Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ്പുന്ന ഗാനം. ആ ശബ്ദത്തിനു
പിന്നിലുള്ള ചിരിക്കുന്ന മുഖം പങ്കജ് ഉദാസിന്റേതാണ്. രാജ്യത്തെ മുന്‍നിര ഗസല്‍ ഗായകന്. അദ്ദേഹത്തിന്റെ എഴുപത്തൊന്നാം ജന്മദിനമാണ് വരുന്ന ചൊവ്വാഴ്ച...
ആദ്യമായി സിനിമയില്‍ പാടിയശേഷം തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തെ അനിശ്ചിതത്വം. ഗായകന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഒന്നും സംഭവിക്കാത്ത അഞ്ചു വര്‍ഷങ്ങള്‍. വീണ്ടും പാടാനാകുമോ, പാടണോ എന്നൊന്നും നിശ്ചയമില്ലാതെ അയാള്‍ നാടുവിടാന്‍ തീരുമാനിക്കുന്നു. കാനഡയിലോ അമേരിക്കയിലോ ചെന്ന് ഭാഗ്യം പരീക്ഷിക്കാം. ജോലി നോക്കണോ ബിസിനസ് ചെയ്യണോ.. അതും അറിയില്ല.
അയാള്‍ പറയുന്നു: വിധി അതിന്റെ ഭാഗം ഭംഗിയായി കളിച്ചു. ജോലിക്കു പകരം ഞാന്‍ അവിടെ പാടിത്തുടങ്ങി. ആളുകള്‍ക്ക് ഇഷ്ടമായി. ആഴ്ചയില്‍ നാലുദിവസംവരെ വൈകുന്നേരങ്ങള്‍ ഗാനസദസുകള്ക്കുള്ളതായി. ഏതാണ്ടു പത്തു മാസങ്ങള്‍. എനിക്കു പിടിച്ചുനില്‍ക്കാനുള്ള വരുമാനം കിട്ടി. അങ്ങനെ ഒരടിസ്ഥാനം ലഭിച്ചതോടെ ഞാന്‍ മടങ്ങിയെത്തി.
ആ മടക്കം സുന്ദരമായൊരു ഗസലിന്റെ തുടക്കംപോലെയായിരുന്നു. ലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് പങ്കജ് ഉദാസ് എന്ന ഗായകൻ മടങ്ങിയെത്തുകയായിരുന്നു.
ആദ്യ പ്രതിഫലം 51 രൂപ!
ഗുജറാത്തില്‍ (അന്നത്തെ സൗരാഷ്ട്ര) 1951 മേയ് 17ന് ഒരു കര്‍ഷക കുടുംബത്തിലായിരുന്നു പങ്കജ് ഉദാസിന്റെ ജനനം. പിതാവ് കേശുഭായ് ഉദാസ് ഒറ്റക്കമ്പിയുള്ള ദില്‍രുബ എന്ന സംഗീതോപകരണം വായിക്കുമായിരുന്നു. മൂത്ത സഹോദരന്മാരായ മന്‍ഹര്‍ ഉദാസും നിര്‍മല്‍ ഉദാസും പാട്ടിനു കമ്പമുള്ളവർ. റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടുകളാണ് അക്കാലത്തെ ഏറ്റവും വലിയ പ്രചോദനം.
സ്റ്റേജ് പെര്‍ഫോര്‍മറായി മാറിയിരുന്ന മന്‍ഹര്‍ ഉദാസിനൊപ്പമാണ് പങ്കജ് സംഗീതവേദിയില്‍ ആദ്യമെത്തിയത്. 62ലെ യുദ്ധകാലത്ത് ഏ മേരേ വതന്‍ കേ ലോഗോ എന്ന പാട്ട് സ്റ്റേജില്‍ പാടിയതിന് ഒരാസ്വാദകന് നല്കിയ 51 രൂപയാണ് തന്റെ ആദ്യത്തെ പ്രതിഫലമെന്ന് ഓര്‍ക്കാറുണ്ട് പങ്കജ്.
