പം ഇരുന്ന് ചിത്രമെടുത്തതും കാഷ്മീരി ഗേറ്റിൽ വച്ചായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നു മടങ്ങിയെത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഗാന്ധിജിയുടെ സെന്റ് സ്റ്റീഫൻസ് സന്ദർശനം. അന്നു പ്രിൻസിപ്പലായിരുന്ന സുശീൽ കുമാർ രുദ്രയുടെ വസതിയിലാണ് ഗാന്ധിജി താമസിച്ചത്. അദ്ദേഹത്തിന്റ വസതി പിന്നീട് സ്വാതന്ത്ര്യ സമര നായകരിൽ പലരും താമസിച്ചിരുന്ന സ്ഥലങ്ങളിലൊന്നായി മാറി. രവീന്ദ്ര നാഥ് ടാഗോർ, മദൻ മോഹൻ മാളവ്യ, ഗോപാൽ കൃഷ്ണ ഗോഖലെ, അബ്ദുൾ കലാം ആസാദ്, എസ്.എൻ. ബാനർജി തുടങ്ങിയവരായിരുന്നു സുശീൽ കുമാർ രുദ്രയുടെ വസതിയിലെ സ്വാതന്ത്ര്യ സമരകാല വിരുന്നുകാരിൽ പ്രമുഖർ. സെന്റ് സ്റ്റീഫൻസിൽ വച്ചാണ് നൊബേൽ സാഹിത്യ പുരസ്കാരത്തിന് അർഹമായ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ പൂർത്തിയാക്കിയത്.
സെന്റ് സ്റ്റീഫൻസിലെ വിദ്യാർഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും അക്കാലത്തു തന്നെ ദേശീയ പ്രസ്ഥാനങ്ങളിൽ സജീവ പ്രവർത്തകരായി മാറിയിരുന്നു. 1904 മുതൽ 1913 വരെ ഇവിടെ പഠിപ്പിച്ചിരുന്ന ചാൾസ് ഫ്രീർ ആൻഡ്രൂസ് പിന്നീട് മുഴുവൻ സമയ സ്വാതന്ത്ര്യസമര ഭടനായി മാറി. ദീനബന്ധു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം രവീന്ദ്ര നാഥ ടാഗോറിന്റെ അടുത്ത അനുയായി ആയിരുന്നു. ഗാന്ധിജിയും ടാഗോറും കോളജ് പ്രിൻസിപ്പലായിരുന്ന സുശീൽ കുമാർ രുദ്രയുമായുള്ള തീവ്രസൗഹൃദത്തിന്റെ മുഖ്യ സംഘാടകനും ആൻഡ്രൂസ് ആയിരുന്നു. സെന്റ് സ്റ്റീഫൻസ് കാന്പസിൽ വച്ചാണ് ഗാന്ധിജി നിസഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്യുന്നത്. അന്ന് ഗാന്ധിജി കോളജ് സന്ദർശിച്ച വേളയിൽ എടുത്ത ചിത്രം ഇന്നും സെന്റ് സ്റ്റീഫൻസിലെ പ്രിൻസിപ്പലിന്റെ മുറിയിലുണ്ട്. സെന്റ് സ്റ്റീഫൻസിൽ നിന്നു പഠനശേഷം ഇംഗ്ലണ്ടിൽ നിയമ പഠനം പൂർത്തിയാക്കി വന്ന അസഫ് അലിയും പിൽക്കാലത്ത് ദേശീയ പ്രസ്ഥാനത്തിൽ സജീവ ഭടനായി.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഞെട്ടിക്കുന്ന ഒരു ഏടായിരുന്നുവല്ലോ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല. ജനറൽ ഡയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ പഞ്ചാബിൽ നടത്തിയ ഈ കിരാത പ്രവൃത്തിക്കെതിരേ സെന്റ് സ്റ്റീഫൻസിന്റെ കോളജ് മാഗസിനിൽ അതിരൂക്ഷമായി വിമർശിച്ച് ലേഖനമെഴുതിയത് ഇവിടുത്തെ അധ്യാപകനും അന്നത്തെ മാഗസിൻ എഡിറ്ററുമായിരുന്ന സി.ബി. യംഗ് ആയിരുന്നു. 1920ൽ ഇറങ്ങിയ മാഗസിന്റെ പതിപ്പിൽ ബ്രിട്ടീഷ് ഭരണകൂടത്തെ ശക്തമായി അപലപിച്ച് അദ്ദേഹം എഴുതി. കൈയൂക്കിന്റെ ബലത്തിൽ ഇന്ത്യയെ അടക്കിപ്പിടിച്ചിരിക്കുന്ന ബ്രിട്ടീഷ് അധിനിവേശത്തെ യേശു ക്രിസ്തുവിന്റെ യഥാർഥ അനുയായികൾക്ക് അംഗീകരിക്കാനാകില്ല എന്നാണ് യംഗ് ലേഖനത്തിൽ കുറിച്ചത്. രക്തം ചിന്തിയും കിരാത വാഴ്ചയിലൂടെയും ബ്രിട്ടീഷുകാർ നടത്തുന്ന ഇന്ത്യൻ അധിനിവേശത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1942ൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ ഭാഗമായി പുതിയ മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റിയപ്പോഴും സെന്റ് സ്റ്റീഫൻസ് സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളിൽ സജീവമായ നിലകൊണ്ടു. ക്വിറ്റ് ഇന്ത്യ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെന്റ് സ്റ്റീഫൻസിലെ വിദ്യാർഥികളും ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഹിന്ദു, ഇന്ദ്രപ്രസ്ഥ കോളജുകളിലെ വിദ്യാർഥികളും പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങി. 1946ൽ സെന്റ് സ്റ്റീഫൻസിലെ സമീറുദീൻ ഖാൻ എന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ നൂറോളം വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രക്ഷോഭത്തിനിറങ്ങി. അവർ കൊടിമരത്തിൽ കയറി ബ്രിട്ടീഷ് പതാക വലിച്ചു താഴെയിടുക പോലും ചെയ്തു.
ഇന്ത്യാ ചരിത്രത്തിൽ നൂറിലേറെ വർഷങ്ങളുടെ അഭിമാന പാരന്പര്യമുണ്ട് സെന്റ് സ്റ്റീഫൻസ് കോളജിന്. 1939നും 1952നും ഇടയിലാണ് പുതിയ കോളജ് മന്ദിരത്തിന്റെ പണി പൂർത്തിയാകുന്നത്. പ്രധാന കെട്ടിടത്തിന്റെ പണി 1941ൽ പൂർത്തിയായിരുന്നു. 1952ലാണ് ഇതിനോട് ചേർന്ന ചാപ്പലിന്റെ നിർമാണം നടത്തിയത്. ഇന്ത്യൻ രാഷ്ട്രീയത്തിലും സാമൂഹിക സാന്പത്തിക ശാസ്ത്ര മേഖലകളിലും പ്രമുഖരായി മാറിയ പല വ്യക്തികളെയും സെന്റ് സ്റ്റീഫൻസ് വാർത്തെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കപിൽ സിബൽ തുടങ്ങിയവർ ഇവിടത്തെ പൂർവിദ്യാർഥികളാണ്.
സെബി മാത്യു
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
ഞാൻ മലയാളിയാണ്... കലേഷ് രാമാനന്ദ്
വിനീത് ശ്രീനിവാസ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയത്തിൽ "അച്ഛനും അമ്മയും സമാധാനമായിട്ടിരിക്കണം’ എന്നു പ
Latest News
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു
Latest News
കോൺഗ്രസ് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തണം: ഇ.പി. ജയരാജൻ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top