Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചനയിൽ നിന്നാണ് സൂപ്പർ ബസാറിന്റെ പിറവി
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ഇന്നും സൂപ്പർ ബസാർ എന്ന പേരിൽ ഒരു ബസ് സ്റ്റോപ്പ് ഉണ്ട്. ആ കാത്തിരിപ്പ് കേന്ദ്രത്തിന് അങ്ങനെയൊരു പേര് ലഭിച്ചതിനെക്കുറിച്ച് അധികം അറിയാവുന്ന ഡൽഹി നിവാസികൾ ഈ തലമുറയിൽ ഏറെയുണ്ടാകില്ല.
സൂപ്പർ ബസാറിൽ നിന്ന് കൃത്യം 50 മീറ്റർ അകലത്തിൽ ഇടിഞ്ഞു പൊളിഞ്ഞ് പഴകി ദ്രവിച്ച ഒരു ആറുനില കെട്ടിടമുണ്ട്. അതിന്റെ ഗതകാല ചരിത്രത്തിൽ നിന്നാണ് ബസ് സ്റ്റോപ്പിന് സൂപ്പർ ബസാർ എന്ന പേര് വന്നുചേരുന്നത്. 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ പ്രവർത്തനം നിലച്ചുപോയ ആ കെട്ടിടമായിരുന്നു രാജ്യത്തെതന്നെ ആദ്യത്തെ സൂപ്പർ മാർക്കറ്റ്.
പുരാതന സോഷ്യലിസ്റ്റ് ക്ഷേമരാജ്യ മാതൃകകൾ നവ ലിബറൽ സാന്പത്തിക മുന്നേറ്റങ്ങൾക്ക് കീഴ്പ്പെട്ടു പോയതിന്റെ ചരിത്ര സ്മാരകം എന്ന് ഈ പഴകിയ കെട്ടിടത്തെ വിശേഷിപ്പിക്കാം.
1965ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിനിടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് ന്യായവിലയ്ക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 1966ലാണ് ആദ്യത്തെ സൂപ്പർ മാർക്കറ്റ് എന്ന നിലയിൽ ഡൽഹി കൊണാട്ട് പ്ലേസിലെ ആറു നില കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.
പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങി റേഡിയോകളും കംപ്യൂട്ടറുകളും ഉൾപ്പെടെ വിവിധ സാധനങ്ങളും കാലാനുസൃതമായി ഇവിടെ വിപണനം ചെയ്തു. സൂപ്പർ ബസാർ പിന്നീട് 150 ശാഖകളും 2200 ജീവനക്കാരുമുള്ള വന്പൻ സഹകരണ ശൃംഖലയായി ഡൽഹിയിലാകെ പടർന്നു. ഇതിന്റെ ഭാഗമായി വീടുകളിലേക്ക് സാധനങ്ങൾ എത്തിച്ചു നൽകിയിരുന്ന മൊബൈൽ വാനുകളും പ്രവർത്തിച്ചിരുന്നു.
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചനയിൽ നിന്നാണ് സൂപ്പർ ബസാറിന്റെ പിറവി. ബസാർ പ്രവർത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ നൂറുകണക്കിന് ആളുകളാണ് സാധനങ്ങൾ വാങ്ങാനായി അകത്തേക്ക് ഇടിച്ചു കയറിയതെന്ന് ഇന്ത്യ കോ-ഓപ്പറേറ്റീവ് യൂണിയന്റെ സജീവ പ്രവർത്തകനായിരുന്ന എൽ.സി. ജയിൻ തന്റെ സിവിൽ ഡിസോബീഡിയൻസ് എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
യുദ്ധകാലത്ത് വില കുറഞ്ഞ റേഡിയോകളായിരുന്നു സൂപ്പർ ബസാറിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞിരുന്ന ഇലക്ട്രോണിക് ഉപകരണം. ആദ്യ വർഷംതന്നെ ഒരു ലക്ഷം ട്രാൻസിസ്റ്റർ റേഡിയോകളാണ് വിറ്റുപോയത്. ഇത്തരം ഉപകരണങ്ങൾ വാങ്ങാനുള്ളവരുടെ തിരക്കേറിയതോടെ കെട്ടിടത്തിന്റെ കരുത്തിൽ ആശങ്കപ്പെട്ട നടത്തിപ്പുകാർ ഇതിനുള്ള കൗണ്ടർ അഞ്ചാം നിലയിൽ നിന്ന് ഗ്രൗണ്ട് ഫ്ളോറിലേക്ക് മാറ്റി.
സൂപ്പർ ബസാറിലെ വിലനിലവാര പട്ടിക അന്നത്തെ പൊതു വിപണിയിലെ വിലനിലവാര പട്ടികയുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പ്രത്യേക ബുള്ളറ്റിൻ അക്കാലത്ത് ഓൾ ഇന്ത്യ റേഡിയോയിൽ പ്രതിദിനം പ്രക്ഷേപണം ചെയ്തിരുന്നു.