സംഗീതത്തോടുള്ള മക്കളുടെ ഇഷ്ടംകണ്ട് മൂവരെയും പിതാവ് രാജ്കോട്ടിലെ സംഗീത അക്കാഡമിയില്‍ ചേര്‍ത്തു. പങ്കജ് ആദ്യം തബലയാണ് അഭ്യസിച്ചത്. ശേഷം ഗുലാം ഖാദിര്‍ ഖാന് സാഹിബിനു കീഴില്‍ ഹിന്ദുസ്ഥാനി വോക്കല്‍ പഠിച്ചുതുടങ്ങി. കുടുംബം മുംബൈയിലേക്കു പറിച്ചുനടപ്പെട്ടതോടെ സെന്റ് സേവിയേഴ്സ് കോളജിലായിരുന്നു പങ്കജിന്റെ വിദ്യാഭ്യാസം. ഗ്വാളിയോര്‍ ഘരാനയിലെ നവരംഗ് നാഗ്പുര്കറിനു കീഴിലായി പിന്നീടുള്ള സംഗീതപഠനം.
1971ല്‍ ആദ്യസിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. കാമ്ന എന്ന ചിത്രത്തില്‍ ഉഷ ഖന്ന ഈണമിട്ട പാട്ടു പാടിയ ശേഷമുള്ള അഞ്ചുവര്‍ഷത്തെ കഥയാണ് തുടക്കത്തില്‍ കണ്ടത്. സിനിമ പരാജയമായിരുന്നെങ്കിലും പങ്കജിന്റെ പാട്ട് പ്രശംസനേടിയിരുന്നു.
തുടര്‍ന്നുള്ള അനിശ്ചിതത്വത്തിന്റെ കാലം മാറ്റിയത് അമേരിക്കയിലെയും കാനഡയിലെയും ചെറിയ ഗസല്‍ വേദികളായിരുന്നു. ആത്മവിശ്വാസത്തോടെ നാട്ടില്‍ തിരിച്ചെത്തി ആദ്യം പുറത്തിറക്കിയ ആഹട്ട് എന്ന ആല്‍ബം ഗസല്പ്രേമികള് ഹൃദയത്തിലേറ്റുവാങ്ങി. ശേഷമുള്ളത് ചരിത്രമാണ്.
സ്വന്തമായി അമ്പതിലേറെ ആല്‍ബങ്ങള്‍, നൂറിലധികം മറ്റ് ആല്‍ബങ്ങള്‍, എണ്ണത്തില്‍ കുറവെങ്കിലും എണ്ണംപറഞ്ഞ സിനിമാ ഗാനങ്ങള്‍, ഗായകന് ആയിത്തന്നെ അഭിനയിച്ച സിനിമകള്‍... അങ്ങനെ ആ ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരുന്നു. 2006ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. കാന്‍സര്‍ രോഗികള്‍ക്കും തലാസീമിയ രോഗികളായ കുട്ടികള്‍ക്കും വേണ്ടി പങ്കജ് തന്റെ സമയം നീക്കിവയ്ക്കാറുള്ളത് ഏറെ പ്രശംസ നേടിയിട്ടുണ്ട്.
ചിട്ടി ആയി ഹേ...
നാം (പേര്) എന്ന ചിത്രത്തിലെ ചിട്ടി ആയി ഹേ എന്ന പാട്ടിനു വേണ്ടി വ്യത്യസ്തമായ സ്വരം തേടുകയായിരുന്നു സംവിധായകന് മഹേഷ് ഭട്ടും സംഗീതസംവിധായകരായ ലക്ഷ്മികാന്ത്-പ്യാരേലാലും. ആ അന്വേഷണം ചെന്നെത്തിയത് പങ്കജ് ഉദാസിലാണ്.
ഒരുപക്ഷേ അത്രയേറെ സമയമെടുത്ത് റെക്കോര്‍ഡ് ചെയ്ത സിനിമാപ്പാട്ട് അക്കാലത്തു വേറെയുണ്ടാകില്ല. പങ്കജ് എത്ര പാടിയിട്ടും ലക്ഷ്മികാന്ത്-പ്യാരേലാല്‍ ദ്വയത്തിനു തൃപ്തി വരുന്നില്ല. ആലാപനം മോശമായിട്ടല്ല, എന്നിട്ടും എന്തോ ഒരു കുറവുപോലെ. അതെന്താണെന്നു പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കു കഴിയുന്നുമില്ല.
