മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക് ഗോഡ്സേ എന്ന ഘാതകന്‍റെ തോക്കിൻ മുനയിലേക്കുള്ള യാത്രയുടെ തൊട്ടു മുൻപുള്ള നിമിഷങ്ങൾ. അന്ന് ഗാന്ധിജി അവസാനമായി നടന്ന അതേ വഴിയിൽ ഇന്ന് കോണ്‍ക്രീറ്റ് കൊണ്ടുള്ള പാദങ്ങൾ നിർമിച്ചിട്ടുണ്ട്. ഗാന്ധിജി അന്നു താമസിച്ചിരുന്ന മുറിയുടെ മുന്നിൽ നിന്ന് വെടിയേറ്റ വീണ സ്ഥലം (മാർട്ടിയേഴ്സ് കോളം) വരെയുള്ളിടത്ത് ഈ പാദരൂപങ്ങളുണ്ട്. ജീവിതത്തിലെ അവസാനത്തെ 144 ദിവസങ്ങൾ മഹാത്മാ ഗാന്ധി ചെലവഴിച്ചത് ബിർള ഭവനിലായിരുന്നു.

ഇന്ന് ഡൽഹിയിലെ ബിർളാ ഭവൻ ഗാന്ധി സ്മൃതിയെന്നാണ് അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സ്മരണ ജ്വലിച്ചു നിൽക്കുന്ന തലസ്ഥാനത്തെ രണ്ടു പ്രധാന സ്മാരകങ്ങളിൽ ഒന്നാണിത്. മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട് ആണ് മറ്റൊരു സ്മൃതി കുടീരം. ടാബ്ലോകൾ, ഫോട്ടോകൾ, പ്രതിമകൾ, പുസ്തകങ്ങൾ തുടങ്ങി ഗാന്ധി സ്മരണ ഉണർത്തുന്ന നിരവധി ഓർമപ്പതിപ്പുകൾ ബിർള ഭവനിലുണ്ട്. ഗാന്ധിജി താമസിച്ചിരുന്ന വെള്ള ചുവരുകളുള്ള മുറിയിൽ അദ്ദേഹത്തിന്‍റെ വട്ടക്കണ്ണടയും ഉൗന്നു വടിയും ഉപയോഗിച്ചിരുന്ന സ്വകാര്യ സാമഗ്രികളും സൂക്ഷിച്ചിട്ടുണ്ട്.

ഗാന്ധി സ്മൃതിയിലെ ഏറ്റവും വിശേഷപ്പെട്ട സ്ഥലം വിശാലമായ ഉദ്യാനമാണ്. ഇവിടെയെത്തുന്ന സന്ദർശകർ ഉദ്യാനത്തിലൂടെ സാവകാശം നടന്ന് ഗാന്ധിജി വെടിയേറ്റു വീണ മാർട്ടിയേഴ്സ് കോളത്തിനരികിലേക്കെത്തുന്നു. രക്തസാക്ഷിത്വ സ്മരണയ്ക്കായി ഒരു സ്തൂപം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിജി നടന്നു നീങ്ങിയ അതേ വഴിത്താരയിൽ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് പാദരൂപങ്ങൾക്കരികിലൂടെയാണ് ഒട്ടുമിക്ക സന്ദർശകരും നടന്നു നീങ്ങാറുള്ളത്. തളംകെട്ടി നിൽക്കുന്ന മൗനവും സമാനതകളില്ലാത്ത ശാന്തതയുമാണ് ഉദ്യാനത്തിന്‍റെ മറ്റൊരു പ്രത്യേകത.

മാർട്ടിയേഴ്സ് കോളത്തിനരികിൽ നിന്നു തിരികെ ബിർള ഭവനിലേക്ക് കടക്കുന്പോൾ ആറു വർഷങ്ങൾ മുൻപ് വരെ ഒരു വിശേഷ കാഴ്ചയുണ്ടായിരുന്നു. അവിടെയൊരു മൂലയിൽ ഒരു ചുവന്ന പോസ്റ്റ് ബോക്സും ഗാന്ധിജിക്ക് കത്തുകളെഴുതാനുള്ള പോസ്റ്റ് കാർഡുകളും പേനയും വെച്ചിട്ടുണ്ടായിരുന്നു. സന്ദർശകർ ഗാന്ധിജിക്ക് കത്തുകളെഴുതുന്ന പതിവ് 2016ലാണ് നിന്നുപോയത്. ഗാന്ധിജിക്ക് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നു ലഭിച്ച കത്തുകളും നിരവധി പോസ്റ്റ് കാർഡുകളും മുൻപ് ഇവിടെ പ്രദർശിപ്പിച്ചിരുന്നു. അതിൽ പല പോസ്റ്റ്കാർഡുകളിലും ഗാന്ധിജി എവിടെയാണ് അവിടേക്ക് (മഹാത്മാ ഗാന്ധി ജഹാം ഹോ വഹാം) എന്നാണ് വിലാസം എഴുതിയിരുന്നത്.

ബിർള ഭവന്‍റെ അറ്റകുറ്റ പണികൾ നടന്ന സമയത്താണ് ഈ വ്യത്യസ്ത അനുഭവത്തിന് തിരശീല വീണത്. 2014 വരെ ഒരു തികഞ്ഞ ഗാന്ധിയനെയായിരുന്നു ഗാന്ധി സ്മൃതിയുടെ ചെയർമാനാക്കിയിരുന്നത്. എന്നാൽ, ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ആ പതിവു തെറ്റി.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സംവിധാനമാണ് ഗാന്ധിസ്മൃതി. ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ മന്ത്രാലയം നേരിട്ട് നടത്തിപ്പ് കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. ഗാന്ധി സ്മൃതിയിലെ മെമ്മോറിയൽ ഗാലറിയിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യണമെന്ന് മന്ത്രാലയം നിർദേശം നൽകി. കൂടാതെ മറ്റ് നിരവധി മാറ്റങ്ങളും കൊണ്ടുവന്നു. പ്രധാന ഗാലറിയിലുണ്ടായിരുന്ന ആറോളം വലിയ ഫോട്ടോ കൊളാഷുകളുടെ പാനലുകളും പുസ്തകങ്ങളും നീക്കം ചെയ്തു.

വിഖ്യാത ഫോട്ടോഗ്രാഫർ ഹെന്‍റ്റി കാർട്ടിയർ പകർത്തിയ ഗാന്ധിജിയുടെ അന്ത്യ നിമിഷങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളായിരുന്നു ഈ പാനലിൽ ഉണ്ടായിരുന്നത്. ഗാന്ധിജി കൊല്ലപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന മറ്റൊരു പാനലും നീക്കം ചെയ്തു. ഇതിൽ ഗോഡ്സേ ഗാന്ധിജിയെ വധിക്കാൻ ഉപയോഗിച്ച പിസ്റ്റൾ ഉൾപ്പടെ ഉണ്ടായിരുന്നു. ഗോഡ്സേയുടെ പോക്കറ്റ് വാച്ച്, ഗാന്ധി വധത്തെക്കുറിച്ചുള്ള വാർത്തകൾ അച്ചടിച്ചു വന്ന പത്രങ്ങളുടെ പകർപ്പുകൾ എന്നിവയും നീക്കം ചെയ്തു. ഗാന്ധി വധത്തെയും ഘാതകനെയും കുറിച്ചുള്ള ചരിത്രം മായ്്ച്ചു കളയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാരോപിച്ച് ഇതിനെതിരേ വിവിധ സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ ശബ്ദം ഉയർത്തിയിരുന്നു.

സെബി മാത്യു