1998ലാണ് സൂപ്പർ ബസാർ എന്ന സഹകരണ വ്യാപാര ശൃംഖലയുടെ കഷ്ടകാലം ആരംഭിക്കുന്നത്. കെടുകാര്യസ്ഥതയും ഉന്നത വൃത്തങ്ങളിലെ കൊടും അഴിമതിയും ഒടുവിൽ 2002ൽ സൂപ്പർ ബസാറിന്റെ അന്ത്യം കുറിക്കുന്നതിലേക്ക് വഴി തെളിച്ചു.
ഉപഭോഗ സംസ്കാരവും ഷോപ്പിംഗ് എന്ന വാരാന്ത്യ ശീലവും മാളുകളിലെ മേളങ്ങളിലേക്ക് മുഴുകും മുൻപ് സാധാരണക്കാരന് ഒറ്റ വരവിൽ വീട്ടിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളും വാങ്ങിക്കൊണ്ടു പോകാവുന്ന ഏക സംവിധാനം സൂപ്പർ ബസാർ ആയിരുന്നു.
പഴയ സൂപ്പർ ബസാർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനരികിൽ 1984 മുതൽ ചായക്കച്ചവടം നടത്തുന്ന ആളാണ് ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ രാജു ശുക്ല. എണ്‍പതുകളിൽ കടയിലേക്കാവശ്യമുള്ള എല്ലാ സാധാനങ്ങളും ഇവിടെ നിന്നാണ് വാങ്ങിയിരുന്നത് എന്നാണ് രാജു പറയുന്നത്. അക്കാലത്ത് 22 രൂപയായിരുന്നു ഒരു ലിറ്റർ പാമോയിലിന് വില എന്നു പോലും രാജു ഇന്നും കൃത്യമായി ഓർമിക്കുന്നു.
വളരെ മികച്ച ഗുണമേൻമയുള്ള സാധനങ്ങളായിരുന്നു കുറഞ്ഞ വിലയ്ക്ക് സൂപ്പർ ബസാറിൽ നിന്ന് ലഭിച്ചിരുന്നത്. അത് അടച്ചുപൂട്ടിയത് തന്റെ ദൈനംദിന കച്ചവടത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും രാജു വ്യക്തമാക്കി. പ്രവർത്തനം നിലച്ചിട്ട് രണ്ടു ദശകങ്ങൾ പിന്നിടുന്പോഴും ഡൽഹി ജനതയിൽ അപൂർവം ചില തലമുറയുടെ തലകളിലെങ്കിലും സൂപ്പർ ബസാറിനെക്കുറിച്ചുള്ള ഓർമകൾ പൊടിപിടിച്ചു കിടപ്പുണ്ട്.
2002ൽ എന്നെന്നേക്കുമായി താഴു വീണതോടെ പ്രാവുകളുടെയും തെരുവുനായ്ക്കളുടെയും ആവാസ കേന്ദ്രമായി മാറി സൂപ്പർ ബസാർ പ്രവർത്തിച്ചിരുന്ന കെട്ടിടം. 2000ൽ ഒരു സ്വകാര്യ സംരംഭം സൂപ്പർ ബസാർ ഏറ്റെടുത്തു മുന്നോട്ടു പോകാൻ ശ്രമിച്ചെങ്കിലും മുൻകാല അഴിമതികളുടെ കെട്ടുപാടുകൾ കാരണം അതു പ്രാവർത്തികമായില്ല.
സെബി മാത്യു
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
ഞാൻ മലയാളിയാണ്... കലേഷ് രാമാനന്ദ്
വിനീത് ശ്രീനിവാസ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയത്തിൽ "അച്ഛനും അമ്മയും സമാധാനമായിട്ടിരിക്കണം’ എന്നു പ
Latest News
കായംകുളത്ത് സിന്തറ്റിക് മയക്കുമരുന്നുവേട്ട; ട്രെയിനിൽ വന്ന അഞ്ചംഗ സംഘം പിടിയിൽ
കൃഷ്ണപുരത്ത് വീട് കുത്തിത്തുറന്നു കവർച്ച; 19 പവൻ നഷ്ടമായി
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
ടീസ്തക്ക് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്.ബി. ശ്രീകുമാറും അറസ്റ്റില്‍
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
Latest News
കായംകുളത്ത് സിന്തറ്റിക് മയക്കുമരുന്നുവേട്ട; ട്രെയിനിൽ വന്ന അഞ്ചംഗ സംഘം പിടിയിൽ
കൃഷ്ണപുരത്ത് വീട് കുത്തിത്തുറന്നു കവർച്ച; 19 പവൻ നഷ്ടമായി
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
ടീസ്തക്ക് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്.ബി. ശ്രീകുമാറും അറസ്റ്റില്‍
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top