ഒടുവിലവര്‍ കാരണം കണ്ടെത്തി. കൂടുതലും വലിയ വേദികളില്‍ ശ്രോതാക്കള്ക്കുമുന്നില് പാടി ശീലിച്ച പങ്കജിന് വോയ്സ് റൂമിനകത്തെ ഏകാന്തതയാണ് പ്രശ്നമുണ്ടാക്കുന്നത്. അതാണാ അപൂര്‍ണത അനുഭവിപ്പിക്കുന്നത്.
പരിഹാരം ലളിതമായിരുന്നു. സ്റ്റുഡിയോയില്‍ ഒരു പരവതാനി വിരിച്ചു. സംഗീത സംവിധായകരടക്കം കുറച്ചുപേര്‍ സദസ്യരായി. പങ്കജ് പാടി, പരിപൂര്‍ണതയോടെ. ആ ഇരിപ്പില്‍ ഒറ്റ ശ്വാസത്തില്‍ ആദ്യ ടേക്കില്‍ത്തന്നെ പാട്ട് ഓക്കേ! ആദ്യം അഭിനന്ദിച്ചത് ലക്ഷ്മികാന്ത് തന്നെ. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെതന്നെയായിരുന്നു റെക്കോര്‍ഡിംഗ്.
എക്കാലവും പുതിയ ശ്രോതാക്കളെ തേടിക്കൊണ്ടിരിക്കുന്ന ഒരു പാട്ടാണ് ചിട്ടി ആയി ഹേ. സ്വന്തം വീട്ടില്‍നിന്ന് അകലെയുള്ള ഏതൊരാള്‍ക്കും കേള്‍ക്കുന്നമാത്രയില്‍ രോമാഞ്ചമുണ്ടാക്കുന്ന, കണ്ണുകള്‍ നിറയ്ക്കുന്ന പാട്ടാണ് അതെന്ന് പങ്കജ് വിലയിരുത്തുന്നു. പൂര്‍ണതയുള്ള സംഗീതമാണത്. ഈണം, കവിത, താളം.. എല്ലാംകൊണ്ടും- അദ്ദേഹം ഓര്‍മിക്കുന്നു. ഇപ്പോഴും തന്റെ ഗസല്‍ വേദികളില്‍ പങ്കജ് ഈ പാട്ടു പാടാതിരിക്കാറില്ല.
ഗസല്‍ പാടാന്‍ താത്പര്യമുള്ളവര്‍ക്ക് എന്തുപദേശമാണ് നല്‍കാനുള്ളത് എന്ന ചോദ്യത്തിന് പങ്കജ് ഉദാസ് ഒരിക്കല്‍ നല്കിയ മറുപടി ഇങ്ങനെയാണ്- ഒറിജിനല്‍ ആയിരിക്കുക!
അവസരങ്ങള്‍ ധാരാളമുണ്ട്. നല്ല കവിതയുണ്ടായിരിക്കണം, ഹൃദയത്തില്‍നിന്നു നേരിട്ടു പാടണം. കവര്‍ പതിപ്പുകള്‍ക്കു പിന്നാലെ പോകരുത്. ആരെയും അനുകരിക്കാതെ സ്വന്തമായി ചെയ്യുക., സംഗീതത്തില്‍ സത്യസന്ധരായിരിക്കുക.
ഹരിപ്രസാദ്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
ഞാൻ മലയാളിയാണ്... കലേഷ് രാമാനന്ദ്
വിനീത് ശ്രീനിവാസ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയത്തിൽ "അച്ഛനും അമ്മയും സമാധാനമായിട്ടിരിക്കണം’ എന്നു പ
Latest News
എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച
മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം: മഹിളാ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
Latest News
എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച
മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം: മഹിളാ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ
ഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്
ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി ഷിൻഡെ; സർക്കാർ രൂപീകരണം ചർച്ചയായി
സ്ഥിരംപല്ലവി..! തൃക്കാക്കര തോൽവി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ച് സിപിഎം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top